സ്വന്തം ലേഖകന്‍ മുളങ്കുന്നത്തുകാവ്: ചീറിപ്പാഞ്ഞുവരുന്ന ആംബുലന്‍സുകളുടെ ഓവര്‍സ്പീഡും കാതടപ്പിക്കുന്ന സൈറണും നിയന്ത്രിക്കാന്‍ ട്രീറ്റ്മെന്റുമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളേയും പരിക്കേറ്റവരേയും ഗുരുതരാവസ്ഥയിലുള്ളവരേയുമൊക്കെ കൊണ്ട് പാഞ്ഞുവരുന്ന ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ക്ക് മിക്കപ്പോഴും അമിത വേഗതയാണെന്ന് പരക്കെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വേഗത നിയന്ത്രിക്കാനും ഉച്ചത്തിലുള്ള സൈറണ്‍ മൂലം ബുദ്ധിമുട്ടുണ്ടെന്ന അത്യാഹിത വിഭാഗത്തിലെ അടക്കുള്ള രോഗികളുടെ പരാതിയെ തുടര്‍ന്ന് ആംബുലന്‍സുകളുടേയും മറ്റും ഹോണടി നിയന്ത്രിക്കാനും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ തീരുമാനമെടുത്തത്. അത്യാഹിത വിഭാഗത്തിന്റെ അമ്പത് മീറ്റര്‍ അകലെ വരെ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കരുതെന്നാണ് നിയമമെങ്കിലും പലപ്പോഴും ഡ്രൈവര്‍മാര്‍ അത് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടക്കിടെ സൈറണ്‍ മുഴക്കിയെത്തുന്ന ആംബുലന്‍സുകള്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുന്ന രോഗികള്‍ക്കും വാര്‍ഡുകളിലെ രോഗികള്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന പരാതിയും വ്യാപകമായ പശ്ചാത്തലത്തിലാണ് വേഗ-ശബ്ദ നിയന്ത്രണം നടപ്പാക്കുന്നത്. ആശുപത്രി പരിസരത്ത്…
Read MoreCategory: Thrissur
പതിനഞ്ചുകാരിയുടെ മരണം; പോസ്റ്റുമാർട്ടത്തിൽ കുട്ടി ലൈംഗീക പീഡനത്തിനിരയായതായി റിപ്പോർട്ട്; പതിനെട്ടുകാരൻ പോലീസ് പിടിയിൽ
അന്തിക്കാട്: മണലൂർ പാലാഴി സ്വദേശിനിയായ 15 കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാലാഴി സ്വദേശി ചുള്ളിക്കൽ ആകാശി(18) നെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 31നാണ് കേസിന്നാസ്പദമായ സംഭവം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർഥിനിയായ 15 കാരി ലൈംഗിക ചൂഷണത്തിനിരയായതായി സൂചന ലഭിച്ചതിനെ തുടർന്ന് അന്തിക്കാട് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ.മനോജ് കുമാർ, എസ്ഐ കെ.ജെ.ജിനേഷ്, എഎസ്ഐ പി.എസ്. സിനി, സിപിഒ കൃഷ്ണകുമാർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ആകാശിനെ വ്യാഴാഴ്ച രാത്രി അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreസാധ്യാപഠനം വിജയകരം; ഡാമുകളിലെ വെള്ളത്തിൽ സൗരോർജപാനലുകൾ സ്ഥാപിക്കുമെന്ന് മന്ത്രി മണി
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിലെ അണക്കെട്ടുകളിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി ബോർഡിന്റെ പരാതി പരിഹാര അദാലത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച സാധ്യാപഠനം വിജയകരമാണ്. കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അഞ്ഞൂറു മെഗാവാട്ട് വൈദ്യുതി ഇങ്ങനെ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ഞൂറു മെഗാവാട്ട് പുരപ്പുറ സൗരോർജ വൈദ്യുതി പദ്ധതിയിലൂടെ ഉൽപാദിപ്പിക്കും. അങ്ങനെ ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കും. ഇടുക്കിയിൽ ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്രയും വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന വൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും. ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. ആവശ്യമായ വൈദ്യുതിയുടെ മുപ്പതു ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്തുനിന്നു വാങ്ങുകയാണ്. കായംകുളം താപവൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് ഭീമമായ ഉൽപാദന ചെലവാണ്. അതിനാൽ അവിടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല.…
Read Moreജില്ലാ കോടതികളിൽ ജയിൽ വിഭവങ്ങളുമായി ഫുഡ്കോര്‍ട്ടുകള്‍ ആരംഭിക്കുമെന്ന് ഋഷിരാജ് സിംഗ്
സ്വന്തം ലേഖകന്‍ വിയ്യൂര്‍: സംസ്ഥാനത്തെ 14 ജില്ല കോടതികളിലും ജയില്‍ വിഭവങ്ങളുടെ വില്പനക്കായി ഫുഡ്കോര്‍ട്ടുകള്‍ ആരംഭിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. വിയ്യൂര്‍ സബ് ജയിലില്‍ അന്തേവാസികള്‍ നിര്‍മിച്ച പേപ്പര്‍ ബാഗുകളുടേയും തുണിസഞ്ചികളുടേയും വിപണനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. ജയില്‍ വിഭവങ്ങളുടെ വില്പനയ്ക്കായുള്ള ആദ്യ ഫുഡ്കോര്‍ട്ട് നാളെ കൊച്ചി മെട്രോ സ്റ്റേഷനില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ അമ്പത്തിനാല് ജയിലുകളിലും പലതരത്തിലുള്ള വ്യവസായങ്ങള്‍ നടത്തിവരുന്നുണ്ടെന്നും ഇക്കാര്യത്തിലും ജയില്‍ വരുമാനത്തിന്റെ കാര്യത്തിലും കേരളം ഒന്നാംസ്ഥാനത്താണെന്നും ജയില്‍ ഡിജിപി പറഞ്ഞു. ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ മനപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുക വഴി അവര്‍ക്ക് പൊതുസമൂഹത്തില്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സാഹചര്യവും വരുമാനവും സാധ്യമാക്കാനായി. ജയിലില്‍ കഴിയുന്ന ആളുടെ ഈ മാസത്തെ ശമ്പളം കിട്ടിയില്ലെന്ന് പറഞ്ഞാണ് തന്നെ പല വീട്ടുകാരും ഇപ്പോള്‍ വിളിക്കുന്നതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കേരളത്തിലെ…
Read Moreകാതും കാലും കാക്കണം… ഉത്സവ സീസണെത്തി, കേരളത്തിലെ വാദ്യകലാകാരന്മാർ ശ്രദ്ധിക്കുക…
സ്വന്തം ലേഖകൻ തൃശൂര്‍: കേരളത്തിലെ വാദ്യകലാകാരന്മാരില് പലര്‍ക്കും ചെവിക്കും കാലിനും ആരോഗ്യപരമായ പ്രശ്നങ്ങള്‍ കൂടുന്നു. പൂരപ്രേമിസംഘം അടുത്തിടെ ചേന്ദംകുളങ്ങര ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത വാദ്യകലാകാരന്മാരെ പരിശോധിച്ചപ്പോഴാണ് പലര്‍ക്കും കാതിനും കാലിനും പ്രശ്നങ്ങളുള്ളതായി മനസിലാക്കിയത്. ഉത്സവസീസണുകളില്‍ തുടര്‍ച്ചയായി മേളത്തിനും മറ്റും പോകേണ്ടി വരുന്നതിനാല്‍ കലാകാരന്മാര്ക്ക് വിശ്രമം കുറവായതിനാല്‍ ബ്ലഡ്പ്രഷറും ക്ഷീണവും ഉള്ളതായും പരിശോധനകളില്‍ കണ്ടെത്തി. ക്യാമ്പില്‍ പങ്കെടുത്ത വാദ്യകലാകാരന്മാരില് മിക്കവരും തുടര്‍ചികിത്സക്കായി ക്യാമ്പുമായി സഹകരിച്ച ആശുപത്രികളില്‍ എത്തുന്നുണ്ട്. കൊട്ടും വാദ്യവും മാറ്റിനിര്‍ത്താന്‍ കഴിയാത്തതിനാല്‍ വാദ്യകലാകാരന്മാര്ക്ക് കാതിനും കാലിനും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഇടക്കിടെ ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടുകയെന്നതാണ് പ്രധാനമായും വേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വാദ്യകലാകാരന്മാര് ആശുപത്രികളില്‍ പോകാനോ ഡോക്ടര്‍മാരെ കാണാനോ മടി കാണിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാകാന്‍ കാരണമാകുമെന്നും അതിനാല്‍ ഇടക്കിടെ പരിശോധനകള്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ച്ചയായി നില്‍ക്കേണ്ടി വരുന്നത്…
Read Moreപ്രായാധിക്യ സംബന്ധമായ അസുഖം; ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന് ചരിഞ്ഞു
ഗുരുവായൂര്‍: ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്(84)ചരിഞ്ഞു. പ്രായാധിക്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്നത് പത്ഭനാഭനാണ്. ഐശ്വര്യം നിറഞ്ഞ മുഖവിരിവും ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പൻ കേരളത്തിലെ മികച്ച നാട്ടാനകളിൽ ഒന്നായിരുന്നു. 1954 ജനുവരി 18ലാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്. 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ച് വല്ലങ്ങി ദേശം പത്മനാഭന് 2.22 ലക്ഷം രൂപയാണ് ഏക്കത്തുക നൽകിയത്. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു. ഗുരുവായൂർ ഏകാദശിയോടനുബന്ദിച്ചു ദശമി നാളിൽ നടക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ മാല ചാർത്തുന്നത് പദ്മനാഭനാണ്. ഗുരുവായൂർ ദേവസ്വം 2002-ൽ പത്മനാഭന് ഗജരത്നം പട്ടം നൽകി ആദരിച്ചു. 2009ൽ ഗജ ചക്രവർത്തി…
Read Moreദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10 ലക്ഷത്തിന്റെ വെട്ടിപ്പ്; സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് മുട്ടൻപണി
കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു വൻ തുക തട്ടിയെടുത്ത സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം.അൻവറിനെയാണ് സിപിഎം സസ്പെൻഡ് ചെയ്തത്. പ്രളയ ദുരുതാശ്വാസ ഫണ്ടിൽ നിന്നും 10.54 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. പ്രളയ ദുരിതബാധിതനല്ലാത്ത അൻവറിൻറെ അക്കൗണ്ടിലേക്ക് പത്തരലക്ഷം രൂപ കളക്ടറേറ്റിൽ നിന്നു അനധികൃതമായി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ എസ്.സുഹാസ് പണം തിരിച്ചുപിടിച്ചിരുന്നു. പ്രളയ സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. സംഭവത്തിൽ കളക്ടറേറ്റിലെ ദുരിതാശ്വാസ സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണു പ്രസാദ്, സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ, കാക്കനാട് സ്വദേശി മഹേഷ് എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളക്ടറേറ്റിലെത്തിയ അസിസ്റ്റൻറ് കമ്മിഷണർ കളക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്നു വിവരം ശേഖരിച്ചിരുന്നു. മഹേഷ് വഴിയാണ്…
Read Moreഈ നോട്ടുകൾ എന്തു ചെയ്യും ? ദേവസ്വത്തിൽ നിരോധിത നോട്ടുകൾ 92.97ലക്ഷം; റിസർവ് ബാങ്കിന് കത്തെഴുതി ദേവസ്വം
ഗുരുവായൂർ: ദേവസ്വത്തിന് ഭണ്ഡരം വരവായി ലഭിക്കുന്ന നിരോധിത നോട്ടുകൾ ഒരുകോടിയോടടുക്കുന്നു. 92,97,500 രൂപയുടെ നിരോധിത നോട്ടുകളാണ് ഇപ്പോൾ ദേവസ്വത്തിലുളളത്. ദേവസ്വം ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിട്ടുള്ള നോട്ടുകൾ എന്തു ചെയ്യണണമെന്ന് ചോദിച്ച് വീണ്ടും ദേവസ്വം റിസർവ് ബാങ്കിന് കത്തെഴുതി. നിരോധിത നോട്ടുകൾ മാറ്റി നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് അധികൃതർ ആദ്യകത്തിന് മറുപടിയായി ദേവസ്വത്തെ അറിയിച്ചിരുന്നു. നിരോധിത നോട്ടുകൾ സൂക്ഷിക്കുന്നത് വലിയ തലവേദനയായിരിക്കുകയാണ്. ക്ഷേത്ര ദർശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും നിരോധിത നോട്ടുകൾ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും നിയമം അനുവദിക്കുന്നില്ലെന്നാണ് ഉപരാഷ്ട്രപതി അറിയിച്ചത്. എല്ലാ മാസത്തേയും ഭണ്ഡാര വരവിൽ നിരോധിത നോട്ടുകൾ ഉണ്ടാവാറുണ്ട്. റിസർവ് ബാങ്കിന്റെ മറുപടി കിട്ടയതിനുശേഷമേ നോട്ടുകൾ നശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടക്കാനാകൂ. റിസർവ് ബാങ്കിന്റെ ഉത്തരവ് ലഭിച്ചാൽ എല്ലാ മാസവും ഭണ്ഡാരത്തിൽ നിന്ന് ലഭിക്കുന്ന നിരോധിത നോട്ടുകൾ നശിപ്പിക്കാനാകും.
Read Moreസ്നേഹത്തിന്റെ കരസ്പർശം..! കിണറ്റിലകപ്പെട്ട മയിലിനു തുണയായി നഗരസഭ കൗണ്‍സിലർ; പട്ടിയേയും ഉടമയേയും കിണറ്റിൽനിന്ന് കരയ്ക്കെത്തിച്ച് ഫയർഫോഴ്സ്
വടക്കാഞ്ചേരി: അവശനിലയിൽ പരിക്കുകളോടെ കിണറ്റിലകപ്പെട്ട മയിലിനു തുണയായി നഗരസഭ കൗണ്‍സിലർ. തിരുത്തിപ്പറന്പ് സ്വദേശി മുത്തങ്ങപറന്പിൽ ചന്ദ്രന്റെ വീട്ടിലെ പാടത്തിനോടു ചേർന്നുള്ള കിണറ്റിൽ ഇന്നലെ രാവിലെ കണ്ടെത്തിയ മയിലിനെ വിവരമറിഞ്ഞെത്തിയ നഗരസഭ കൗണ്‍സിലർ പി.ആർ. അരവിന്ദാക്ഷനും സുഹൃത്ത് സിബി പാർളിക്കാടും ചേർന്നാണു രക്ഷപ്പെടുത്തിയത്. കിണറ്റിൽ നിന്നും കരയ്ക്കെത്തിച്ച മയിലിനെ ഓട്ടുപാറ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പ്രാഥമിക ചികിത്സ നൽകിയശേഷം വനപാലകർക്കു കൈമാറി. പട്ടിയേയും ഉടമയേയും കിണറ്റിൽനിന്ന് കരയ്ക്കെത്തിച്ച് ഫയർഫോഴ്സ് വടക്കാഞ്ചേരി: കിണറ്റിൽ വീണ പട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ ഉടമ അവശനിലയിലായി. ഫയർഫോഴ്സത്തി രക്ഷപ്പെടുത്തി. കരുവാൻകാട് മുട്ടിക്കൽ സ്വദേശി ശിവദാസന്റെ (52) ഉടമസ്ഥതയിലുള്ള കിണറ്റിലാണു സംഭവം നടന്നത്. വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണു പട്ടിയേയും ഉടമ ശിവദാസനെയും കരയ്ക്കെത്തിച്ചത്. സ്റ്റേഷൻ ഓഫീസർ എ.എൽ. ലാസറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാഗംങ്ങളാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
Read More1971ല്‍ തൃശൂര്‍ക്കാരെ സിനിമ കാണിക്കാന്‍ തുടങ്ങിയ തിയറ്റര്‍ ! രാംദാസ് തിയറ്റര്‍ അമ്പതിന്റെ നിറവില്‍
സ്വന്തം ലേഖകന്‍ തൃശൂര്‍: അഭ്രപാളിയില്‍ വിസ്മയങ്ങള്‍ വിരിയിച്ച് തൃശൂര്‍ രാംദാസ് തിയറ്റര്‍ അമ്പതിന്റെ നിറവില്‍. 1971ല്‍ തൃശൂര്‍ക്കാരെ സിനിമ കാണിക്കാന്‍ തുടങ്ങിയ രാംദാസ് തിയറ്റര്‍ സുവര്‍ണജൂബിലി ആഘോഷത്തിന്റെ തിരക്കിലാണ്. ഇതിനകം അറുനൂറോളം സിനിമകള്‍ രാംദാസിന്റെ വെള്ളിത്തിരയിലൂടെ ലക്ഷക്കണക്കിനു പ്രേക്ഷകര്‍ കണ്ടാസ്വദിച്ചു. 1971ല്‍ ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി വേണ്ടന്നുവച്ച് രവി ചേലൂര്‍ തൃശൂരില്‍ രാംദാസ് തിയറ്റര്‍ തുടങ്ങുമ്പോള്‍ ജോസ്, രാമവര്‍മ (ഇപ്പോഴത്തെ സപ്ന) തിയറ്ററുകള്മാത്രമേ സാംസ്കാരിക തലസ്ഥാനത്തുണ്ടായിരുന്നുള്ളൂ. തൃശൂരിലെ ആദ്യത്തെ എസി തിയറ്റര്‍ എന്ന ഖ്യാതിയോടെയാണ് രാംദാസിന്റെ വാതിലുകള്‍ സിനിമാപ്രേമികള്‍ക്കായി തുറന്നിട്ടത്. പുരബ് ഓര് പശ്ചിം എന്ന ഹിന്ദി സിനിമയാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പിന്നീടാണ് ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നും ആ സിനിമയില്‍ ചെറിയൊരു റോളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നുവെന്നും രാംദാസ് തിയറ്ററിന്റെ ഉടമയും രവി ചേലൂരിന്റെ മകനുമായ ഡോ.രാംദാസ് ചേലൂര്‍ ഓര്‍ക്കുന്നു. വിസ്മയക്കാഴ്ച സമ്മാനിക്കുന്ന 70 എംഎം സ്ക്രീനാണ് രാംദാസിന്റെ…
Read More