സ്വന്തം ലേഖകൻ തൃശൂർ: ജനങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിച്ച് കാര്യങ്ങൾ കൂറേക്കൂടി ഈസിയാക്കാൻ ശാസ്ത്രത്തെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് കാണിച്ചു തന്ന് ഒരു ശാസ്ത്രോത്സവം കൂടി ഇന്ന് കൊടിയിറങ്ങും. കുന്നംകുളത്തെത്തിയ കുട്ടിശാസ്ത്രജ്ഞൻമാർ കാണിച്ചു തന്ന പുതിയ കാര്യങ്ങളും പുത്തൻ ആശയങ്ങളും ഈ മേള കൊടിയിറങ്ങുന്നതോടെ അവസാനിക്കുന്നതാകരുത്. കുഴൽകിണറിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന കുരുന്നുകളെ രക്ഷിക്കാനും കൃഷി ലാഭകരമാക്കാനും സൂര്യോർജത്തിൽ നിന്ന് ഇന്ധനമുണ്ടാക്കാനും വാഹനാപകടങ്ങൾ കുറയ്ക്കാനുമൊക്കെയുള്ള പുതിയ കണ്ടുപിടുത്തങ്ങൾ ഈ കുട്ടി ശാസ്ത്രജ്ഞന്മാർ കാഴ്ചവെക്കുന്പോൾ അത് നാടിനും നാട്ടാർക്കും ഉപകാരപ്രദമാകുന്നവയാണ്. കാർഷിക സർവകലാശാലയും ശാസ്ത്രസാങ്കേതിക സർവകലാശാലയും മെഡിക്കൽ സർവകലാശാലയും സർക്കാർ സംവിധാനങ്ങളും ഈ മേളയിലെ പുതിയ ആശയങ്ങൾ കണ്ടറിയണം. ജനങ്ങളിലേക്ക് എത്താത്ത കോടികളുടെ ഗവേഷണങ്ങളല്ല ഈ കുട്ടികൾ കാണിച്ചു തരുന്നത്. കുറഞ്ഞ ചിലവിൽ എങ്ങിനെ ജനോപകാര പ്രദമാകാം എന്നതാണ് ഇവരുടെ പ്രൊജക്ടുകളുടെ സവിശേഷത. പല കുട്ടി ശാസ്ത്രജ്ഞരും സർക്കാരിനു മുന്നിൽ…
Read MoreCategory: Thrissur
നീലച്ചടയൻ കഞ്ചാവുമായി യുവതി പിടിയിൽ; കുന്നംകുളം മേഖല കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നതിനിടയിലാണ് യുവതി പിടിയിലായത്
കുന്നംകുളം: ആറുകിലോ കഞ്ചാവുമായി യുവതി കുന്നംകുളത്ത് പോലീസ് പിടിയിലായി. പെരുന്പിലാവ് ആൽത്തറ മണിയിൽ കള വീട്ടിൽ രാജന്റെ ഭാര്യ ശ്രീദേവി (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നര വർഷമായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വിതരണവും വില്പനയും നടത്തി വരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു മാസമായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. പത്തിലേറെ തവണ ഇവർ തമിഴ്നാട്ടിൽനിന്നും കഞ്ചാവ് നാട്ടിൽകൊണ്ടുവന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തി. എത്തിച്ചിട്ടുണ്ട്. നീലച്ചടയൻ വിഭാഗത്തിൽപ്പെട്ട കഞ്ചാവാണ് കൊണ്ടുവരുന്നത്. ഇപ്പോൾ പോലീസ് പിടിച്ചെടുത്ത ആറുകിലോ കഞ്ചാവിന് പൊതുമാർക്കറ്റിൽ ആറ് ലക്ഷത്തോളം രൂപ വിലവരും. തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവുമായി വരുന്ന ഇവർ പിന്നീട് വീട്ടിലെത്തി ചെറിയ ചെറിയ പാക്കറ്റുകൾ ആക്കി മാറ്റിയാണ് വിതരണത്തിനും വില്പനയ്ക്കും തയ്യാറാക്കുന്നത്. കുന്നംകുളം…
Read Moreഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ വൈവാഹിക സംഗമത്തിൽ 14 ഭിന്നശേഷിക്കാരായ യുവതീ യുവാക്കളുടെ വിവാഹം ഒമ്പതിന്
തൃശൂർ: ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ വൈവാഹിക സംഗമത്തിലൂടെ വിവാഹിതരാകാൻ തീരുമാനിച്ച 14 ഭിന്നശേഷിക്കാരായ യുവതീയുവാക്കളുടെ വിവാഹം ഒന്പതിനു ഗുരുവായൂർ മുനിസിപ്പൽ ടൗണ്ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവാഹിതരാകുന്ന ഏഴുജോടി ദന്പതികളുടേയും വസ്ത്രം, സ്വർണം, വിവാഹസദ്യ എന്നിവയെല്ലാം കരുണ ഫൗണ്ടേഷനാണ് വഹിക്കുക. ഇതുവരെ 410ഓളം വിവാഹങ്ങൾ നടത്തിയ ചരിത്രമുണ്ട് ഫൗണ്ടേഷന്. ഈ ദന്പതികളെല്ലാം നല്ല നിലയിൽ ജീവിക്കുന്നുണ്ടെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. അടുത്ത വൈവാഹിക സംഗമം 2020 ജനുവരി 19നാണ് നടക്കുകയെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത സെക്രട്ടറി രവി ചങ്കത്ത്, വേണുഗോപാൽ, ഫാരിദ ഹംസ എന്നിവർ അറിയിച്ചു.
Read Moreസമരം നടത്തിയത് നിവൃത്തികേട് കൊണ്ട്; കുതിരാനിൽ അറ്റകുറ്റപ്പണികൾ തുടങ്ങി; സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി
തൃശൂർ: കുതിരാനിലെ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഇതേ സമയം കെഎസ്ആർടിസി ബസുകൾ ഇന്ന് സമരം നടത്തുന്നതോടെ ഈ റൂട്ടിൽ വീണ്ടും യാത്രാക്ലേശം രൂക്ഷമായി. കുതിരാൻ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തുടങ്ങിയതായും അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും കളക്ടർ ബസുടമകളെ അറിയച്ചതോടെയാണു സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ഇന്നലെ രാവിലെ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന ബസുടമകളുടെയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണു തീരുമാനം. സർവീസ് തീരെ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് തങ്ങൾ എത്തിയതെന്നും ജനങ്ങളെ വലയ്ക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും നിവൃത്തികേട് കൊണ്ടാണെന്നും ബസുടമകളും തൊഴിലാളികളും അറിയിച്ചു. എന്നാൽ അറ്റകുറ്റപ്പണികൾ കാര്യമായി നടത്തുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. പേരിന് മാത്രം അറ്റകുറ്റപ്പണികൾ നടത്തിയാൽ വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളത്. ഇരുചക്ര വാഹനക്കാർക്കു പോലും യാത്ര ചെയ്യാൻ പറ്റാത്ത രീതിയിലുള്ള കുഴികളാണ്…
Read Moreരാഷ്ട്രീയരംഗത്ത് ജോസ് കെ. മാണി കൂടുതൽ പരാജയങ്ങൾ നേരിടേണ്ടിവരുമെന്ന് പി.ജെ. ജോസഫ്
തൃശൂർ: പാർട്ടി ചെയർമാൻ പദവി സബന്ധിച്ച കേസിൽ തുടർച്ചയായി പരാജയം നേരിട്ടിട്ടും അഹങ്കാരത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കുന്ന ജോസ് കെ. മാണി രാഷ്ട്രീയരംഗത്ത് കൂടുതൽ കനത്ത പരാജയങ്ങൾ നേരിടേണ്ടിവരുമെന്ന് കേരളകോണ്ഗ്രസ് എം ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കേരള കേരളകോണ്ഗ്രസ് എം ജില്ലാ നേതൃത്വസമ്മേളനവും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാർട്ടി ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസിന് സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ, പാലക്കാട് ജില്ലാ പ്രസിഡന്റ് ജോബി ജോണ്, ജില്ലാ നേതാക്കളായ തോമസ് ആന്റണി, സി.ടി. പോൾ, ഇട്ട്യേച്ചൻ തരകൻ, എൻ.ജെ. ലിയോ, വി. സിദ്ധിക് ഹാജി, തോമസ് ചിറമൽ, മിനി മോഹൻദാസ്, എം.വി. ജോണ്, പി.കെ. രവി, കെ.കെ. വിദ്യാധരൻ, ജോണി ചിറ്റലപ്പിള്ളി, ജോയ്സി ആന്റണി, വർഗീസ് മാവേലി, കെ.വി.…
Read Moreകെഎസ്ആർടിസി പണിമുടക്ക്; തൃശൂർ ഡിപ്പോയിൽ 51 സർവീസുകളിൽ 21 എണ്ണം മുടങ്ങി
തൃശൂർ: കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയതോടെ തൃശൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ടിരുന്ന 58 സർവീസുകളിൽ 21 സർവീസുകളും മുടങ്ങി. ഓർഡിനറി സർവീസുകളാണ് മുടങ്ങിയതിൽ ഭൂരിഭാഗവും. ഡ്രൈവേഴ്സ് യൂണിയനും ഐഎൻടിയുസി വിഭാഗവുമൊക്കെ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഡിപ്പോയിൽ ജോലിക്കെത്തിയ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഉപയോഗിച്ച് പരമാവധി ദീർഘദൂര സർവീസുകളാണ് നടത്തിയത്. ലോക്കൽ സർവീസുകൾ നടത്താൻ ജീവനക്കാരെ കിട്ടാത്തതിനാലാണ് ഒട്ടുമിക്ക സർവീസുകളും മുടങ്ങിയത്. പണിമുടക്കിയ ജീവനക്കാർ കഐസ്ആർടിസി ഡിപ്പോയ്ക്ക മുന്പിൽ പ്രതിഷേധ പ്രകടനം നടത്തി. സർവീസുകൾ മുടങ്ങിയതോടെ രാവിലെ സ്റ്റാൻഡിലെത്തിയ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. ബസുകൾ കിട്ടാതായതോടെ ഇവർ സ്വകാര്യ ബസുകളും ട്രെയിനുകളിലുമാണ് യാത്ര തുടർന്നത്. അവധി കഴിഞ്ഞ ദിവസമായതിനാൽ പതിവിൽ കൂടുതൽ തിരക്കാണ് ബസുകളിൽ. ജില്ലയിലെ മറ്റു ഡിപ്പോകളിലും ജീവനക്കാർ പണിമുടക്കിയതിനാൽ അവിടെയും സർവീസുകൾ മുടങ്ങി. ശന്പളം മാസം അവസാന പ്രവൃത്തി ദിവസം നൽകുക, ശന്പള പരിഷ്കരണം നടപ്പാക്കുക, നിയമന നിരോധനം…
Read Moreപോലീസിനെന്താ പോസ്റ്റുമോർട്ടം മുറിയിൽ കാര്യം; മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടത്തിനിടെ പോലീസുകാരെ ഇറക്കിവിട്ട വിവാദം കൊഴുക്കുന്നു
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം നടക്കുന്ന സമയത്ത് മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് നിന്ന് പോലീസുകാരെ ഇറക്കിവിട്ടെന്ന വിവാദം കൊഴുക്കുന്നു. വളരെ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ട പോസ്റ്റുമോർട്ടത്തിന്റെ വിശദാംശങ്ങൾ പോലീസുകാർ ചോദിച്ചറിയാൻ ശ്രമിച്ചതിനെ തുടർന്നാണ് മോർച്ചറി പരിസരത്തു നിന്ന് പോലീസുകാരെ മാറ്റിയതെന്നാണ് ഡോക്ടർമാരുടെ മറുപടിയെന്നറിയുന്നു. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷിക്കുന്പോൾ ഡോക്ടർമാർ ഇക്കാര്യമാണ് ഉന്നയിക്കുക. പോസ്റ്റുമോർട്ടം നടക്കുന്നതിനിടെ ഫോറൻസിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടത്. മൂന്നു ഡിവൈഎസ്പിമാരും ഏതാനും പോലീസുകാരും പോസ്റ്റുമോർട്ടം നടക്കുന്ന മുറിക്ക് പുറത്ത് കാത്തുനിൽക്കുകയും പുറത്തുവരുന്ന അസിസ്റ്റൻഡ് ഡോക്ടർമാരോട് എന്താണ് സ്ഥിതിയെന്നും എത്ര ബുള്ളറ്റുകൾ കിട്ടിയെന്നും മറ്റും ഇവർ തിരക്കിയിരുന്നതായും സൂചനയുണ്ട്. ഈ വിവരങ്ങൾ പോസ്റ്റുമോർട്ടം നടന്നുകൊണ്ടിരിക്കേ തന്നെ ചാനലുകളിൽ വാർത്തയായി വന്നതോടെ പോസറ്റുമോർട്ടത്തിന്റെ രഹസ്യസ്വഭാവം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയായി.പോലീസിന് കിട്ടും മുൻപേ പോസ്റ്റുമോർട്ടം റിപ്പോർട്ടും വിശദവിവരങ്ങളും മാധ്യമങ്ങൾക്ക് കിട്ടിയത്…
Read Moreഇനി സുജിത്തിനെ പോലുള്ള കുട്ടികൾ മരിക്കരുത്! കുഴൽകിണറിൽ വീഴുന്നവരെ രക്ഷിക്കാൻ റോബോട്ടുമായി കുട്ടിശാസ്ത്രജ്ഞർ
കുന്നംകുളം: കുഴൽകിണറിൽ വീണ് മരിച്ച തിരുച്ചിറപ്പിള്ളിയിലെ സുജിത്തിന്റെ അനുഭവം ഇനി ആർക്കും ഉണ്ടാകരുത്. കുറച്ച് സമയം കൂടുതൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ ആ കുട്ടിയെ രക്ഷിക്കുമായിരുന്നു. അതിനുള്ള സാങ്കേതിക വിദ്യയുമായാണു കുട്ടിശാസ്ത്രജ്ഞർ കുന്നംകുളത്ത് ആരംഭിച്ച ശാസ്ത്രോത്സവത്തിനെത്തിയിരിക്കുന്നത്. ആലുവ വാഴക്കുളം ഗവ. ഹൈസ്കൂളിലെ ശിവദേവ് മനുവും സൂര്യ ജോസും ചേർന്നാണു കുഴൽകിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കാൻ പുതിയ റോബോട്ടിനു രൂപം നൽകിയിരിക്കുന്നത്. ബോർവെൽ റെസ്ക്യൂ റോബോട്ട് എന്ന പേരിലുള്ള സംവിധാനമുപയോഗിച്ച് എത്ര ആഴത്തിൽ വീണുകിടക്കുന്ന കുട്ടികളെയും ജീവനോടെ രക്ഷിക്കാൻ കഴിയുമെന്നു കുട്ടികൾ പറയുന്നു. വീലുകളുള്ള റോബോട്ടിന്റെ അറ്റത്ത് കൈകൾ പോലെ കുട്ടിയെ പിടിക്കാനുള്ള സംവിധാനമാണുള്ളത്. കൂടാതെ കാമറയും ഘടിപ്പിച്ചിട്ടുണ്ട്. കുട്ടിയെ കാണാനും സംസാരിക്കാനും സാധിക്കും. റോബോട്ട് ഇറക്കുന്പോൾ സ്ക്രീനിൽ ഉള്ളിലെ സംഭവങ്ങൾ കാണാനാകും. റിമോട്ട് കണ്ട്രോളിലാണ് ഇതിന്റെ നിയന്ത്രണം. ഒന്നര ലക്ഷം രൂപയുണ്ടെങ്കിൽ ഇത്തരം റോബോട്ട് സംവിധാനം നിർമിക്കാനാകുമെന്നു ശിവദേവും…
Read Moreതൃശൂർ – പാലക്കാട് ബസ് സമരം രണ്ടാം ദിനം പിന്നിടുന്നു; റോഡ് പണികൾ വീണ്ടും തുടങ്ങിയില്ല; സമരം നീളാൻ സാധ്യത
തൃശൂർ: യാത്രക്കാരെ വലച്ച് തൃശൂർ – പാലക്കാട് റൂട്ടിലെ ബസ് സമരം രണ്ടാം ദിവസവും തുടർന്നു. സമരം അവസാനിപ്പിക്കാൻ ജില്ല കളക്ടർ നാളെ ബസ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തും.കുതിരാനിൽ റോഡുപണികൾ ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബസുകൾ സർവീസ് നടത്താൻ തയ്യാറല്ലെന്നാണ് സൂചന. മഴ മാറാതെ ടാറിംഗോ അറ്റകുറ്റപ്പണികളോ നടത്താനാവില്ലെന്നിരിക്കെ തുലാവർഷം കഴിയാതെ കാര്യമായ പണികളൊന്നും കുതിരാനിൽ സാധ്യമല്ലെന്നും പറയുന്നു. മഴക്കാലത്ത് ഉപയോഗിക്കാവുന്ന ടാർ ഉപയോഗിച്ച് ടാറിംഗ് നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.തൃശൂർ – പാലക്കാട് റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ടെങ്കിലും യാത്രക്ലേശത്തിന് അത് വേണ്ടത്ര പരിഹാരമാകുന്നില്ലെന്ന് പരാതിയുണ്ട്. തൃശൂർ – ഷൊർണൂർ റൂട്ടിലെ സ്വകാര്യബസുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. ഷൊർണൂർ കുളപ്പുള്ളിയിൽ നിന്ന് പാലക്കാട്ടേക്ക് പോകാൻ ബസുകളുള്ളതിനാൽ പലരും കുതിരാൻ വഴി പോകാതെ അൽപം വളഞ്ഞാണെങ്കിലും ഷൊർണർ വഴി പാലക്കാട്ടേക്ക് പോകുന്നുണ്ട്.
Read Moreകുതിരാനിലെ ഓരോ കുഴിയും കയറിയിറങ്ങി വരുമ്പോൾ തൃശൂർ- പാലക്കാട് മഹാകുരുക്കിൽ; പ്രതിഷേധം ശക്തമാകുന്നു
വടക്കഞ്ചേരി: തകർന്നു കിടക്കുന്ന കുതിരാൻ ദേശീയപാത ഗതാഗത യോഗ്യമാക്കാൻ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ ആവശ്യപ്പെട്ടു.നാല് വർഷം മുന്പ് കുതിരാൻ റോഡ് തകർന്നപ്പോൾ വിഷയത്തിൻറെ ഗൗരവം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ബോധ്യപ്പെടുത്തുകയും അതേ തുടർന്ന് 19 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയുമുണ്ടായി. അന്ന് 30 ദിവസത്തിനുളളിൽ വാണിയന്പാറ മുതൽ മണ്ണുത്തി വരെ 20 കിലോമീറ്ററോളം റോഡ് റീ ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കി. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്ന് കെ പി സി സി നിർവ്വാഹക സമിതി അംഗം കൂടിയായ കബീർ മാസ്റ്റർ പറഞ്ഞു.സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏറെ വർഷങ്ങളായി നാഥനില്ലാതെ കിടന്നിട്ടും സംസ്ഥാന സർക്കാർ വേണ്ട വിധം ഇടപെടാത്തത് കടുത്ത അനാസ്ഥയാണെന്നും ആയിരകണക്കിന് വാഹനങ്ങളും യാത്രക്കാരും വഴിയിൽ കുടുങ്ങി കിടക്കുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്നും ഗാന്ധിദർശൻ സമിതി…
Read More