ഭൂഗർഭ കേബിൾ സ്ഥാപിക്കൽ; ഭാഗിക ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി കുതിരാനിൽ 28നും 29നും മോക്ഡ്രിൽ

തൃശൂർ: പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള മോക് ഡ്രിൽ 28, 29 ദിവസങ്ങളിൽ നടക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. പാലക്കാടു ഭാഗത്തുനിന്നു തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണം ഉണ്ടാവില്ല. തൃശൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോകുന്നവയ്ക്കാണ് നിയന്ത്രണം. എൽപിജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെഎസ്ആർടിസി-സ്വകാര്യ ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ കുതിരാൻവഴി പോകാൻ അനുവദിക്കില്ല. ആംബുലൻസ്, അടിയന്തര വാഹനങ്ങൾ എന്നിവയ്ക്കു തടസമില്ലാത്ത സർവീസ് ഒരുക്കും. പാസഞ്ചർ കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ ഈ സമയപരിധിയിൽ കുതിരാൻപാത ഒഴിവാക്കി മണ്ണുത്തി-ചേലക്കര-പഴയന്നൂർ-ആലത്തൂർ റൂട്ടിലൂടെ പോകേണ്ടതാണെന്ന് അധികൃതർ നിർദേശിച്ചു. എറണാകുളം, തൃശൂർ ഭാഗങ്ങളിൽനിന്നു പുറപ്പെടുന്ന ട്രെയിലറുകളും…

Read More

രാഷ്ട്രീയത്തിൽ ലീഡർ തന്നതേ എനിക്കുള്ളൂ, ആ ലീഡർ പറഞ്ഞാ അനുസരിക്കും; പാർട്ടിക്കുവേണ്ടി എംഎൽഎസ്ഥാനം രാജിവച്ച നേതാവ്

സ്വന്തം ലേഖകൻ തൃശൂർ: നിയമസഭാംഗമല്ലെങ്കിലും യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായ കെ. മുരളീധരനെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ മൽസരിപ്പിച്ചു ജയിപ്പിക്കണം. കോണ്‍ഗ്രസിൽ, പ്രത്യേകിച്ച് ലീഡർ കെ. കരുണാകൻ നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പിൽ ചർച്ചയും കൂടിയാലോചനകളും ആരംഭിച്ചു.വടക്കാഞ്ചേരിയിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി. ബലറാം എംഎൽഎ സ്ഥാനം രാജിവച്ചു. ലീഡറുടെ മകൻ മുരളീധരനു മൽസരിക്കാൻ വഴിമാറിക്കൊടുത്തു. അങ്ങനെ വടക്കാഞ്ചേരി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനു തുടക്കമായി. ബലറാം തന്നെയായിരുന്നു പ്രചാരണത്തിനു ചുക്കാൻ പിടിച്ച കണ്‍വീനർ. പ്രചാരണത്തിരക്കുമായി ഓടി നടക്കുകയായിരുന്ന ബലറാമിനോടു ചോദിച്ചു: ’വടക്കാഞ്ചേരി എംഎൽഎ സ്ഥാനം രാജിവച്ച് വഴിമാറിക്കൊടുത്തത് ഒരു നഷ്ടമായിപ്പോയില്ലേ? ദ്വേഷ്യം തോന്നുന്നുണ്ടോ?’ കനപ്പിച്ചൊരു നോട്ടമായിരുന്നു ആദ്യ പ്രതികരണം. ’എന്തു നഷ്ടം, എന്തിനു ദ്വേഷ്യം? രാഷ്ട്രീയത്തിൽ ലീഡർ തന്നതേ എനിക്കുള്ളൂ. ആ ലീഡർ പറഞ്ഞാ അനുസരിക്കും. അതാ ശീലം. അതിന് വിഷമമോ ദേഷ്യമോ ഇല്ല. അദ്ദേഹത്തിനു വേണ്ടിയാകുന്പോൾ…

Read More

തേക്കിൻകാട് മൈതാനിയിൽ സംസ്കാരത്തിനു യോജിക്കാത്ത പരിപാടി പാടില്ലെന്നു കോടതി

കൊച്ചി: തൃശൂരിലെ തേക്കിൻകാട് മൈതാനിയിൽ സംസ്ഥാനത്തിന്‍റെ സംസ്കാരത്തിനു യോജിക്കാത്ത പരിപാടികൾ നടത്തുന്നില്ലെന്നു കൊച്ചിൻ ദേവസ്വം ബോർഡും തൃശൂർ നഗരസഭയും ഉറപ്പാക്കണമെന്നു ഹൈക്കോടതി. തേക്കിൻകാട് മൈതാനത്തു ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികൾ പാടില്ലെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവു പാലിക്കണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഫെസ്റ്റിവൽ സമാപനചടങ്ങിന് ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നെങ്കിലും ഇതിനുശേഷം സംസ്കാരത്തിനു നിരക്കാത്ത തരത്തിലുള്ള നൃത്തപരിപാടി നടന്നെന്നു ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും ഹർജിക്കാരൻ ഹാജരാക്കി. വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിക്കണമെന്ന ഹർജിക്കാരന്‍റെ ആവശ്യം ഡിവിഷൻ ബെഞ്ച് നിരാകരിച്ചു. പരിപാടിക്ക് അനുമതി നൽകുന്പോൾ ഹിന്ദുമത വികാരം വ്രണപ്പെടുന്ന തരത്തിലുള്ള പരിപാടികൾ പാടില്ലെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പാക്കേണ്ടിയിരുന്നെന്നു ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. അനുചിതമായ പരിപാടികൾ നടന്നെന്നു പാറമേക്കാവ് ദേവസ്വവും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവലിന്‍റെ സമാപനത്തോടനുബന്ധിച്ചു നടന്ന…

Read More

ടോൾ കടന്നില്ല; പക്ഷേ, ഫാസ്ടാഗിൽനിന്നു പണം പോയി;  ചാവക്കാട് സ്വദേശി ആരിഫിനുണ്ടായ അനുഭവം ഇങ്ങനെ…

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിലൂടെ പോകാത്ത വാഹനത്തിലെ ഫാസ്ടാഗിൽനിന്നു പണം നഷ്ടമായി. 335 രൂപയാണ് ചാവക്കാട് പൂവത്തൂർ മങ്കാശേരി ആരിഫിന്‍റെ അക്കൗണ്ടിൽ നിന്നും ബുധനാഴ്ച നഷ്ടമായത്. ഈ മാസം 11,12 തീയതികളിൽ ആരിഫ് ഫാസ്ടാഗ് ഉപയോഗപ്പെടുത്തി യാത്രചെയ്തിരുന്നു. തൃശൂരിൽനിന്നും കോട്ടയത്തേക്ക് 11നും തിരിച്ചു കോട്ടയത്തുനിന്നു തൃശൂരിലേക്കു 12നുമായിരുന്നു യാത്ര. 75 രൂപ വീതം രണ്ടുയാത്രകൾക്കുമായി 150 രൂപ വാങ്ങുകയും ചെയ്തു. പിന്നീട് പാലിയേക്കര വഴിക്കുപോലും പോകാത്ത ആരിഫിന്‍റെ അക്കൗണ്ടിൽനിന്നും 15നാണ് തുക പോയിരിക്കുന്നത്. കാറിന് 75 രൂപയും ബസിനു 100 രൂപയുമാണെന്നിരിക്കെ 335 രൂപയുടെ കണക്ക് എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. വെബ്സൈറ്റിൽ പരാതി അയച്ചുവെങ്കിലും ഇതുവരെ മറുപടിയൊന്നും നൽകിയിട്ടുമില്ല. പരാതി പറയാൻ പാലിയേക്കര ടോൾപ്ലാസയിൽ വിളിച്ചിട്ടും ആരും എടുക്കുന്നില്ല. ഇത്തരം സാഹചര്യത്തിൽ ബന്ധപ്പെടുന്നതിനു ടോൾഫ്രീ നന്പർപോലും നല്കിയിട്ടുമില്ല. രാജ്യത്താകമാനം ഇത്തരം കുരുക്കുകൾ മുറുക്കി ജനങ്ങളെ പിഴയുന്ന സാഹചര്യമാണ് ഒരുക്കുന്നതെന്ന്…

Read More

കച്ചവടക്കാരന്‍റെ സംശയം ശരിയായി ; 1.16 ലക്ഷത്തിന്‍റെ കള്ളനോട്ടുകളുമായി മുംബൈക്കാരായ ദമ്പതികൾ പിടിയിൽ

പുന്നയൂർക്കുളം: ഒരു ലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുകളുമായി മുംബൈ സ്വദേശികളായ ദന്പതിമാർ പെരുന്പടപ്പ് പോലീസിന്‍റെ പിടിയിലായി. മുംബൈ സ്വദേശി അക്ഷയ് ശർമ ( 38), ഭാര്യ ജ്യോന്യ ആന്ദ്രൂസ് (28)എന്നിവരാണ് ബുധനാഴ്ച പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. ഒരേ നന്പറിലുള്ള 2000 രൂപയുടെ നോട്ടുകളായിരുന്നു എല്ലാം. കള്ളനോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, പ്രിന്‍റർ എന്നിവയും ഒരു ലാപ്ടോപ്പും ഇവരിൽനിന്നു കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയോടെ മാറഞ്ചേരി ആവുണ്ടിത്തറയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് അക്ഷയ് ശർമയും ഭാര്യയും ചേർന്ന് 650 രൂപ വിലവരുന്ന ചുരിദാറിന്‍റെ ടോപ്പ് വാങ്ങുകയും 2000 രൂപയുടെ നോട്ട് നൽകുകയും ചെയ്തിരുന്നു. സ്ഥാപനമുടമ ബാക്കി പണം നൽകിയശേഷം ഇവർ പെരുന്പടപ്പ് ഭാഗത്തേക്കു പോയി. ഇതിനിടെ കട ഉടമയ്ക്ക് ഇവർ നൽകിയ 2000 രൂപയുടെ നോട്ട് കള്ളനോട്ടാണെന്നു ബോധ്യപ്പെട്ടതിനാൽ പെരുന്പടപ്പ് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് കാർ…

Read More

“സ്കൂളിൽ പോകാത്ത’ ജയിൽ ഉദ്യോഗസ്ഥർ ഇതു വായിക്കുക… സ്കൂളിൽ പോകാതെ മുങ്ങി നടക്കുന്ന  ഉദ്യോഗസ്ഥരെ  സ്കൂൾ കയറ്റാനൊരുങ്ങി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്

തൃശൂർ: സ്കൂളിലും കോളജിലും പോകാത്ത ജയിൽ ഉദ്യോഗസ്ഥർ ഇതു വായിക്കണമെന്ന തലക്കെട്ട് കണ്ട് അന്പരക്കണ്ട. സ്വന്തം മക്കളുടെ സ്കൂൾ – കോളജ് വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാതെ മുങ്ങിനടക്കുന്ന ജയിൽ ഉദ്യോഗസ്ഥരെക്കുറിച്ചാണ് വാർത്ത. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഉദ്യോഗസ്ഥരെ സ്കൂളിലും കോളജിലും കയറ്റാൻ തീരുമാനിച്ചിരിക്കുന്നത്. മിക്കവാറും സ്കൂളുകളിലും കോളജുകളിലും വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ താൻ പോകുന്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്നിടത്ത് അവരുടെ അമ്മമാരെ മാത്രമേ കാണാൻ സാധിക്കാറുള്ളുവെന്ന് ഋഷിരാജ് സിംഗ് പറയുന്നു. കുട്ടികളും അമ്മമാരും സ്കൂൾ കോളജ് അധികൃതരും കുട്ടികളുടെ അച്ഛന്മാർ ഒരു ആഘോഷപരിപാടികളിലും പിടിഎ യോഗങ്ങളിലും പങ്കെടുക്കാറില്ലെന്ന് തന്നോട് പരാതിപ്പെട്ടുവെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ഇതിന് പരിഹാരം കാണാനാണ് ജയിൽ ഡിജിപി തീരുമാനിച്ചിരിക്കുന്നത്. മക്കൾ പഠിക്കുന്ന സ്കൂളുകളിലോ കോളജുകളിലോ ഇത്തരം ആഘോഷപരിപാടികളോ പിടിഎ യോഗങ്ങളോ ഉണ്ടാകുന്പോൾ ജയിൽ ഉദ്യോഗസ്ഥരായ അച്ഛന്മാർ അമ്മമാർക്കൊപ്പം പങ്കെടുക്കാൻ പരമാവധി…

Read More

പാലിയേക്കരയിൽ ഇരട്ടയാത്ര പാസ് റദ്ദാക്കി! ഇനി അങ്ങോട്ടുമിങ്ങോട്ടും പോകാൻ പണം കൊടുക്കണം; വൻ പ്രതിഷേധം

സ്വന്തം ലേഖകൻ പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിലൂടെ ഇനി അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകണമെങ്കിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ പ്രത്യേകം പ്രത്യേകം പാസെടുക്കണം. ഇന്നലെ രാത്രി വരെയുണ്ടായിരുന്ന ഇരട്ടയാത്ര പാസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് രാത്രി വരികയും ഇന്നു പുലർച്ചെ മുതൽ ഇത് നടപ്പാക്കുകയുമായിരുന്നു. നേരത്തെ ഒരു തവണ കടന്നുപോകുന്നതന് 75 രൂപയും റിട്ടേണ്‍ പാസെടുക്കുകയാണെങ്കിൽ 105 രൂപയുമായിരുന്നു നിരക്ക്. ഇതുപ്രകാരം 24 മണിക്കൂറിനുള്ളിൽ എത്ര തവണ വേണമെങ്കിലും ടോൾപ്ലാസ വഴി അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാമായിരുന്നു. ഇതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇപ്പോൾ ഒരോ തവണ ടോൾപ്ലാസ കടന്നുപോകണമെങ്കിലും 75 രൂപ നൽകണം. ഫാസ്ടാഗുകാർക്ക് ഇത് ബാധകമല്ല. അവർ 105 രൂപ തന്നെ നൽകിയാൽ മതി. കനത്ത ബാധ്യതയാണ് ഫാസ്ടാഗ് എടുക്കാത്ത വാഹനയാത്രക്കാർക്ക് ഇതോടെ വന്നിരിക്കുന്നത്. ഫാസ്ടാഗിലേക്ക് മാറിക്കോളൂ… പണവും സമയവും ലാഭിച്ചോളൂ…. വാഹനഉടമകൾ ഫാസ്ടാഗിലേക്ക് മാറാൻ ഇനിയും വൈകേണ്ട. പണവും സമയവും ലാഭിക്കാൻ ഫാസ്ടാഗ് എടുക്കുന്നതാണ്…

Read More

ആറു കിലോമീറ്ററിലേറെ നീളവും രണ്ടു ടണ്ണിലേറെ ഭാരവും! തൃശൂരിലെ ഭീമൻ കേക്ക് ഇനി ഗിന്നസ് ബുക്കിൽ

തൃശൂർ: ആറു കിലോമീറ്ററിലേറെ നീളവും രണ്ടു ടണ്ണിലേറെ ഭാരവുമുള്ള തൃശൂരിലെ ഭീമൻ കേക്ക് ഇനി ഗിന്നസ് ബുക്കിൽ. 2018ൽ ചൈനീസ് ബേക്കറി അസോസിയേഷൻ 3.18 മീറ്റർ നീളത്തിൽ നിർമിച്ച കേക്കിന്‍റെ റിക്കാർഡാണ് ഹാപ്പി ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് തൃശൂരിൽ നിർമിച്ച കേക്ക് പഴങ്കഥയാക്കുന്നത്. കേരള ബേക്കേഴ്സ് ഓണേഴ്സ് അസോഷിയേഷന്‍റെ നേതൃത്വത്തിൽ 160 യൂണിറ്റുകളിൽനിന്ന് ആയിരത്തിലധികം ഷെഫുമാർ പങ്കെടുത്തായിരുന്നു കേക്ക് നിർമാണം. രാമനിലയത്തിനു മുന്നിൽനിന്നു തുടങ്ങി റീജണൽ തിയേറ്റർ, കേരള സംഗീത നാടക അക്കാദമി, ബാലഭവൻ, കെഎസ്എഫ്ഇ എന്നിവയുടെ മുന്നിൽ 3000 ടേബിളുകളിൽ ഏഴു നിരകളിലായാണ് കേക്ക് തയാറാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ കേക്ക് നിർമാണം കാണാനെത്തിയിരുന്നു. അഞ്ച് ഇഞ്ച് വീതിയിലും അഞ്ച് ഇഞ്ച് ഉയരത്തിലുമായിരുന്നു നിർമാണം. 30 മീറ്റർ ദൂരത്തിൽ അഞ്ച് ഷെഫുമാർ വീതം അണിനിരന്നു. വാനില കേക്കുകൾ ഘടിപ്പിച്ച് അതിൽ ചോക്കലേറ്റ് ഐസിംഗ് നടത്തിയായിരുന്നു…

Read More

 സമ്പൂർണ പ്ലാസ്റ്റിക് നിരോധനം; ഇരിങ്ങാലക്കുടയിൽ തുണിസഞ്ചിക്കു സ്വാഗതം; ബോധവൽക്കരണത്തിന് ഒരുങ്ങി നഗരസഭ

ഇരിങ്ങാലക്കുട: സന്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് കാരി ബാഗുകൾ പൂർണമായും ഒഴിവാക്കാൻ തീരുമാനം. നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ വ്യാപാരി പ്രതിനിധികളുടെയും വഴിയോരക്കച്ചവടക്കാരുടെ പ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം. ‌ ഇതിന്‍റെ ഭാഗമായി നഗരത്തിലെ എല്ലാ വ്യാപാരികളുടെയും വഴിയോര കച്ചവടക്കാരുടേയും യോഗം വിളിച്ച് ബോധവത്കരണം നടത്തും. പല കടകളിലും ഇപ്പോഴും നിരോധിച്ച പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം തുണിസഞ്ചികൾ ഉപയോഗിക്കാൻ എല്ലാവരും തയാറാകണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. വ്യാപാരികൾക്കൊപ്പം തന്നെ റസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന് ഓരോ വീട്ടിലും ബോധവത്കരണം നടത്തും. സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരത്തിൽ ബോധവത്കരണ റാലിയും സംഘടിപ്പിക്കും. ബോധവത്കരണ പരിപാടികൾക്കൊപ്പം തന്നെ ആരോഗ്യവിഭാഗം കടകളിൽ പരിശോധന നടത്തും. എന്നാൽ ആദ്യഘട്ടത്തിൽ വ്യാപാരികളിൽ നിന്ന് പിഴയീടാക്കിയില്ല. സമയപരിധിക്ക് ശേഷം പരിശോധനയിൽ…

Read More

പാലിയേക്കര ടോൾപ്ലാസയിൽ   തദ്ദേശീയ വാഹനങ്ങളുടെ കാര്യത്തിൽ  കണ്‍ഫ്യൂസ്ടാഗ്…

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നെങ്കിലും തദ്ദേശിയ വാഹനങ്ങളുടെ ടോൾതുക നൽകുന്ന പ്രശ്നത്തിൽ സർക്കാർ തീരുമാനം ഇപ്പോഴും എങ്ങുമെത്താത്ത നിലയാണ്. ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാഹനഉടമകൾ പ്രതിമാസം 150 രൂപ കൊടുത്ത് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. സംസ്ഥാന സർക്കാരും മന്ത്രിമാരും യാത്രാസൗജന്യം നിർത്തലാക്കില്ലെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഹൈക്കോടതി ഉത്തരവിലും സർക്കാരാണ് പ്രശ്ന പരിഹാരം കാണേണ്ടതെന്ന് പറയുന്നു.തദ്ദേശീയർക്കുവേണ്ടി മുൻ സർക്കാർ നൽകിയിരുന്ന സൗജന്യ ടോൾതുക തുടർന്നു നൽകാമെന്ന് ഇപ്പോഴത്തെ സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ പുതിയ വാഹനങ്ങൾക്ക് സാജന്യ പാസ് ആവശ്യപ്പെട്ടെത്തുന്ന വാഹന ഉടമകളോട് പ്രതിമാസം 150 രൂപയുടെ പാസ് എടുക്കാനാണ് ടോൾകന്പനി അധികൃതർ നിർദേശിക്കുന്നത്.എല്ലാവരും ഫാസ്ടാഗിലേക്ക് മാറുക മാത്രമാണ് ടോൾപ്ലാസയിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമെന്ന് ടോൾപ്ലാസ അധികൃതർ പറയുന്നു.

Read More