ആദ്യ ജോലിയിൽ തന്നെ വിരമിക്കൽ കാലം പ്ലാൻ ചെയ്ത് 22കാരൻ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി റെഡ്ഡിറ്റ് പോസ്റ്റ്

മുപ്പതുകളിലോ നാൽപ്പതുകളിലോ എത്തുമ്പോൾ മാത്രം ആലോചിക്കുന്ന റിട്ടയർമെന്‍റ് പ്ലാനിംഗ്, തന്‍റെ കരിയറിന്‍റെ ആദ്യ ദിവസം മുതൽ തന്നെ തുടങ്ങി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ഒരു 22കാരൻ. മുംബൈ സ്വദേശിയായ യുവാവാണ് തന്‍റെ ശമ്പളവിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, ഭാവി സുരക്ഷിതമാക്കാൻ പ്രതിമാസം 20,000 രൂപ മാറ്റിവെച്ചാൽ മതിയോ എന്ന ചോദ്യവുമായി റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ചത്.

മുംബൈയിൽ ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുകയാണ് ഈ യുവാവ്. ഈ പ്രധാന ചെലവുകളെല്ലാം കഴിഞ്ഞാൽ ബാക്കി വരുന്ന 20,000 രൂപ സമ്പാദ്യത്തിലേക്കും നിക്ഷേപങ്ങളിലേക്കും മാറ്റിവെക്കാനാണ് യുവാവിന്‍റെ പ്ലാൻ. നിലവിൽ തനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മറ്റുള്ളവരെ അപേക്ഷിച്ച് തുടക്കത്തിൽ തന്നെ 20,000 രൂപ സമ്പാദിക്കാൻ കഴിയുന്നത് നല്ലൊരു കാര്യമാണെന്ന് അറിയാമെങ്കിലും, മുംബൈയിലെ ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ഈ തുക തികയുമോ എന്ന ആശങ്ക യുവാവ് പങ്കുവെക്കുന്നു.

പലരുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസം 20,000 രൂപ സമ്പാദിക്കാൻ കഴിയുന്നത് നല്ലൊരു സാഹചര്യമാണെന്ന് എനിക്കറിയാം, അതിൽ ഞാൻ കൃതജ്ഞനാണ്. എന്നാൽ കണക്കുകൾ നോക്കുമ്പോൾ മുംബൈ വളരെ ചെലവേറിയ നഗരമാണ്, പണപ്പെരുപ്പം യാഥാർഥ്യമാണ്. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഈ 20,000 രൂപ വളരെ കുറവാണെന്ന് തോന്നുന്നുവെന്ന് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു.

ഭാവിയിൽ വരുമാനം കൂടുന്നതിനനുസരിച്ച് നിക്ഷേപം വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും, എന്നാൽ തുടക്കത്തിൽ ഈ തുക എവിടെയൊക്കെ നിക്ഷേപിക്കണമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും യുവാവ് പറയുന്നു.

യുവാവിന്‍റെ പോസ്റ്റിന് താഴെ നിരവധി നിക്ഷേപകരും വിദഗ്ധരും ഉപദേശങ്ങളുമായി രംഗത്തെത്തി. തുക എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് പ്രധാനമായും നിർദ്ദേശങ്ങൾ പങ്കുവച്ചു. ചെറിയ പ്രായത്തിൽ തന്നെ ഭാവി സുരക്ഷിതമാക്കാൻ ചിന്തിക്കുന്ന യുവാവിന്‍റെ ഈ സാമ്പത്തിക അവബോധത്തെ സോഷ്യൽ മീഡിയയിൽ ഒട്ടനവധി പേർ അഭിനന്ദിക്കുന്നുണ്ട്.

Related posts

Leave a Comment