സ്വന്തം ലേഖകൻ തൃശൂർ: നോ പാർക്കിംഗ് കേട്ടു മടുത്തതും പാർക്കു ചെയ്യാൻ ഇടം കിട്ടാതെ റൗണ്ടിലും പരിസരത്തും വണ്ടിയിൽ വട്ടംകറങ്ങിയതെല്ലാം ഇനി കുറച്ചു കാലം കൂടി മാത്രം. തൃശൂരിൽ ഇനി നോ പാർക്കിംഗ് എന്നതിന് പകരം നോ പാർക്കിംഗ് പ്രശ്നം എന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കോർപ്പറേഷനും നഗര,ഗ്രാമാസൂത്രണ വകുപ്പും ചേർന്ന് നഗരത്തിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാനായി തയ്യാറാക്കിയിരിക്കുന്ന മാസ്റ്റർ പ്ലാൻ തൃശൂരിന്റെ മുഖച്ഛായ അടിമുടി മാറ്റുന്നതാണ്. പുതിയ പാർക്കിംഗ് സൗകര്യങ്ങൾ മാസ്റ്റർ പ്ലാൻ പ്രകാരം ശക്തൻ ബസ് സ്റ്റാന്റ്, അശ്വിനി ഹോസ്പിറ്റൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് മേഖലയിൽ വാണിജ്യപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പ്ലാൻ. മൾട്ടിലെവൽ കാർ പാർക്കിംഗ് പ്രൊജക്ടുകളുടെ വികസനമാണ് ഇതോടെ സാധ്യമാകുക. സിറ്റി ബസ് സർവീസ് സാധ്യമാക്കും പുഴയ്ക്കൽ,മണ്ണുത്തി, ഒല്ലൂർ എന്നിവിടങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ള ടെർമിനലുകളോട് ചേർന്ന് പാർക്കിംഗ്…
Read MoreCategory: Thrissur
രാജ്യാന്തര നാടകോത്സവത്തിനു തിരിതെളിഞ്ഞു ; പുതിയ പരീക്ഷണങ്ങളിലൂടെ നാടകത്തെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് മന്ത്രി ബാലൻ
തൃശൂർ: നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന സാംസ്കാരിക പൊതു ഇടങ്ങൾ തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്നു മന്ത്രി എ.കെ. ബാലൻ. പന്ത്രണ്ടാമതു രാജ്യാന്തര നാടകോത്സവം-ഇറ്റ്ഫോക്ക് 2020 ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സാംസ്കാരിക പൊതുഇടങ്ങൾ തിരികേ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് 14 ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ ആരംഭിക്കുന്നത്. നാടക കളരിയായും അവതരണ കേന്ദ്രമായും സമുച്ചയങ്ങൾ പ്രവർത്തിക്കും. പുതിയ പരീക്ഷണങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്ന രീതിയിൽ നാടകത്തെ തിരിച്ചുകൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം മുതിർന്ന നാടക നിരൂപക ശാന്ത ഗോഖലേക്കു മന്ത്രി സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അക്കാദമി ചെയർപേഴ്സണ് കെപിഎസി ലളിത അധ്യക്ഷയായി. ഫെസ്റ്റിവൽ പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും, ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനനും നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ്…
Read Moreവിവാഹാഘോഷങ്ങളിൽ പ്ലാസ്റ്റിക് വിമുക്ത ന്ദേശവുമായി നവദന്പതികൾ
തൃശൂർ: ക്ഷണം സ്വീകരിച്ച് മകന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ അതിഥികൾക്കു ജൂട്ട് ബാഗ് സ്നേഹസമ്മാനമായി നൽകിക്കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകർന്നു നൽകി. കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്ടർ ജെയിംസ് വളപ്പിലയാണ് തന്റെ മകന്റെ വിവാഹസൽക്കാരത്തിനു സ്നേഹ സമ്മാനമായി അതിഥികൾക്കു ജൂട്ട് ബാഗ് നൽകിയത്. ചാലിശേരി വളപ്പില വീട്ടിൽ ജെയിംസ് വളപ്പില-ലീന ജെയിംസ് ദന്പതികളുടെ മകൻ ലിയോ വളപ്പിലയും മാളിയേക്കൽ ചെറുശേരി വീട്ടിൽ സി.ജെ. ഫ്രാൻസിസ്-എലിസബത്ത് ഫ്രാൻസിസ് ദന്പതികളുടെ മകൾ ബ്ലെസി ഫ്രാൻസിസും ഇന്നലെയാണ് വിവാഹിതരായത്. ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിലെ റിസപ്ഷനെത്തിയവർക്കായിരുന്നു ജൂട്ട് ബാഗ് വിതരണം. പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധനം നൽകുന്നതിന്റെ ഭാഗമായി പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശത്തോടെയാണ് വിവാഹത്തിൽ സംബന്ധിച്ചവർക്ക് നവദന്പതികൾ ഉപഹാരമായി റീസൈക്കിൾ ചെയ്യാവുന്ന ജൂട്ട് ബാഗുകൾ സമ്മാനിച്ചത്. വിവാഹസർക്കാരത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക…
Read Moreഇടപാടു തീർത്തു കീറിക്കളഞ്ഞ ചെക്ക് ഒട്ടിച്ചു കള്ളക്കേസ്; എസ്ബിടി മുൻ മാനേജർക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
തൃശൂർ: ഇടപാടു തീർത്തു കീറിക്കളഞ്ഞ ചെക്ക് ഒട്ടിച്ചു കള്ളക്കേസ് കൊടുത്ത സംഭവത്തിൽ തലോർ എസ്ബിടി മുൻ മാനേജർ അടക്കം രണ്ടുപേർക്കെതിരേ കേസ്. തലോർ സ്വദേശി ഫെബിൻ കെ. സേവ്യർ നൽകിയ ഹർജിയിൽ കോടതി ഉത്തരവനുസരിച്ചാണ് പുതുക്കാട് പോലീസ് കേസെടുത്തത്. ഫെബിനുമായി ഇടപാടുകളുണ്ടായിരുന്ന തൈക്കാട്ടുശേരി സ്വദേശി കെ.എം. ആന്റണിയാണ് പഴയ ചെക്ക് ഒട്ടിച്ച് എസ്ബിടി തലോർ ബ്രാഞ്ചിൽ നൽകിയത്. മാനേജരായിരുന്ന കോലഴി സ്വദേശി രാജഗോപാലൻ ഈ ചെക്കിനു മ്യൂട്ടിലേഷൻ ഗാരന്റി സീൽ വച്ച് ഹാജരാക്കി. പണമില്ലാത്തതിനാൽ ചെക്കു മടങ്ങി. വണ്ടിച്ചെക്കു നൽകി കബളിപ്പിച്ചെന്ന് ആരോപിച്ച് ഫെബിനെതിരേ ആന്റണി കേസ് ഫയൽ ചെയ്തു. ഇതിനിടയിലാണ് ഫെബിൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. കോടതി ഉത്തരവനുസരിച്ചാണ് പുതുക്കാട് പോലീസ് ആന്റണിക്കും മാനേജർക്കുമെതിരേ കേസെടുത്തത്.
Read Moreഗിന്നസും തൃശൂരുംതമ്മിൽ… ഏറ്റവുമധികം ഗിന്നസ് റിക്കാർഡുകൾക്ക് സാക്ഷ്യം വഹിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് തൃശൂരിന് കിട്ടുമോ ?!!
സ്വന്തം ലേഖകൻ തൃശൂർ: ഏറ്റവുമധികം ഗിന്നസ് റെക്കോർഡുകൾ സാക്ഷ്യം വഹിച്ചതിനുള്ള ഗിന്നസ് പുരസ്കാരം തൃശൂരിന് കിട്ടുമോ…..തൃശൂർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ ഗിന്നസ് പ്രഖ്യാപനത്തിനാണ്. അടുത്തിടെയായി തൃശൂരിൽ നടന്ന ഗിന്നസ് പ്രകടനങ്ങൾ പലതാണ്.ശിങ്കാരിമേളം, തിറകളി, മുരളീനാരായണന്റെ 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം, ഇരിങ്ങാലക്കുടയിലെ തൈവകാള സംഗം, ഒടുവിൽ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച്ഭീമൻ കേക്കും ഗിന്നസിൽ കയറി. കഴിഞ്ഞ വർഷം ഡിസംബറിലാണ് ശിങ്കാരിമേളത്തിന്റെ ഗിന്നസ് പ്രകന്പനത്തിന് തേക്കിൻകാട് മൈതാനം സാക്ഷിയായത്. ശിങ്കാരിമേളം വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു 2022 പേരുടെ മെഗാ ശിങ്കാരിമേളം അവതരിപ്പിച്ചത്. തൃശൂരിൽ നടത്തിയ തിറമഹോത്സവം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ഇടം പിടിച്ചതും കഴിഞ്ഞ ഡിസംബറിൽ തേക്കിൻകാട് മൈതാനിയിൽ വെച്ചു തന്നെ. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിൽപരം കലാകാരൻമാർ അണിനിരന്ന തിറകളി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ശുപാർശ ചെയ്യുകയും ഏഷ്യൻ…
Read Moreപ്രതികരിക്കണം, സാഹിത്യകാരൻമാർ പ്രതികരിച്ചില്ലെങ്കിൽ നാടു നശിക്കുമെന്ന് മന്ത്രി ബാലൻ
തൃശൂർ: സാഹിത്യകാരൻമാർ പ്രതികരിച്ചില്ലെങ്കിൽ നാടു നശിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. സാഹിത്യകാരൻമാർ പ്രതികരിക്കണം. കക്ഷിരാഷ്ട്രീയം നോക്കി ജയ് വിളിക്കണം എന്നില്ല. ആപത്തുണ്ടെന്ന് മുന്നറിയിപ്പെങ്കിലും നൽകാൻ സാഹിത്യകാരൻമാർക്ക് സാധിക്കണം. സിദ്ധിയുള്ള സാഹിത്യകാരൻമാർ വെറുതെയിരിക്കരുത്. സാഹിത്യകാരൻമാർ പ്രതികരിച്ചില്ലെങ്കിൽ നശിക്കുന്നത് നാടാണ്. അതുകൊണ്ടാണ് പ്രതികരണത്തിന് വലിയ വിലകൽപിക്കുന്നത് – ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 63-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമി മൂന്നു കേന്ദ്രങ്ങളിൽ സെമിനാർ നടത്തും. പൗരത്വം – ദേശരക്ഷ രൂപീകരണം എന്ന വിഷയത്തിൽ തൃശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സെമിനാർ നടത്തുകയെന്ന് ബാലൻ പറഞ്ഞു. ചിയ്യാരത്ത് മൂന്നര ഏക്കർ സ്ഥലത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ സാംസ്കാരിക സമുച്ചയം പണിയുമെന്നും മന്ത്രി അറിയിച്ചു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാപുരസ്കാരങ്ങളും മന്ത്രി എ.കെ.ബാലൻ സമർപ്പിച്ചു. എം.മുകുന്ദൻ, കെ.ജി.ശങ്കരപ്പിള്ള എന്നിവർ വിശിഷ്ടാംഗത്വവും ഡോ. സ്കറിയ സക്കറിയ,…
Read Moreഇനി ഒന്പതു നാളുകൾ പൂരനഗരിയിലേക്ക്…. നമുക്ക് പാർക്കാൻ നാടകശാലകൾ…
ഋഷി തൃശൂർ: നമുക്ക് നാടകശാലകളിൽ ചെന്നു രാപ്പാർക്കാം…അതികാലത്തെഴുനേറ്റ് കൊട്ടകകളിൽ പോയി അരങ്ങുകൾ തളിർത്തു പൂവിടുകയും കാഴ്ചകൾ പൂക്കുകയും ചെയ്തോയെന്നു നോക്കാം…… നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിട പറഞ്ഞ തൃശൂരിൽ ഇന്നുമുതൽ തീയറ്റർ ഫെസ്റ്റിവലിന്റെ രാപ്പകലുത്സവമാണ്. കടൽ കടന്നെത്തിയവരും നാടുതാണ്ടിയെത്തിയവരും അരങ്ങിൽ കാഴ്ചകളുടെ ഭാണ്ഡം തുറക്കാനൊരുങ്ങുകയാണ്. ലോകനാടകക്കാഴ്ചകൾ കാണാനായി വരിക പൂരനഗരിയിലേക്ക്…. കലാപ്രേമികളെ ഇറ്റ്ഫോക്കിനെക്കുറിച്ച് രണ്ടു വാക്ക്…. ഒരു വ്യാഴവട്ടമാകുന്നു ഇറ്റ്ഫോക്ക് കേരളത്തിന്റെ നാടക കുടുംബത്തിലെത്തിയിട്ട്. ഇത്തവണ പന്ത്രണ്ടാമത് ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരളയാണ്.നാടകം കാണുക എന്ന പതിവ് രീതികളിൽ നിന്ന് മലയാളിയേയും നാടകാസ്വാദകരേയും അടിമുടി മാറ്റാനും പുതിയ തീയറ്റർ കാഴ്ചകളും അനുഭവങ്ങളും പരീക്ഷണങ്ങളും കാണിച്ചുതരാനും ഇക്കഴിഞ്ഞ പതിനൊന്ന് ഇറ്റ്ഫോക്കുകൾക്കും കഴിഞ്ഞു. ഇതും നാടകമാണോ എന്ന് കാണികളെക്കൊണ്ട് ചോദിപ്പിക്കാൻ സാധിക്കുന്പോഴാണ് നാടകം പുതിയ തലങ്ങളിലേക്ക് എത്തുന്നതെന്ന് ഇറ്റ്ഫോക്കിലൂടെ മനസിലായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇറ്റ്ഫോക്കിലെ നാടകങ്ങൾ വെറുതെ കാണാൻ…
Read Moreവളരെ മോടിയായ വസ്ത്രധാരണം! ബൈക്കില് കറങ്ങി പെണ്കുട്ടികളുടെ ശരീരഭാഗങ്ങളില് കയറിപിടിക്കുക പതിവ്; ശിവകുമാര് കുടുങ്ങി
ചാലക്കുടി: ബൈക്കിൽ കറങ്ങിനടന്ന് റോഡിലൂടെ നടന്നുപോകുന്ന പെൺകുട്ടികളെ കടന്നുപിടിക്കുന്ന തമിഴ്നാട്ടുകാരായ യുവാവ് പോലീസ് പിടിയിലായി. തമിഴ്നാട് കന്പം തേനി സ്വദേശിയായ ശിവ എന്ന് വിളിക്കുന്ന ശിവകുമാറി(22)നെയാണ് എസ്ഐമാരായ ബി.കെ. അരുൺ, എം.എസ്. ഷാജൻ, കെ.ടി. ബെന്നി, എഎസ്ഐ സുമേഷ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. ചൗക്കയിലെ ഒരു കോഴി ഫാമിൽ സൂപ്രവൈസറായി ജോലി ചെയ്യുന്നയാളാണ് ശിവ. വളരെ മോടിയായ വസ്ത്രധാരണ നടത്തി ബൈക്കിൽ കറങ്ങുന്ന ശിവ വഴിയിലൂടെ നടന്നുപോകുന്ന പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ കയറിപിടിക്കുകയാണ് പതിവ്. 17 വയസുള്ള ഒരു പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്പോൾ 18 വയസുള്ള മറ്റൊരു പെൺകുട്ടിയുടെയും പരാതി ലഭിച്ചു. ഇതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഇരയായ പെൺകുട്ടികളിൽനിന്നും ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ പിടിയിലായതറിഞ്ഞ് നിരവധി പെൺകുട്ടികൾ പരാതിയുമായി പല സ്ഥലങ്ങളിൽനിന്നും എത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയശേഷം…
Read Moreഅമിതവേഗതയും അശ്രദ്ധയും;മുരിങ്ങൂരിൽ അപകടങ്ങൾ പെരുകുന്നു; അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
മുരിങ്ങൂർ: വാഹനങ്ങളുടെ അമിതവേഗതയും സിഗ്നൽ കൃത്യമായി പാലിക്കാതെയുള്ള യാത്രയും വർധിച്ചതോടെ മുരിങ്ങൂർ അപകടമേഖലയാകുന്നു. ഇതിന് ഒടവിലത്തെ ഉദാഹരണമാണ് ഇന്നലെ നടന്ന അപകടം. കോട്ടയം സ്വദേശിയായ ഡോക്ടർ സഞ്ചരിച്ച കാറാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. വൻ ആപത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡോ.ദിലിപ് കുര്യൻ, സിൽവി എന്നിവർ സഞ്ചരിച്ച കാറാണ് മുരിങ്ങൂർ സിഗ്നലിനു സമീപത്ത് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളിയിൽ നിന്നും കോട്ടയത്തേക്ക് പോകും വഴിയാണ് സംഭവം. മുരിങ്ങൂർ സിഗ്നലിന് സമീപം ചാലക്കുടി ഭാഗത്ത് നിന്നും വന്ന ലോറിയിൽ കാർ തട്ടി ദേശീയ പാതയിൽ നിന്നും തെറിച്ച് മറിഞ്ഞ് ദേശീയപാതയുടെ നടുവിലൂടെ മഴവെളളം ഒഴുക്കി കളയുവാൻ നിർമിച്ചിരിക്കുന്ന തോട്ടിലേക്ക് തിരിഞ്ഞ് വന്ന് പതിക്കുകയായിരുന്നു. ഇരുവരും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ വാഹനത്തിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. കൊരട്ടി പോലീസ് സംഭവസ്ഥലത്തെതി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിലായ വാഹനം ക്രെയിന്റെ സഹായത്തോടെ എടുത്തു നീക്കി.…
Read Moreസാഹസികനാമൊരു ജില്ലാ കളക്ടറാണിത്… രാത്രി മലകയറിയെത്തിയ എസ്.ഷാനവാസാണ് താരം
സ്വന്തം ലേഖകൻ കോലഴി: പർവതാരോഹണ ക്യാന്പിലേക്ക് രാത്രിയിൽ മലകയറിയെത്തിയ തൃശൂർ ജില്ല കളക്ടർ എസ്.ഷാനവാസ് ക്യാന്പിലെ താരമായി. രാത്രി ഒന്പതോടെയാണ് കളക്ടർ കോലഴി അത്തേക്കാട് റോക്ക് സെന്ററിലെത്തിയത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ജില്ല മൗണ്ടനേറിംഗ് അസോസിയേഷനാണ് പർവതാരോഹണ ചാന്പ്യൻഷിപ്പ് ക്യാന്പ് നടത്തുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പുറമെ യുവതിയുവാക്കളും യൂത്ത് ക്ലബ് അംഗങ്ങളുമടക്കം ഇരുനൂറോളം പേർ ക്യാന്പിലുണ്ട്. മലമുകളിലേക്ക് നടന്നുകയറിയെത്തിയ കളക്ടറെ ക്യാന്പംഗങ്ങൾ ആഹ്ലാദത്തോടെയാണ് വരവേറ്റത്. വിദേശ രാജ്യങ്ങളിലുള്ള ഇത്തരം ക്യാന്പുകളെക്കുറിച്ചും ധീരൻമാരും സാഹസികരുമായ പർവതാരോഹകരെക്കുറിച്ചുമെല്ലാം കളക്ടർ വാചാലനായി. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടു നിന്ന് സംസ്ഥാന സർക്കാരിന്റെ ആദരം നേടിയ തൃശൂരിലെ പർവതാരോഹണ അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കളക്ടർ പരാമർശിച്ചു. പ്രളയകാലത്ത് പ്രളയജലത്തിൽ മുങ്ങിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾക്കും ടവറുകൾക്കുമിടയിലൂടെ റോപ്പിൽ കയറി അതിസാഹസികമായി ജില്ല മൗണ്ടനേറിംഗ് അസോസിയേഷൻ രക്ഷാപ്രവർത്തനം നടത്തിയ കാര്യങ്ങൾ താൻ ജില്ലയിൽ ഉണ്ടായിരുന്നില്ലെങ്കിലും അറിയാൻ സാധിച്ചെന്നും…
Read More