കാറ്റുപിടിക്കുന്പോൾ കടന്നൽക്കൂടുകളിളകുന്നു;  കടന്നൽ കുത്തേറ്റാൽ ചെയ്യേണ്ടത്

സ്വന്തം ലേഖകൻ തൃശൂർ: ധനുമാസക്കാറ്റ് വീശുന്പോൾ കടന്നൽക്കൂടുകളിളകി കടന്നലുകൾ കൂട്ടത്തോടെ പറന്നെത്തി ആളുകളെ ആക്രമിക്കുന്നത് പതിവാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കടന്നൽകുത്തേറ്റ് നിരവധി പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കാറ്റ് ശക്തമായതോടെ കടന്നൽകൂടുകൾ ഇളകി കടന്നലുകൾ കൂടുവിട്ട് പുറത്ത് പറന്നെത്തി കുട്ടികളടക്കമുള്ളവരെ ആക്രമിക്കുകയാണ്. നാട്ടിൻപുറങ്ങളിലാണ് ഇവയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വലിയ മരങ്ങളുടെ ഉയരങ്ങളിലുള്ള കടന്നൽകൂടുകളിൽ പക്ഷികൾ വന്നിടിക്കുകയോ കൊത്തുകയോ ചെയ്യുന്പോഴും കടന്നലുകൾ കൂട്ടത്തോടെ പറന്നെത്തുന്നുണ്ട്.ഉയരത്തിലുള്ള കടന്നൽകൂടുകൾ എങ്ങിനെ നീക്കം ചെയ്യണമെന്ന് ആർക്കും നിശ്ചയമില്ല. പലരും ഫയർഫോഴ്സിനേയും വനംവകുപ്പിനേയും കടന്നൽകൂട് നീക്കം ചെയ്യാൻ സഹായം തേടി വിളിക്കുന്നുണ്ട്. എന്നാൽ ഫയർഫോഴ്സിന് കടന്നൽകൂട് നീക്കം ചെയ്യാനുള്ള സജ്ജീകരണങ്ങളോ സംവിധാനങ്ങളോ ഇല്ല. കടന്നൽകുത്തേൽക്കാതിരിക്കാനുള്ള പ്രത്യേക സ്യൂട്ടും മറ്റുമുണ്ടെങ്കിൽ മാത്രമേ സുരക്ഷിതമായി ഇത് നീക്കം ചെയ്യാനാകൂ. എന്നാൽ ഫയർഫോഴ്സിന്‍റെ കൈവശം ഇതില്ലെന്ന് മാത്രമല്ല ഫയർ ഫോഴ്സിന് കടന്നൽക്കൂടുകൾ നീക്കം ചെയ്യാനുള്ള ട്രെയിനിംഗും…

Read More

നടൻ ദിനേശ് എം മനയ്ക്കലാത്ത്   തൃശൂരിൽ  ട്രെയിൻ തട്ടി മരിച്ചു

തൃശൂർ: നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ രാത്രി തൃശൂരിൽ ഡബിംഗ് കഴിഞ്ഞ് പോകുന്പോഴായിരുന്നു അപകടം. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്‍റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്‍റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ. സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ച് പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സദ്‌വാർത്തയിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്.മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്‍റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.

Read More

എസ്‌ഐയുടെ ആ ചോദ്യത്തിന് മുമ്പില്‍ യുവാക്കള്‍ പെട്ടു! ഹെൽമെറ്റ് വയ്ക്കാത്തവർക്ക് ഉപദേശവും വച്ചവർക്ക് റോസാപ്പൂവും നൽകി പോലീസ്

ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപത്ത് ഇന്നലെ ഉച്ചയോടെ ഹെൽമെറ്റ് വെയ്ക്കാതെ ബൈക്കിലെത്തിയ യുവാക്കൾ പോലീസിനെ കണ്ട ഉടൻ പെട്ടു എന്ന് മനസിലുറപ്പിച്ചു. കൈകാണിച്ച പോലീസ് എസ്ഐ കെ.എസ്. സുശാന്ത് ബൈക്ക് സൈഡിലേയ്ക്ക് ഒതുക്കി നിർത്തിച്ച് യുവാക്കളോട് ഫോണ്‍ ആവശ്യപ്പെട്ടു. മൊബൈൽ നൽകിയ ഇരുവരോടും എസ്ഐ ഫോണിന്‍റെ വില ചോദിച്ചപ്പോൾ 15000 രൂപയോളം വരും എന്ന് അറിയിച്ചു. ഇത്രയും വിലയുള്ള ഫോണിന് ബാക്ക് കവറും മറ്റ് പ്രൊട്ടക്ഷനുകളും നൽകുന്ന നിങ്ങൾക്ക് സ്വന്തം ജീവന്‍റെ വില അതിലും നിസാരമാണോ എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമുണ്ടായിരുന്നില്ല ആ യുവാക്കൾക്ക്. ഇരുചക്ര വാഹനം ഓടിക്കുന്പോൾ ഓടിക്കുന്ന വ്യക്തിയോടൊപ്പം പുറകിലിരിക്കുന്നയാളും ഹെൽമെറ്റ് വെയ്ക്കണമെന്ന് നിർദേശിച്ച് അടുത്ത തവണ പിഴ നൽകേണ്ടി വരും എന്ന മുന്നറിയിപ്പോടെയാണ് യുവാക്കളെ യാത്രയാക്കിയത്. ഹെൽമെറ്റ് ധരിച്ച് വന്ന യാത്രികർക്ക് റോസപുഷ്പം നൽകി പോലീസ് ആദരിക്കുകയും ചെയ്തു. ട്രാഫിക് സുരക്ഷാവാരാചരണത്തിന്‍റെ…

Read More

രാഷ്ട്രീയപ്രേരിതം! വീട്ടമ്മയെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്; സംഭവം ഇങ്ങനെ…

ചാലക്കുടി: കുടുംബശ്രീ അംഗമായ വീട്ടമ്മയെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് മേലൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ബാബു പത്രസമ്മേളനത്തിൽ ആരോപിച്ചു. വീട്ടമ്മ അംഗമായ തുണിസഞ്ചി നിർമാണ യൂണിറ്റിൽ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യൂണിറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരമാണ് പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. യൂണിറ്റിലെ നാലു പേർ പങ്കെടുത്ത അനുരഞ്ജന യോഗത്തിൽ വീട്ടമ്മയുടെ പൂർണ സമ്മതത്തോടെയാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, സിഡിഎസ് ചെയർപേഴ്സണ്‍ ഉദ്യോഗസ്ഥർ അടക്കം 11 പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കുന്ന വീട്ടമ്മക്ക് അവർ വായ്പ എടുത്ത തുകയ്ക്ക് സബ്സിഡിയോടെ തിരിച്ചുവരാനുള്ള സൗകര്യവും തീർപ്പാക്കിയിരുന്നു. ഈ തീരുമാനങ്ങളിൽ വീട്ടുകാർക്ക് അതൃപ്തിയുണ്ടെങ്കിൽ പിന്നീട് ചർച്ച ചെയ്യാമെന്നും ധാരണ ഉണ്ടാക്കിയിരുന്നു. തീരുമാനങ്ങൾ സമ്മതിച്ചുപോയ വീട്ടമ്മ പിന്നീട് കത്തെഴുതിവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന ഭർത്താവിന്‍റെ പരാതി ഗൂഡാലോചനയാണെന്ന് പി.പി.ബാബു പറഞ്ഞു. ഇതിനു പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ താല്പര്യമാണെന്നും…

Read More

26 വർഷമായി ലൂലു ഗ്രൂപ്പിലെ ജീവനക്കാരന്‍! വിടപറഞ്ഞ വിശ്വസ്തന്‍റെ കുടുംബത്തിന് സഹായഹസ്തവുമായി എം.എ. യൂസഫലി

ഇരിങ്ങാലക്കുട: വിടപറഞ്ഞ വിശ്വസ്തന്‍റെ കുടുംബത്തിന് ആശ്വാസവും സഹായഹസ്തവുമായി പ്രമുഖ വ്യവസായി എം.എ. യൂസഫലി. കെനിയയിൽ വെച്ച് തിങ്കളാഴ്ച മരണമടഞ്ഞ താണിശേരി തയ്യിൽ വീട്ടിൽ നകുലന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എം.എ. യൂസഫലി താണിശേരിയിലുള്ള നകുലന്‍റെ വീട്ടിലെത്തിയത്. 62 വയസുള്ള നകുലൻ കഴിഞ്ഞ 26 വർഷമായി ലൂലു ഗ്രൂപ്പിലെ ജീവനക്കാരനാണ്. കെനിയയിലെ ലുലു ഗ്രൂപ്പിലെ സ്റ്റോർ കീപ്പറായി ജോലി നോക്കുന്നതിനിടയിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഹൃദായാഘാതം മൂലം മരണമടഞ്ഞത്. ശാന്തിനികേതൻ സ്കൂളിൽ ഹെലികോപ്റ്ററിലെത്തിയ യൂസഫലി തുടർന്ന് കാർ മാർഗമാണ് നകുലന്‍റെ വീട്ടിലെത്തിയത്. നകുലന്‍റെ ബന്ധുക്കളെ കണ്ട ശേഷം യൂസഫലി നകുലന്‍റെ ഭാര്യ രാധയെയും അവിവാഹിതയായ മകൾ നീതുവിനെയും ആശ്വസിപ്പിച്ച് നേരത്തെ നൽകിയ മരണാനന്തര ആനൂകൂല്യങ്ങൾക്കു പുറമെയുള്ള സഹായവും നൽകി. കുടുംബത്തിന് ആവശ്യമായ ഏത് സഹായത്തിനും തന്നെ വിളിക്കാമെന്ന് പറഞ്ഞ യൂസഫലി നകുലന്‍റെ മകൾ നീതുവിന് ജോലി വാഗ്ദാനവും നൽകിയാണ് മടങ്ങിയത്. കാൽ…

Read More

കൊടുങ്ങല്ലൂരിൽ വൻ തീപിടിത്തം! അനധികൃത മണൽക്കടത്ത് ലോറികൾ ഉൾപ്പെടെ 35-ഓളം വാഹനങ്ങൾ കത്തിയമർന്നു

കൊടുങ്ങല്ലൂർ: ദേശീയപാതയിലെ കോട്ടപ്പുറം പാലത്തിന് താഴെ ഇന്നലെ ഉച്ചയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് വിലമതിക്കുന്ന വാഹനങ്ങൾ കത്തിനശിച്ചു. കൊടുങ്ങല്ലൂർ പോലീസ് പിടിച്ചെടുത്ത അനധികൃത മണൽക്കടത്ത് ലോറികൾ ഉൾപ്പെടെ 35-ഓളം വാഹനങ്ങളാണ് തീപിടിത്തത്തിൽ കത്തിയമർന്നത്. പാലത്തിനു താഴെ കണ്ടെയ്നർ റോഡിനു സമീപം മാലിന്യകൂന്പാരത്തിനും ഉണങ്ങിയ പുൽപ്പടർപ്പുകൾക്കും ഇടയിലാണ് വാഹനങ്ങൾ കിടന്നിരുന്നത്. പുല്ലിന് തീപിടിച്ചാണ് വാഹനങ്ങളിലേക്കും തീ പടർന്നതെന്ന് സമീപവാസികൾ പറഞ്ഞു. നിരവധി കേസുകളിലായി കോടതിയിൽ ഹാജരാക്കേണ്ട ലോറികളും ടെന്പോകളും ഓട്ടോറിക്ഷകളും കാറുകളും ബസുകളും മറ്റുമാണ് കത്തിപ്പോയത്. തീപിടിത്തം ഉണ്ടായ ഉടൻ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രനാഥിന്‍റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പാഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മാള, പറവൂർ ഉൾപ്പെടെ അഞ്ച് യൂണിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് തീയണക്കാൻ കഴിഞ്ഞത്.

Read More

നിങ്ങടെ ഓട്ടോ ഡ്രൈവർമാർ സൂപ്പറാ… മഹാരാഷ്ട്ര സ്വദേശികളായ  പ്രിയങ്കയും കൂട്ടുകാരും ഒന്നിച്ച ഇങ്ങനെ പറഞ്ഞതിന്‍റെ കാരണം ഇങ്ങനെ…

ഗസൂണ്‍ജി തൃശൂർ: കേരളവും കേരളത്തിലെ ഓട്ടോ ഡ്രൈവർമാരും സൂപ്പറാണെന്നു മഹാരാഷ്ട്ര സ്വദേശികളായ പ്രിയങ്കയും കൂട്ടുകാരും. അവരെക്കൊണ്ട് അതു പറയിച്ചതു മനോജ് എന്ന ഓട്ടോ ഡ്രൈവറുടെ ആത്മാർഥതയും. കഥ ഇങ്ങനെ: മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളായ പ്രിയങ്ക, സരോജ്, അവന്തി, മായ എന്നിവർ കിലയിൽ നടക്കുന്ന ഒരു കോണ്‍ഫറൻസിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് തൃശൂരിലെത്തിയത്. ഇന്നലെ വൈകുന്നേരം നഗരമൊക്കെ ചുറ്റിക്കാണാനായി കോർപറേഷൻ പരിസരത്തേക്കു വന്നതാണ് നാൽവർസംഘം. ഓട്ടോയിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ എത്തി അല്പസമയം കഴിഞ്ഞപ്പോഴാണ് തന്‍റെ ബാഗ് ഓട്ടോയിൽ മറന്നുവച്ചെന്നു പ്രിയങ്കയ്ക്ക് ഓർമ വന്നത്. പണവും എടിഎം കാർഡും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി വിദ്യാർഥികൾ. ഉടൻ കോർപറേഷനു മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോടു വിവരം പറഞ്ഞു. പോലീസുകാരൻ വയർലെസിലൂടെ സന്ദേശം നൽകാനൊരുങ്ങുന്പോഴാണ് അതു സംഭവിച്ചത്. അതാ വരുന്നു, അവർ യാത്രചെയ്ത അതേ…

Read More

പേരുവെട്ടിപ്പോയ വോട്ടർമാർ ചോദിക്കുന്നു, വോട്ടു വെട്ടിയ ബിഎൽഒമാരാണോ വോട്ടർപട്ടിക പുതുക്കുന്നത് ?

സ്വന്തം ലേഖകൻ തൃശൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ നിന്നും അകാരണമായി പതിനായിരക്കണക്കിന് വോട്ടർമാരുടെ പേരുവെട്ടി നീക്കിയ ബിഎൽഒമാരെത്തന്നെ വോട്ടർപട്ടിക പരിഷ്കരണ ചുമതല ഏൽപ്പിച്ചതിൽ പ്രതിഷേധം. പേരുവെട്ടിപ്പോയ വോട്ടർമാർ വിവരാവകാശ നിയമപ്രകാരം എന്തു കാരണത്താലാണ് തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് വോട്ടർപട്ടികയിൽനിന്നും തങ്ങളുടെ പേരുകൾ നീക്കിയതെന്നും ചോദിച്ചപ്പോൾ ബിഎൽഒമാരാണ് പേരു നീക്കാൻ ശുപാർശ നൽകിയതെന്നായിരുന്നു മറുപടി ലഭിച്ചത്. ജീവിച്ചിരിപ്പുണ്ടായിട്ടും സ്വന്തം താമസസ്ഥലത്ത് വർഷങ്ങളായി താമസിക്കുന്നവരായിട്ടും വോട്ടർപട്ടികയിൽ നിന്നു പേര് നീക്കം ചെയ്യപ്പെടുകയും വോട്ടവകാശം നിഷേധിക്കപ്പെടുകയും ചെയതവർക്ക് അനുകൂലമായി യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ബിഎൽമാരെ തന്നെ വോട്ടർപട്ടിക പരിഷ്കരണത്തിന് ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്ന് വോട്ടർമാർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ ജില്ലയിലെ വോട്ടർപട്ടിക പുതുക്കൽ നിരീക്ഷണ ഉദ്യോഗസ്ഥനായ ഗവ. സെക്രട്ടറിയുമായ പി വേണുഗോപാലിന്‍റെ സാന്നിധ്യത്തിൽ ചേർന്ന വോട്ടർപട്ടിക പരിഷ്കരണ അവലോകന യോഗത്തിൽ വോട്ടർ പട്ടിക…

Read More

എയർലൈൻ കന്പനിയിൽ  ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്;  തൃശൂരിൽ പരാതിയുമായി യുവാവ്

തൃശൂർ: എയർലൈൻ കന്പനിയിൽ ജോലി വാഗ്ദാനം നൽകി തൃശൂർ സ്വദേശിയുടെ 30,000 തട്ടിയെടുത്തതായി പരാതി. അയ്യന്തോൾ സ്വദേശി ടിറ്റി ജേക്കബ് ആണ് തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എയർ എഷ്യയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ പണം കെട്ടിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ജോലിക്കായി ടിറ്റി ജേക്കബ് ബയോഡാറ്റയും യോഗ്യതകളും ജോബ് റിക്രൂട്ട്മെന്‍റും വെബ്സെറ്റുകളിൽ അപ്‌ലോഡ് ചെയ്തിരുന്നു. ബംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന ഇന്‍റർവ്യുവിൽ പങ്കെടുക്കുന്നതിന് 9800 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കണമെന്നായിരുന്നു ആദ്യത്തെ നിർദ്ദേശം. എയർടിക്കറ്റ് അയച്ചുതരുമെന്നും എയർഎഷ്യയുടെ പേരിലുള്ള ലെറ്റർപാഡിൽ അറിയിച്ചിരുന്നുവത്രെ. സൗകര്യങ്ങൾ ഒരുക്കിയശേഷം പലരും ഇന്‍റർവ്യുവിന് എത്താറില്ലാത്തതിനാലാണ് സെക്യൂരിറ്റി ആവശ്യപ്പെടുന്നത്. ഈ പണം ഇന്‍റർവ്യൂവിന് പങ്കെടുത്തവർക്ക് തിരിച്ചുനൽകുമെന്നും പറഞ്ഞു.ഇത്തരത്തിൽ രണ്ട് തവണയായി 31,144 രൂപയാണ് ടിറ്റിക്ക് നഷ്ടപ്പെട്ടത്. പണം അയച്ച അക്കൗണ്ട് എയർ എഷ്യയുടെ അല്ലെന്നും…

Read More

മുൻവൈരാഗ്യംമൂലം യുവാവിനെ വഴിയിൽ വെട്ടിക്കൊന്ന  സംഭവം; രണ്ടുപ്രതികൾക്കു ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

തൃശൂർ: മുൻവൈരാഗ്യംമൂലം യുവാവിനെ വഴിയിൽ വെട്ടിക്കൊന്ന കേസിൽ രണ്ടു പ്രതികൾക്കു ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. ആളൂർ തിരുത്തിപ്പറന്പ് സ്വദേശി ബാബുവിനെ (30) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ തിരുത്തിപ്പറന്പ് സ്വദേശികളായ മിഥുൻ കൃഷ്ണൻ (31), മടപ്പാട്ടിൽ സുനീഷ് (31) എന്നിവരെയാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി രജനീഷ് ആറു വർഷം മുന്പ് കിണറിൽ വീണു മരിച്ചിരുന്നു. 2008 ഏപ്രിൽ 13 നായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ബാബുവിന്‍റെ അമ്മ ഒഴികേ എല്ലാ സാക്ഷികളും പ്രതി ഭാഗത്തിന് അനുകൂലമായി മൊഴി നൽകി. സാഹചര്യതെളിവുകൾ പരിഗണിച്ചാണ് പ്രതികളെ ശിക്ഷിച്ചത്.

Read More