തിരുവനന്തപുരം: തൃശൂർ ജില്ലാ കളക്ടറായി എസ്. ഷാനവാസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറാണ് ഷാനവാസ്. തൃശൂർ കളക്ടറായിരുന്ന ടി.വി അനുപമ അവധിയിൽ പോയ സാഹചര്യത്തിലാണു നിയമനം. രണ്ടാഴ്ച മുന്പു ചേർന്ന മന്ത്രിസഭായോഗത്തിൽ ഷാനവാസിനെ കൊല്ലം കളക്ടറായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ചീഫ് സെക്രട്ടറി ഇടപെട്ടു കൊല്ലത്ത് അബ്ദുൾ നാസറിനെ നിയമിക്കുകയായിരുന്നു. കൊല്ലം കളക്ടർ എസ്. കാർത്തികേയൻ അടുത്ത മാസം ആദ്യം അവധിയിൽ പോകുന്നതോടെ അബ്ദുൾ നാസർ ചുമതലയേൽക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറായി ഡോ. പി.കെ. ജയശ്രീയെ പകരം നിയമിച്ചു. രജിസ്ട്രേഷൻ ഐജിയായി കൊല്ലം സബ് കളക്ടർ എ. അലക്സാണ്ടറിനെ നിയമിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ സി.എ. ലതയ്ക്ക് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നിലവിലുള്ള ചുമതലകൾക്കു പുറമെ കെഎസ്ഐഡിസി…
Read MoreCategory: Thrissur
പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്; അധികൃതരുടെ അനാസ്ഥയിൽ പത്താഴക്കുണ്ട് ഡാം അവഗണനയുടെ കുണ്ടിൽ
അത്താണി: ഇതു പത്താഴക്കുണ്ട് ഡാം. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും അധികൃതരുടെ ശ്രദ്ധക്കുറവ് ഡാമിനെ പരിമിതികളിലേക്കു തള്ളിയിടുകയാണ്. വടക്കാഞ്ചേരി- അത്താണി റോഡിൽ നിന്നും അഞ്ച് കീലോമീറ്റർ ദൂരത്തുള്ള പത്താഴക്കുണ്ട് ഡാമിലെ ചോർച്ചയും പാലത്തിലെ ഗർത്തങ്ങളുമാണ് ഇപ്പോൾ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. പൂമല ഡാം ആണെന്ന് കരുതിയാണ് പലരും പത്താഴക്കുണ്ട് ഡാമിൽ എത്തുന്നത്. പൂർണ്ണമായും ജലസേചനമാണ് ഈ ഡാമിലൂടെ അധികൃതർ ലക്ഷ്യമിടുന്നതെങ്കിലും, ഡാമിലെ ചോർച്ച പരിഹരിക്കാനാകാത്തതിനാൽ പദ്ധതി നാശത്തിന്റെ വക്കിലാണ്. കാടുപിടിച്ചു കിടക്കുന്ന ഒരു വലിയ കെട്ടും അതിനിപ്പുറത്തെ വന്പൻ റിസർവോയറുമാണ് ഇവിടെയുള്ളത്. നിരവധി കുടുംബങ്ങളും ഡാമിന്റെ സമീപത്ത് താമസിച്ചുവരുന്നു. ഇതിന്റെ അടുത്താണ് കുറഞ്ചേരി മലനിരകൾ. കഴിഞ്ഞ വർഷം ഇവിടെ മലയിടിഞ്ഞ് പത്തുപേർ മരിച്ചിരുന്നു. പൊതുവെ വേനൽക്കാലത്ത് വറ്റിവരണ്ടു കിടക്കാറുള്ള ഡാമിൽ മഴക്കാലമായിട്ടും വെള്ളമില്ല. ഡാമിലെ ചോർച്ചയാണ് പ്രധാന കാരണം. ഡാം നവീകരണത്തിനായി കഴിഞ്ഞ വർഷം മൂന്നുകോടി രൂപയാണ് അനുവദിച്ചതെങ്കിലും…
Read Moreചലോ ചലോ കലക്ടറേറ്റ്…! പ്രളയ ദുരിതാശ്വാസ ധനസഹായം; അവസാന അവസരം കളയാതിരിക്കാൻ തിരക്കോട് തിരക്ക്
തൃശൂർ: പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാൻ സമയം നീട്ടിയതോടെ കളക്ടറേറ്റിൽ അപേക്ഷകരുടെ വൻതിരക്ക്. ഈമാസം 30നകം അപേക്ഷകൾ നല്കണമെന്നാണ് പുതിയ നിർദേശം. അർഹരായവർ ഇപ്പോഴും ലിസ്റ്റിനു പുറത്താണെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് അധികൃതർ സമയം നീട്ടിനല്കിയത്.ഈ തിങ്കളാഴ്ചയാണ് സമയം നീട്ടിയുള്ള ഉത്തരവ് ഇറങ്ങിയത്. അപേക്ഷ സ്വീകരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും രേഖകളുടെ പരിശോധനയ്ക്കു സമയമെടുക്കുന്നതു തിരക്ക് വർധിപ്പിക്കാനും അപേക്ഷകരുടെ പരാതിക്കും ഇടയാക്കി. പ്രളയത്തിൽ ജില്ലയിൽ 2300 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 19 പേർ മരിച്ച കുറാഞ്ചേരിയിലെ ഉരുൾപൊട്ടലുൾപ്പെടെ കനത്ത നാശനഷ്ടമാണ് ജില്ലയിലുടനീളമുണ്ടായത്. 3597 വീടുകൾ പൂർണമായും, 324 എണ്ണം 75 ശതമാനവും, 23172 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ടെന്നാണ് ആദ്യഘട്ട വിവരശേഖരത്തിൽ കണ്ടെത്തിയത്. 26,700 അപേക്ഷകളാണ് പുതിയ വീടിനായി നേരത്തെ ലഭിച്ചിരുന്നത് രണ്ടും മൂന്നും തലത്തിൽ പരിശോധിച്ച് ഗ്രേഡ് തിരിച്ച് 21,000 പേരാണ് പട്ടികയിലിടം നേടിയത്. പലയിടത്തും…
Read Moreമണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത; അടിയന്തര യോഗം വിളിക്കണമെന്ന് കേരള എംപിമാർ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരി ദേശീയപാതയുടേയും കുതിരാൻ തുരങ്കപ്പാതയുടേയും നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു ടി.എൻ. പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ കേരളത്തിലെ എംപിമാരുടെ നിവേദനം.ജനപ്രതിനിധികൾ അടങ്ങുന്ന സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്തു മന്ത്രി, തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ എംപിമാർ, ഒല്ലൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ, നാഷണൽ ഹൈവേ അഥോറിറ്റി ചെയർമാൻ, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ, കരാറുകാരായ ഹൈദരാബാദിലെ തൃശൂർ എക്സ്പ്രസ് വേയ്സിന്റെ മാനേജിംഗ് ഡയറക്ടർ, വിഷയം ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും കേസാക്കിയ പൊതുപ്രവർത്തകൻ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് എന്നിരുടെ യോഗം കേന്ദ്രമന്ത്രിയുടെ ഓഫീസിൽ വിളിച്ചുകൂട്ടണമെന്നാണ് ആവശ്യം. കേരളം, തമിഴ്നാട്, ആന്ധപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്കു കടന്നുപോകാനുള്ള പാതയാണിത്. സുരക്ഷാക്രമീകരണങ്ങളില്ലാതെ പണി നടത്തുന്നതുമൂലം വാഹനാപകടങ്ങളിൽ…
Read Moreഗുരുവായൂരിൽ കലശച്ചടങ്ങിനിടെ തന്ത്രി ചെയർമാനെ മാറ്റിനിർത്തി; വിശദീകരണം ചോദിച്ച ചെയർമാനോട് തന്ത്രി പറഞ്ഞ മറുപടിയിങ്ങനെ…
ഗുരുവായൂർ: ക്ഷേത്രത്തിൽ ഭഗവതിക്കു കലശച്ചടങ്ങുകൾക്കിടെ തന്ത്രി ചെയർമാനെ മാറ്റിനിർത്തി. ചടങ്ങുകൾക്കുശേഷം ചെയർമാൻ തന്ത്രിയോടു വിശദീകരണം തേടി.തിങ്കളാഴ്ച ദീപാരാധന കഴിഞ്ഞ് ആചാര്യവരണത്തിനുശേഷം ചടങ്ങുകൾ തുടങ്ങിയതോടെയാണു തന്ത്രി ചേന്നാസ് ശ്രീകാന്ത് നന്പൂതിരിപ്പാട് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിനോടു മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. ഭഗവതിയുടെ വാതിൽമാടത്തിലാണ് ചടങ്ങുകൾ നടന്നിരുന്നത്. വാതിൽമാടത്തിന്റെ ഇടവഴിയുടെ അറ്റത്താണു ചെയർമാൻ കെ.ബി. മോഹൻദാസും ഏതാനും ഭരണസമിതി അംഗങ്ങളും നിന്നിരുന്നത്. നിൽക്കാനുള്ള സൗകര്യത്തിനു ചെയർമാൻ ഏതാനും അടി മുന്നിലേക്കു നിന്നതോടെയാണു തന്ത്രി മാറിനിൽക്കാൻ പറഞ്ഞത്. ഇതനുസരിച്ച് ചെയർമാൻ പിന്നാക്കം മാറിനിന്നു. പിന്നീട് ചടങ്ങുകൾക്കുശേഷം ചെയർമാൻ കെ.ബി. മോഹൻദാസ് തന്ത്രിയോട് എന്താണു മാറിനിൽക്കാൻ പറഞ്ഞതിന്റെ കാരണമെന്നു ചോദിച്ചു. ചടങ്ങുകൾക്കിടെ അശുദ്ധി ഉണ്ടാകരുതെന്നു കരുതിയാണു മാറാൻ ആവശ്യപ്പെട്ടതെന്നു ചടങ്ങുകൾ നടത്തിയിരുന്ന തന്ത്രി ചേന്നാസ് ഹരി നന്പൂതരിപ്പാട് മറുപടി നൽകി. ഇതു സംബന്ധിച്ച് തന്ത്രിയും ചെയർമാനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. എന്നാൽ ചടങ്ങുകൾക്ക് അശുദ്ധി…
Read Moreഇനി റോഡാകാൻ എത്ര നാൾ… ? പട്ടാളം റോഡ് വികസന കരാറിൽ ഓർ (or) “ആൻഡ് ’(and) ആയപ്പോൾ നഷ്ടപ്പെട്ടത് രണ്ടു വർഷം
സ്വന്തംലേഖകൻ തൃശൂർ: പട്ടാളം റോഡ് വികസനത്തിന് പോസ്റ്റോഫീസ് പൊളിക്കുന്നതിനായി കരാർ തയ്യാറാക്കിയപ്പോൾ ഉണ്ടായ ക്ലെറിക്കൽ തെറ്റ് തിരുത്താനാണ് രണ്ടു വർഷമെടുത്തതെന്ന് കോർപറേഷൻ ഭരണാധികാരികൾ. കരാറിന്റെ തുടക്കത്തിൽ എഴുതിയ വാചകത്തിൽ ഓർ’ എന്നത് അവസാനമെത്തിയപ്പോൾ ’ആൻഡ്’ ആയി മാറിയതാണ് വില്ലനായത്. രാജൻ പല്ലൻ മേയറായിരുന്നപ്പോഴാണ് കരാർ ഒപ്പുവച്ചത്. പോസ്റ്റോഫീസ് കെട്ടിടം പണിതു കൊടുക്കുകയോ അല്ലെങ്കിൽ പണം കെട്ടിവയ്ക്കുകയോ ചെയ്യണമെന്നായിരുന്നു കരാറിന്റെ തുടക്കത്തിൽ. അവസാനമെത്തിയപ്പോൾ കെട്ടിടം പണിതു കൊടുക്കുകയും പണം കെട്ടിവയ്ക്കുകയും വേണമെന്നായി. ഓർ മാറി ആൻഡ് ആയപ്പോൾ അവസാനത്തെ വാചകത്തിൽ പിടിച്ച് പോസ്റ്റ് മാസ്റ്റർ ജനറൽ നിന്നപ്പോൾ അതംഗീകരിക്കാനാകില്ലെന്ന് കോർപറേഷൻ നിലപാടെടുത്തു. എന്നാൽ അത് ക്ലെറിക്കൽ തെറ്റാണെന്ന് തെളിയിക്കാൻ തയ്യാറാകാതെ കരാർ അപ്പാടെ മാറ്റാനുള്ള ശ്രമം നടത്തിയപ്പോഴാണ് പുതിയ കരാറിനായി രണ്ടു വർഷം സമയമെടുത്തത്. ഒരു കൗണ്സിൽ യോഗം മുഴുവൻ ഇത് ചർച്ച ചെയ്ത് സമയം കളഞ്ഞെങ്കിലും പട്ടാളം…
Read More‘കല്ലട’വച്ചു..! യാത്രക്കാരെ ആക്രമിച്ച ബസിന്റെ പെർമിറ്റ് റദ്ദാക്കി; കളക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി
തൃശൂർ: യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് താത്കാലികമായി റദ്ദാക്കി. ഒരു വർഷത്തേക്കാണു പെർമിറ്റ് സസ്പെൻഡ് ചെയ്തത്. കളക്ടറേറ്റിൽ ചേർന്ന റോഡ് ട്രാഫിക് അഥോറിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ജില്ലാ കളക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കാര്യങ്ങൾ വിശദീകരിക്കാൻ കല്ലട ഗ്രൂപ്പ് ഉടമ സുരേഷിനെയും യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. എന്നാൽ ഉടമയ്ക്കു പകരം അഭിഭാഷകനാണ് പങ്കെടുത്തത്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കു പോകുകയായിരുന്ന കല്ലട ബസിൽനിന്നു മൂന്നു യാത്രക്കാരെ ബസ് ജീവനക്കാർ മർദിച്ച് ഇറക്കിവിട്ടെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. “സുരേഷ് കല്ലട’ ബസ് ജീവനക്കാരായ മൂന്നു പേർക്കെതിരേയാണ് മരട് പോലീസ് കേസെടുത്തത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബസിൽ ഉണ്ടായിരുന്ന ജേക്കബ്…
Read Moreഎംഎൽഎയും, മന്ത്രിയുമായാലും മാറിനിൽക്ക് അങ്ങോട്ട്… തൃശൂർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർമാർ രോഗികളോട് മോശമായി പെരുമാറുന്നതായി ആക്ഷേപം
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലിനു പരിക്കേറ്റ മകൾക്കു ചികിത്സ നൽകാതെ മണിക്കൂറോളം നിർത്തിയതിനെ ചോദ്യം ചെയ്ത മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത പ്രസിഡന്റിനെ ഡോക്ടർമാർ അധിഷേപിച്ചതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നിയെയാണ് യുവ ഡോകടർമാർ അധിക്ഷേപിച്ചത്. പ്ലസ്ടുവിന് പഠിക്കുന്ന മകൾ സ്കൂളിൽ വീണുപരിക്കേറ്റിരുന്നു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈകീട്ട് ആറോടെയാണ് കുട്ടിയെ എത്തിച്ചത്. താൻ പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി വികസന സൊസൈറ്റി ഡയറകടറുമാണെന്ന് പറയാതെ വരിയിൽ നിന്നാണ് മകളെ അത്യാഹിത വിഭാഗത്തിൽ ഡോകടർമാരെ കാണിച്ചത്. മകൾക്കു പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതേതുടർന്ന് പ്ലാസ്റ്റർ ഇടാൻ രണ്ട് മണിക്കൂർ അത്യാഹിത വിഭാഗത്തിൽ പ്രസിഡന്റും മകളും കാത്തുനിന്നിട്ടും ആരും വന്നില്ല. അവസാനം വേദന കൊണ്ട് കരയുന്ന മകളുടെ അവസ്ഥ കണ്ട് സഹികെട്ട് താൻ പഞ്ചായത്ത് പ്രസിഡന്റാണെന്നും മകൾക്കു ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടത്. എന്നാൽ പ്രസിഡന്റല്ല…
Read Moreതുറിച്ചു നോക്കിയതിന് കൊല; പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു; അമ്മേ പോയിവരട്ടെ, വീട്ടിൽ കൊണ്ടുവന്ന പ്രതിയുടെ യാത്ര പറച്ചിൽ
തൃശൂർ: തുറിച്ചു നോക്കിയതിനെ ചൊല്ലി ശക്തൻസ്റ്റാൻഡിനടുത്തുണ്ടായ കൊലപാതകത്തിലെ പ്രതി വെളിയന്നൂർ അന്തിക്കാടൻ വീട്ടിൽ വിവേകി(22)നെ വെളിയന്നൂരിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ശക്തൻ സ്റ്റാൻഡിൽ ചുമട്ടു തൊഴിലാളിയായ വിവേക് തുറിച്ചുനോട്ടം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് മുന്പ് സുഹൃത്തു കൂടിയായിരുന്ന പെരുന്പിള്ളിശേരി ആലുക്കൽ വീട്ടിൽ ബിനോയിയെ (24) കുത്തിയത്. ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. കുത്തേറ്റ ബിനോയ് ഇന്നലെ ഉച്ചയോടെ മരിച്ചു. വെളിയന്നൂരിൽ പഴക്കടയിൽ നിൽക്കുകയായിരുന്ന വിവേക് ബിനോയിയെ തുറിച്ചു നോക്കിയതാണ് പ്രശ്നമായത്. മരിച്ച ബിനോയിയുടെ പേരിലും നിരവധി ക്രിമിനൽ കേസുകളുണ്ട്. പ്രതി വിവേകിനെതിരെ തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം 13 കേസുകളാണുള്ളത്. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമകളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. മുന്പ് പോലീസിന് നേരെയും പ്രതിയായ വിവേക് അക്രമത്തിന് മുതിർന്നിട്ടുണ്ട്. തോക്ക് ചൂണ്ടി ഒരിക്കൽ രക്ഷപെടുകയും ചെയ്തിരുന്നു. പിന്നീടാണ് അത് കളിത്തോക്കായിരുന്നുവെന്ന പോലീസിന് ബോധ്യമായത്. ഏഴു മാസങ്ങൾക്കു…
Read Moreപോക്സോ കേസിലെ പ്രതി പരാതിക്കാരിയുടെ അമ്മയെ വെട്ടിയശേഷം ആത്മഹത്യ ചെയ്തു
കൊടകര: പോക്സോ കേസിലെ പ്രതി വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തു. ആനത്തടം പറൂക്കാരൻ വാസുവാണ് (78) ജീവനൊടുക്കിയത്. പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചശേഷം ഇയാൾ പീഡനത്തിനിരയായ കുട്ടിയുടെ മാതാവിനെ വെട്ടിയശേഷം വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More