തൃശൂർ: കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത നിയമവുമായി കൃഷി ഓഫീസർ. കൃഷിമന്ത്രിയുടെ നാട്ടിലാണ് സംഭവം. ഓട്ടോമൊബൈൽ എൻജിനീ യറായി പതിനഞ്ചുവർഷത്തോളം ഗൾഫിലും മുംബൈയിലുമൊക്കെ ജോലി ചെയ്തതിനുശേഷം നാട്ടിൽ കൃഷി നടത്താനെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി പി.ജെ.തോമസിനാണ് കൃഷി ഓഫീസറുടെ പൂട്ട്. നാലു പശുക്കളെയും 30 ആടുകളെയും 200ഓളം കോഴികളെയുംവളർത്തു ന്ന, 400 വാഴ കൃഷി ചെയ്തിട്ടുള്ള തോമസിന്റെ വീട്ടിൽ ചെന്നാണ് ചാണകം വിൽക്കുന്നതിനു ലൈസൻസില്ലെങ്കിൽ കേസെടുക്കുമെന്നു പറഞ്ഞ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ അനൂപ് വിജയൻ നോട്ടീസ് നൽകിയിരിക്കുന്നതെന്നു പി.ജെ.തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. തളിക്കുളം പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകൻ, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകൻ, യുവ കർഷകൻ, ഏറ്റവും നല്ല ക്ഷീര കർഷകൻ, ഗാന്ധിഫൗണ്ടേഷന്റെ മാതൃകാ കർഷകൻ എന്നിങ്ങനെ ഏറെ അവാർഡുകൾ വാങ്ങിയിട്ടുള്ളയാളാണ് തോമസ്. ജൈവവളം വിൽക്കാൻ പാടില്ലെന്നാണ് കൃഷി ഓഫീസറുടെ നിലപാട്. കൃഷി ഓഫീസറുടെ കൂടെ…
Read MoreCategory: Thrissur
ആറുവരിപ്പാത ; ഭൂമി കിട്ടാൻ വൈകിയെന്നകേന്ദ്ര നിലപാടിനെതിരേ വിമർശനം
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി – വടക്കുഞ്ചേരി ആറുവരി ദേശീയപാതയുടെ പണി വൈകിയതിനു കാരണം ഭൂമി ഏറ്റെടുത്തു കിട്ടാൻ വൈകിയതാണെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് വാസ്തവവിരുദ്ധമെന്ന് ആരോപണം. പണി വൈകിയതിനു കരാർ കന്പനിയിൽനിന്നു നഷ്ടപരിഹാരം ഈടാക്കാത്തതിനെതിരേയും വിമർശനം ഉയർന്നിട്ടുണ്ട്. ടി.എൻ. പ്രതാപൻ എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു മന്ത്രി നിതിൻ ഗഡ്കരി നല്കിയ മറുപടിയിലാണ് ഭൂമി ഏറ്റെടുത്തുകിട്ടാൻ വൈകിയെന്ന പരാമർശമുള്ളത്. ഭൂമി ഏറ്റെടുത്തുകൊടുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. യുഡിഎഫ് ഭരണകാലത്താണ് ഭൂമി ഏറ്റെടുക്കൽ നടന്നത്.ആറുവരിപ്പാതയുടെ പണി ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കുമെന്നു കരാറുകാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ അടുത്ത വർഷം മേയ് മാസത്തിൽ പൂർത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി ലോക്സഭയിൽ പ്രതാപനു നൽകിയ മറുപടിയിൽ പറയുന്നത്. കഴിഞ്ഞവർഷം മേയ് മാസം മുതൽ പണിയൊന്നും നടക്കുന്നില്ല. കരാറുകാർക്കു വായ്പ നൽകിയ ബാങ്കുകൾ വായ്പാ തിരിച്ചടവില്ലാത്തതിനാൽ പദ്ധതിയെ കിട്ടാക്കട പദ്ധതിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പണി…
Read Moreരേഖകൾ തിരുത്തി പ്രായപൂർത്തിയാക്കി; വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലവേലയ്ക്കായി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്റ് പിടിയില്‍
തൃശൂർ: ബാലവേലയ്ക്കായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്റ് പിടിയില്‍. ഒഡീഷ സ്വദേശിയായ നാഗേന്ദ്രയാണ് പിടിയിലായത്. വ്യാജരേഖകളുമായാണ് 18 കുട്ടികളെ കേരളത്തിലെത്തിച്ചത്. ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിച്ചത്. പെണ്‍കുട്ടികളെ തൃശൂരിലെ റെസ്ക്യൂ ഹോമിലേക്ക് മാറ്റി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കുട്ടികളെ കണ്ട് സംശയം തോന്നിയ ചൈല്‍ഡ് ലൈന്‍ പോലീസ് സഹായത്തോടെ ഏജന്റിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. ഏജന്റിനെതിരെ പോലീസ് കേസെടുത്തു.
Read More“ഉണ്ട’യില്ലാ വെടി! വൈസ് ചെയർമാന്റെ വാദം പൊളിഞ്ഞു; 2002-ലെ മിനിറ്റ്സ് തപ്പിയെടുത്ത് പ്രതിപക്ഷം
ചാലക്കുടി: നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായി അഞ്ചേക്കർ വരുന്ന പള്ളിപ്പാടം ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നു വൈസ് ചെയർമാൻ; തീരുമാനിച്ചിട്ടുണ്ടെന്നു പ്രതിപക്ഷം. നഗരസഭ യോഗത്തിൽ ഭരണകക്ഷിയിൽ ഭിന്നത. പള്ളിപ്പാടത്തുകൂടി റോഡ് നിർമാണത്തെ ഭരണകക്ഷിയിലെ സിപിഐ പരസ്യമായി എതിർത്തപ്പോൾ ഭരണമുന്നണിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്മാരായ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിനും സിപഎം അംഗം സീമ ജോജോയും റോഡ് നിർമാണത്തെ അനുകൂലിച്ചു. എന്നാൽ സിപിഎം അംഗങ്ങൾ മൗനം പാലിച്ചു. മാർക്കറ്റ് വികസനത്തിനുവേണ്ടി 2000-2005 കൗണ്‍സിൽ കാലയളവിൽ തീരുമാനിച്ചിട്ടുള്ള അഞ്ചേക്കർ പള്ളിപ്പാടം അടിയന്തരമായി ഏറ്റെടുക്കാൻ ആവശ്യമായ തീരുമാനമെടുക്കണമെന്നു ആവശ്യപ്പെട്ട് 16 പ്രതിപക്ഷ കൗണ്‍സിലർമാർ നൽകിയ കത്തിനെത്തുടർന്ന് നടന്ന കൗണ്‍സിൽ യോഗം വാക്കേറ്റത്തിൽ കലാശിച്ചു. ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലത്തിലൂടെ അനധികൃതമായി റോഡ് നിർമിക്കാനുള്ള നീക്കത്തെ തുടർന്നാണ്് പ്രതിപക്ഷം നോട്ടീസ് നൽകിയത്.കൗണ്‍സിൽ ആരംഭിച്ചപ്പോൾ പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ വിഷയം അവതരിപ്പിച്ചു. എന്നാൽ…
Read Moreസൈഡ് കൊടുത്തില്ല! ബസ്തടഞ്ഞ് ടിപ്പറുകാരുടെ തെറിവിളി; അരമണിക്കൂർ കാളത്തോട് ഗതാഗതകുരുക്ക്
തൃശൂർ: ടിപ്പറിന് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് ബസ് നടുറോഡിൽ തടഞ്ഞിട്ട് ഡ്രൈവർക്കെതിരെ അക്രമവും തെറിവിളിയും. ഇന്നലെ വൈകീട്ട് അഞ്ചിനാണ് കാളത്തോടിന് സമീപം ടിപ്പർ ലോറി ബസിന്റെ മുന്പിൽ നിർത്തിയിട്ട് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചത്. ടിപ്പർ ലോറിയിലെ ഡ്രൈവറും സഹായികളും ചേർന്ന് ബസിന്റെ ഡ്രൈവറുടെ വാതിൽ അടിച്ചു തുറക്കുകയും തെറിവിളിയും നടത്തുകയുമായിരുന്നു. പീച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോയിരുന്ന ബസിലെ ഡ്രൈവർക്കെതിരെയായിരുന്നു ആക്രോശം, ഇതോടെ അരമണിക്കൂറിലധികം വാഹനങ്ങൾക്ക് പോകാൻ പറ്റാതെ കുരുക്കിലായി. ടിപ്പർ ലോറി ജീവനക്കാരുടെ തെറിവിളി കേൾക്കാനാകാതെ യാത്രക്കാർ ചെവി പൊത്തി. സ്ത്രീ യാത്രക്കാരുൾപ്പെടെ ബസിൽ നിറയെ ആളുകളുണ്ടായിരുന്നു. പിന്നീട് അവിടെ നിന്നിരുന്ന ആളുകളെത്തി ടിപ്പർ ലോറിക്കാരെ പിന്തിരിപ്പിച്ച ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബസ് ജീവനക്കാരുടെ മത്സരയോട്ടവും ടിപ്പർ ലോറിക്കാരുടെ ധാർഷ്ട്യവും മൂലം സാധാരണ വാഹനങ്ങൾക്ക് റോഡിലൂടെ പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
Read Moreതട്ടിപ്പുകേസിൽ അറസ്റ്റിലായ കൊലക്കേസ് പ്രതിക്ക് ഉന്നതരുമായി ബന്ധം ? കൂട്ടുപ്രതികൾക്കായി വലവിരിച്ച് പോലീസ്
ഇരിങ്ങാലക്കുട: ഫെയ്സ്ബുക്കിലൂടെ ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് അരകോടി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കൊലക്കേസ് പ്രതിക്ക് ഉന്നതരുമായി ബന്ധമുള്ളതായി സൂചന. എറണാകുളം ഇരുന്പനം സ്വദേശി ഷാരോണ്‍ (29) ആണ് ഇന്നലെ അറസ്റ്റിലായത്. ആറുമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവത്തിന് തുടക്കം. ഇരിങ്ങാലക്കുട സ്വദേശിയായ റഷ്യൻ വിദേശ വ്യവസായിയെ വനിതാ ഡോക്ടറാണെന്നാണ് പറഞ്ഞ് യുവതി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയായിരുന്നു.പിന്നീട് നിരവധി തവണ ചാറ്റുചെയ്ത ഇവർ തങ്ങളുടെ ചിത്രങ്ങൾ പരസ്പരം അയച്ചു കൊടുത്തിരുന്നു. ഇവർ കൂടുതൽ അടുത്തതോടെ വിദേശ മലയാളിക്കു യുവതിയെ നേരിൽ കാണാൻ ആഗ്രഹിച്ചപ്പോൾ കൊയന്പത്തൂരിലെ വീട്ടിൽ നേരിട്ടുവരാൻ ആവശ്യപ്പെട്ടു. ഇതോടെ വിദേശത്തു നിന്നും നാട്ടിലെത്തിയ വ്യവസായി ഇരിങ്ങാലക്കുടയിൽ നിന്നും കോയന്പത്തൂരിലേക്ക് സ്വന്തം കാറിൽ യാത്ര തിരിച്ചു. കൊയന്പത്തൂരിലെത്തിയ വിദേശ മലയാളിയുടെ കാറിൽ ബലംപ്രയോഗിച്ച് മൂന്നുയുവാക്കൾ കയറുകയും എൻഐഎയിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ നിങ്ങൾ ചാറ്റ് ചെയ്തിരുന്ന യുവതിയെകുറിച്ച് കൂടുതൽ…
Read Moreമതിലകം സ്കൂളിൽനിന്ന് 3.75 ലക്ഷം രൂപ കവർന്നു; സിസി ടിവി ഡിവി ആറും മോഷ്ടാക്കൾ കടത്തി
മതിലകം: മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ മോഷണം. നാലു ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ലോക്കർ പൊളിച്ചാണ് മൂന്നേ മുക്കാൽ ലക്ഷം രൂപ കവർന്നത്. സ്കൂൾ ഓഫീസിനു മുന്നിലെ ലൈറ്റ് ഓഫ് ചെയ്യാൻ ഇന്നു രാവിലെ ആറുമണിയോടെ എത്തിയ സെക്യൂരിറ്റിയാണ് ഓഫീസ് മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. സംഭവത്തെ തുടർന്ന് സെക്യൂരിറ്റി സ്കൂൾ സെക്രട്ടറിയെയും, പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മതിലകം എസ് ഐ കെ.പി.മിഥുനും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഓഫീസ് റൂം, പ്രധാന അധ്യാപകന്റെ മുറി, സ്റ്റാഫ് റൂം എന്നിവ തുറന്ന് കിടക്കുകയായിരുന്നു. സിസി ടിവി ഡിവി ആറും മോഷ്ടാക്കൾ കടത്തി. സ്ക്കൂളിന്റെ മൊത്തം താക്കോൽ കൂട്ടവും നഷ്ടപ്പെട്ടു. വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ പണമാണ് നഷ്ടപ്പെട്ടത്. എല്ലാ പൂട്ടുകളും പൊളിച്ച നിലയിലാണ്. മതിലകം പോലീസ് അന്വേഷണം…
Read Moreജോക്കറിന്റെ കഥ! അനശ്വര സംവിധായകനായ ലോഹിതദാസിന്റെ പത്താം ചരമവാര്‍ഷികം; ജോക്കര്‍ എന്ന സിനിമയെകുറിച്ച് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും സംവിധായകനുമായ അരവിന്ദന് നെല്ലുവായി ഓർമിക്കുന്നു
കഥാസാരം രണ്ടായിരത്തില്‍ ഒരു മേടച്ചൂടിലാണ് ലോഹിതദാസ് ജോക്കർ എന്ന ചലച്ചിത്രാവിഷ്ക്കാരം ഒരുക്കുന്നത്. സര്‍ക്കസ് എന്ന് മാസ്മരികലോകത്ത്..സര്‍ക്കസിലെ ഒരു കോമാളിയടെ (ജോക്കറിന്റെ) കഥ ചിട്ടപ്പെടുത്തുവാനാണ് ലോഹിതദാസ് പരിശ്രമിച്ചത്. തന്റെ പ്രിയപ്പെട്ട എഴുത്തിന്റെ സങ്കേതമായ ഷൊര്‍ണൂര്‍ റെസ്റ്റ് ഹൗസിലും മയൂരം റെസ്റ്റ് ഹൗസിലും തങ്ങിയാണ് ജോക്കര്‍ എന്ന സിനിമയുടെ ഇഴകൾ നെയ്തെടുത്തത്. അതിനെത്രയോ മുമ്പ് ഈ കഥയെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നത്രേ. കഥ മനസ്സില്‍ രൂപപ്പെടുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിൽ ഒരാളായ ബഹദൂറിനെ അതിൽ ഉപയോഗപ്പെടുത്തണമെന്ന് ലോഹിതദാസ് തീര്‍ച്ചപ്പെടുത്തിയിരുന്നു. ഇടുക്കിയിലെ അഞ്ചരകണ്ടി എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി റോയല്‍ സര്‍ക്കസ് സംഘത്തെ ചെറുതുരുത്തിയിലെ ലൊക്കേഷനായ ഭാരതപ്പുഴയുടെ തീരത്തേക്ക് എത്തിക്കുന്നത്. ബാബു എന്ന നായക കഥാപാത്രമായി (ജോക്കറായി) ദിലീപിനെയും നായികയായി മന്യയേയും തീര്‍ച്ചപ്പെടുത്തുകയായിരുന്നു. മണ്മറഞ്ഞുപോയ മാള അരവിന്ദനും, പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന എന്‍.എല്‍.ബാലകൃഷ്ണനും ശ്രദ്ധേയമായ വേഷങ്ങൾ…
Read Moreഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം മാളയില്‍
മാള: ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. ആവീട്ടിൽ പരമേശ്വരൻ (60) ആണ് ഇന്നുപുലർച്ചെ മരിച്ചത്. സംഭവത്തിൽ ഭാര്യ രമണിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മാള പഴൂക്കരയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കവേ ഇരുന്പുവടികൊണ്ട് ഭാര്യ പരമേശ്വരന്റെ തലയ്ക്കടിക്കുകയായിരുന്നു. ഭാര്യ രമണി മാനസിക രോഗിയാണെന്നും ഇവർ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read Moreമണലൂരിൽ അമ്പല പ്രാവുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു; പ്രാഥമിക നിഗമനം ഇങ്ങനെ…
മണലൂർ: അന്പലപ്രാവുകൾ തൂങ്ങി നിന്ന് ചത്ത് വീഴുന്നു. മണലൂർ സെന്റ്.ഇഗ്നേഷ്യസ് പള്ളി, വൈദിക മന്ദിരം, പാരിഷ്ഹാൾ, സ്കൂൾ എന്നിവയുടെ മുകളിൽ ഏറെ വർഷങ്ങളായി തന്പടിച്ച ആയിരക്കണക്കിന് അന്പലപ്രാവുകൾക്കാണ് രോഗബാധ. മുകളിൽ നിന്ന് താഴേക്ക് വീഴുന്ന പ്രാവുകൾ തൂങ്ങി നിന്ന് ക്രമേണ ചാവുകയാണ്. ചില പ്രാവുകൾ താഴേക്ക് ചത്ത് വീഴുകയാണ്. വിവരമറിഞ്ഞ് മണലൂർ ഗവ.വെറ്റിനറി ഡോക്ടർ രേഖ.പി.രാഘവൻ, മണലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ചത്ത് വീണ രണ്ടു പ്രാവുകളെ മണലൂർ ഗവ.വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സാന്പിൾ തൃശൂരിലെ വെറ്ററിനറി ചീഫ് ലാന്പിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട ്. പരിശോധന ഫലം ലഭിച്ചാലേ രോഗകാരണം കൃത്യമായി പറയാനാകൂവെന്ന് ഡോ. രേഖ പറഞ്ഞു. കോഴികൾക്കും മറ്റും വരുന്ന ഒരു തരം ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ പക്ഷിപ്പനി ഭീതി വേണ്ടെ ന്നും ഡോ. രേഖ.പി.രാഘവൻ…
Read More