എയർ എഷ്യയിൽ ജോലി, ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ പണം കെട്ടിവെക്കണം! എയർലൈൻ കന്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി

തൃശൂർ: എയർലൈൻ കന്പനിയിൽ ജോലി വാഗ്ദാനം നൽകി തൃശൂർ സ്വദേശിയുടെ 30,000 തട്ടിയെടുത്തതായി പരാതി. അയ്യന്തോൾ സ്വദേശി ടിറ്റി ജേക്കബ് ആണ് തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എയർ എഷ്യയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ പണം കെട്ടിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ജോലിക്കായി ടിറ്റി ജേക്കബ് ബയോഡാറ്റയും യോഗ്യതകളും ജോബ് റിക്രൂട്ട്മെന്‍റും വെബ്സെറ്റുകളിൽ അപ്‌ലോഡ് ചെയ്തിരുന്നു. ബംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന ഇന്‍റർവ്യുവിൽ പങ്കെടുക്കുന്നതിന് 9800 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കണമെന്നായിരുന്നു ആദ്യത്തെ നിർദ്ദേശം. എയർടിക്കറ്റ് അയച്ചുതരുമെന്നും എയർഎഷ്യയുടെ പേരിലുള്ള ലെറ്റർപാഡിൽ അറിയിച്ചിരുന്നുവത്രെ. സൗകര്യങ്ങൾ ഒരുക്കിയശേഷം പലരും ഇന്‍റർവ്യുവിന് എത്താറില്ലാത്തതിനാലാണ് സെക്യൂരിറ്റി ആവശ്യപ്പെടുന്നത്. ഈ പണം ഇന്‍റർവ്യൂവിന് പങ്കെടുത്തവർക്ക് തിരിച്ചുനൽകുമെന്നും പറഞ്ഞു.ഇത്തരത്തിൽ രണ്ട് തവണയായി 31,144 രൂപയാണ് ടിറ്റിക്ക് നഷ്ടപ്പെട്ടത്. പണം അയച്ച അക്കൗണ്ട് എയർ എഷ്യയുടെ അല്ലെന്നും…

Read More

പൂസായതും പോരാ, റോഡിലൂടെ പോയവർക്കു അടിയും ഇടിയും; ചാലക്കുടി ലൂസിയ റോഡിലെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസിൽ പരാതിയുമായി നാട്ടുകാർ

ചാലക്കുടി: ടൗണിൽ ലൂസിയ റോഡിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. കഴിഞ്ഞദിവസം മദ്യപിച്ച് ലക്കുകെട്ട സാമൂഹ്യവിരുദ്ധർ റോഡിലൂടെ പോയവരെ കൈയേറ്റം ചെയ്തു. ഈ റോഡിൽ തന്നെ താമസിക്കുന്ന ഇതര സംസ്ഥാനക്കാരാണ് വഴിയാത്രക്കാരെ കൈയേറ്റം ചെയ്തത്. വിജനമായ ഈ റോഡിലൂടെ പോയവരെ തടഞ്ഞുനിർത്തി മർദിക്കുകയാണ് ചെയ്തെന്ന് പറയുന്നു. പകൽ സമയം മുഴുവൻ ഈ റോഡിൽ ഇവർ വിലസുകയായിരുന്നു. നാട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

രണ്ടര പതിറ്റാണ്ടിന്‍കാത്തിരിപ്പ് തീരുന്നു;വരന്തരപ്പിള്ളി തോട്ടുമുഖം ജലസേചന പദ്ധതി യാഥാർഥ്യമാകുന്നു

പുതുക്കാട് : മണ്ഡലത്തിലെ സ്വപ്ന പദ്ധതികളിലൊന്നും ഇരുപത് വർഷത്തിലേറെയായി മുടങ്ങികിടക്കുന്നതുമായ തോട്ടുമുഖം ജലസേചന പദ്ധതിയ്ക്ക് വീണ്ടും പച്ചക്കൊടി. വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകളിലെ ജലസേചന, ശുദ്ധജല ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരമായ പദ്ധതിയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ടെണ്ടർ നടപടികൾ പൂർത്തിയായി. പദ്ധതിയുടെ നിർവഹണത്തിനായി സർക്കാർ 10.17 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2005ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് തോട്ടുമുഖം ജലസേചന പദ്ധതി നിർമാണോദ്ഘാടനം നടത്തിയത്. പലകാരണങ്ങളാൽ 2008ഓടെ പദ്ധതിയുടെ നിർമാണം മുടങ്ങി. ഈ പദ്ധതിയാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും നിർമാണം ആരംഭിക്കുന്നത്.കൊടകര മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന കാലത്ത് എംഎൽഎയായിരുന്ന കെ.പി. വിശ്വനാഥനാണ് പദ്ധതിയ്ക്ക് സർക്കാരിൽ നിന്ന് ഭരണാനുമതി വാങ്ങിയത്. ആദ്യഘട്ടത്തിൽ രണ്ടു കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. വരന്തരപ്പിള്ളി പൊലിസ് സ്റ്റേഷനുസമീപമുള്ള കുറുമാലിപ്പുഴയിലെ തോട്ടുമുഖത്ത് പന്പ് ഹൗസ് സ്ഥാപിച്ച് അവിടെനിന്നും പന്പ് ചെയ്യുന്ന വെള്ളം2.5 കിലോമീറ്റർ ദൂരത്തുള്ള അളഗപ്പനഗർ പഞ്ചായത്തിലെ വേപ്പൂരിൽ എത്തിച്ച്…

Read More

ഒരേക്കറോളം തണ്ണീർത്തടം മണ്ണിട്ട് നികത്തി ഭൂമാഫിയ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ

പുതുക്കാട്: ദേശീയപാതയോരത്തെ കേളിപാടത്ത് തണ്ണീർത്തടം മണ്ണിട്ടുനികത്തി. പാടത്തിനോട് ചേർന്നുള്ള നീർച്ചാലുകളും മണ്ണിട്ട് മൂടിയ നിലയിലാണ്. ഒരേക്കറോളം തണ്ണീർത്തടമാണ് സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണടിച്ച് നികത്തിയിരിക്കുന്നത്. എഐവൈഎഫ് പ്രവർത്തകർ പുതുക്കാട് തൊറവ് വില്ലേജ് അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന ആക്ഷേപമുണ്ട്. മണ്ണിട്ടു നികത്തിയ സ്ഥലത്ത് കെട്ടിടം നിർമിക്കാനാന്നെന്നാണ് കരുതുന്നത്. മാസങ്ങൾക്ക് മുന്പ് സ്ഥലത്തിന്‍റെ ഒരു ഭാഗത്ത് മണ്ണടിച്ച് വാഴകൃഷി നടത്തിയിരുന്നു. കൃഷി അവസാനിപ്പിച്ചതോടെ പല ഘട്ടങ്ങളായി രാത്രികളിലാണ് തണ്ണീർത്തടം നികത്തിയെടുത്തത്. കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് മണ്ണടിച്ച് നികത്തിയ സ്ഥലം നിരപ്പാക്കിയിരുന്നു. ആന്പല്ലൂർ പാടവും കേളി പാടവും തമ്മിൽ ബന്ധിപ്പിക്കുന്ന നീർച്ചാലുകളാണ് മണ്ണിട്ടുമൂടിയിരിക്കുന്നത്. ദേശീയപാതയോരത്തെ തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തുന്നതിന് പിന്നിൽ ഭൂമാഫിയകളാണെന്നാണ് പരിസര വാസികൾ ആരോപിച്ചു. മാസങ്ങളായി തുടരുന്ന അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പഞ്ചായത്തും റവന്യു അധികൃതരും നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Read More

 സമയ ലാഭം, പേപ്പർ രഹിതം; വൈദ്യുതി മീറ്റർ റീഡിംഗ് അറിയാം, മൊബൈൽ ആപ്പിലൂടെ

തൃശൂർ: കോർപറേഷനിൽ ഇനി മുതൽ വൈദ്യുതി മീറ്റർ റീഡിംഗ് മൊബൈൽ ആപ്പിലൂടെ അറിയാം. സംസ്ഥാനത്ത് ആദ്യമായാണ് വൈദ്യുതി മീറ്റർ റീഡിംഗ് ആൻഡ്രോയ്ഡ് ആപ്പിൽ ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ ആസ്ഥാനമായ ദിനേശ് ഐടി സിസ്റ്റംസാണ് ആപ്പ് വികസിപ്പിച്ചത്. വൈദ്യുതി മീറ്ററുകളിൽ ക്യുആർ കോഡ് പതിപ്പിക്കും. ആപ്പ് ഉപയോഗിച്ച് മീറ്റർ റീഡർ സ്കാൻ ചെയ്യുന്പോൾ ഉപഭോക്താവിന്‍റെ വിവരങ്ങൾ മുഴുവൻ ലഭിക്കും. തുടർന്നു റീഡിംഗ് രേഖപ്പെടുത്തുന്പോൾതന്നെ കോർപറേഷൻ വൈദ്യുതി വകുപ്പിന്‍റെ സോഫ്റ്റ്‌വെയറിലെ ഡാറ്റാ ബേസിലേക്കു നേരിട്ടു രേഖപ്പെടുത്തും. സമയലാഭത്തിനു പുറമെ റീഡിംഗ് പൂർണമായും കടലാസു രഹിതമാവുകയും ചെയ്യും. ഇതിനു പുറമെ വൈദ്യുതി ബിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്കു മെസേജായി അയയ്ക്കുന്ന സംവിധാനവും ഉടൻ നടപ്പിലാകും. പദ്ധതി സർക്കാർ അനുമതിക്കു സമർപ്പിച്ചിരിക്കുകയാണ്

Read More

ട്രെയിനിൽ യുവതിയോട് സംസാരിച്ചതിന്  പെൺകുട്ടിയുടെ സുഹൃത്തുക്കൾ യുവാവിനെ കുത്തി പരിക്കേൽ പ്പിച്ചു; കൈവിരലുകളറ്റ യുവാവ് ആശുപത്രിയിൽ

മുളങ്കുന്നത്തുകാവ്: റെയിൽവേ സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ട യുവതിയുടെ ഒപ്പം വന്നവർ യുവാവിനെ തീവണ്ടിയുടെ ബാത്ത് റൂമിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. കൈവിരലുകൾ അറ്റ നിലയിൽ കൊല്ലം അഞ്ചൽ സ്വദേശി രാമചന്ദ്രന്‍റെ മകൻ രാജീവിനെ (32) തൃശൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രാജീവ് ഗുരുവായൂർ പാസഞ്ചറിൽ കയറിയത്. ട്രെയ്നിൽ യുവതിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്പോഴാണ് യുവതിയുടെ സുഹൃത്തുക്കളായ രണ്ട് പേർ വന്ന് യുവാവിനെ ഭീഷണിപ്പെടുത്തുകയും പോക്കറ്റിൽ ഉണ്ടായിരുന്ന പണം എടുക്കാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് രാജീവ് ഓടി ട്രെയിനിന്‍റെ കുളിമുറിയിൽ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ. അക്രമികൾ പോയിട്ടുണ്ടാവുമെന്ന് കരുതി വാതിൽ തുറന്നപ്പോൾ പുറത്തു കാത്തുനിൽക്കുകയായിരുന്ന അക്രമികൾ അകത്തു കയറി കത്തികൊണ്ട് കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും രാജീവ് പറയുന്നു. കുത്ത് തടയാൻ ശ്രമിച്ചപ്പോഴാണത്രെ കൈക്ക് പരിക്കേറ്റത്. ട്രെയിൻ…

Read More

ഉയരുകയാണ്, കുറിഞ്ഞ്യാക്കൽ പാലം; കാൽ നൂറ്റാണ്ട് പഴക്കമുള്ള തുരുത്ത് നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു

സ്വന്തം ലേഖകൻ തൃശൂർ: അങ്ങിനെ അങ്ങിനെ ഉയരുകയാണ് അയ്യന്തോൾ കുറിഞ്ഞ്യാക്കൽ പാലം. കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള കുറിഞ്ഞ്യാക്കൽ തുരുത്ത് നിവാസികളുടെ ആവശ്യവും സ്വപ്നവുമാണ് തങ്ങളുടെ തുരുത്തിലേക്ക് ഒരു പാലമെന്നത്. ആ സ്വപ്നം ഈ വർഷം യാഥാർത്ഥ്യമാകും. കുറിഞ്ഞ്യാക്കൽ തുരുത്തിൽ കഴിയുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് പാലം വരുന്നത് ഏറെ ആശ്വാസം പകരും. അഞ്ചുകോടി ചിലവിട്ടാണ് പാലം പണിയുന്നത്. പണികൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. കെ.എൽ.ഡി.സി കനാലിന് കുറുകെയുള്ള പാലത്തിന്‍റെ പണികൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി അറ്റകുറ്റപണികളും ഇരുവശങ്ങളിലും അപ്രോച്ച് റോഡ് നിർമാണവുമാണ് അവശേഷിക്കുന്നത്. പാലത്തിന് 66 മീറ്റർ നീളവും അഞ്ചരമീറ്റർ വീതിയുമാണുള്ളത്. ഇരുവശങ്ങളിലും നടപ്പാതയും നിർമിക്കും. 2018 നവംബറിൽ പണി തുടങ്ങി ഡിസംബറിൽ ഒൗദ്യോഗിക ഉദ്ഘാടനവും നടത്തി. ഒരു വർഷത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ഉദ്ഘാടകനായിരുന്ന മന്ത്രി സുനിൽകുമാർ പറഞ്ഞിരുന്നത്. കെ.എൽ.ഡി.സിക്കാണ് നിർമാണ ചുമതല. ഏതാനും മാസങ്ങൾക്കകം പാലം പണി പൂർത്തിയാകുമെന്നാണ് അധികൃതർ…

Read More

തെരുവുനായ്ക്കൾ  ജീവനെടുക്കുമ്പോൾ…  വന്ധ്യംകരണത്തിലൂടെ ഇല്ലാതാക്കാമെന്ന് അധികൃതർ;  കൊല്ലുകയാണ് വേണ്ടതെന്ന്  ജനങ്ങൾ

സ്വന്തം ലേഖകൻ തൃശൂർ: തെരുവുനായ്ക്കൾ ജീവനെടുക്കുന്പോൾ രക്ഷയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. വടൂക്കരയിലും അന്തിക്കാടും കുട്ടികളെ കടിച്ചുകീറിയ തെരുവുനായ്ക്കൾ കുന്നംകുളത്ത് ബൈക്ക് യാത്രക്കാരിയുടെ മരണത്തിനും കാരണമായതോടെ ജനം ഭയപ്പാടിലാണ്. നാട്ടിൻപുറമെന്നോ നഗരമെന്നോ വേർതിരിവില്ലാതെ തെരുവുനായ്ക്കൾ ഭീതിപരത്തി നാടുവാഴുകയാണ്. ബൈക്ക് യാത്രക്കാർക്ക് പിന്നാലെ കുതിച്ചുപാഞ്ഞ് അവരെ അപകടത്തിലാക്കുന്ന തെരുവുനായ്ക്കൾ കാൽനാടയാത്രക്കാരേയും ആക്രമിക്കുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾ പേടിയോടെയാണ് സഞ്ചരിക്കുന്നത്. വന്ധ്യംകരണ പദ്ധതികളടക്കം നടപ്പാക്കിയിട്ടും തെരുവുനായ ശല്യവും ആക്രമണവും കുറയുന്നില്ലെന്നത് പദ്ധതികൾ കാര്യക്ഷമമല്ലെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. തെരുവുനായ്ക്കളുടെ ആക്രമണവീര്യം മുന്പത്തേക്കാൾ കൂടിവരുന്നതായാണ് കാണുന്നത്. പദ്ധതികളുണ്ടെങ്കിലും തെരുവുനായ്ക്കൾക്ക് കുറവില്ല. അവയുടെ ആക്രമണവും ക്രൗര്യതയും വർധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. കൂട്ടത്തോടെയെത്തി ആളുകളെ ആക്രമിക്കുന്ന തെരുവുനായ്ക്കൾ രാത്രിയാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വലിച്ചെറിയുന്ന മാലിന്യങ്ങൾ പെരുകുന്നതാണ് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമെന്ന് ആരോപിക്കുന്നവരും ഏറെയാണ്. എന്ത് വന്ധ്യംകരണം… കൊല്ലുകയാണ് വേണ്ടത്.. വന്ധ്യംകരിച്ചിട്ടെന്തു കാര്യം. അവറ്റകളെ കൊല്ലുകയാണ് വേണ്ടത്. അല്ലാതെ സ്വൈര്യായിട്ട്…

Read More

 കോഴിക്കോട്എ ച്ച് വണ്‍ എൻ വണ്‍;  തൃശൂരിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

തൃശൂർ: കോഴിക്കോട് എച്ച് വണ്‍ എൻ വണ്‍ സ്കൂൾ വിദ്യാർത്ഥികളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലയായ തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതയിൽ. നിലവിൽ തൃശൂരിൽ എച്ച് വണ്‍ എൻ വണ്‍ കേസുളൊന്നുമില്ലെന്നും ആശങ്ക ആവശ്യമില്ലെന്നും ജില്ല ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പനി ബാധിച്ചവർ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ അടിയന്തിരമായി ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

Read More

“പൂക്കൾക്കു പകരം പുസ്തകം’; ടി.എൻ. പ്രതാപൻ എംപിയുടെ ആദ്യ വായനശാല വിയ്യൂർ ജയിലിൽ

തൃശൂർ: പാർലമെന്‍റ് അംഗം എന്ന നിലയിൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ “പൂക്കൾക്കു പകരം പുസ്തകം’ എന്ന ആശയം നടപ്പാക്കിയ ടി.എൻ. പ്രതാപൻ എംപിയുടെ ആദ്യ വായനശാല വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആരംഭിക്കുന്നു.കഴിഞ്ഞ ആറു മാസംകൊണ്ട് ആറായിരത്തോളം പുസ്തകങ്ങളാണ് സമ്മാനമായി ലഭിച്ചത്. പൂക്കൾ, ഷാളുകൾ, മെമന്‍റോകൾ എന്നിവയ്ക്കു പകരം ചടങ്ങുകളിൽ പുസ്തകം മാത്രമേ സ്വീകരിക്കൂവെന്നു പ്രതാപൻ നിലപാടെടുത്തിരുന്നു. പല ചടങ്ങുകളിൽനിന്നും ഒന്നിലേറെ പുസ്തകങ്ങൾ സമ്മാനമായി ലഭിച്ചു. അന്പതു പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ ആതിഥ്യം സ്വീകരിച്ചു പുസ്തകങ്ങൾ സമാഹരിക്കുന്ന പരിപാടിയും നടന്നു. കേരളത്തിലെ ഏക അതീവ സുരക്ഷാ ജയിലിൽ 535 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കിലും 192 തടവുകാരാണ് ഇപ്പോഴുള്ളത്. കേരളത്തിലെ മറ്റു ജയിലുകളിൽ വായനശാലകൾ നിലവിലുണ്ട്, എന്നാൽ അതീവ സുരക്ഷാ ജയിലിൽ ലൈബ്രറി ഇല്ല. നക്സലുകൾ, യുഎപിഎ തടവുകാർ, രാഷ്ട്രീയ തടവുകാർ മുതലായവരെയാണ് ഇവിടെ…

Read More