പോലീസുകാരനാണോ കൃഷിക്കാരനാണോ ? പൊട്ടുവെള്ളരിയിൽ നൂറുമേനി വിളയിച്ച് ‌കാക്കിക്കുള്ളിലെ കർഷകർ

കൊടുങ്ങല്ലൂർ: കാക്കിക്കുള്ളിലെ ജീവിതത്തിനുള്ളിൽ പൊട്ടുവെള്ളരി കൃഷിയുമായി പോലീസുകാർ. പോലീസുകാരനാണോ കൃഷിക്കാരനാണോ എന്ന് ചോദിച്ചാൽ ഒരു കാർഷിക മനസ് തങ്ങളിൽ ജന്മനായുണ്ടെന്ന് ഷനിലും വിബീഷും ഒരേസ്വരത്തിൽ പറയും. തൃശൂർ ജില്ലയിലെ പുല്ലൂറ്റ് പെരിങ്ങപ്പാടം സ്വദേശികളായ വിബീഷും ഷനിലും പൊട്ടുവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ്. നെടുന്പാശ്ശേരി എയർപോർട്ടിൽ സിവിൽ പൊലീസാണ് ഷനിൽ. വിബീഷ് അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലും. കൃഷിയിൽ ഇവർക്ക് കൂട്ടിന് കൂലിപ്പണിക്കാരായ മുട്ടത്താഴം ലെനിനും കാര്യേഴത്ത് ദിലീപും കച്ചവടക്കാരനായ വാടശ്ശേരി സുരേഷ് ബാബുവും കൂടെയുണ്ട്. ജോലിക്കിടയിലും കൃഷിയോടുള്ള താത്്പര്യം വിടാതെ സൂക്ഷിച്ച സംഘം സുരേഷ് ബാബുവിന്‍റെ 80 സെന്‍റ് സ്ഥലത്താണ് പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. സർക്കാരിന്‍റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് അഞ്ചംഗ സംഘം കൃഷി ചെയ്തത്. 1000 മീറ്ററിൽ ഒൻപത് വരികളായാണ് കൃഷി. 250 ഗ്രാം വിത്താണ് വിതച്ചത്. ഒരു കിലോ വിത്തിന് 10,000 രൂപയാണ്. തികച്ചും ജൈവ…

Read More

500 കിലോയേക്കാൾ തൂക്കമുള്ള കാട്ടുപോത്തിനെ പുലിയ്ക്ക് ഒറ്റയ്ക്ക് വകവരുത്താനാവില്ല! പാലപ്പിള്ളിയിൽ കടുവ ഇറങ്ങി കാട്ടുപോത്തിനെ കൊന്നു; നാട്ടുകാർ ഭീതിയിൽ

പാലപ്പിള്ളി: വലിയകുളത്ത് കടുവ ഇറങ്ങി കാട്ടുപോത്തിനെ കൊന്നു; കടുവയും കാട്ടുപോത്തും ജനവാസമേഖലയിൽ ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. ചിമ്മിനി ഡാം റോഡിനുസമീപം പാലപ്പിള്ളി വലിയകുളം ആറിലപ്പാടിയിൽ കടുവ ഇറങ്ങി കാട്ടുപോത്തിനെ കൊന്നു. ഇന്നലെ ജൂങ്ങ് ടോളി റബർ എസ്റ്റേറ്റിൽ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടത്. ആക്രമണരീതിയും കാൽപാടുകളും വനപാലകർ പരിശോധിച്ചാണ് ആക്രമിച്ചത് കടുവയെന്നു സ്ഥിരീകരിച്ചത്. 500 കിലോയേക്കാൾ തൂക്കമുള്ള കാട്ടുപോത്തിനെ പുലിയ്ക്ക് ഒറ്റയ്ക്ക് വകവരുത്താനാവില്ലെന്നാണു നിഗമനം. പുലികൾക്ക് കൂട്ടാമായി മാത്രമെ ഇവയെ വകവരുത്താനാവൂ. കടുവ ഒറ്റയ്ക്ക് കാട്ടുപോത്തിനെ വകവരുത്താറുണ്ടെന്നാണ് വനപാലകർ പറയുന്നത്. ചിമ്മിനിഡാം റോഡിനോട് ചേർന്ന് കടുവയും കാട്ടുപോത്തും ഇറങ്ങിയതോടെ നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്. ടാപ്പിംഗിനും മറ്റുമായി ഇവിടെ തോട്ടം തൊഴിലാളികൾ പുലർച്ചെസമയങ്ങളിൽ എത്താറുണ്ട്. വനാതിർത്തിയോട് ചേർന്ന് കടുവ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നാട്ടിലിറങ്ങുന്നത് ആദ്യമായാണെന്നു വനപാലകരും പറഞ്ഞു. വനത്തിൽ വേട്ടയാടുന്നതിനിടെ അതിർത്തി കടന്ന് കാട്ടുപോത്തും കടുവയും നാട്ടിലെത്തിയതാകാനും…

Read More

അധികൃതരുടെ ലക്ഷ്യമില്ലായ്മ, ‘ലക്ഷ്യ’ പദ്ധതി ത്യശൂർ മെഡിക്കൽ കോളജ്ന ഷ്ടമാകുന്നു

മുളങ്കുന്നത്തുകാവ്: കേന്ദ്ര സർക്കാരിന്‍റെ പ്രസവ മുറി നവികരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ലക്ഷ്യ പദ്ധതി അധികൃതരുടെ ലക്ഷ്യമില്ലായ്മ മൂലം ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് നഷ്ടപ്പെടാൻ സാധ്യത. കേരളത്തിൽ രണ്ട് മെഡിക്കൽ കോളജുകളിൽ ആണ് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചത്. ആദ്യ സഹായമായി 10 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങളായിട്ടും ഒന്നും നടത്തിയിട്ടില്ല. പ്രസവത്തിൽ ഉണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കാനും ഹൈ റിസ്ക് ഗർഭിണികളെ ശുശ്രൂഷിക്കാനും വേണ്ടിയാണ് അത്യാധുനിക സജ്ജീകരണങ്ങളോടുള്ള കേന്ദ്ര സർക്കാർ പദ്ധതി അനുവദിച്ചത്. എന്നാൽ നടത്തിപ്പിന് ആവശ്യമായ ഏകോപനം ഇല്ലായ്മയാണ് പദ്ധതി നീളാൻ കാരണം. കുട്ടികളുടെ വിഭാഗവും, ഗൈനക്കോളജി വിഭാഗവും തമ്മിലുള്ള ഏകോപനത്തിന് തടസം നിൽക്കുന്നത് അധികൃതരുടെ മെല്ലെപോക്ക് നയമാണ്. 50 ലക്ഷം രൂപ ചിലവഴിച്ച് 55 ബെഡ്ഡുകളുള്ള അത്യാധുനിക നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം പ്രസവ മുറിയുടെ അടുത്തായി നിർമാണം പൂർത്തികരിച്ചിട്ടുണ്ട്. ആറുമാസം…

Read More

ചാലക്കുടി ട്രാംവേ പുറമ്പോ‌ക്കിലെ 12 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിൽ നഗരസഭയെത്തി; നീക്കം തടഞ്ഞ് കൗൺസിലർമാരും നാട്ടുകാരും

ചാലക്കുടി: ട്രാംവേ പുറന്പോക്കിൽ താമസിക്കുന്ന 12 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നഗരസഭയുടെ നടപടി കൗണ്‍സിലർമാരടക്കം നാട്ടുകാർ തടഞ്ഞു. ട്രാംവേ പുറന്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് ജില്ലാ കളക്ടർ വിധി നടപ്പാക്കാൻ സെക്രട്ടറിക്ക് നിർദേശം നല്കിയതനുസരിച്ചാണ് വീടുകൾ പൊളിച്ചുനീക്കാൻ നഗരസഭ അധികൃതർ എത്തിയത്. എന്നാൽ വാർഡ് കൗണ്‍സിലർമാരായ സൂസമ്മ ആന്‍റണി, വി.സി.ഗണേശൻ, പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഇതിനെ തുടർന്ന് നഗരസഭ അധികൃതർ നടപടി നിർത്തിവച്ചു. ഹൈക്കോടതി ഉത്തരവായതിനെ തുടർന്ന് നഗരസഭ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. എന്നാൽ ഹൈക്കോടതിവിധിയനുസരിച്ച് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാൽ ഇവർക്ക് താമസിക്കാൻ സ്ഥലമില്ലാതാകും. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിച്ചശേഷമേ ഹൈക്കോടതി വിധി നടപ്പാക്കാൻ പാടുള്ളൂവെന്ന് കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടിരുന്നു.

Read More

വൈദ്യുതി സംബന്ധമായി പരാതികളുണ്ടോ? 27 ന് റീജണൽ തിയേറ്ററിൽ വന്നാൽ പരിഹരിക്കാൻ മന്ത്രി മണി തയാർ

തൃശൂർ: ജില്ലയിലെ വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനു വൈദ്യുതി മന്ത്രി എം.എം.മണി എത്തുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ 27 നു രാവിലെ പത്തുമണി മുതൽ റീജണൽ തിയേറ്ററിലാണ് ജനകീയ വൈദ്യുതി അദാലത്ത് സംഘടിപ്പിക്കുന്നത്. വൈദ്യുതി വിതരണ വിഭാഗത്തിനു കീഴിലുള്ള സർക്കിൾ, ഡിവിഷൻ, സബ് ഡിവിഷൻ, സെക‌്ഷൻ ഓഫീസുകളിലും പരാതികൾ സ്വീകരിക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു മുന്പായി പരാതികൾ സമർപ്പിക്കണം. ഉത്പാദന, പ്രസരണ, വിതരണ മേഖലകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കോ, പൊതുജനങ്ങൾക്കോ ഉള്ള പരാതികൾ തീർപ്പാക്കും. തൃശൂർ ജില്ലയിലെ വിതരണ വിഭഗത്തിലെ ഏഴു ഡിവിഷൻ ഓഫീസുകളായ കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവയ്ക്കായി പ്രത്യേകം അദാലത്ത് കൗണ്ടറുകൾ സജ്ജീകരിക്കുമെന്നു തൃശൂർ ഈസ്റ്റ് എക്സിക്യൂട്ടീവ് എൻജിനീയറും അദാലത്ത് പബ്ലിസിറ്റി കണ്‍വീനറുമായ എം.എ. ഷാജു അറിയിച്ചു. അന്യരുടെ വസ്തുവിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതിനുള്ള അനുമതി സംബന്ധിച്ച്, വൈദ്യുതി…

Read More

വയറുവേദന! ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പരിശോധനയില്‍ ഗര്‍ഭിണി; പതിനേഴുകാരിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ചെന്നൈ സ്വദേശിയായ പതിനേഴുകാരിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു മേട്ടുപ്പാളയം മണികണ്ഠന്‍ (35), ചെന്നൈ മലര്‍വിഴി, ജപരാജ്, രംഗസ്വാമി, ജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് ടാക്‌സി ഡ്രൈവര്‍ മണികണ്ഠന്‍ പീഡിപ്പിച്ച കാര്യം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതില്‍ കോപിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ചെന്നൈയില്‍നിന്നും ട്രെയിന്‍ മാര്‍ഗം കോയമ്പത്തൂരിലെത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ തനിയെ നിന്നിരുന്ന പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് മണികണ്ഠന്‍ പീഡീപ്പിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പോലീസ് പോക്‌സോ ആക്ടില്‍ മണികണ്ഠനെയും ചെന്നൈയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്ന സുഹൃത്ത് മലര്‍വിഴിയെയും ഇയാളുടെ സുഹൃത്തുക്കളായിരുന്ന ജയകുമാറിനെയും രംഗരാജിനെയും ജപകുമാറിനെയും അറസ്റ്റുചെയ്യുകയായിരുന്നു.

Read More

വാ തുറന്ന് മരണക്കെണി; ചിറ്റൂരിൽ വാഹനാപകടത്തിന് ഭീഷണിയായ അഴുക്കുചാല്‍ സ്ലാബിട്ടു മൂടണം

ചിറ്റൂര്‍:ആശുപത്രി ജംഗ്ഷനില്‍ പുതുക്കിപ്പണിത അഴുക്കുചാലില്‍ സ്ലാബുകളിടിത്തതു വാഹന-കാല്‍നടയാത്രക്ക് അപകട ഭീഷണിയായിരിക്കുകയാണ്. ഈ സ്ഥലത്ത് റോഡിനു തെക്കുവശത്തായി ബസ്‌സ്റ്റോപ്പുമാണ്. കാലത്തും വൈകുന്നേര സമയത്തും ഈ സ്ഥലത്ത് വാഹനഗതാഗതം കുടുതലാണ് . താലൂക്ക് ആശുപത്രിയിലേക്കും.കച്ചേരി മേട് മിനി സിവില്‍ സ്റ്റേഷനിലേക്കുമുള്ള റോഡ് രണ്ടായി തിരിയുന്ന സ്ഥലമെന്നതിനാല്‍ വാഹനസഞ്ചാരം കൂടുതലുണ്ടാവുന്നു. റോഡിന്റെ വടക്ക് ഭാഗത്താണ് അഴുക്കുചാലുള്ളതും.കഴിഞ്ഞ ദിവസം എതിരെ വരുന്ന ചരക്കു ലോറിയെ കണ്ട് റോഡരികിലേക്ക് വെട്ടി തിരിച്ച സൈക്കിള്‍ യാത്രികന്‍ അഴുക്കുചാലില്‍ വീണ് പരിക്കുപറ്റിയിരുന്നു. ഈ സ്ഥലത്ത് മുന്‍പ് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങളും നടന്നിരുന്നു. അഴുക്കു ചാലിനു സ്ലാബിട്ടു മൂടിയാല്‍ റോഡിന്ു വിസ്താര കൂടുതലും വാഹനയാത്രയ്ക്ക് സൗകര്യവമാവുമെന്നതാണ് യാത്രക്കാര്‍ കരുതുന്നത്.

Read More

മെറ്റാ നാടക അവാർഡ്; മികച്ച നാടകം, നിർമാണം, നല്ല നടൻ എന്നീ വിഭാഗങ്ങളിലേക്ക് രണ്ടു മലയാള നാടകങ്ങൾ

തൃശൂർ: പതിനഞ്ചാമത് മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ്സ് (മെറ്റ) നാടകോത്സവത്തിന് രണ്ടു മലയാള നാടകങ്ങൾക്ക് നോമിനേഷൻ. ഒരാഴ്ച നീണ്ടുനിൽക്കുന്ന നാടകമേള മാർച്ച് 13 ന് ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലും ശ്രീരാം സെന്‍ററിലുമായി ആരംഭിക്കും. കേരളത്തിൽനിന്നും പ്രമുഖ എഴുത്തുകാരനായ പോൾ സക്കറിയായുടെ “ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കി പ്രമുഖ സിനിമാ നാടക സംവിധായകനായ സുവീരൻ സംവിധാനം ചെയ്ത “ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും’ എന്ന നാടകമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച നാടകം, നിർമാണം, നല്ല നടൻ എന്നീ വിഭാഗങ്ങളിലേക്കാണ് ഈ നാടകം നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. നാലു വിഭാഗങ്ങളിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ട “മേസ്’ എന്ന ഭാഷാരഹിത നാടകത്തിന്‍റെ സംവിധായകൻ സുനിൽ കുമാറും നിർമാണം ദി മൈമേഴ്സും ആണ്. ഒരു വയോധികന്‍റെയും വേലക്കാരന്‍റെയും കഥയാണ് ഈ നാടകത്തിന്‍റെ പ്രമേയം. മാർച്ച് 13 മുതൽ 18 വരെ ജൂറി അംഗങ്ങൾക്കും…

Read More

ആരോഗ്യനിലയിൽ ആശങ്ക! ഗജരത്നം പത്മനാഭൻ വിദഗ്ധ സംഘത്തിന്‍റെ നിരീക്ഷണത്തിൽ…

ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന്‍റെ ആരോഗ്യനിലയിൽ ആശങ്ക. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലും പരിശോധനയിലുമാണു പത്മനാഭൻ. പത്മനാഭന്‍റെ ഡബ്യുബിസി കൂടുതലാണ്. മരുന്നുകളോടു പ്രതികരിക്കുന്നില്ല. ഇന്നലെ മുതൽ ശക്തി കൂടിയ ആന്‍റി ബയോട്ടിക് നൽകി തുടങ്ങി. ഒരോ ആറു മണിക്കൂർ കൂടുന്പോഴും പരിശോധിക്കുന്നുണ്ട്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്നുള്ള സംഘമെത്തി പരിശോധിച്ചു രക്തസാന്പിൾ ശേഖരിച്ചു കൊണ്ടുപോയി. ആന പ്രത്യക്ഷത്തിൽ ക്ഷീണിതനല്ലെങ്കിലും രക്ത പരിശോധന ഫലം ആശങ്കയുളവാക്കുന്നതാണ്. ഡോക്ടർമാരായ ഗിരിദാസ്, കെ. വിവേക്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന. പത്മനാഭനെ എഴുന്നള്ളിപ്പുകളിൽ ഗുരുവായൂരപ്പന്‍റെ പ്രതീകമായാണു ഭക്തർ കാണുന്നത്. 80 കഴിഞ്ഞ പത്മനാഭനെ 1954ൽ 14 വയസുള്ളപ്പോൾ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് ആനയെ നടയിരുത്തിയത്.

Read More

ഇതു ബസ് അല്ല, ബസ് സ്റ്റോപ്പ്..! ചേറൂർ കിണർ സ്റ്റോപ്പ് വഴി കടന്നുപോകുന്നവരിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും ഇതു വൈറല്‍

സ്വന്തം ലേഖകൻ തൃശൂർ: ചേറൂർ കിണർ സ്റ്റോപ്പ് വഴി കടന്നുപോകുന്നവർ ചെറുതായൊന്ന് അന്പരന്നുപോയാൽ അതിശയിക്കേണ്ട..! ഉറപ്പിച്ചോളൂ…അതു ബസ് അല്ല, ബസ് സ്റ്റോപ്പാണ്. ബസിന്‍റെ മാതൃകയിൽ പണിയുന്ന ബസ് കാത്തിരിപ്പുകേന്ദ്രം…! ഇതിലൂടെ കടന്നുപോകുന്നവരിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും ഇതു വൈറലായിരിക്കുകയാണ്. കോർപറേഷൻ പ്ലാൻ ഫണ്ടുപയോഗിച്ച് അഞ്ചുലക്ഷം രൂപ ചെലവിലാണ് ഈ കൗതുക ബസ് സ്റ്റോപ്പ് നിർമിച്ചുവരുന്നത്. പുറമേ പോലെ തന്നെ ഉൾഭാഗവും ബസ് സ്റ്റൈലിലാണ്. പതിനഞ്ചോളം പേർക്ക് ഇരിക്കാവുന്ന സീറ്റുകളും പിടിച്ചുനിൽക്കാനുള്ള സംവിധാനവുമെല്ലാം ഇതിലുണ്ട്. ലൈറ്റ്, ഫാൻ, എഫ്എം റേഡിയോ തുടങ്ങിയവയുമുണ്ടാകും. രണ്ടുവശത്തുകൂടിയും അകത്തേക്കും പുറത്തേക്കും കടക്കാം. ഈ കൗതുക ബസ് സ്റ്റോപ്പിൽ സബ്സിഡിയോടെ സൗരോർജ സംവിധാനം ഒരുക്കുന്നതിനു ഒന്നരലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കെഎസ്ഇബി സംവിധാനവും സൗരോർജ സംവിധാനവും യഥാക്രമം ഉപയോഗിച്ച് വൈദ്യുതി ലാഭിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നു കൗണ്‍സിലർ കൃഷ്ണൻകുട്ടി മാസ്റ്റർ പറഞ്ഞു. വൈദ്യുതി അടക്കമുള്ള കാര്യങ്ങളിൽ വർഷങ്ങളോളം ബാധ്യത…

Read More