ആധുനികവത്കരണത്തിന്റെയും നഗരജീവിതത്തിന്റെയും ഭാഗമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ത്രീകളിൽ മദ്യപാനം കൂടിവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സാന്പത്തിക ഭദ്രതയും പാർട്ടികളിലും ആഘോഷങ്ങളിലും സോഷ്യൽ ഡ്രിങ്കിങ്ങ് സ്റ്റാറ്റസിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞത് ഇതിന് ഒരു കാരണമാണ്. മദ്യത്തിനടിമകളായതിനെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. ജോലി സമ്മർദങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവ സാമൂഹിക ജീവിതത്തിന്റെ ഭാഗമായതോടെ ഒരു റഇലാക്സേഷനു വേണ്ടി മദ്യം രുചിച്ച് തുടങ്ങുന്നവർ പിന്നീട് ഇത് ഒരു ശീലമാക്കി മാറ്റുന്നു. വീട്ടിലെ ആഘോഷങ്ങൾ മദ്യം രുചിച്ച് തുടങ്ങുന്നു. കുട്ടികൾ പിന്നീട് അവരുടെ ചെറിയ ബർത്ത് ഡേ പാർട്ടികളിലും ഫെയർവെൽ പാർട്ടികളിലും ഇത് ഉൾപ്പെടുത്തുന്നു. ആദ്യമാദ്യം ഒരു രസത്തിനായി മാത്രം തുടങ്ങുന്ന ശീലം പിന്നീട് പ്രതികൂല ജീവിതസാഹചര്യങ്ങളുണ്ടാകുന്പോൾ ഒരു ശീലമായി തന്നെ മാറുന്നു. മദ്യപിക്കുന്നത് ആർക്കും ജീവിതപ്രശ്നങ്ങളിൽ നിന്നോ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നോ ഒരു മോചനം ലഭിക്കുന്നില്ല. കുറച്ച് നിമിഷങ്ങൾ…
Read MoreCategory: Health
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡൻറ് ബോണ് മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു, എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു. പ്രമേഹനിയന്ത്രണത്തിന് പ്രമേഹബാധിതർക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു. തക്കാളിയിലെ ആന്റിഓക്സിഡൻറുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് അതു ഗുണപ്രദം. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം. കാൻസർസാധ്യത കുറയ്ക്കാൻ തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ തുടങ്ങിയ അവയവങ്ങളിലെയും കാൻസർസാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീൻ എന്ന ആന്റി ഓക്സിഡൻറാണ്…
Read Moreരോഗി കുളിക്കുന്പോൾ അല്ല ചിക്കൻപോക്സ് പകരുന്നത്
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടുന്നു. രോഗകാരി വേരിസെല്ല സോസ്റ്റർ ഡിഎൻഎ വൈറസ് ആയ ’വേരിസെല്ല സോസ്റ്റർ’ ആണ് രോഗകാരി. നിശ്വാസവായു, സ്പർശനം, തുമ്മൽ, ചുമ എന്നിവയിലൂടെയൊക്കെ രോഗം പകരാം. സത്യത്തിൽ കുമിളകൾ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്പു മുതൽ രോഗം പകരാൻ സാധ്യതയുണ്ട്. ഈ കുമിളകൾ ഉണങ്ങുന്നതുവരെ രോഗം പകരാം. രോഗാണു ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമാവുക. അപ്പോഴേക്കും ആദ്യത്തെയാളുടെ രോഗം മാറി കുളിക്കാൻ തുടങ്ങിയിട്ടുണ്ടാവും. അതിനാൽ ചിക്കൻപോക്സ് മാറി രോഗി കുളിക്കുന്പോഴാണ് രോഗം പകരുക എന്നൊരു ധാരണ കേരളീയരിൽ വേരോടിയിട്ടുണ്ട്. രോഗാരംഭത്തിലെ കുമിളകൾ കണ്ണുനീർത്തുള്ളിപോലെ സുന്ദരസുതാര്യ രൂപത്തിലായിരിക്കും. പിന്നീടതിൽ പഴുപ്പ് നിറയും. രോഗം തനിയെ മാറും. പാടുകളും തനിയെ മാഞ്ഞുപോകും. രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവരിലും സ്റ്റിറോയ്ഡ്…
Read Moreമൈഗ്രേനു(ചെന്നിക്കുത്ത്) ഫലപ്രദമായ ഹോമിയോചികിത്സ
മൈഗ്രേൻ അഥവാ ചെന്നികുത്ത് എന്നറിയപ്പെടുന്ന തലവേദന ഇന്ന് വളരെ സാധാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യന്റെ ക്രിയാശേഷി കുറയ്ക്കുന്ന കാരണക്കാരിൽ ഏഴാം സ്ഥാനമാണിവന്. ലോകജനസംഖ്യയിൽ 5% ജനങ്ങളിൽ കാണുന്ന ഈ രോഗത്തിനു ആധുനിക ജീവിത രീതിയും അനുബന്ധ മാനസിക സംഘർഷങ്ങളുമൊക്കെ കാരണമാണ്. അമേരിക്കയിലെ കണക്കുകൾ കുറച്ചുകൂടി വ്യക്തമാണ്. 37 മില്യണ് തലവേദനക്കാരുണ്ടിവിടെ. ഒരോദിവസവും 4,30,000 ആളുകൾ മൈഗ്രേൻ കൊണ്ടു ജോലിക്കു പോകാൻ സാധിക്കാതെയുണ്ടത്രെ. 157 മില്യണ് പ്രവർത്തി ദിനങ്ങൾ ഒരു വർഷം ഇത്തരത്തിൽ നഷ്ടമാകുന്നുവെന്നാണു കണക്ക്. മൂന്നിൽ രണ്ടുപേർക്കും ഇതു പാരന്പര്യമായി കിട്ടാറുണ്ട്. ജൂലിയസ് സീസർ,വർജീനിയ വൂൾഫ്, തോമസ് ജഫേഴ്സൻ,സിഗ്മണ്ട് ഫ്രോയ്ഡ്, നെപ്പോളിയൻ, എലിസബത് ടെയ്ലർ,വിൻസന്റ് വാൻഗോഗ്, എബ്രഹാം ലിങ്കന്റെ ഭാര്യ മേരി റ്റോഡ് ലിങ്കണ്, സല്മാൻ റുഷ്ദി, സെറീന വില്യംസ് എന്നു തുടങ്ങി അതിപ്രശസ്തരായ ധാരാളം പേർ ഈ രോഗം അനുഭവിച്ചിരുന്നവരാണ്. ആധുനിക വൈദ്യ ശാസ്ത്രത്തിന്…
Read Moreഉപേക്ഷിക്കാനാവില്ല, മിതമായി ഉപയോഗിക്കാം! മധുരം ചേര്ത്ത ചായ ദിവസം രണ്ടിലധികം വേണ്ട
പഞ്ചസാരയും സ്ത്രീകളുടെ അമിതവണ്ണവും പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേർത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികൾക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലൻസ് ഉണ്ടെങ്കിൽ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാർ ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടിൽ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു. വീട്ടിൽ നിൽക്കുന്പോൾ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്സ് (നാരങ്ങാവെള്ളം, ജ്യൂസ്…) കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്തിലെത്തുന്ന മധുരത്തിന്റെ തോതു വർധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പായി മാറ്റി ശരീരത്തിൽ അടിയും. ഉപേക്ഷിക്കാനാവില്ല മിതമായി ഉപയോഗിക്കാം പഞ്ചസാരയിൽ ഉൗർജത്തിന്റെ തോതു കൂടുതലാണ്. അമിത കലോറി ഉൗർജമുളള മധുരമേറിയ വിഭവങ്ങൾ ശീലമാക്കിയാൽ ശരീരത്തിന്റെ തൂക്കം അമിതമായി കൂടും. അമിതഭാരവും പൊണ്ണത്തടിയും പ്രമേഹം, അമിതകൊളസ്ട്രോൾ…
Read Moreതിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്… പണികിട്ടും
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിെൻറ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ചിലയിടങ്ങളിൽ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലർത്താം. ഐസ് ക്യൂബിലും മാലിന്യം! വെളളം ഐസാക്കിയാൽ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കിൽ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളിൽ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്. ഐസ് നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താൻ ഐസ് നിർമാതാക്കൾക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുന്പ് തിളപ്പിക്കണമെന്ന് വിദഗ്ധർ. തിളപ്പിച്ച വെളളം സ്വാഭാവികമായിത്തന്നെ ആറും. അല്ലാതെ ഐസ് ക്യൂബുകളിട്ട് പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഉപേക്ഷിക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്ക്യൂബുകളുടെ…
Read Moreഹോമിയോപ്പതി മരുന്നുകൾ കായികലോകത്തിൽ
സ്പോർട്സ് മത്സരങ്ങളിലും കളികളിലും അപകടങ്ങൾ സാധാരണം. ഒരു ചെറിയ അപകടം മതി ഒരു കായികതാരത്തിന്റെ തുടർഭാവിക്ക് പൂർണ്ണവിരാമമിടാൻ. ലോസ് ആഞ്ചൽസ് മാരത്തണിനു ശേഷം നടന്ന ഒരു പഠനം പറയുന്നത് മത്സരത്തിൽ പങ്കെടുത്ത ഏഴിലൊരാൾക്ക് മേൽ ശ്വാസനാളീ രോഗങ്ങൾ (URTI) വന്നു വെന്നാണ്. മൽസരം പൂർത്തീകരിക്കാത്ത ആൾക്കാർക്ക് 2% പേർക്കു മാത്രമേ ഇക്കാലയളവിൽ രോഗം പിടിച്ചിരുന്നുള്ളു. അമേരിക്കയിലെ കണക്കനുസരിച്ച് അവിടെ കുട്ടികളിൽ തലച്ചോറിനു സംഭവിക്കുന്ന പരിക്കുകളിൽ 21 ശതമാനത്തിനും കാരണം കായിക വിനോദങ്ങൾക്കിടയിലെ അപകടങ്ങളാണ്. ഏറ്റവും കൂടുതൽ അപകട സാധ്യത ബാസ്കറ്റ് ബോളിനാണ്, രണ്ടാം സ്ഥാനക്കാരൻ നമ്മുടെ ഫുട്ബോൾ തന്നെ. വീണു തോലുപോകലിൽ തുടങ്ങി പേശീക്ഷതം, ആന്തരാവയവങ്ങൾക്കു ചതവ്, എല്ലുപൊട്ടൽ, സന്ധികളിലെ ലിഗ്മെന്റുകൾക്ക് പൊട്ടൽ, ഉളുക്ക് എന്നിവയാണു സാധാരണ പ്രശ്നങ്ങൾ. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ വേദനകുറയ്ക്കാൻ വളരെ സഹായകമാണ്. പലരും വേദനസംഹാരികളുടെ സഹായത്താൽ വീണ്ടും കായിക മത്സരം തുടരുകയും…
Read Moreശ്രദ്ധിക്കുക! പല്ലുവേദനയ്ക്കു ശാശ്വതപരിഹാരം തേടണം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. ഉപ്പും, വിക്സും, യൂക്കാലി എണ്ണയും കർപ്പൂരവും ഗ്രാംപൂ എണ്ണയും എല്ലാം പോടിൽ വയ്ക്കുന്നത് താത്കാലിക ശമനത്തിനു സഹായിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ…
Read Moreഹൃദയാരോഗ്യത്തിനും വിളർച്ച തടയാനും ഏത്തപ്പഴം
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാൽ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകർ. അങ്ങനെ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെന്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ഹൃദയമിടിപ്പ് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ശരീരത്തിൽ ജലത്തിന്റെ സംതുലനം നിലനിർത്തുന്നതിനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം സഹായകം. കൊളസ്ട്രോൾ വരുതിയിലാക്കാം ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിർത്തുന്നതിനു സഹായകവും. വിളർച്ച തടയാം ദിവസവും ഏത്തപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളം. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ…
Read Moreകരുതലോടെ, ചില ‘മധുര’ വർത്തമാനങ്ങൾ
ആരോഗ്യജീവിതത്തിനു വെല്ലുവിളിയുയർത്തുന്ന വില്ലന്റെ റോളാണ് പലപ്പോഴും മധുരത്തിനുള്ളത്. സൂക്രോസാണ് (പഞ്ചസാര)ശുദ്ധമായ മധുരം. കരിന്പിൽ നിന്നാണ് അതുണ്ടാക്കുന്നത്. അതേസമയം ക്യൂബയിൽ മധുരക്കിഴങ്ങിൽ നിന്നും റഷ്യയിൽ ബീറ്റ്റൂട്ടിൽ നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശർക്കര, കരുപ്പട്ടി എന്നിവിൽ നിന്നു കിട്ടുന്നതും സൂക്രോസ് തന്നെ. പ്രായമേറിയവർ മധുരം കുറയ്ക്കണം മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. മുതിർന്നവർ കഴിവതും പഞ്ചസാര കുറയ്ക്കണം. അവർക്ക് ഏറെ മധുരം ആവശ്യമില്ല. പഞ്ചസാര ശീലപ്പിക്കേണ്ട ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ആ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും 20 – 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.…
Read More