തൃപ്രയാർ: ’കാം കാ വേതൻ കഹാ ഹെ’ എന്നു ചോദിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും നാട്ടിക ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ ഐഎൻടിയുസി നാട്ടിക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കത്തുകൾ അയച്ചു. നരേന്ദ്രമോദിയുടെ കേന്ദ്രഭരണവും പിണറായി വിജയന്റെ കേരള ഭരണവും മൂലം കേരളത്തിലെ ജനങ്ങൾ ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ടിരിക്കുകയാണെന്നും തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി കൊടുക്കാതെ രാജ്യത്ത് നിലനിൽക്കുന്ന നിയമംപോലും ലംഘിച്ച് കേന്ദ്രവും കേരളവും കള്ളനും പോലീസും കളിക്കുകയാണെന്നും കത്തയക്കൽ സമരം ഉദ്ഘാടനം ചെയ്ത് ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. നാട്ടിക ഗ്രാമപഞ്ചായത്തിൽ മാത്രം 560 തൊഴിലാളികൾക്കായി നാലായിരം മുതൽ പതിനായിരം രൂപ വരെകൂലിയായി കൊടുക്കുവാൻ ഉണ്ടെന്നും നാട്ടിക പഞ്ചായത്തിലെ മാത്രം കൂലി കുടിശിക മുപ്പത്തിമൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ ആണെന്നും അനിൽ പുളിക്കൽ പറഞ്ഞു. ഇ.വി.ധർമൻ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത്…
Read MoreCategory: Thrissur
ഫേസ്ബുക്ക് പ്രണയം! നഴ്സിംഗ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍; വിവാഹിതനായ ഇയാള്‍ക്ക് ആറു വയസുള്ള പെണ്‍കുഞ്ഞുണ്ട്
തൃശൂർ: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ എറണാകുളം സ്വദേശിയെ റിമാൻഡ് ചെയ്തു. നെടുപുഴ സ്വദേശിനിയായ വിദ്യാർത്ഥിനിയുമായി പ്രണയത്തിലാവുകയും ലൈംഗികമായി പീഡനത്തിരയാക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇലക്ട്രീഷ്യനായ എറണാകുളം ചെറായി സ്വദേശി കൃഷ്ണരാജി(29)നെ പറവൂരിൽനിന്നും പോലീസ് പിടികൂടിയത്. വിവാഹിതനായ ഇയാൾക്ക് ആറു വയസുള്ള പെണ്‍കുഞ്ഞുണ്ട്. വിദേശത്തു ജോലി ചെയ്യുകയായിരുന്ന കൃഷ്ണരാജ് കഴിഞ്ഞ നവംബറിലാണ് നാട്ടിലെത്തിയത്. വിദേശത്തുവച്ചുതന്നെ വിദ്യാർഥിനിയുമായി ഫെയ്സ്ബുക്ക് വഴി ബന്ധപ്പെട്ടിരുന്നു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി കുട്ടിയെ വയനാട്ടിലേക്കു കൊണ്ടുപോയി ഹോട്ടൽമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി എറണാകുളത്തെ തന്റെ വാടകവീട്ടിലേക്കു കൊണ്ടുപോകുകയും അവിടെവച്ച് വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. വിദ്യാർഥിനിയെ കാണാതായതായി മാതാപിതാക്കളുടെ പരാതിയെതുടർന്ന് നെടുപുഴ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഇക്കാര്യങ്ങൾ പുറത്തറിയുന്നത്.
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ “നീതിയില്ലാ’ മെഡിക്കൽ ഷോപ്പും “കാരുണ്യമില്ലാ’ ഫാർമസിയും; വിലയേറിയ സൗജന്യ മരുന്നുകൾ ഇല്ലേയില്ല !
മുളങ്കുന്നത്തുകാവ്: പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട വിലയേറിയ സൗജന്യ മരുന്നുകൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില നീതി മെഡിക്കൽ ഷോപ്പിലും കാരുണ്യ ഫാർമസിയിലും കിട്ടാനില്ല. മരുന്നുകൾക്കായി രോഗികളും കൂട്ടിരിപ്പുകാരും നെട്ടോടമോടുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാരുണ്യ, ആർഎസ്ബിവൈ പ്രകാരം ലഭിക്കേണ്ട വിലപിടിപ്പുള്ള മരുന്നുകൾക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നത്. 500 രൂപയിൽ കൂടുതലുള്ള മരുന്നുകൾ ആശുപത്രിയിലെ നീതി മെഡിക്കൽ ഷോപ്പിലും കാരുണ്യ ഫാർമസിയിലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾ ഇല്ലെന്നുള്ള മറുപടിയാണ് രോഗികളും കൂട്ടിരിപ്പുകാരും സ്ഥിരം കേൾക്കുന്നത്. വിലയേറിയ മരുന്നുകൾ പുറത്തു നിന്നും വാങ്ങേണ്ടി വരുന്ന പാവപ്പെട്ടവർ മരുന്നുകൾ വാങ്ങാതിരിക്കുകയാണ്. നീതി മെഡിക്കൽ ഷോപ്പുകളിൽ നിന്നും സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾ കിട്ടുന്നില്ലെന്ന് വന്നാൽ പുറമെ നിന്നും മരുന്നുകൾ ആശുപത്രി അധികൃതർ വാങ്ങി നൽകണമെന്നാണ് നിയമമെന്നും എന്നാലിത് ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും രോഗികൾ പറയുന്നു. ജീവൻ നിലനിർത്താൻ…
Read Moreജലസംരക്ഷണ മാതൃകയുമായി പഞ്ചായത്തംഗം
ചേറ്റുവ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഏങ്ങണ്ട ിയൂർ ഗ്രാമപഞ്ചായത്തിലെ ചേറ്റുവ രണ്ടാം വാർഡിൽ സ്വന്തം വീട്ടുമുറ്റത്ത് വർഷങ്ങളായി മണ്ണ് മൂടികിടന്ന തോട് മാലിന്യങ്ങൾ നീക്കം ചെയ്ത് മണ്ണ് മാറ്റി വീതികൂട്ടി ജലസംരക്ഷണത്തിനായി ഒരുങ്ങുകയാണ് രണ്ടാം വാർഡ് മെന്പർ ഇർഷാദ് കെ. ചേറ്റുവ . കുടിവെള്ളത്തിനും മറ്റു ഉപയോഗങ്ങൾക്കുമായി വാട്ടർ അഥോറിറ്റിയുടെ ആഴ്ച്ചയിൽ ഒന്നോ ,രണ്ടോ തവണയുള്ള ജല വിതരണമാണ് നിലവിലെ ഏക ആശ്രയം. കുട്ടിക്കാലത്ത് ഈ തോട്ടിലേയും, ഇതിനോട് ബന്ധപ്പെട്ടു കിടക്കുന്ന ചേറ്റുവ പടന്ന, ചേലോട് നാട്ടുതോട്ടിലേയും ജലം കുളിക്കുന്നതിനും, വസ്ത്രങ്ങൾ കഴുകുന്നതിനും ,മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നതാണെന്നും, പടന്ന ചീപ്പിലൂടെ ഉപ്പുവെള്ളം കയറിയാണ് ഈ പ്രദേശത്തെ ശുദ്ധജലം മലിനമായതെന്നും, ഇത് പൂർവ സ്ഥിതിയിലാക്കാൻ ഇത്തരത്തിൽ വാർഡിലെ തോടുകളും, കുളങ്ങളും, തണ്ണീർ തടങ്ങളും സംരക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന തിരിച്ചറിവും, പഞ്ചായത്ത് ജല സംരക്ഷണ സമിതിയുടെ ഇടപെടലുമാണ്…
Read Moreകൗതുകമുണർത്തി ഈനാംപേച്ചി കുഞ്ഞുങ്ങൾ
മണ്ണുത്തി: മണ്ണുത്തി വെട്ടിക്കൽ ഡോണ്‍ ബോസ്കോ സ്കൂളിനു സമീപം പൈപ്പ് ലൈൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ നിന്ന് രണ്ട് മാസം പ്രായമായ ഈനാംപേച്ചി കുഞ്ഞുങ്ങളെ കിട്ടി. നാട്ടുകാരായ രാമൻ, പ്രദീപ്, എബിൻ എന്നിവർ ചേർന്നാണ് ഈനാംപേച്ചി കുഞ്ഞുങ്ങളെ പിടികൂടിയത്. വനംവകുപ്പ് സെക്ഷൻ ഓഫീസർ കെ.എം.ജോസഫ്, വന്യജീവി സംരക്ഷകൻ ജോജു മുക്കാട്ടുകര എന്നിവർ ഈനാംപേച്ചി കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി. വനത്തിൽ കൊണ്ടുവിട്ടു. കുഞ്ഞ ുങ്ങളെ കിട്ടിയ നിലയ്ക്ക് ഇവയുടെ അമ്മയും പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ പെട്ടതാണ് ഈനാംപേച്ചി.
Read Moreസിപിഎം പഞ്ചായത്ത് അംഗത്തിന്റെ ഭൂമിയിൽ അനധികൃത മണ്ണെടുപ്പ്: സിപിഐ എതിർപ്പുമായി രംഗത്ത്
വെള്ളാനിക്കോട് : സിപിഎം പഞ്ചായത്ത് അംഗത്തിന്റെ സ്ഥലത്ത് നടന്നിരുന്ന അനധികൃത മണ്ണെടുപ്പ് എഐവൈഎഫ് പ്രവർത്തകർ കൊടി കുത്തി തടഞ്ഞു. എൽഎ പട്ടയ വിഭാഗത്തിൽപെട്ട ഭൂമിയിൽ നിന്ന് ഖനനം നടത്താൻ അനുമതിയില്ലെന്നിരിക്കെയാണ് ഇവിടെ മണ്ണെടുപ്പ് നടന്നിരുന്നത്. കരിങ്കൽ ഖനനത്തിനായി നീക്കിയിട്ട മേൽമണ്ണ് ഖനനത്തിന് ശേഷം നിരത്തിയിട്ട് കൃഷി ചെയ്യാമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് മണ്ണ് ഇവിടെ നിന്ന് കടത്തുന്നതെന്ന് പൊതു പ്രവർത്തകൻ പരാതി നൽകിയിരുന്നു. തൃക്കൂർ പഞ്ചായത്തിൽ അഞ്ച് സെന്റ് ഭൂമിയുള്ളവർക്ക് വീട് വെയ്ക്കുന്ന ആവശ്യത്തിന് രണ്ട് മൂന്നോ ലോഡ് മണ്ണ് എടുക്കണമെങ്കിൽപോലും പഞ്ചായത്തിന്റെ അനുമതി വേണമെന്നാണ് ഭരണസമിതി തീരുമാനം. ഈ തീരുമാനം നിലവിലിരിക്കെയാണ് നീക്കിയിട്ട മണ്ണ് നീക്കം ചെയ്യാൻ എന്ന പേരിൽ ഖനനം ഉൾപ്പെടെ വെള്ളാനിക്കോട് നടന്നിട്ടും ഭരണസമിതി സ്റ്റോപ്പ് മെമ്മോ നൽകാത്തത്. ഇതിനെതിരെ ഇന്ന് രാവിലെ മുതൽ യുഡിഎഫ് ഭരണസമിതി അംഗങ്ങൾ പഞ്ചായത്തിൽ ഉപരോധ സമരവും…
Read Moreമെഡിക്കൽ കോളജിനു വൻതുക പ്രതിദിന നഷ്ടം; ട്രാൻസ്ഫോർമർ കേടുവന്നിട്ട് അഞ്ചാഴ്ച
മുളങ്കുന്നത്തുകാവ്: കേടുവന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും മെഡിക്കൽകോളജ് ആശുപത്രിയിലെ ട്രാൻസ്ഫോർമർ ശരിയാക്കിയില്ല. ജനറേറ്റർ പ്രവർത്തിപ്പിക്കൽ, വാടക ഇനങ്ങളിൽ വൻതുകയാണ് മെഡിക്കൽകോളജിന് പ്രതിദിനം നഷ്ടം. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് രാവും പകലും ജനറേറ്ററൽ പ്രവർത്തിപ്പിച്ചാണ് ആശുപത്രിയ്ക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നത്. ഒരു ദിവസം 30000 രൂപയുടെ ഡീസലാണ് ഇതിനു വേണ്ടിവരുന്നത്. ജനറേറ്ററിന്റെ ദിവസവാടക വേറെയും വരും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ട്രാൻസ്ഫോർമറിന്റെ തകരാർ പരിഹരിക്കുമെന്നാണ് വൈദ്യുതി വിഭാഗം അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ അഞ്ച് ആഴ്ച കഴിഞ്ഞു. ഇനി ഒരു ആഴ്ച കൂടി നീട്ടിആവശ്യപ്പെട്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലെ പവർമെൻസിലാണ് ട്രാൻസ്ഫോർമറിന്റെ റീവൈന്റിംഗ് പ്രവൃത്തികൾ നടുക്കുന്നത്. അവരുടെ തന്നെ വലിയ ജനറേറ്ററാണ് വാടകയ്ക്ക് മെഡിക്കൽകോളജിൽ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ഇത് പ്രവർത്തിച്ചാലും ഇല്ലെങ്കിലും ദിവസവും വൻതുക വാടക ഈ കന്പനിയക്ക് നൽകണം. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കൽ പ്രവൃത്തികൾ വേഗത്തിലാക്കുവാനുള്ള നടപടികൾ ഗൗരവമായ രീതിയിൽ…
Read Moreഷൂട്ടിംഗ് റേഞ്ചിൽ വെടിയില്ല, പുക മാത്രം; കോടതിവിധി പാലിക്കാതെ പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: പോലീസ് അക്കാദമി കാന്പസിലുള്ള ഷൂട്ടിംഗ് റേഞ്ച് സംരക്ഷിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി നൽകിയ സത്യവാങ്മൂലവും തുടർന്നു ഹൈക്കോടതി നൽകിയ ഉത്തരവും ആറു മാസമായിട്ടും നടപ്പാക്കുന്നില്ല. ഒരു വർഷത്തിനകം ഷൂട്ടിംഗ് ക്ലബ് രൂപീകരിച്ച് ഷൂട്ടിംഗ് റേഞ്ച് സംരക്ഷണ പദ്ധതി നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ നവംബർ ഒന്പതിനു വിധി പ്രസ്താവിച്ചത്. പൊതുപ്രവർത്തകനായ ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഷൂട്ടിംഗ് റേഞ്ച് സംരക്ഷിക്കാൻ ഉത്തരവിട്ടത്. ദേശീയ ഗെയിംസിനുവേണ്ടിയാണ് എട്ടുകോടി രൂപ ചെലവിട്ട് ലോകോത്തര നിലവാരമുള്ള ഷൂട്ടിംഗ് നിർമിച്ചത്. നശിച്ചുകൊണ്ടിരിക്കുന്ന ഷൂ്ട്ടിംഗ് റേഞ്ചിലെ ഉപകരണങ്ങൾ കളക്ടറുടെ പക്കൽനിന്ന് ഏറ്റെടുക്കാനോ ഷൂട്ടിംഗ് താരങ്ങൾക്കു പ്രയോജനകരമായ വിധത്തിൽ ഷൂട്ടിംഗ് ക്ലബിന്റെ പ്രവർത്തനം ആരംഭിക്കാനോ ഇതുവരേയും നടപടിയുണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നു പോലീസ് മേധാവി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഷൂട്ടിംഗ് റേഞ്ച് സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി എഡിജിപി ക്രൈം ചെയർമാനായി…
Read Moreദൂരം തികയ്ക്കാൻ ബാറിലേക്കു വളഞ്ഞ വഴി
വടക്കാഞ്ചേരി: ബിയർ-വൈൻ പാർലർ ലൈസൻസ് നിലനിർത്തിക്കിട്ടുന്നതിന് എക്സൈസ് വകുപ്പിന്റെ ദൂരപരിധി മറികടക്കാൻ ബാറിലേക്ക് വളഞ്ഞുപുളഞ്ഞൊരു ഉൗടുവഴി. ഓട്ടുപാറ-വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപത്തു പ്രവർത്തിക്കുന്ന ഡെലീസ റസിഡൻസിയിലാണ് ഈ സ്നേഹമതിൽ നിർമിച്ചിട്ടുള്ളത്. സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പാതയോരത്തുനിന്നും 500 മീറ്റർ അകലെ വേണം മദ്യഷാപ്പുകൾ പ്രവർത്തിക്കേണ്ടത്. തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറയിൽനിന്നും ഡെലീസ റസിഡൻസിയിലേക്ക് 485 മീറ്റർ ദൂരം മാത്രമാണുള്ളത്. ഇതു വർധിപ്പിക്കുന്നതിനാണ് പാർലറിന്റെ മുൻഭാഗം അടച്ചുകെട്ടി ഉള്ളിലേക്കു 15 മീറ്റർ സ്നേഹമതിൽ നിയമ വിരുദ്ധമായി നിർമിച്ചിട്ടുള്ളത്. 418 ബാറുകൾ പൂട്ടിയ കൂട്ടത്തിൽ പൂട്ട് വീണ ബാറാണിത്. പിന്നീട് ബിയർ-വൈൻ പാർലറായി പ്രവർത്തിക്കുകയായിരുന്നു. എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ദൂരപരിധി അളക്കാനിരിക്കെയാണ് ബാറുടമകൾ സൂത്രവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വഴിയിൽതന്നെയാണ് കണ്‍സ്യൂമർ ഫെഡിന്റെ വിദേശമദ്യവില്പനശാലയും പുതുതായി ആരംഭിച്ചിട്ടുള്ളത്.
Read Moreപൊതുന്പുചിറയ്ക്കു സമീപം വൻ തീപിടിത്തം
പുല്ലൂർ: പൊതുന്പുചിറയ്ക്ക് സമീപം വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു തീപിടിത്തം ഉണ്ടായത്്. കനത്ത ചൂടിൽ പാടത്തെ പുല്ലിനു തീപിടിച്ചതിനെത്തുടർന്ന് കാറ്റിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തിയെങ്കില്ലും പാടത്തേയ്ക്കു വാഹനമിറക്കാൻ കഴിയാത്തതിനാൽ നാട്ടുകാരുടെ സഹായത്തോടെ പൊതുന്പുചിറയിൽനിന്ന് ബക്കറ്റുകളിലും പാത്രങ്ങളിലും വെള്ളം എടുത്താണ് തീ അണച്ചിരുന്നത്. പാടത്തിന്റെ മറുകരയിലെ ജനവാസകേന്ദ്രത്തിലേയ്ക്കും തീ പടർന്നിരുന്നു. അവിടെയും നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണു തീ നിയന്ത്രണവിധേയമാക്കിയത്. പച്ചക്കറി കൃഷികളും മറ്റും തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്. തീപിടിത്തത്തെത്തുടർന്ന് കനത്ത പുക ഉയർന്നതിനാൽ സമീപവാസികൾക്കു ശ്വാസതടസം ഉണ്ടായി.
Read More