പഞ്ചസാരയും സ്ത്രീകളുടെ അമിതവണ്ണവും പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേർത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികൾക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലൻസ് ഉണ്ടെങ്കിൽ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാർ ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടിൽ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു. വീട്ടിൽ നിൽക്കുന്പോൾ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്സ് (നാരങ്ങാവെള്ളം, ജ്യൂസ്…) കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്തിലെത്തുന്ന മധുരത്തിന്റെ തോതു വർധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പായി മാറ്റി ശരീരത്തിൽ അടിയും. ഉപേക്ഷിക്കാനാവില്ല മിതമായി ഉപയോഗിക്കാം പഞ്ചസാരയിൽ ഉൗർജത്തിന്റെ തോതു കൂടുതലാണ്. അമിത കലോറി ഉൗർജമുളള മധുരമേറിയ വിഭവങ്ങൾ ശീലമാക്കിയാൽ ശരീരത്തിന്റെ തൂക്കം അമിതമായി കൂടും. അമിതഭാരവും പൊണ്ണത്തടിയും പ്രമേഹം, അമിതകൊളസ്ട്രോൾ…
Read MoreCategory: Health
തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്… പണികിട്ടും
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിെൻറ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ചിലയിടങ്ങളിൽ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലർത്താം. ഐസ് ക്യൂബിലും മാലിന്യം! വെളളം ഐസാക്കിയാൽ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കിൽ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളിൽ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്. ഐസ് നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താൻ ഐസ് നിർമാതാക്കൾക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുന്പ് തിളപ്പിക്കണമെന്ന് വിദഗ്ധർ. തിളപ്പിച്ച വെളളം സ്വാഭാവികമായിത്തന്നെ ആറും. അല്ലാതെ ഐസ് ക്യൂബുകളിട്ട് പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഉപേക്ഷിക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്ക്യൂബുകളുടെ…
Read Moreഹോമിയോപ്പതി മരുന്നുകൾ കായികലോകത്തിൽ
സ്പോർട്സ് മത്സരങ്ങളിലും കളികളിലും അപകടങ്ങൾ സാധാരണം. ഒരു ചെറിയ അപകടം മതി ഒരു കായികതാരത്തിന്റെ തുടർഭാവിക്ക് പൂർണ്ണവിരാമമിടാൻ. ലോസ് ആഞ്ചൽസ് മാരത്തണിനു ശേഷം നടന്ന ഒരു പഠനം പറയുന്നത് മത്സരത്തിൽ പങ്കെടുത്ത ഏഴിലൊരാൾക്ക് മേൽ ശ്വാസനാളീ രോഗങ്ങൾ (URTI) വന്നു വെന്നാണ്. മൽസരം പൂർത്തീകരിക്കാത്ത ആൾക്കാർക്ക് 2% പേർക്കു മാത്രമേ ഇക്കാലയളവിൽ രോഗം പിടിച്ചിരുന്നുള്ളു. അമേരിക്കയിലെ കണക്കനുസരിച്ച് അവിടെ കുട്ടികളിൽ തലച്ചോറിനു സംഭവിക്കുന്ന പരിക്കുകളിൽ 21 ശതമാനത്തിനും കാരണം കായിക വിനോദങ്ങൾക്കിടയിലെ അപകടങ്ങളാണ്. ഏറ്റവും കൂടുതൽ അപകട സാധ്യത ബാസ്കറ്റ് ബോളിനാണ്, രണ്ടാം സ്ഥാനക്കാരൻ നമ്മുടെ ഫുട്ബോൾ തന്നെ. വീണു തോലുപോകലിൽ തുടങ്ങി പേശീക്ഷതം, ആന്തരാവയവങ്ങൾക്കു ചതവ്, എല്ലുപൊട്ടൽ, സന്ധികളിലെ ലിഗ്മെന്റുകൾക്ക് പൊട്ടൽ, ഉളുക്ക് എന്നിവയാണു സാധാരണ പ്രശ്നങ്ങൾ. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ വേദനകുറയ്ക്കാൻ വളരെ സഹായകമാണ്. പലരും വേദനസംഹാരികളുടെ സഹായത്താൽ വീണ്ടും കായിക മത്സരം തുടരുകയും…
Read Moreശ്രദ്ധിക്കുക! പല്ലുവേദനയ്ക്കു ശാശ്വതപരിഹാരം തേടണം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. ഉപ്പും, വിക്സും, യൂക്കാലി എണ്ണയും കർപ്പൂരവും ഗ്രാംപൂ എണ്ണയും എല്ലാം പോടിൽ വയ്ക്കുന്നത് താത്കാലിക ശമനത്തിനു സഹായിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ…
Read Moreഹൃദയാരോഗ്യത്തിനും വിളർച്ച തടയാനും ഏത്തപ്പഴം
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാൽ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകർ. അങ്ങനെ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെന്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ഹൃദയമിടിപ്പ് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ശരീരത്തിൽ ജലത്തിന്റെ സംതുലനം നിലനിർത്തുന്നതിനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം സഹായകം. കൊളസ്ട്രോൾ വരുതിയിലാക്കാം ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിർത്തുന്നതിനു സഹായകവും. വിളർച്ച തടയാം ദിവസവും ഏത്തപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളം. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ…
Read Moreകരുതലോടെ, ചില ‘മധുര’ വർത്തമാനങ്ങൾ
ആരോഗ്യജീവിതത്തിനു വെല്ലുവിളിയുയർത്തുന്ന വില്ലന്റെ റോളാണ് പലപ്പോഴും മധുരത്തിനുള്ളത്. സൂക്രോസാണ് (പഞ്ചസാര)ശുദ്ധമായ മധുരം. കരിന്പിൽ നിന്നാണ് അതുണ്ടാക്കുന്നത്. അതേസമയം ക്യൂബയിൽ മധുരക്കിഴങ്ങിൽ നിന്നും റഷ്യയിൽ ബീറ്റ്റൂട്ടിൽ നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശർക്കര, കരുപ്പട്ടി എന്നിവിൽ നിന്നു കിട്ടുന്നതും സൂക്രോസ് തന്നെ. പ്രായമേറിയവർ മധുരം കുറയ്ക്കണം മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. മുതിർന്നവർ കഴിവതും പഞ്ചസാര കുറയ്ക്കണം. അവർക്ക് ഏറെ മധുരം ആവശ്യമില്ല. പഞ്ചസാര ശീലപ്പിക്കേണ്ട ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ആ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും 20 – 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.…
Read Moreഇന്റർനെറ്റ് അഡിക്ഷനു മരുന്നില്ലാത്ത മന:ശാസ്ത്രചികിത്സ
ദുർചിന്തകളുടെ ലോകത്തുനിന്നു ഇന്റർനെറ്റ് അഡിക്ഷനിലേക്ക് വളരെ നാളുകൾക്കു മുന്പ് എന്നെ കണ്സൾട്ട് ചെയ്യാൻ വന്ന ഒരു യുവാവിന്റെ മാനസികത്തകർച്ചയുടെ കഥ ഞാനിപ്പോൾ ഓർക്കുകയാണ്. പിതാവുമൊത്താണ് അയാൾ എന്നെ കാണാൻ വന്നത്. സർക്കാർ ഓഫീസിൽ ഒരു ചെറിയ ജോലി ആ യുവാവിനുണ്ട്. കടന്നുവന്ന പാടേ പിതാവ് എന്നോടു പറഞ്ഞു. സാർ എന്റെ മകൻ എന്തൊക്കെയോ ദുർചിന്തകളുടെ പിടിയിലാണ്. എപ്പോഴും അവൻ ചിരിച്ചിരിക്കും. ഞങ്ങളുടെ വീട്ടിൽ കുടുംബമായിരുന്ന് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചാൽ അവന് അതുമായി സഹകരിക്കാൻ കഴിയുന്നില്ല. അവൻ വേറെ ലോകത്താണ്. മുഖത്ത് യാതൊരു സന്തോഷവുമില്ല. കൂടുതൽ സമയവും അവൻ കട്ടിലിൽ തന്നെ കിടപ്പാണ്. രാത്രിയായാൽ അവൻ നെറ്റിൽ സമയം കളഞ്ഞുകൊണ്ടിരിക്കും. വേണ്ടത്ര ഉറക്കമില്ല. എന്തെങ്കിലും ഞങ്ങൾ ചോദിച്ചാൽ നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കും. പിന്നെ കണ്ണുനിറയും. എന്തെങ്കിലും മനഃശാസ്ത്ര ടെക്നിക്കുകൾ ഉപയോഗിച്ച് സാർ അവന്റെ ഈ അവസ്ഥ മാറ്റിയെടുക്കണം. ഞങ്ങളെ രക്ഷിക്കണം.…
Read Moreസ്തനാർബുദം; തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെറ്റിദ്ധാരണ 1 – പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത് വാസ്തവം – എല്ലാ സ്ത്രീകൾക്കും സ്തനാർബുദസാധ്യതയുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദസാധ്യത കൂടുമെന്നുമാത്രം. എന്നാൽ, 30 വയസിൽ താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദസാധ്യത കൂടുന്നതായി ലോകാരോഗ്യസംഘടനയുടെ പഠനങ്ങളുണ്ട്. തെറ്റിദ്ധാരണ 2 – സ്തനാർബുദ ചരിത്രമുള്ള കുടുംബത്തിലെ സ്ത്രീകൾക്കു മാത്രമാണ് സ്തനാർബുദം ഉണ്ടാകുന്നത് വാസ്തവം- 10 മുതൽ 15 ശതമാനം സ്തനാർബുദങ്ങൾക്കു മാത്രമാണ് പാരന്പര്യം ഒരു ഘടകമായി കണ്ടുവരുന്നത്. 85 – 90 ശതമാനം സ്തനാർബുദങ്ങൾക്കും പാരന്പര്യം ഒരു ഘടകമല്ല. എന്നാൽ ജീവിതശൈലീ വ്യതിയാനം, വ്യായാമക്കുറവ്, അമിതവണ്ണം, ഹോർമോണ് സന്തുലനത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയെല്ലാം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. തെറ്റിദ്ധാരണ 3 – പാരന്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകൾ ഇല്ലാത്തവർക്കു സ്തനാർബുദം വരില്ല. വാസ്തവം – പാരന്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകൾ…
Read Moreഉപ്പ് അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?
* മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. * ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെമഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം. * ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും. * 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് പാലിലെ എല്ലുകൾക്കു ഗുണമുളള മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെതന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം. * ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യം ധാരാളം. ഇലക്കറികൾ ശീലമാക്കണം. * കാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതന്പുമാവിനൊപ്പം സോയാ പൗഡർ ചേർത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭം. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിനു സഹായകം. *…
Read Moreഷാംപു, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നതിനു പുറമേ രോഗികൾ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുന്പോൾ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചർമരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലർത്തുന്ന രോഗമാണ്. ചിലപ്പോൾ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി ഒരു ചർമരോഗവിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ താരൻ മാറാൻ ഉള്ളിൽ ഗുളിക കഴിക്കേണ്ടി വന്നേക്കാം. പേൻ, ചുണങ്ങ്, സ്കാബീസ് എന്നീ രോഗങ്ങൾക്ക് ലോഷനുകൾ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പേൻ നിവാരണി ഉണങ്ങിയ മുടിയിൽ മാത്രമേ പുരട്ടാവൂ. കൂടാതെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റെങ്കിലും മരുന്ന് മുടിയിൽ കിടന്നതിനുശേഷം മാത്രമേ കഴുകിക്കളയാവൂ. തലയോട്ടിയിൽ ചിലപ്പൊഴെങ്കിലും പേൻബാധമൂലം അണുബാധയുണ്ടായേക്കാം.…
Read More