കൂടുതൽ വിയർക്കും; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി വരെ ചൂട് ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും ചൊവ്വാഴ്ചയും ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടും കേന്ദ്ര കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Read More

മുഖവും കൈയും കടിച്ചു കീറി; തിരുവില്വാമലയിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്കു തെരുവുനായയുടെ കടിയേറ്റു

തിരുവില്വാമല: തിരുവില്വാമലയിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു. കണിയാർക്കോട് പാലക്കപറന്പ് അജയകുമാറിന്‍റെ മകൻ ആദി (രണ്ടര), എരവത്തൊടി തെക്കെമുള്ളക്കൽ വിമൽകുമാറിന്‍റെ മകൻ അഭിരാഗ് (നാല്) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആദിയുടെ മുഖത്താണ് കടിയേറ്റത്. രണ്ട് കുട്ടികളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ നാളുകളായി തെരുവുനായ് ശല്യം രൂക്ഷമായിട്ട്. കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ ജനങ്ങളുടെ സഞ്ചാരത്തിനു ഭീഷണിയായിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളും സ്ത്രീകളും ഭയന്നാണ് സഞ്ചരിക്കുന്നത്. പകൽ സമയങ്ങളിൽപോലും തെരുവുനായ്ക്കളുടെ വിളയാട്ടത്തെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ദീപിക വാർത്ത നൽകിയിരുന്നു.

Read More

68-ാം വയസിലും കാർഷിക വിപ്ലവം; മുക്കാൽ ഏക്കറിൽ നൂറുമേനി വിളവൊരുക്കി തങ്ക

കൊടകര: മുക്കാലേക്കറോളം വരുന്ന നിലത്തിൽ ഒറ്റക്ക് നെൽകൃഷി ചെയ്ത് നൂറുമേനി വിജയം കൊയ്യാനൊരുങ്ങുകയാണ് കൊടകര വട്ടേക്കാടുള്ള വയോധിക തങ്ക. എഴുപതിനോടടുത്തിട്ടും നെൽകൃഷിയോടുള്ള ആഭിമുഖ്യം കൈവിടാൻ തങ്കക്കാവുന്നില്ല. കൊടകര പഞ്ചായത്തിലെ വട്ടേക്കാട് പരേതനായ പൊറുത്തൂക്കാരൻ ശ്രീധരന്‍റെ ഭാര്യയാണ് 68 കാരിയ തങ്ക. ഭർത്താവ് മരിച്ചുപോയ ഇവർക്ക് കൂട്ടായുള്ളത് മകനും കുടുംബവുമാണ്. സ്വന്തമായി നിലവും കൃഷിയും ഇല്ലെങ്കിലും നെൽകൃഷിയോട് ഇവർക്ക് പ്രിയമേറെയാണ്. ചെറുപ്പം മുതലേ നടീൽ, കളപറിക്കൽ, കൊയത്ത്, മെതി തുടങ്ങിയ കാർഷിക പണികൾക്ക് പോകുന്ന ഇവർ നിലം പാട്ടത്തിനെടുത്താണ് നെൽകൃഷിയിറക്കിയിരിക്കുന്നത്. ചാറ്റിലാംപാടം കർഷക സമിതിക്കു കീഴിലുള്ള മാക്കാച്ചിപ്പാടത്തെ ആറുപറനിലത്തിലാണ് ഇവർ ഒറ്റക്ക് മുണ്ടകൻ കൃഷി ചെയ്തത്. നവരത്ന ഇനത്തിലുള്ള വിത്താണ് കൃഷിക്കുപയോഗിച്ചിട്ടുള്ളത്. ഉഴവു യന്ത്രം കൊണ്ടു വന്നു നിലൊരുക്കിയതൊഴിച്ചാൽ നടീൽ, കളപറിക്കൽ, വളപ്രയോഗം തുടങ്ങി തുടർന്നുള്ള പണികളെല്ലാം തങ്ക ഒറ്റക്കാണ് ചെയ്തത്. ദിവസവും പുലർച്ചെ പാടത്തെത്തുന്ന തങ്ക എട്ടര…

Read More

ഇനി വെറുംപുലിയല്ല, “പോലീസ് പുലികൾ’; അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിയുടെ പിഎസ്‌സി കോച്ചിംഗ് സെന്‍ററിൽ നിന്ന് പോലീസിലേക്ക് ചുവട് വച്ചത് 24 പുലിക്കുട്ടൻമാർ

സ്വന്തം ലേഖകന്‍ തൃശൂര്‍: പുലിമടയില്‍നിന്നു പോലീസിലേക്ക് 23 പേര്‍. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതി നടത്തുന്ന സൗജന്യ പിഎസ്‌സി പരിശീലന ക്ലാസില്‍നിന്നു കേരള പോലീസിലേക്ക് 23 പേര്‍ ചുവടുവച്ചപ്പോള്‍ അത് അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിക്ക് അഭിമാനത്തിനു വകയായി. 2017 ഒക്ടോബറിലാണ് അയ്യന്തോള്‍ കര്‍ഷകനഗറിലെ സംഘാടകസമിതിയുടെ പുലിമടയില്‍ ക്ലാസ് തുടങ്ങിയത്. അയ്യന്തോള്‍ ദേശം പുലിക്കളിയുടെ മുഖ്യരക്ഷാധികാരിയായ അഡ്വ.ജോയ് സെബാസ്റ്റിയന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ക്ലാസ്. ജോയ് സെബാസ്റ്റിയന്‍ തന്‍റെ സ്ഥലം പരിശീലനക്ലാസിനായി സൗജന്യമായി വിട്ടുനല്കുകയായിരുന്നു. 24 പേരാണ് ആ ബാച്ചില്‍നിന്നു സര്‍ക്കാര്‍ സര്‍വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 23 പേര്‍ പോലീസിലേക്കും ഒരാള്‍ സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പോലീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട 23 പേര്‍ ഇന്നലെ രാവിലെ പാലക്കാട് മുട്ടിക്കുളങ്ങരയിലുള്ള പോലീസ് ക്യാമ്പില്‍ റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ഇനിയവര്‍ക്കു പരിശീലനത്തിന്‍റെ നാളുകളാണ്. പുലിമടയില്‍നിന്നും പോലീസ് സേനയിലേക്ക് എത്തിയ 23 പേരും നാലോണനാളില്‍ തൃശൂരിനെ…

Read More

കാട്ടുതീയിൽ വെന്തുമരിച്ച വനപാലകരുടെ ആശ്രിതർക്ക് ജോലി നൽകുമെന്ന് മന്ത്രി രാജു

തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരിൽ പടർന്ന കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച ഫോറസ്റ്റ് വാച്ചർമാരുടെ ആശ്രിതർക്ക് ജോലി നൽകുമെന്ന് മന്ത്രി കെ. രാജു. അവരുടെ കുടുംബത്തിന് ധനസഹായവും നല്‍കും. തീയണയ്ക്കാന്‍ ആധുനിക സംവിധാനങ്ങളുടെ കുറവുണ്ടന്നും മന്ത്രി പറഞ്ഞു. ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ കെ.യു. ദിവാകരൻ (43), താത്കാലിക ജീവനക്കാരൻ കൊടുമ്പ് എടവണ വളപ്പിൽ വീട്ടിൽ വേലായുധൻ (54), കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ ശങ്കരൻ (48) എന്നിവരാണു മരിച്ചത്. കൊറ്റമ്പത്തൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിനു തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു. വൈകുന്നേരം നാലോടുകൂടി കാറ്റ് ദിശമാറി വീശിയതോടെ തീയണച്ചുകൊണ്ടിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു ഇവർ തീയിൽപ്പെട്ടു മരിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Read More

എഴുന്നള്ളിപ്പിനിടെ പറ്റാനയെ കുത്തി; ആന വിരണ്ടു; നാട്ടുകാർ ചിതറിയോടി

വടക്കാഞ്ചേരി: വേലാഘോഷത്തിനിടെ ആന കൂട്ടാനയെ കുത്തിയതു പരിഭ്രാന്തിക്കിടയാക്കി. കുത്തേറ്റ ആന വിരണ്ടതോടെ നാട്ടുകാർ ചിതറിയോടി. കൂട്ടിയെഴുന്നള്ളിപ്പു വേണ്ടെന്നു വച്ചു. ആറ്റത്ര കർക്കിടകത്തുകാവ് വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ കുംഭ സംക്രമ വേലയുടെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിനിടെ ക്ഷേത്ര മതിൽക്കെട്ടിനകത്താണു സംഭവം. കോട്ടപ്പുറം ദേശത്തിന്‍റെ ഊട്ടോളി രാമൻ എന്ന ആനയെ ആറ്റത്ര വിഭാഗത്തിന്‍റെ ആന കുത്തുകയായിരുന്നു. പഞ്ചവാദ്യം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. ഊട്ടോളി രാമൻ ക്ഷേത്ര മതിലിലേക്കു ചാരിയതോടെ മതിൽ ഭാഗികമായി തകർന്നു. ആനയുടെ കാലിനു നിസാരമായി പരിക്കേറ്റു. സംഭവം നടന്നയുടൻ കൂട്ടിയെഴുന്നള്ളിപ്പ് അവസാനിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ആന ഒഴികെയുള്ള മറ്റാനകളെ കൊണ്ടു പോകുകയും ചെയ്തു. ഊട്ടോളി രാമനെ സമീപത്തെ വീട്ടു മുറ്റത്തേയ്ക്കു മാറ്റി തളച്ചു.

Read More

സപ്ലൈകോ ഏജൻസി നെല്ല് വാങ്ങിപ്പോയിട്ട് ഒരുമാസം; പണം ലഭിക്കാതെ നെൽകർഷകർ പട്ടിണിയിൽ

കൊടകര: മുണ്ടകൻ കൊയ്തെടുത്ത നെല്ല് വിറ്റതിന്‍റെ പണം കിട്ടാതെ കർഷകർ വിഷമത്തിൽ. പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടശേഖരത്തെ കർഷകരാണ് നെല്ലിന്‍റെ വില കിട്ടാതെ വിഷമിക്കുന്നത്. 75 ഏക്കർ വിസ്തൃതിയുള്ള പന്തല്ലൂർ പാടശേഖരത്തിൽ ഒരു മാസം മുന്പാണ് കൊയ്ത്ത് പൂർത്തിയായത്. മേഖലയിൽ ആദ്യം കൊയത്ത് പൂർത്തിയായ പാടശേഖരം കൂടിയാണിത്. കൊയ്ത്തു കഴിഞ്ഞ് വൈകാതെ തന്നെ സപ്ലൈകോ വഴി സ്വകാര്യ കന്പനിയെത്തി സംഭരിച്ചു. അറുപതുകർഷകരിൽ നിന്നായി 80 ടണ്ണോളം നെല്ലാണ് പന്തല്ലൂർ പാടശേഖര സമിതിയിൽ നിന്ന് സംഭരിച്ചത്. നെല്ല് കൊണ്ടുപോയി ഒരു മാസത്തോളമായിട്ടും അതിന്‍റെ വില കർഷകർക്ക് ലഭിച്ചിട്ടില്ലെന്ന് പന്തല്ലൂർ പാടത്തെ കർഷകനും പഞ്ചായത്തംഗവുമായ രാജൻ കിള്ളിക്കുളങ്ങര പറഞ്ഞു. ബാങ്ക് മുഖേനയാണ് കർഷകർക്ക് നെല്ലിന്‍റെ വില ലഭിക്കാറുള്ളത്. കഴിഞ്ഞ വർഷം നെല്ല് സംഭരിക്കപ്പെട്ട് പത്തുദിവസത്തിനകം വില കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയിരുന്നു. കഴിഞ്ഞ വർഷം കർഷകർക്ക് നൽകിയ പണം സ്പളൈകോ നിന്ന്…

Read More

കയറ്റിറക്ക് തൊഴിലാളി സമരം; സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനു അരി ലഭിക്കുന്നില്ല; കുട്ടികളുടെ വിശപ്പുമാറ്റാൻ അധ്യാപകർക്ക് സ്വന്തം പണം ചിലവഴിക്കേണ്ട അവസ്ഥ

ചാലക്കുടി: സിവിൽ സപ്ലൈസ് ഡിപ്പോയിലെ കയറ്റിറക്ക് തൊഴിലാളി സമരത്തെ തുടർന്ന് കയറ്റിറക്ക് സ്തംഭിച്ചതിനാൽ സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരി ലഭിക്കുന്നില്ല. കഴിഞ്ഞ ഡിസംബർ മുതൽ സിവിൽ സപ്ലൈസിലെ കയറ്റിറക്കു തൊഴിലാളികൾ കൂലി വർധനവ് ആവശ്യപ്പെട്ട് സമരത്തിലാണ്. സിവിൽ സപ്ലൈസിൽനിന്നും അരി ലഭിക്കാത്തതിനാൽ അധ്യാപകർ പണം പിരിച്ച് അരി വാങ്ങിയാണ് ഉച്ചഭക്ഷണം നൽകിയിരുന്നത്. ചാലക്കുടി, ഇരിങ്ങാലക്കുട, മാള വിദ്യാഭ്യാസ ഉപജില്ലകളിലെ 259-ഓളം സ്കൂളുകളിലേക്കാണ് അരി ലഭിക്കാതെയായത്. അരി ലഭിക്കാതെയായപ്പോൾ അധ്യാപകർ കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസിൽ എത്തി പ്രതിഷേധിച്ചപ്പോൾ ഒരു ലോഡ് അരി ഇറക്കി വിതരണംചെയ്തു. പ്രതിമാസം രണ്ടുലക്ഷം കിലോ അരിയാണ് സ്കൂളുകളിലേക്ക് വേണ്ടത്. സമരം ഉണ്ടായാലും സ്കൂളുകളിലേക്ക് ആവശ്യമായ അരി കരുതലായി സ്റ്റോക്ക് ചെയ്യേണ്ടതായിരുന്നു. ഡിപ്പോ മാനേജർക്ക‌തിൽ വീഴ്ച ഉണ്ടായതാണ് അരി സ്റ്റോക്കില്ലാതായത് തൃശൂർ സിവിൽ സപ്ലൈസിലും സമരത്തിലാണ് ഇതിനാൽ അവിടെ നിന്നും അരി കയറ്റി വിടുന്നില്ല. കഴിഞ്ഞ…

Read More

പിളർന്നിട്ടും തിരിച്ചുവന്നവരെ കൈ നീട്ടി സ്വീകരിച്ചത് കർഷക രാഷ്ട്രീയത്തിനായി നടത്തിയ പോരാട്ടങ്ങൾ വിഭജിക്കപ്പെടാതിരിക്കാനെന്ന് ജോസ് കെ.മാണി

തൃശൂർ: പിളർന്നിട്ടു തിരിച്ചുവന്നവരെപ്പോലും കെ.എം. മാണി കൈനീട്ടി സ്വീകരിച്ചതു കർഷക രാഷ്ട്രീയത്തിനായി നടത്തിയ പോരാട്ടങ്ങൾ വിഭജിക്കപ്പെടാതിരിക്കാനാണെന്നു ജോസ് കെ.മാണി എംപി. കർഷകർക്കായി പാർട്ടി നടത്തിയ എല്ലാ സമരങ്ങളെയും വിവാദങ്ങളും വിഭാഗിയതയും സൃഷ്ടിച്ചു ദുർബലപ്പെടുത്താനാണ് ജോസഫ് വിഭാഗം ശ്രമിച്ചതെന്ന് ജോസ് കെ.മാണി കുറ്റപ്പെടുത്തി. ഏപ്രിൽ 29നു കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ ലക്ഷംപേർ അണിനിരക്കുന്ന കെ.എം. മാണി സ്മൃതിസംഗമത്തിന്‍റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച തൃശൂർ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. മാണിയെ വ്യക്തിഹത്യചെയ്ത് പാർട്ടി പിടിച്ചെടുക്കാൻ രാഷ്ട്രീയ ഭാഗ്യാന്വേഷികളായ ചിലർ നിരന്തരം ശ്രമിച്ചു. ഇവർ കെ.എം. മാണിയോടു കാട്ടിയതു കൊടുംവഞ്ചനയാണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ അത്തരക്കാർ നടത്തിയ കൊടുംചതിയാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിന്‍റെ വോട്ടർപട്ടിക തന്നെ ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ അപ്പീൽ നൽകി തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ജോസ് കെ.മാണി…

Read More

കീരിക്കാടൻ ഗിരീഷ് ഒടുവിൽ പോലീസ് പിടിയിൽ; ആതിരപ്പള്ളിയിൽ നടുറോഡിൽ യുവാവിനെ കൊന്ന ശേഷം മുങ്ങിയ പ്രതി രക്ഷപ്പെടാനായി പുഴനീന്തിയെത്തിയത് പോലീസ് മുന്നിൽ; സാഹസികമായ ശ്രമങ്ങൾക്കൊടുവിൽ ഗിരീഷിനെ കീഴടക്കി പോലീസ്

ആതിരപ്പിള്ളി: കണ്ണൻകുഴിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. കണ്ണൻകുഴി ഏറാൻവീട്ടിൽ ഗിരീഷി (32) നെയാണ് അതിരപ്പിള്ളി എസ്ഐ പി.ഡി.അനിൽകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റുചെയ്തത്. കൊലപാതകത്തിനുശേഷം പുഴയ്ക്കക്കരെ തുരുത്തിലേക്ക് രക്ഷപ്പെട്ട ഗിരീഷിനെ പിടികൂടുന്നതിന് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ്, ജില്ലാ പോലീസ് സൂപ്രണ്ട് പി.വിജയകുമാർ എന്നിവരുടെ നിർദേശാനുസരണം പോലീസ് പുഴകേന്ദ്രീകരിച്ച് വലവിരിച്ചിരിക്കയായിരുന്നു. ഇന്നു പുലർച്ചെ പുഴയിലൂടെ നീന്തിവരികയായിരുന്ന ഗിരീഷിനെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെയാണ് കണ്ണൻകുഴി താളത്തുപറന്പിൽ പ്രദീപിനെ (39) ഗിരീഷ് കണ്ണൻകുഴി പാലത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പ്ലാന്േ‍റഷനിൽ താൽക്കാലിക തൊഴിലാളിയും ജലനിധിയുടെ പന്പ് ഓപ്പറേറ്ററുമായ പ്രദീപ് പുലർച്ചെ മോട്ടോർ ഓഫ് ചെയ്യാൻ പോകുന്പോഴാണ് ഗിരീഷ് വെട്ടുകത്തിയുമായി ആക്രമിച്ചത്. തലയിലും വയറിലും കൈകാലുകളിലും വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന പ്രദീപിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുകഴിഞ്ഞിരുന്നു. ജലനിധിയുടെ മോട്ടോർ പ്രവർത്തിപ്പിക്കുന്ന സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നത് തടയാൻ പന്പ് ഓപ്പറേറ്ററായ പ്രദീപ്…

Read More