അന്തിക്കാട്: കുഴിപ്പള്ളിക്കരയിൽ എക്സൈസിനെ ഭയന്ന് പുഴയിൽ ചാടി തൃപ്രയാർ സ്വദേശി അക്ഷയ് മുങ്ങി മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്യും. അക്ഷയിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. അക്ഷയ് മരിച്ച സംഭവത്തിനു പിറകിൽ പ്രദേശവാസിക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഗൃഹനാഥനെ ആക്രമിക്കുകയും വീടും കൃഷിയും തകർക്കുകയും ചെയ്തതിനു 13 പേരെ പോലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. അക്ഷയ് വെള്ളത്തിൽ മുങ്ങിത്തുടിക്കുന്പോൾ ’കേറിവാടാ’ എന്നിങ്ങനെ വിളിച്ചുപറയുന്നതടക്കമുള്ള ഓഡിയോയുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അക്ഷയ് വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്നപ്പോൾ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനാണ് പരിപാടി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
Read MoreCategory: Thrissur
ജില്ലയിൽ വ്യാപകമായി സെപ്റ്റിക് മാലിന്യം തള്ളുന്നു; പാടശേഖരങ്ങളിലേക്കുള്ള ഒഴുക്കിവിടൽ മൂലം നെൽകൃഷി നശിക്കുന്നുവെന്ന് കർഷകർ
സ്വന്തം ലേഖകൻ തൃശൂർ: വൻതോതിൽ സെപ്റ്റിക് ടാങ്ക് മാലിന്യം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പാടങ്ങളിൽ ഒഴുക്കിവിടുന്നതു മൂലം ജി്ല്ലയുടെ പല ഭാഗത്തും നെൽകൃഷി നശിക്കുന്നു. രാത്രികളിലും പുലർച്ചെയുമാണ് വൻതോതിൽ കക്കൂസ് മാലിന്യം പാടത്ത് തള്ളുന്നത്.ഒല്ലൂരിൽ ജനകീയ കൂട്ടായ്മയിൽ കൃഷിയിറക്കിയ ചിലങ്ക പാടത്ത് സെപ്റ്റിക് മാലിന്യം തള്ളിയത് ഒഴുകിയതിനെ തുടർന്ന് ഒരേക്കർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ജില്ലയിൽ വ്യാപകമായി പ്രവർത്തിക്കുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന സംഘമാണ് നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും മറ്റും ഫൽറ്റുകളിൽ നിന്നും വീടുകളിൽ നിന്നുമെല്ലാം ശേഖരിക്കുന്ന സെപ്റ്റിക ടാങ്ക് മാലിന്യം ഇരുട്ടിന്റെ മറവിൽ ഓടകളിലും പാടത്തും നിക്ഷേപിക്കുന്നത്.കക്കൂസ് മാലിന്യം ജില്ലയിലെ കോൾമേഖലയ്ക്കും ഭീഷണിയാകുന്നുണ്ട്. പോലീസ് പിടികൂടിയാലും പിഴ അടച്ച് പലപ്പോഴും ഈ സംഘങ്ങൾ രക്ഷപ്പെടുന്നതാണ് മാലിന്യം തള്ളൽ നിർബാധം തുടരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നത് കേരളത്തിൽ വ്യാപകമാകുന്നുണ്ടെന്ന്…
Read Moreസോഷ്യൽ മീഡിയയിൽ പുലിരോദനം; തൃശൂരിലെ പുലികൾക്ക് കടുത്ത സാമ്പത്തിക ബാധ്യത; തൃശൂരിന്റെ മന്ത്രിമാർ ഇടപെടണമെന്ന് പുലികൾ
തൃശൂർ: നാലോണ നാളിൽ തൃശൂരിന്റെ രാജവീഥികളെ ഗർജിച്ചുണർത്തുന്ന പുലികളുടെ ഗർജനമല്ല രോദനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കേൾക്കുന്നത്. പുലിക്കളിക്കുള്ള സാന്പത്തിക സഹായം കിട്ടാത്തതിനെക്കുറിച്ച് വാട്സാപ്പിലും ഫെയ്സ്ബുക്കിലും വേദനയോടെ കുറിച്ചിട്ടിരിക്കുകയാണ് പുലികൾ. പുലിക്കളി സംഘങ്ങൾ സാന്പത്തിക സഹായം കിട്ടാത്തതു മൂലം കടുത്ത സാന്പത്തിക ബുദ്ധിമുട്ടിലാണെന്നും പുലിക്കളി കഴിഞ്ഞ് മാസങ്ങളായിട്ടും പല ടീമുകളുടേയും കടബാധ്യത തീർന്നിട്ടില്ലെന്നും പുലിക്കളി ടീമുകൾ പറയുന്നു. കുറച്ചു വർഷങ്ങളായി തൃശൂർ പുലിക്കളിക്ക് ടൂറിസം വകുപ്പ് നൽകുന്ന ധനസഹായം ലഭിക്കുന്നില്ലെന്നും പുലികൾ ഓർമിപ്പിച്ചു. തൃശൂരിലെ മൂന്നുമന്ത്രിമാർ ഈ വിഷയത്തിൽ ഇടപെട്ട് ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പുലികൾ പറഞ്ഞു. പുലിക്കളി മുടക്കമില്ലാതെ നടത്താൻ പുലികൾ ശ്രമിക്കുന്പോൾ സാന്പത്തിക ബുദ്ധിമുട്ട് പുലികൾക്ക് കനത്ത തിരിച്ചടിയാവുകയാണ്. കോർപറേഷന്റെ ധനസഹായത്തിന് പുറമെ ടൂറിസം വകുപ്പിന്റെ ധനസഹായം കൂടി ലഭ്യമാക്കണമെന്ന് പുലിക്കളി സംഘങ്ങൾ വ്ാട്സാപ്പിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ്. പരമാവധി പേരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്ത്…
Read Moreതൃശൂരിൽ മിനിലോറിയിൽ കോഴിക്കച്ചവടക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ദുരൂഹത അന്വേഷിച്ച് പോലീസ്
തൃശൂരിൽ മിനിലോറിയിൽ കോഴിക്കച്ചവടക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ദുരൂഹത അന്വേഷിച്ച് പോലീസ്മറ്റം (തൃശൂർ): നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കോഴിക്കച്ചവടക്കാരനായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു. ചിറ്റാട്ടുകര കാക്കശേരി പാന്പുങ്ങൾ ലിനേഷിന്റേതാണ് (42) മൃതദേഹമെന്ന് കരുതുന്നു. ഇന്നുപുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഗുരുവായൂർ – മറ്റം റോഡിൽ സ്വകാര്യ ഹോളോ ബ്രിക്സ് കന്പനിയുടെ പറന്പിൽ നാളുകളായി പാർക്ക്ചെയ്തിരുന്ന ലോറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നു പുലർച്ചെ മൂന്നുമണിയോടെ ലോറി കത്തുന്നത് കണ്ട ഹോളോ ബ്രിക്സ് കന്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഗുരുവായൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ലോറിയിലെ തീയണച്ചതിനുശേഷം ലോറി പരിശോധിച്ചപ്പോഴാണ് ലോറിയുടെ അകത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ലിനേഷിന്റേതാണ് ഫോറൻസിക് പരിശോധനയ്ക്കുശേഷമേ ഉറപ്പുവരുത്തുകയുള്ളൂ. കത്തിക്കരിഞ്ഞ ലോറിക്കു സമീപം ഇയാളുടേതെന്ന് കരുതുന്ന ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെ ത്തിയിട്ടുണ്ട്. വർഷങ്ങളായി കോഴിക്കച്ചവടത്തിലെ പാർട്ട്ണറാണ് ലിനേഷ്. സാന്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്തതാണോ,…
Read Moreഡ്രൈഡേ ; ഖജനാവ് നിറയ്ക്കാൻ സർക്കാർ വാഗ്ദാന ലംഘനം നടത്തുന്നത് ശരിയല്ലെന്ന് മദ്യവിരുദ്ധ സമിതി
ചാലക്കുടി: എല്ലാമാസവും ഒന്നിന് മദ്യ വില്പന നിരോധിച്ചുള്ള ഡ്രൈഡേ സംവിധാനം പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സെന്റ് മേരീസ് ഫൊറോന പള്ളി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ പ്രഖ്യാപിക്കുന്ന പുതിയ മദ്യനയത്തിൽ സർക്കാർ വിവേകപരമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. മദ്യലഭ്യത കുറയ്ക്കണമെന്നും ഖജനാവ് നിറയ്ക്കാൻ സർക്കാർ വാഗ്ദാന ലംഘനം നടത്തുന്നത് ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സമീപ കാലത്ത് ക്രിമിനൽ കുറ്റങ്ങൾ വർധിക്കുക മാത്രമല്ല നാട്ടിലും കുടുംബങ്ങളിലും വലിയ അസ്വസ്ഥതകളും ഭീതിയും വർധിച്ചിരിക്കയാണ്. വികാരി ഫാ. ജോസ് പാലാട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജിമ്മി കിഴക്കുംതല, സെക്രട്ടറി പോൾ മകരപിള്ളി, ഫൊറോന പ്രസിഡന്റ് ബാബു മൂത്തേടൻ, പോൾ കിഴക്കുംതല, സാജു മേലേൻ, തോമസ് പറനിലം, സി.എൽ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
Read Moreപരമ്പരാഗത കൃഷി സന്പ്രദായം നിലനിർത്തിക്കൊണ്ടുതന്നെ കർഷകരുടെ പ്രതിസന്ധികൾക്കു പരിഹാരം കാണണമെന്ന് രമേശ് ചെന്നിത്തല
തൃശൂർ: പരന്പരാഗത കൃഷി സന്പ്രദായം നിലനിർത്തിക്കൊണ്ടുതന്നെ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കർഷകരുടെ പ്രതിസന്ധികൾക്കു പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈഗ 2020 മൂന്നാം ദിന ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ മൂലാവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കണം. ഉത്പാദനച്ചെലവ് ഭീമമായി ഉയരുകയും വരുമാനം കുറയുകയും ചെയ്യുന്നതുമൂലം രാജ്യത്ത് കർഷക ആത്മഹത്യകൾ പെരുകുകയാണ്. ഇതിനിടെ ബാങ്കുകൾ നിർദാക്ഷിണ്യം ജപ്തി നടപടികളുമായി മുന്നോട്ടു പോകുകയാണ്. സംഭരിക്കുന്ന നെല്ലിന് മികച്ച വില കാലതാമസമില്ലാതെ നല്കണം – ചെന്നിത്തല പറഞ്ഞു. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എൻ.കെ. ഉദയപ്രകാശ്, കൃഷി ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ പ്രസംഗിച്ചു.
Read Moreസമൂഹത്തിൽ അസഹിഷ്ണുത നിറയ്ക്കുന്നവരെ ചെറുത്ത് തോൽപ്പിക്കണമെന്ന് മന്ത്രി മൊയ്തീൻ
വടക്കാഞ്ചേരി: സമൂഹത്തിൽ നിന്ന് ജാതി വ്യവസ്ഥിതിയെ ഇല്ലാതാക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുകയാണെന്ന് മന്ത്രി എ .സി. മൊയ്തീൻ പറഞ്ഞു. ഇത് മഹത്തരമായ നമ്മുടെ സംസ്കാരത്തിന് എതിരാണ്. സഹിഷ്ണുതയഅക്ക് പകരം അസഹിഷ്ണുത നാടാകെ നിറക്കാനാണ് ചിലരുടെ ശ്രമം. ഇതിനെ ചെറുത്ത് തോൽപ്പിക്കാനും, ഇന്ത്യ നമ്മുടേതാണ് എന്ന സന്ദേശത്തിന്റെ പ്രചാരകരാകാനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കഥകളി സംഗീതഞ്ജനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ സ്മരണയ്ക്ക് പ്രണാമം അർപ്പിച്ച് സ്വനം സാംസ്കാരിക സമിതി സംഘടിപ്പിച്ച ഹൈദരലി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്വനം പ്രസിഡണ്ട് വി കെ സൈബുന്നീസ അധ്യക്ഷയായി. അനിൽ അക്കര എംഎൽഎ മുഖ്യാതിഥിയായി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കലാഭവൻ നവാസ്, റഷീദ് പാറക്കൽ, കെ പി കേശവൻ നന്പീശൻ, കിരണ് ജി നാഥ്, റെയ്ഹാൻ ഹൈദർ, മോഹനൻ അവണപറന്പ് , കെ എൻ മോഹൻദാസ്…
Read Moreഅമിത കൂലിവാങ്ങലിന് അറുതിയായി; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രിപെയ്ഡ് ഓട്ടോ സർവീസ് നിലവിൽ വന്നു
ഗുരുവായൂർ; ഏറെക്കാലത്തെ കാത്തിരുപ്പിന് ശേഷം റെയിൽവേ സ്റ്റേഷനിൽ പ്രിപെയ്ഡ് ഓട്ടോ സംവിധാനം നിലവിൽ വന്നു.ആദ്യ യാത്രക്കാരന് പനിനീർ പുഷ്പം നൽകി പ്രീ പെയ്ഡ് ഓട്ടോയുടെ ആദ്യ യാത്രയുടെ ഉദ്ഘാടനം കെ.വി.അബ്ദുൾ ഖാദർ എംഎൽഎ നിർവഹിച്ചു. കണ്ണൂർ സ്വദേശിയും തൃശൂർ എസ്ബിഐ ഉദ്യോഗസ്ഥനുമായ ബിജേഷായിരുന്നു ആദ്യ യാത്രക്കാരൻ. തുടർന്ന നടന്ന യോഗം കെ.വി.അബ്ദുൾ ഖാദർ എംഎഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സണ് വി.എസ്.രേവതി അധ്യക്ഷയായി.നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് ചന്ദ്രൻ, സതേണ് റെയിൽവേ ഉദ്യോഗസ്ഥൻ പ്രസൂണ് കുമാർ,സ്റ്റേഷൻ സൂപ്രണ്ട് സി.ജയരാജ്,ടെന്പിൾ സിഐ സി.പ്രേമാനന്ദകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്.ഷെനിൽ, വാർഡ് കൗണ്സിലർ ശ്രീദേവി ബാലൻ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.രാധകൃഷ്ണൻ, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ.പ്രകാശൻ യൂണിയൻ നേതാക്കളായ ടി.എസ്.ദാസൻ, ഗോപി മനയത്ത്, സേതു തിരുവെങ്കിടം എന്നിവർ പ്രസംഗിച്ചു. പ്രീ പെയ്ഡ് കൗണ്ടറിൽ പോലീസാണ് ബിൽ അടിച്ചു നൽകുന്നത്.ഒന്നര…
Read Moreആനപ്രേമി പഴം നൽകാൻ ശ്രമിച്ചത് പാപ്പാൻ തടഞ്ഞു; വെള്ളാർക്കുളത്ത് ആന ഇടഞ്ഞോടി; പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു
പഴയന്നൂർ: ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. ചിറയ്ക്കൽ ശബരീനാഥ് എന്ന ആനയാണ് നടത്തിക്കൊണ്ടുപോകുന്നതിനിടെ പഴയന്നൂർ വെള്ളാർകുളം അയ്യപ്പക്ഷേത്രത്തിനടുത്തുവെച്ച് ഇടഞ്ഞോടിയത്. ഇന്നുരാവിലെ 7.45ഓടെയാണ് സംഭവം. ആനയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ ഒരാൾ പഴം നൽകാൻ ശ്രമിച്ചപ്പോൾ പാപ്പാൻ വേണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ആന ഇടഞ്ഞോടിയതെന്ന് പറയുന്നു. ജനവാസ മേഖലയിലൂടെ ഓടിയ ആനയെ പിന്നീട് കോഴിക്കാട് പൂനം ഭാഗത്ത് കൊടവംപാടത്ത് പ്രകാശന്റെ റബർ റബർ തോട്ടത്തിൽ വെച്ച് തളച്ചു. ആനയെ കയറ്റിക്കൊണ്ടുവന്നിരുന്ന വാഹനംകായാന്പൂവം ഭാഗത്ത് വെച്ച് കേടായതിനെ തുടർന്നാണ് ആനയെ തിരുവില്വാമല ആക്കപറന്പ് ഭാഗത്തേക്ക് ഉത്സവത്തിന് നടത്തിക്കൊണ്ടുപോയിരുന്നത്. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ വിനു രാഹുലിനെ വലിച്ച് താഴെയിട്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനപാലകരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
Read Moreവരുമാനത്തിൽ സ്ഥിരതയില്ല, ജനങ്ങൾ കൃഷിയിൽ നിന്നകലുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ
തൃശൂർ: സ്ഥിരതിയില്ലാത്ത വരുമാനവും ഉൽപന്നങ്ങൾക്ക് വേണ്ടത്ര വിലയില്ലാത്തതും ജനങ്ങളെ കാർഷിക രംഗത്തു നിന്ന് അകറ്റുകയാണെന്ന് ഗവർണർ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. തുഛമായ വരുമാനം കൊണ്ട് കർഷകർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമുണ്ട്. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ച വൈഗ 2020 കാർഷിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. രാജ്യത്തെ 61 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. 2022 ആകുന്പോഴേക്കും കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. കാർഷിക രംഗത്തെ ടെക്നോളജി വർധിപ്പിച്ച് നിലവാരം വർധിപ്പിക്കാൻ സാധിച്ചാൽ മാത്രമേ കർഷക രംഗത്ത് വിപ്ലവങ്ങൾ സൃഷിക്കാൻ സാധിക്കൂ. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന കൃഷി മന്ത്രിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഗവർണർ സൂചിപ്പിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.ചേനയിൽ നിർമിച്ച നിലവിളക്കിലാണ് ഗവർണർ വൈഗയുടെ തിരി തെളിയിച്ചത്. സ്റ്റേജിൽ വച്ചിരുന്ന വഴുതന ചെടിയിൽ വെള്ളമൊഴിച്ച…
Read More