ഇരിങ്ങാലക്കുട: എൽഡിഎഫ് സർക്കാരിന്റെ ഭരണം ഒരു വർഷം പിന്നിടുന്പോൾ സർക്കാർ കേരള ജനതയുടെ തന്നെ ഒരു വർഷം നഷ്ടമാക്കിയെന്ന് യു ഡി എഫ് നേതാവും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.എൽഡിഎഫ് സർക്കാരിന്റെ ഒന്നും ശരിയാകാത്ത ഒരു വർഷം എന്ന മുദ്രവാക്യം ഉയർത്തി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പോലും പൂർത്തിയാക്കുവാൻ എൽ ഡി എഫിന് സാധിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയിൽ ആറു മാസം കുടിശിക ഈ സർക്കാർ വരുത്തിവെച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസംവും പുതിയ വിവാദങ്ങൾ ഉണ്ടാകുന്നതിനാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദേഹം കുറ്റപെടുത്തി. യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് എംബിബിഎസിന് 45,000 രൂപയാണ് ആകെ വർദ്ധിപ്പിച്ചതെങ്കിൽ എൽഡിഎഫ് സർക്കാർ ഒറ്റവർഷം കൊണ്ടു 65,000 രൂപ വർദ്ധിപ്പിച്ചു, ഉമ്മൻചാണ്ടി പറഞ്ഞു. കെപിസിസി…
Read MoreCategory: Thrissur
സ്ത്രീസുരക്ഷയ്ക്കായി..! വനിതാ പോലീസ് ബറ്റാലിയൻ യാഥാർഥ്യമാകുന്നു; തലസ്ഥാനത്ത് താൽകാലിക ഓഫീസ് തുറന്നു; കമാൻഡോ പ്ലറ്റൂണും രൂപീകരിക്കും
തൃശൂർ: സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കുന്ന വനിതാ പോലീസ് ബറ്റാലിയൻ യാഥാർഥ്യത്തിലേക്ക്. നിയമന ശിപാർശ ലഭിച്ചവർക്കുള്ള മെഡിക്കൽ പരിശോധന ആരംഭിച്ചതോടെ വനിതാ പോലീസ് ബറ്റാലിയൻ അധികം വൈകാതെതന്നെ രൂപവത്കൃതമാകാൻ വഴിയൊരുങ്ങി. സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും വേണ്ടിയാണു സംസ്ഥാനത്തു വനിതാ പോലീസ് ബറ്റാലിയൻ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമായി ഉയർത്തുന്നതിന്റെ ഭാഗംകൂടിയാണു വനിതാ ബറ്റാലിയൻ. ഇപ്പോൾ കേരള പോലീസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം 6.4 ശതമാനം മാത്രമാണ്. വനിതാ പോലീസ് ബറ്റാലിയന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. എസ്പി റാങ്കിലുള്ള ആർ.നിശാന്തിനി ഐപിഎസാണു പുതിയ ബറ്റാലിയന്റെ കമൻഡാന്റ്. തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തു ബറ്റാലിയനു താത്കാലിക ഓഫീസും ആരംഭിച്ചിട്ടുണ്ട്. കമൻഡാന്റിന്റെ നേതൃത്വത്തിൽ 20 വനിതാ ഹവീൽദാർമാർ, 380 വനിതാ പോലീസ് കോണ്‍സ്റ്റബിൾമാർ, ഒരു ആർമർ…
Read Moreതട്ടിപ്പ് ആഡംബര ജീവിതത്തിന്..! മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടു കോടി ഡോക്ടറിൽ നിന്നും തട്ടിയെടുത്ത സംഭവം: കേസിലെ രണ്ടാം പ്രതിയും പിടിയിലായി
ചാലക്കുടി: ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മെഡിസിൻ ബിരുദാനന്തര ബിരുദത്തിനു സീറ്റ് വാഗ്ദാനം ചെയ്ത് യുവ ഡോക്ടറിൽനിന്നും രണ്ടു കോടിയിൽപരം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയെ അറസ്റ്റുചെയ്തു. ആലപ്പുഴ കണ്ടല്ലൂർ പുതിയവിള സ്വദേശി അഖിലം വീട്ടിൽ അഖിൽദേവ് (29) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയെ നേരത്തെ ചാലക്കുടി പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികൾ ബംഗളൂരു മടിവാളയിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ റേഡിയോളജി എംഡിക്കു സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് ഉറപ്പുകൊടുത്ത് ചാലക്കുടിയിലെ യുവ ഡോക്ടറിൽ നിന്നും 2016 ഒക്ടോബർ മുതൽ 2017 മാർച്ച് വരെ പല തവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും രണ്ടുകോടി അഞ്ചുലക്ഷം രൂപ കൈപ്പറ്റി. അഡ്മിഷൻ സമയമായപ്പോൾ 20 ലക്ഷം കൂടി ഇനിയും ആവശ്യമുണ്ടെന്നു പറഞ്ഞതോടെ ചതി മനസിലാക്കിയ ഡോക്ടർ എംഡി പ്രവേശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! തൃശൂർ ദിവാൻജിമൂല മേൽപ്പാലം പണി ആരംഭിച്ചു; ഇന്നു മുതൽ 30 വരെ ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അധികൃതർ
തൃശൂർ: തൃശൂർ നഗരത്തിലെ പൂത്തോൾ ദിവാൻജിമൂല റെയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തിയാക്കാൻ റെയിൽവേ വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കുന്ന പണി ഇന്ന് ആരംഭിക്കും. ഇന്നു മുതൽ 30 വരെ ദിവസങ്ങളിൽ ചില ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. ഇന്നും നാളെയും 29 നും 30 നുമാണ് ട്രെയിൻ ഗതാഗതം അല്പസമയം തടസപ്പെടുക. എറണാകുളം- പാലക്കാട് മെമു (ഉച്ചയ്ക്കു 3.35), തൃശൂർ -കണ്ണൂർ പാസഞ്ചർ (വൈകുന്നേരം 6.20) എന്നീ ട്രെയിനുകൾ 45 മിനിറ്റു വൈകും. ഗുരുവായൂർ- തൃശൂർ പാസഞ്ചർ 20 മിനിറ്റു വൈകും (വൈകുന്നേരം 5.30). തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് ഒല്ലൂരിൽ 25 മിനിറ്റ് പിടിച്ചിടും. എറണാകുളം- കണ്ണൂർ എക്സ്പ്രസും ആലപ്പുഴ – കണ്ണൂർ എക്സ്പ്രസും പുതുക്കാട് സ്റ്റേഷനിലോ ഒല്ലൂർ സ്റ്റേഷനിലോ 20 മിനിറ്റ് നിർത്തിയിടും. ഇന്നും ഞായറാഴ്ചയും ഗുരുവായൂർ- എറണാകുളം പാസഞ്ചർ (ഉച്ചയ്ക്ക്…
Read Moreബുദ്ധിമുട്ടിച്ചത് മതിയായില്ലേ..! ആദിവാസിസമൂഹത്തെ ദുരിതത്തിലാക്കുന്ന അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.പി.ശശികല
കൊടകര: ആദിവാസിസമൂഹത്തെ ദുരിതത്തിലാക്കുന്ന അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കൻ അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല പറഞ്ഞു. ഹിന്ദു അവകാശയാത്രക്ക് കൊടകരയിൽ നൽകിയ സ്വീകരണയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് എന്താണിത്ര വാശി.ഇത്രയുംകാലം ആദിവാസികളെ ബുദ്ധിമുട്ടിച്ചത് മതിയായില്ലേ. കേരളത്തിലെ പലയിടത്തും പല ആദിവാസിസമൂഹങ്ങളും വംശനാശഭീഷണിയിലാണ്. കേരളത്തിൽ രണ്ടാംഭൂപരിഷ്കരണം നടത്താൻ സർക്കാർ മടിക്കുന്നതെന്തിനാണന്നും ശശികല ചോദിച്ചു. ദേവസ്വംബോർഡ് ഏറ്റെടുത്ത ഗുരുവായൂർ പാർഥസാരഥിക്ഷേത്രം വിട്ടുനൽകിയില്ലെങ്കിൽ ജില്ലയിലെ ബോർഡിന്റെ അധീനതയിലുള്ള മുഴുവൻക്ഷേത്രങ്ങളും പിടിച്ചെടുക്കുമെന്നും കെ.പി.ശശികല പറഞ്ഞു. ശ്രീരാമ ചവളർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി.കെ.അശോകൻ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.പി.കെ.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.ആർ.വി.ബാബു, കെ.എം.ഹരിനാരായണൻ,വിജയൻ നന്പീശൻ, മുരളിമോഹൻ, പി.ടി.മുരളി, പി.കെ.സത്യൻ, സത്യവാൻ,പി.കെ.സുബ്രൻ, ബാലൻ പണിക്കശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ..! കെഎസ്ആർടിസി ബസിൽ ഡീസൽ തീർന്നതിനെ തുടർന്ന് യാത്രക്കാരെ റോഡിൽ ഇറക്കിവിട്ടു; പരാതി നൽകാനൊരുങ്ങി യാത്രക്കാർ
ചാലക്കുടി: കെഎസ്ആർടിസി ബസിലെ ഡീസൽ തീർന്നതിനെതുടർന്ന് ബസിൽനിന്നിറക്കിവിട്ട യാത്രക്കാർ പെരുവഴിയിലായി. ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഇന്നലെ പുലർച്ചെ 5.30നു പുറപ്പെട്ട തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിലെ യാത്രക്കാരാണ് ദുരിതത്തിലായത്. പെരുന്പാവൂരിലെത്തിയപ്പോൾ ബസിലെ ഡീസൽ തീർന്നു. പെരുന്പാവൂർ സ്റ്റാൻഡിൽനിന്നും ഡീസലടിക്കാൻ ശ്രമിച്ചെങ്കിലും ഡീസൽ കിട്ടിയില്ല. ഇതോടെ യാത്രക്കാരെയെല്ലാം ബസിൽനിന്നും ഇറക്കിവിട്ടു. പിന്നീട് അരമണിക്കൂറിന് ശേഷം അതുവഴി വന്ന മറ്റൊരു തിരുവനന്തപുരം ബസിൽ യാത്രക്കാരെ കയറ്റിവിട്ടെങ്കിലുംകോട്ടയത്തെത്തിയപ്പോൾ ഈ യാത്രക്കാരെയെല്ലാം അവിടെ വീണ്ടും ഇറക്കിവിട്ടു. സൂപ്പർഫാസ്റ്റ് ബസാണിതെന്നും ഇതിൽ കോട്ടയം വരെ മാത്രമേ കൊണ്ടുപോകുവെന്നും പറഞ്ഞാണ് ഫാസ്റ്റ് പാസഞ്ചർ ബസിൽനിന്നും കയറിയ യാത്രക്കാരെ ആ ബസിൽ നിന്നും ഇറക്കിവിട്ടത്. ഇതിനുശേഷം പല ബസുകളിലായി മണിക്കൂറുകൾ വൈകിയാണ് യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. തിങ്കളാഴ്ച ദിവസങ്ങളിൽ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് ഉൾപ്പടെയുള്ളിടത്തേക്കു ജോലിക്കുപോകുന്ന യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തങ്ങൾക്കു നേരിട്ട യാത്രാദുരിതം സംബന്ധിച്ച് കെഎസ്ആർടിസി അധികൃതർക്കു യാത്രക്കാർ പരാതി നല്കി.
Read Moreഞങ്ങൾക്ക് അലമാരയില്ല സാർ..! വില്ലേജ് ഓഫീസിലെ ഫയലുകൾ സൂക്ഷിക്കുന്നതു തറയിൽ; നികുതിയിനത്തിൽ കിട്ടുന്ന പണം സൂക്ഷിക്കാനുള്ള സംവിധാനവും ഇവിടെയില്ല
കൊടകര: മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ സംവിധാനമില്ലാത്തത് ദുരിതമായി.ഓഫീസിനായി വലിയ മുറി അനുവദിച്ചിട്ടുണ്ടെങ്കിലും ഫയലുകള്‍ സൂക്ഷിക്കാന്‍ അലമാരകള്‍ ഇല്ലാത്തതിനാല്‍ മുറിയുടെ മൂലയില്‍ തറയിലാണ് ഇവ സൂക്ഷിക്കുന്നത്. നികുതി ഇനത്തിലും മറ്റും പൊതു ജനങ്ങള്‍ വില്ലേജോഫീസില്‍ അടക്കുന്ന പണവും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമില്ല. നേരത്തെ വില്ലേജോഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിച്ചത്. സിവില്‍ സ്റ്റേഷന് നിര്‍മാണത്തിനായി വില്ലേജ് ഓഫീസ് മേല്‍പ്പാലം ജംഗ്ഷനിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.ഒന്നരവര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസ് ഒരു മാസം മുമ്പാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങിയത്.
Read Moreതട്ടിപ്പിന്റെ പുത്തൻ മുഖം..! പരേതർക്കും, ഭൂമിയില്ലാത്തവർക്കും കൃഷി ആനുകൂല്യങ്ങൾ; അന്വേഷണ വിധേയമായി രണ്ടു കൃഷി ഓഫീസർമാർക്കു സസ്പെൻഷൻ
തൃശൂർ/അരിന്പൂർ: മരിച്ചുപോയവർക്കും കൃഷിഭൂമിയില്ലാത്തവർക്കും അനുകൂല്യങ്ങൾ നല്കിയ സംഭവത്തിൽ അരിന്പൂർ കൃഷിഭവനിലെ മുൻ കൃഷി ഓഫീസർ പി.ആർ. ഷീല, ഇപ്പോഴത്തെ കൃഷി ഓഫീസർ എസ്. മിനി എന്നിവരെ സർവീസിൽനിന്നു സസ്പെൻഡു ചെയ്തു. ഗവർണറുടെ ഉത്തരവുപ്രകാരം അഡീഷണൽ സെക്രട്ടറി വി.എസ്. ഉഷാകുമാരിയാണ് സസ്പെൻഷൻ ഉത്തരവ് നൽകിയിരിക്കുന്നത്. ഗുരുതര സാന്പത്തിക ക്രമക്കേടുകൾ നടത്തുകയും ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തുകയും ചെയ്തുവെന്ന പരാതി സർക്കാർ വിശദമായി പരിശോധിച്ചതായി ഉത്തരവിൽ വ്യക്തമാക്കി. അരിന്പൂർ കൃഷിഭവൻ പരിധിയിലെ മനക്കൊടി-വെളുത്തൂർ ഉൾപ്പാടം കടുകൃഷി പാടശേഖരം നെല്ലുത്പാദക സമിതി നെൽകൃഷി സംബന്ധമായ സബ്സിഡികൾ കൈപ്പറ്റി തിരിമറി നടത്തിയെന്ന പരാതിയിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ സമിതി 2010-11, 2011-12 എന്നീ കാലഘട്ടങ്ങളിൽ സമിതിക്കു കീഴിലുള്ള കൃഷിക്കാർക്കു വളം, സബ്സിഡി ലഭിക്കുന്നതിനായി അരിന്പൂർ കൃഷി ഓഫീസിലും വെളുത്തൂർ വില്ലേജ് ഓഫീസിലും സമർപ്പിച്ച ബി ഫോം ലിസ്റ്റിലും കൃഷിക്കാർക്ക്…
Read Moreഇതൊന്നും ഇവിടെ അനുവദിച്ചിട്ടില്ല! ടോള്‍ പ്ലാസയില്‍ സംസ്ഥാന കായികതാരത്തിനു മര്‍ദനം; ജീവനക്കാര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി ആക്ഷേപം
മരട്: ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയിലെ ജീവനക്കാർ, യാത്രക്കാരോട് ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി ആക്ഷേപം. ജീവനക്കാരുടെ മോശമായ പെരുമാറ്റം മൂലം സംഘർഷവും വാക്കുതർക്കങ്ങളും ഇവിടെ പതിവായതായി നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച ഇതുവഴി കടന്നുപോയ സംസ്ഥാന ലോംഗ്ജംപ് താരവും ടോൾ ജീവനക്കാരുടെ ഗുണ്ടായിസത്തിനിരയായി. ടോൾ പ്ലാസ വഴി കാറിൽ കുടുംബസമേതം അരൂരിലേക്ക് സഞ്ചരിച്ച പനങ്ങാട് പോർട്ട് കോളനിയിൽ താമസിക്കുന്ന അനൂപ് തോമസിനാണ് മർദ്ദനമേറ്റത്. അനൂപ് അരൂർ ഭാഗത്തേക്ക് പോയ സമയത്ത് കുമ്പളം പഞ്ചായത്ത് നിവാസികൾക്ക് നൽകിയിട്ടുള്ള പാസ് കാണിച്ചശേഷമാണ് പോയത്. എന്നാൽ തിരികെ വരുന്ന സമയത്ത് ടിക്കറ്റ് കൗണ്ടറിനടുത്തെത്തിയപ്പോൾ കാറിന്റെ ചില്ല് താഴ്ത്തി പാസ് കാണിച്ചെങ്കിലും ഇതൊന്നും ഇവിടെ അനുവദിച്ചിട്ടില്ലെന്നു പറഞ്ഞ് കാറിനകത്തേക്ക് കൈയ്യിട്ട് ഒരു ജീവനക്കാരൻ ആക്രോശിച്ചു കരണത്തടിക്കുകയായിരുന്നുവത്രെ. കൂടെ ഭാര്യയും കുട്ടിയുമുള്ളതിനാലും ടോൾ ജീവനക്കാർ ഒട്ടനവധി ഉള്ളതിനാലും താൻ ചോദ്യം ചെയ്യാതെ തിരികെ പോരുകയായിരുന്നു എന്നാണ് അനൂപ്…
Read Moreഅയല്‍വാസിയുടെ ക്രൂരത! അരി ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസി പിന്നില്‍നിന്ന് ആക്രമിച്ചു; ഭര്‍ത്താവ് മരിച്ച ഓമന വീട്ടില്‍ തനിച്ചാണു താമസം
ഇരിങ്ങാലക്കുട: എടക്കുളം ഐക്കരകുന്ന് സ്വദേശി കിഴക്കേ വളപ്പിൽ ഓമനയെ അയൽവാസിയായ സ്ത്രീ തലയ്ക്കടിച്ചു പരിക്കേല്പിച്ചതായി പരാതി. ഭർത്താവ് മരിച്ച ഓമന വീട്ടിൽ തനിച്ചാണു താമസം. ചെവ്വാഴ്ച്ച പുലർച്ചെ അരി ചോദിച്ച് വീട്ടിൽ എത്തിയ അയൽവാസിയായ സ്ത്രീ അരി എടുക്കുന്നതിനിടെ പിന്നിൽനിന്ന് എന്തോകൊണ്ട് അക്രമിച്ചതായി ഓമന പറയുന്നു. അടിയുടെ ആഘാതത്തിൽ ബോധം നഷ്ടപെട്ട ഓമനയെ അയൽവാസികളാണ് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിൽ എത്തിച്ചത്. തലയുടെ പുറകുവശം പൊളിഞ്ഞതിനാൽ പിന്നീട് സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഏഴോളം തുന്നികെട്ടുകളാണ് ഓമനയുടെ തലയ്ക്ക് പിന്നിലായി ചെയ്തിട്ടുള്ളത്. രണ്ടാഴ്ചമുന്പും ഇതേ സ്ത്രീ സംശസ്പദമായ സാഹചര്യത്തിൽ വീട്ടിൽ വന്നിരുന്നതായി ഓമന പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More