തൃശൂർ: ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് (കൊറോണ) കേസുകൾ വ്യാപകമായതോടെ ഇന്ത്യയിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച തൃശൂരിൽ ആരോഗ്യവകുപ്പ് ജാഗ്രതയും നീരീക്ഷണവും കൂടുതൽ ശക്തമാക്കി. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും കൊവിഡ് ഐസൊലേഷൻ വാർഡുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കി. ഗൾഫിൽ നിന്നും മറ്റും മടങ്ങിയെത്തിയ ചിലർ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സ്രവങ്ങളും മറ്റും ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം വരുന്നതുവരെ ഇവരുടെ നിരീക്ഷണം തുടരും. സൗദിയിലും മറ്റും കൊവിഡ് വ്യാപിച്ചതോടെ ഗൾഫിൽ നിന്നും മടങ്ങിയെത്തുന്നവർ സ്വമേധയാ ആശുപത്രികളിൽ എത്തി പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. ഒപികളിൽ പനിയും മറ്റുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ഇവർ യാത്ര ചെയ്തിരുന്നോ എന്നും വിദേശത്തു നിന്നും വന്നതാണോ എന്നും മറ്റും ചോദിച്ചറിയുന്നുണ്ട്. നിരീക്ഷണവും ജാഗ്രതയും പ്രതിരോധ നടപടികളും ശക്തമാണെന്നതിനാൽ ഇപ്പോൾ ആശങ്കയ്ക്ക് വകയില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
Read MoreCategory: Thrissur
ചാലക്കുടി ടൗണിലെ വാഹനപരിശോധന; 71 കേസുകൾ; ഈടാക്കിയത് 1,22,500 രൂപ
ചാലക്കുടി: മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ ടൗണിൽ നടത്തിയ വാഹനപരിശോധനയിൽ 71 കേസുകളിലായി 1,22,500 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിൽ ഹെൽമറ്റ്, സീറ്റ്ബെൽറ്റ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച 51 പേരെയും സീറ്റ് ബെൽറ്റില്ലാതെ കാർ ഓടിച്ച ഒന്‍പത് പേരെയും ഇൻഷ്വറൻസ്, നന്പർ പ്ലെയിറ്റ്, ലൈസൻസ് ഇല്ലാത്ത രണ്ടുപേരെ വീതം പിടികൂടി. വാഹനം ഓടിക്കുന്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ച രണ്ടു പേരെയും പിടികൂടി പിഴ ഈടാക്കി. ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചവരെയും പിൻസീറ്റിൽ ഇരുന്ന് സഞ്ചരിച്ചവരെയും വാഹനം തുടർന്ന് ഓടിക്കാൻ അനുവദിച്ചില്ല. ഹെൽമറ്റ് വാങ്ങി ധരിച്ച ശേഷമേ ഓടിക്കാൻ അനുവദിച്ചിരുന്നുള്ളൂ. മറ്റുള്ളവർക്ക് ഓട്ടോറിക്ഷ വിളിച്ച് യാത്ര തുടരാൻ സൗകര്യം ഒരുക്കിക്കൊടുത്തു. എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവന്റെ നിർദേശമനുസരിച്ചാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത നാല്…
Read Moreഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമം; അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയ മകളെ വെട്ടിപരിക്കേൽപ്പിച്ചു ; പ്രതി ഉണ്ണികൃഷ്ണന്റെ ക്രൂരകൃത്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ …
ഭാര്യയെയും മകളെയും വെട്ടിയശേഷം ഭർത്താവ് കിണറ്റിൽ ചാടി കാറളം: ഭാര്യയേയും മകളെയും വെട്ടിയശേഷം ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കാറളം വെള്ളാനി പവർ ഹൗസിനു സമീപം പുതുകാട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ മഞ്ജു (40), മകൾ കൃഷ്ണപ്രിയ (13) എന്നിവർക്കാണ് വെട്ടേറ്റത്. കിണറ്റിൽ ചാടിയ ഭർത്താവ് ഉണ്ണികൃഷ്ണനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയെ മണെണ്ണ ഒഴിച്ച് തീ കൊളുത്തുവാൻ ഉണ്ണികൃഷ്ണൻ ശ്രമിച്ചു. ഇതിനിടയിൽ കുതറി ഓടിമാറിയ മഞ്ജുവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ബഹളം കേട്ടുണർന്ന മകൾ കൃഷ്ണപ്രിയക്ക് അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വെട്ടേറ്റത്. മഞ്ജുവിന് തലക്ക് പിന്നിലും ചുമലിലുമാണ് വെട്ടേറ്റത്. ഉണ്ണികൃഷ്ണന്റെ സംശയരോഗമാണ് വഴക്കിനു കാരണമെന്ന് പോലീസ് പറഞ്ഞു.
Read Moreകോടതിവിധിക്കു പുല്ലുവില; തെക്കുംകര കാപ്പ് ബണ്ട് പൊളിച്ചു; പഞ്ചായത്തിന്റെ മൗന സമ്മതത്തോടെയാണ് പൊളിക്കൽ നടന്നതെന്ന ആരോപണവുമായി നാട്ടുകാർ
കരൂപ്പടന്ന: കടലായി റോഡിൽ തെക്കുംകര കാപ്പ് ബണ്ട് പൊളിച്ചുനീക്കിയതായി പരാതി. പരിസര പ്രദേശങ്ങളിലെ 400 ഓളം കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ള ജലസ്രോതസുകളിലേക്കും ഉപ്പുവെള്ളം കയറാതെ എല്ലാ വർഷവും ആറ് മാസം അടച്ചുകെട്ടി സംരക്ഷിക്കണമെന്ന കോടതിവിധി മറികടന്നാണ് കാപ്പ് ബണ്ട് പൊളിച്ചുനീക്കിയത്. കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി ഉപ്പുവെള്ളം തടഞ്ഞ് നിർത്തി കെട്ടിപ്പോരുന്ന ബണ്ട് പൊളിച്ചു നീക്കിയതിൽ പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും മൗനം പാലിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ബണ്ടിന്റെ ഒരു കഴുക പൊളിച്ചു നീക്കിയപ്പോൾ തന്നെ പ്രദേശവാസികൾ പഞ്ചായത്ത് ഭരണസമിതിയെയും സെക്രട്ടറിയെയും പോലീസിനെയും കാര്യങ്ങൾ അറിയിച്ചിരുന്നു. എന്നാൽ നടപടി ഒന്നും സ്വീകരിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ കോടതിയെ സമീപിക്കുകയും കോടതി നിയമിച്ച കമ്മീഷൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകുന്നതിനിടെയാണ് ബണ്ടിന്റെ രണ്ടാമത്തെ കഴുകയും പൊളിച്ചു നീക്കിയത്. പതിറ്റാണ്ടുകളായി കുടിവെള്ള പ്രശ്നം നിലനിന്നിരുന്ന കടലായി-കരൂപ്പടന്ന പ്രദേശത്ത്…
Read Moreഒരു “മഴൈ’ വന്ത് പാത്തായാ… ഒറ്റ മഴയ്ക്ക് ഗട്ടറുകൾ “നികന്നു’; തൃശൂർ മെഡിക്കൽ കോളജ് പരിസരത്തെ റോഡിലൂടെയുള്ള യാത്ര ദുഷ്കരം
മുളങ്കുന്നത്തുകാവ്: ഒരു ചെറുമഴ പെയ്യുന്പോഴേക്കും വെള്ളക്കെട്ടുണ്ടാകുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയാണ് യാത്ര. കഴിഞ്ഞ ദിവസം പെയ്ത ചെറുമഴയ്ക്ക് തന്നെ ഈ ഗട്ടറുകളിൽ വെള്ളം നിറഞ്ഞു. ഇതോടെ യാത്രാദുരിതം ഇരട്ടിയായി. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന റോഡായിരുന്നു ഇത്. സഞ്ചാരയോഗ്യമല്ലാതായിട്ടും പൊതുമരാമത്ത് വകുപ്പ് തികഞ്ഞ അനാസ്ഥയാണ് ഈ റോഡിനോടു കാണിക്കുന്നത്. കുണ്ടുംകുഴിയും നിറഞ്ഞ ഈ റോഡിൽ അപകടങ്ങളും ഉണ്ടാകാറുണ്ട്. ആറു മെഡിക്കൽ ഷോപ്പുകൾ, എടിഎം കൗണ്ടർ, വിശ്രമകേന്ദ്രം, സ്റ്റേഷനറി കട, പ്രസവ മുറി എന്നിവിടങ്ങളിലേക്ക് എത്താനുള്ള വഴി കൂടിയാണിത്.
Read Moreനോക്കണ്ട സംഗതി സൂപ്പറാാ… പഴ സ്ഥാനം പിടിച്ചടക്കാൻ നാടന്‍ ബാത്ത് സ്ക്രബ്ബർ എന്ന പീച്ചിങ്ങ
തൃശൂര്‍: സോപ്പും ബോഡിവാഷുമൊക്കെ അടക്കി വാഴുന്ന കുളിമുറികളിലേക്ക് നാടന്ബാത്ത് സ്ക്രബ്ബര്‍ എന്ന പീച്ചിങ്ങ തിരിച്ചെത്തുന്നു!! തൃശൂരിന്റെ വഴിവാണിഭ വിപണിയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് പീച്ചിങ്ങയാണ്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി ജയനാണ് ശക്തന് സ്റ്റാന്‍ഡിനു സമീപം പീച്ചിങ്ങകളുമായി വില്പനക്കെത്തിയത്. കൂലിപ്പണിക്കാരനായിരുന്ന ജയന് പ്രായം എഴുപതായതോടെയാണ് കൂലിപ്പണി വിട്ട് പീച്ചിങ്ങ വില്പനയിലേക്ക് തിരിഞ്ഞത്. സുഹൃത്തും ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയുമായ കണ്ണനാണ് തൃശൂര്‍ ജില്ലയിലെ പലയിടങ്ങളില്‍ നിന്നായി പീച്ചിങ്ങ ശേഖരിക്കുന്നത്. ഇത് ഉണക്കി തോടു കളഞ്ഞ് ജയന് വില്പന നടത്തും. രണ്ടെണ്ണത്തിന് പതിനഞ്ചുരൂപ എന്ന നിരക്കിലാണ് പീച്ചിങ്ങ വില്പന. പുതിയ തലമുറയേക്കാള്‍ കൂടുതലും പഴയ തലമുറയില്‍പെട്ടവര്‍ തന്നെയാണത്രെ പീച്ചിങ്ങയുടെ ആവശ്യക്കാര്‍.
Read Moreഹലോ… എംഡി നിങ്ങൾ ജയിലിലായി ; എംഡി ചമഞ്ഞ് സ്വർണത്തട്ടിപ്പ്: യുവാവ് റിമാൻഡിൽ
തൃശൂർ: വലിയ സ്ഥാപനങ്ങളുടെ എംഡിയാണെന്നു പരിചയപ്പെടുത്തി ജ്വല്ലറികളിൽനിന്നു സ്വർണത്തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തിക്കോടി വടക്കേപ്പുര റാഹിൽ(25) ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്. തൃശൂർ പുത്തൻപള്ളിക്കു സമീപത്തെ ജ്വല്ലറിയിൽനിന്ന് അഞ്ചു പവന്റെ സ്വർണനാണയങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്. വൻകിട ഹോട്ടലുകളിൽ മുറിയെടുത്തശേഷം ജ്വല്ലറികളിലേക്കു ഫോണിൽ വിളിച്ചു സ്വർണനാണയം ഓർഡർ ചെയ്തു വരുത്തി തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. ജനുവരി 29നായിരുന്നു കേസിനാസ്പദമായ തട്ടിപ്പ്. തട്ടിപ്പിനെക്കുറിപ്പ് പോലീസ് വിശദീകരിക്കുന്നതിങ്ങനെ: ശക്തൻ സ്റ്റാൻഡിനു സമീപത്തെ ആഡംബര ഹോട്ടലിൽ മുറിയെടുത്ത ഇയാൾ ഇന്റർനെറ്റിൽനിന്നു ജ്വല്ലറിയുടെ നന്പർ തേടിപ്പിടിച്ചു വിളിച്ചു. പ്രമുഖ കന്പനിയുടെ എംഡിയാണെന്നും ജീവനക്കാർക്കു സമ്മാനിക്കാൻ ഒരു പവൻ വീതം തൂക്കമുള്ള അഞ്ചു സ്വർണനാണയങ്ങൾ എത്തിക്കാനും ഓർഡർ നൽകി. ജ്വല്ലറി ജീവനക്കാർ ഓർഡർ അനുസരിച്ച് സ്വർണനാണയങ്ങളുമായി ഹോട്ടലിൽ എത്തി. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കൈവശം സ്വർണനാണയം ഏല്പിക്കാനായിരുന്നു “എംഡി’യുടെ നിർദേശം. സെക്രട്ടറിയുടെ…
Read Moreലൈഫില്‍ ദുരിതങ്ങളേറെ… ലൈഫ് മിഷന് ലിസ്റ്റില്‍ പെടാതെ മുരളീധരനും കുടുംബവും
തിരുവില്വാമല: കാലപ്പഴക്കം കൊണ്ട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള വീടിനു താഴെ പേടിയോടെ കഴിയുന്ന ഹൃദ്രോഗിയായ മുരളീധരനും കുടുംബവും അധികാരികളുടെ ക്നിവു തേടുന്നു. ചിതലെടുത്ത് തകര്‍ന്ന വീടാണ് മുരളീധരന്റേത്. തിരുവില്വാമല പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പൂതനക്കര പള്ളംപടി മുരളീധരനും (49) ഭാര്യ ലതയും പതിനാറും പതിനാലും വയസ് പ്രായമുള്ള രണ്ട് പെണ്മക്കളുമാണ് ഇവിടെ കഴിയുന്നത്. ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷപദ്ധതിയായ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടാനായി 2006 മുതല്‍ പഞ്ചായത്തിലും ഗ്രാമസഭകളിലും തുടര്‍ച്ചയായി അപേക്ഷ നല്‍കിയെങ്കിലും ലിസ്റ്റില്‍ പേരുണ്ട് എന്ന് പറയുന്നതല്ലാതെ ഇതുവരെ ടാപ്പിംഗ് ജോലിക്കാനായ മുരളീധരനെയും കുടുംബത്തേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടാപ്പിംഗ് ജോലിയാണ് മുരളീധരന്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ വിണ്ടു കീറിയ ചുമരുകളാണുള്ളത്. പൊളിഞ്ഞ വാതിലില്‍ മരക്കഷ്ണങ്ങള്‍ ചാരി വെച്ചാണ് വാതിലടയ്ക്കുക. ഹൃദ്രോഗചികിത്സ തുടരുന്ന മുരളീധരന് മൂന്നു ബ്ലോക്കുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍മാര്‍…
Read Moreഡ്രൈഡേയിൽ അനധികൃത മദ്യവില്പനയ്ക്ക് തൃശൂരിലെ കോഡ് കേട്ടാൽ നിങ്ങൾ ഞെട്ടും
തൃശൂർ: ഡ്രൈഡേ ദിവസങ്ങളിൽ ഉയർന്ന വില ഈടാക്കി അനധികൃത മദ്യവില്പന നടത്തിയിരുന്ന സംഘത്തെ എക്സൈസ് പിടികൂടി. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിനുള്ളിൽ മദ്യവിൽപന നടത്തിയിരുന്ന കൂർക്കഞ്ചേരി തൊട്ടപ്പറന്പിൽ വീട്ടിൽ ഷാജൻ (49), നടത്തറ ബൈപ്പാസിനടുത്ത് മുരിയാടൻ വീട്ടിൽ തിമോത്തി (57), കൊഴുക്കുള്ളി ചാണ്ടി വീട്ടിൽ റാഫി (47) എന്നിവരെയാണു തൃശൂർ റേഞ്ച് എക്സൈസ് പിടികൂടിയത്. ബാർ, മദ്യവിൽപനശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി ഉൾപ്പെടെയുള്ള ദിവസങ്ങളിലായിരുന്നു മദ്യവിൽപന. 500 രൂപയുണ്ടോ എന്ന കോഡ് ഉപയോഗിച്ചായിരുന്നു കച്ചവടം. സ്ഥിരം കസ്റ്റമർ ആണെന്നു വിൽപനക്കാരൻ മനസിലാക്കുന്നത് ഈ കോഡ് ഉപയോഗിച്ച് മദ്യം ആവശ്യപ്പെടുന്പോഴാണ്. പുലർച്ചെ 3.30 മുതൽ മദ്യം വിറ്റു തുടങ്ങും. 150 രൂപയ്ക്ക് മദ്യശാലകളിൽനിന്ന് വാങ്ങുന്ന മദ്യവും 350 രൂപയ്ക്ക് കെബിസി ഷോപ്പുകളിൽനിന്നു വാങ്ങുന്ന മദ്യവും 500 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ആവശ്യക്കാർ കൂടുന്നതനുസരിച്ച് 800 രൂപ വരെ ഒന്നാം തിയതി…
Read Moreതൃശൂർ മെഡിക്കൽ കോളജിൽ ട്രയൽ റിബൺ തുടങ്ങി; രോഗം “കൈയിൽ നോക്കി’ മനസിലാക്കാം
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് ആശ്വാസമായി വെർച്വൽൽ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ട്രയൽ ആരംഭിച്ചു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ രോഗ വിവരങ്ങൾ അറിഞ്ഞ് പ്രാഥമിക ചികിത്സ നൽകുകയും രോഗത്തിന്റെ കാഠിന്യം മനസിലാക്കി അവരെ വിവിധ കാറ്റഗറിയാക്കി തിരിച്ച് പച്ച, മഞ്ഞ, ചുവപ്പ് എന്നീ റിബണുകൾ ഇവരുടെ കൈയിൽ കെട്ടും. റെഡ് കളറിന് ആശുപത്രിയിൽ മുന്തിയ പരിഗണന നൽകി യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാവിധ ചികിത്സാ സംവിധാനവും നൽകും. തീവ്രത കുടിയ നിലയിൽ ഗുരുതരമായ രോഗിയുടെ വിവരം മൈക്കിൽ കുടി എക്സ്റേ സ്കാൻ, ലാബ്, വാർഡ് ഐസിയു വിദഗ്ധ ഡോക്ടർമാർ അടക്കമുള്ളവർക്ക് അറിയിപ്പ് നൽകും. ഇവിടങ്ങളിലേക്ക് രോഗിയെ എത്തിക്കുവാനുള്ള വഴിയിലെ തിരക്കുകൾ ഇതുവഴി ഒഴിവാക്കും. വെർച്വൽ എമർജൻസി യൂണിറ്റിന്റെ ട്രയൽ നടപടി പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ,…
Read More