സ്വന്തം ലേഖകൻ തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീകേരളവർമ കോളജിൽ അയ്യപ്പനെ അധിക്ഷേപിക്കുന്ന വിധത്തിൽ ബോർഡ് വച്ചതു വിവാദമായി. കോളജിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി വച്ച ബോർഡിലാണ് അയ്യപ്പനെ അധിക്ഷേപിക്കുന്ന ചിത്രം വച്ചിരിക്കുന്നത്. “പിറവി അതൊരു യാഥാർഥ്യമാണ്, പെണ്ണുടലിനുമാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും പിറന്നുവീണത് ഒരേ വഴിയിലൂടെ. എവിടെ ആർത്തവം അശുദ്ധിയാവുന്നുവോ…എവിടെ സ്ത്രീകൾ ഭ്രഷ്ടരാക്കപ്പെടുന്നുവോ..അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി, ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്കുനേരെ മുഖം തിരിക്കാൻ. ശബരിമല സ്ത്രീപ്രവേശന സമരം അനിവാര്യം എസ്എഫ്ഐ എന്നെഴുതിയ ബോർഡിലാണ് തലകീഴായി അയ്യപ്പന്റെ ചിത്രവും വരച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ബോർഡ് അപ്രത്യക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ ശബരിമലയിലെ യുവതീപ്രവേശന വിഷയവും കാരണമാണെന്നു സിപിഎം വിലയിരുത്തിയതിനു പിന്നാലെയാണ് കോളജിൽ സ്ഥാപിച്ച വിശ്വാസത്തെ അപമാനിക്കുന്ന ബോർഡ് വിവാദമായിരിക്കുന്നത്. അയ്യപ്പസ്വാമിയെ നീചമായി അവഹേളിച്ചുവെന്നു ചൂണ്ടിക്കാട്ടി കേരളവർമ കോളജിലെ എസ്എഫ്ഐ…
Read MoreCategory: Thrissur
തൃശൂർ മെഡിക്കൽ കോളജിനെ ഞങ്ങളങ്ങെടുക്കുവാ… ഈ രോഗികളെ ഞങ്ങൾക്കു വേണം…
മുളങ്കുന്നത്തുകാവ്: നാടു മുഴുവൻ നിപ്പയെ പേടിച്ച് ശുചീകരണത്തിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്യുന്പോൾ, പനി പരുത്തുന്ന ആതുരാലയമായി ത്യശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മാറുന്നു. ആശുപത്രി വാർഡുകൾക്ക് സമീപത്തെ കുറ്റിക്കാടുകളാണ് കൊതുകിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഒരാൾ ഉയരത്തിലാണ് പുല്ലും പാഴ്ച്ചെടികളും വളർന്ന് നിൽക്കുന്നത്. ഇവിടെ കൊതുകും കൂത്താടിയും മുട്ടയിട്ട് പെരുകുകയാണ്. ഇഴജന്തുക്കളും ഇവിടെയുണ്ട്. കടുത്ത കൊതുകു ശല്യമാണ്. പ്രസവ വാർഡും, കുട്ടികളുടെയും മുതുർന്നവരുടെയും വാർഡുകളും ഇതിനടുത്താണ്. മാത്രമല്ല സർജറി, മെഡിസിൻ, ന്യൂറോ സർജറി, മൾട്ടിപ്ലനറി മെഡിസിൻ തുടങ്ങിയ ഐസിയുവുകളും അടുത്തു തന്നെയാണ് പ്രവർത്തിക്കുന്നത്. ദിവസങ്ങൾക്കു മുന്പാണ് ഫാർമസിയിലെ മരുന്നുപെട്ടിയിൽ നിന്നും പാന്പിനെ കണ്ടെത്തിയത്. ആശുപത്രിയുടെ പല ഭാഗത്തും ഇവയുടെ സാമീപ്യമുണ്ട്. ആശുപത്രിയിലെ വിവിധ ബ്ലോക്കുകൾക്കും വാർഡുകൾക്കും ഇടയിലുള്ള ചെറുകാടുകളും രോഗികൾക്ക് ഭീഷണിയായിരിക്കയാണ്. സാധാരണ മഴയക്ക് മുന്പ് ഇവ വെട്ടിനിരത്തി പരിസരം ശുചീകരിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇത്തവണ…
Read Moreവ്യാജ ബില്ലുണ്ടാക്കി പത്തുലക്ഷത്തിന്റെ തട്ടിപ്പ്; മുൻ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
തൃശൂർ: വ്യാജ ബില്ലുകളും രേഖകളുമുണ്ടാക്കി കാസിനോ ഹോട്ടലിൽനിന്നും പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാംപ്രതിയായ ഹോട്ടലിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ. പാലക്കാട് ആലത്തൂർ സ്വദേശി സൈദ്നെസ്റ്റ് വീട്ടിൽ ഷാജിത്തി(30)നെയാണ് ശക്തൻ നഗറിലെ സ്വകാര്യ ആഡംബര ഹോട്ടലിൽനിന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷണർ വി.കെ. രാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡു ചെയ്തു. 2017 ജൂലൈ മുതൽ 2018 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 10,12,245 രൂപ ബില്ലുകളിൽ കൃത്രിമം കാണിച്ചും ഓണ്ലൈൻ ബില്ലുകൾ വ്യാജമായി ഉണ്ടാക്കിയും തട്ടിയെടുത്തുവെന്നാണ് കേസ്. കുറ്റം സമ്മതിച്ച പ്രതി 5,51,000 രൂപയുടെ ചെക്ക് നൽകിയിരുന്നെങ്കിലും ചെക്കുകളെല്ലാം മടങ്ങിയിരുന്നു. ഇതിനെതുടർന്ന് കാസിനോ ഹോട്ടലിന്റെ ജനറൽ മാനേജർ സിജോ ജോയ് വർഗീസ് അസിസ്റ്റന്റ് കമ്മീഷണർക്കു നൽകിയ പരാതിയിലാണ് കേസെടുത്തത്. മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.
Read Moreഎല്ലാ ആഴ്ചയും റെയ്ഡുകൾ! കൊടി സുനിയേയും ഷാഫിയേയും ജയിൽ മാറ്റും; 9048044411 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം
തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയേയും മുഹമ്മദ് ഷാഫിയേയും ജയിൽ മാറ്റും. ഇരുവരേയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ഇവരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി. തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കും. എല്ലാ ആഴ്ചയും റെയ്ഡുകൾ നടത്തുമെന്നും ജയിൽ മേധാവി പറഞ്ഞു. കൊടി സുനിയുടെ സെല്ലിൽ നിന്ന് സിം ഇല്ലാത്ത ഫോൺ ലഭിച്ചിട്ടുണ്ട്. 9048044411 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണൽ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത റെയ്ഡിലാണ് ഫോണുകൾ കണ്ടെടുത്തത്. ടി.പി. കേസിലെ പ്രതികൾ കഴിയുന്ന സെല്ലുകളിലടക്കം ഒരേസമയം റെയ്ഡ് നടത്തി. രണ്ട് സ്മാർട്ട് ഫോണുകളാണ് ടി.പി. കേസ് പ്രതിയായ…
Read Moreമഴപെയ്താൽ അകത്തും വെള്ളം !ഒരു ഡോക്ടറും ഫാർമസിസ്റ്റും മാത്രം; ദയാവധത്തിൽ നിന്ന് ഈ സർക്കാർ ആശുപത്രിയെ ആര് രക്ഷിക്കും?
പീച്ചി: പീച്ചി സർക്കാർ ആശുപത്രി ഏതു നിമഷവും നിലംപൊത്താവുന്ന നിലയിൽ. മുഴുവൻ മുറികളും ചോർന്നൊലിക്കുന്നു. കെട്ടിടത്തിലെ മൂത്രപ്പുരകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു. രോഗികൾക്കും ജീവനക്കാർക്കും ചോർച്ചയുള്ളതിനാൽ ആശുപത്രിയിൽ കുടചൂടി നിൽക്കേണ്ട അവസ്ഥ. ഒരു നഴ്സുപോലും ഇല്ല. ഒരു ഡോക്ടറും ഒരു ഫാർമസിസ്റ്റും മാത്രമാണുളളത്. പീച്ചി, പട്ടിലുംകുഴി, ചളിക്കുഴി, വിലങ്ങന്നൂർ, മൈലാട്ടുംപാറ, താമരവെള്ളച്ചാൽ ആദിവാസി കോളനി തുടങ്ങിയ പ്രദേശത്തെ ആയിരക്കണക്കിനു രോഗികളുടെ ആശ്രയമാണ് ഈ ആശുപത്രി. മുൻകാലങ്ങളിൽ ഈ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചിരുന്നതാണ്. ഇന്ന് ആശുപത്രിയുടെ അവസ്ഥ ദയനീയം. പീച്ചി സർക്കാർ ആശുപത്രിക്കു കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിനും ഭീമഹർജിയിലേക്ക് ഒപ്പുശേഖരണത്തിനും തുടക്കം കുറിച്ചു. പീച്ചി ഡാമിനോളം പഴക്കമുള്ളതാണ് പീച്ചി ആശുപത്രി. ജലസേചന വകുപ്പിന്റെ കൈവശമുളള സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. 2017 ൽ ഇറിഗേഷൻ വകുപ്പ് ആശുപത്രി നിർത്തലാക്കുവാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു. കോണ്ഗ്രസ്…
Read Moreസ്വർഗത്തേക്കാൾ സുന്ദരം..! വിയ്യൂർ ജയിൽലേക്ക് വരാൻ ആഗ്രഹിച്ച് പ്രതികൾ; സുഖവാസത്തേക്കുറിച്ച് അകത്ത് കഴിയുന്നവർ പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: പണ്ട് വാളയാർ ചെക്ക്പോസ്റ്റിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങും പോലെയാണ് ഇപ്പോൾ തടവുകാർ വിയ്യൂർ ജയിലിലേക്ക് തങ്ങളെ പാർപ്പിക്കാൻ വഴി തേടുന്നത്. പുറത്തേക്കാൾ സുഖവും സ്വാതന്ത്ര്യവുമാണ് അകത്തെന്നാണ് വിയ്യൂർ ജയിലിൽ സുഖിച്ചു കഴിയുന്നവരുടെ കമന്റ്.അതീവസുരക്ഷ ജയിൽ സമീപത്ത് തുറക്കാത്ത ജയിലായി ഉണ്ടെങ്കിലും സുരക്ഷ ഒട്ടുമില്ലാത്ത അവസ്ഥയിലാണ് സെൻട്രൽ ജയിലും സബ് ജയിലുമെല്ലാം. സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന നടത്തി സ്മാർട്ട് ഫോണ് പിടിച്ചെടുത്ത പുതിയ സംഭവം ഞെട്ടിക്കുന്നതല്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനു മുൻപും ഫോണും മയക്കുമരുന്നുമെല്ലാം വിയ്യൂർ ജയിലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തടവുപുള്ളികളെ കോടതിയിലേക്കും മറ്റും വിചാരണക്കായി കൊണ്ടുപോകുന്പോൾ കോടതി പരിസരത്ത് വെച്ച് ഇവ രഹസ്യമായി കൈമാറുന്നുവെന്നാണ് പൊതുവെ വിലയിരുത്തിയിട്ടുള്ളത്. മലദ്വാരത്തിലടക്കം ഫോണിനെ പല പാർട്സുകളാക്കി മാറ്റി ഒളിപ്പിച്ചാണത്രെ ജയിലിലേക്ക് കടത്തുന്നത്.എന്നാൽ ഇത്രയൊന്നും പാടുപെടാതെ വളരെ കൂളായി ജയിലിലേക്ക് സ്മാർട്ട് ഫോണ് അടക്കം എത്തുന്നുവെന്നാണ് ഏറ്റവും പുതിയ…
Read Moreമൂന്നുപീടികയിൽ വ്യാപാരിയെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ
കയ്പമംഗലം: മൂന്നുപീടികയിൽ വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ റിമാൻഡിൽ. പെരിഞ്ഞനം കോവിലകം സ്വദേശികളായ തോട്ടുങ്ങൽ വീട്ടിൽ ചാഞ്ചു എന്ന് വിളിക്കുന്ന പ്രകാശൻ (49), അറക്കൽ വീട്ടിൽ ബിജോയ് (40), പെരിഞ്ഞനം ഇളംകൂറ്റ് വീട്ടിൽ ദിലീഷ് (31) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഈ കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ബുധനാഴ്ച്ച രാവിലെ ഒന്പതോടെയാണ് മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന മിമിക്സ് ലോട്ടറി സ്ഥാപനത്തിന് മുന്നിൽ വച്ചാണ് ഉടമ ലിജോയിയെ നാലംഗ സംഘം ഇരുന്പ് പൈപ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. സുഹൃത്ത് സുഷിലിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് ലിജോയ്ക്ക് നേരെ ആക്രമണമുണ്ടായത്. തലക്കും തോളെല്ലിനും പരിക്കേറ്റ ലിജോയ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഇരുകൂട്ടരും തമ്മിൽ സംഭവ ദിവസം രാവിലെ കോവിലകത്ത് വച്ചുണ്ടായ അടിപിടിയുടെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. എസ്ഐ പി.ജി.അനൂപും സംഘവുമാണ്…
Read Moreഡിവൈഡറുകളോ ഗതാഗതം നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങളോ ഇല്ലകളരി പഠിച്ചാൽ കൂർക്കഞ്ചേരിയിൽ റോഡ് മുറിച്ചു കടക്കാം
സ്വന്തം ലേഖകൻ തൃശൂർ: കൂർക്കഞ്ചേരി സെന്ററിൽ റോഡ് മുറിച്ചു കടക്കണമെങ്കിൽ കളരി പഠിക്കുക. കാരണം കളരി അഭ്യസിച്ച് അന്തരീക്ഷത്തിലുയർന്ന് റോഡിന്റെ ഇപ്പുറത്തു നിന്നും അപ്പുറം ചാടിക്കടക്കാൻ പഠിച്ചില്ലെങ്കിൽ റോഡ് മുറിച്ചു കടക്കുന്പോൾ വണ്ടിയിടിക്കുമെന്നത് തർക്കമില്ലാത്ത കാര്യം. അതുകൊണ്ട് കൂർക്കഞ്ചേരിയിൽ റോഡ് മുറിച്ചു കടക്കണമെന്നാഗ്രഹിക്കുന്നവർ ദയവു ചെയ്ത് കളരി പഠിക്കുക. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്നവരാണ് കൂടുതലായും തിരക്കേറിയ ഈ ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കാൻ പെടാപാടു പെടുന്നത്.പ്രായമായവരും കുട്ടികളുമെല്ലാം ജീവൻ പണയംവെച്ചാണ് റോഡ് മുറിച്ചു കടക്കുന്നത്. ഡിവൈഡറുകളോ ഗതാഗതം നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങളോ ഇവിടെയില്ല. സ്വകാര്യ ബസുകൾ തോന്നുംപോലെ പലയിടത്തായി ആളുകളെ കയറ്റാനും ഇറക്കാനും നിർത്തുന്നതും യാതൊരു ശ്രദ്ധയുമില്ലാതെ മുന്നോട്ടെടുക്കുന്നതും അപകടസാധ്യത സൃ്ഷ്ടിക്കുന്നു. കൂർക്കഞ്ചേരിയിൽ റോഡ് വികസനം നടത്തിയതോടെയാണ് പ്രശ്നങ്ങൾ കൂടിയതെന്നും ഇവിടുള്ളവർ പറയുന്നു. ആവശ്യമായ സുരക്ഷ സജ്ജീകരണങ്ങൾ ഇല്ലാതെയാണ് ഇവിടെ റോഡിന് വീതി കൂട്ടിയതെന്നും പരാതിയുണ്ട്.…
Read Moreതെരുവുനായ വന്ധ്യംകരണം; എബിസി പദ്ധതിയുമായി കുടുംബശ്രീ; ഒരു തെരുവുനായയ്ക്ക് 2100 രൂപ
തൃശൂർ: തെരുവുനായ വന്ധ്യംകരണ പദ്ധതി “സുരക്ഷ 2019′ നോടനുബന്ധിച്ച് ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. എബിസി പ്രോഗ്രാം ലക്ഷ്യമിടുന്നത് തെരുവുനായകളുടെ എണ്ണം കുറയ്ക്കുക എന്നതാണ്. നായകളെ പിടിക്കുക, വന്ധ്യംകരിക്കുക, പരിചരണത്തിനുശേഷം പിടിച്ച സ്ഥലത്തു വിട്ടയയ്ക്കുക എന്നീ മൂന്ന് പ്രവർത്തനങ്ങളാണ് എബിസി പ്രോഗ്രാമിലൂടെ നടക്കുന്നത്. ജില്ലയിൽ നിലവിൽ അഞ്ച് എബിസി യൂണിറ്റുകളുണ്ട്. ചാവക്കാട്, മുണ്ടത്തിക്കോട്, വെള്ളാങ്ങല്ലൂർ, മാള, ചാലക്കുടി എന്നിവിടങ്ങളിലായാണ് എബിസി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ച ഡോക്ടർ, നഴ്സിംഗ് അസിസ്റ്റന്റ്, കെയർടേക്കേഴ്സ് എന്നിവർ അടങ്ങിയ സംഘമാണ് നായകളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നത്. ഒരു തെരുവുനായയ്ക്ക് 2100 രൂപയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്നത്. കഴിഞ്ഞവർഷം 3,25,000 രൂപ നൽകി എബിസി പ്രോഗ്രാമിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് അവിണിശേരി ഗ്രാമപഞ്ചായത്താണ്. തൊട്ടുപിറകിൽ മൂന്നു ലക്ഷം രൂപ മാറ്റിവച്ച് ആളൂർ, അരിന്പൂർ, തളിക്കുളം ഗ്രാമ പഞ്ചായത്തുകൾ മാതൃകയായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ 1,581 നായകളെയാണ് വന്ധ്യംകരിച്ചത്.…
Read Moreപാട്ടുംപാടി ഒരു ലോകസംഗീത ദിനം കൂടി കടന്നുപോയി; മുഖ്യമന്ത്രിയുടെ ആഗ്രഹം സഫലമായില്ല; കേരളഗാനം പിറന്നില്ല
സ്വന്തം ലേഖകൻ തൃശൂർ: ഒരു ലോകസംഗീത ദിനം കൂടി പാട്ടുംപാടി കടന്നുപോകുന്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ച സംസ്ഥാന ഗാനം പിറന്നില്ല. പൊതുചടങ്ങുകളിൽ ആലപിക്കാൻ കേരളത്തിനൊരു സംസ്ഥാന ഗാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം മേയ് മാസത്തിൽ തൃശൂരിൽ വച്ചാണ് ആവശ്യപ്പെട്ടത്. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുന്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനഗാനമെന്ന നിർദ്ദേശവും ആശയവും മുന്നോട്ടുവെച്ചത്. ഗാനം രചിച്ച് സമർപ്പിക്കാൻ കലാസാംസ്കാരിക സാഹിത്യ പ്രവർത്തകരോട് നിർദ്ദേശിക്കുകയും ചെയ്തു. ഗാനങ്ങളിൽ നിന്ന് മികച്ചത് തെരഞ്ഞെടുത്ത് സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഗാനമായി പ്രഖ്യാപിക്കാനും തീരുമാനിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയെയാണ് സംസ്ഥാന ഗാനം തെരഞ്ഞെടുക്കാനുള്ള ചുമതല ഏൽപ്പിച്ചിരുന്നത്. ഇതുപ്രകാരം അക്കാദമി ഗാനങ്ങൾ ക്ഷണിക്കുകയും നിരവധി പേർ ഗാനങ്ങൾ സമർപിക്കുകയും ചെയ്തു. പ്രമുഖരും അല്ലാത്തവരും ഗാനങ്ങൾ സമർപിച്ചിരുന്നു. അസം, ഒഡിഷ, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, കർണാടക,…
Read More