നായയോ പൂച്ചയോ അല്ലാത്ത ഏത് വന്യമൃഗത്തിന്റെ കടിയും കാറ്റഗറി 3 – Severe exposure – ആയി കരുതി ചികിത്സിക്കണം. കരണ്ടുതിന്നുന്ന സസ്തനികൾ ആയ വീട്ടെലി, അണ്ണാൻ, മുയൽ ഇവ പേ പരത്താറില്ല. മുറിവ് വൃത്തിയായി കഴുകി മരുന്ന് ഇട്ടാൽ മതി, പ്രതിരോധ മരുന്ന് ആവശ്യമില്ല. കുത്തിവയ്പ് നിർബന്ധംതൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ്പ് (Intra dermal rabies vaccine- IDRV) ആണ് ഇപ്പോൾ നൽകുന്നത്.കൈ ആരംഭിക്കുന്നതിനു താഴെ തൊലിപ്പുറത്താണ് കുത്തിവയ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവയ്പ്പുകൾ എടുക്കേണ്ടത്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്ന് അറിഞ്ഞുകൂടാത്ത ഒരു നായ കടിച്ചാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. നായയെ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക കുത്തിവയ്പുകൾ എടുത്തിട്ടുള്ള നായയാണെങ്കിലും അവയുടെ കടി കിട്ടിയാൽ കുത്തിവയ്പ്എടുക്കുന്നതാണ് ഉചിതം. മുൻപ് മുഴുവൻ കുത്തിവയ്പുകൾ എടുത്തിട്ടുള്ളവർ രണ്ടു കുത്തിവയ്പ്പ് 0, 3…
Read MoreCategory: Health
മൃഗങ്ങളുടെ ഉമിനീരുമായി സമ്പ ർക്കമുണ്ടായാൽ…
മൃഗങ്ങളിൽ നിന്നു മനുഷരിലേക്കു പകരുന്ന ഏറ്റവും ഭീതിജന്യമായ രോഗമാണ് പേവിഷബാധ. ഇത് ഒരു വൈറസ് രോഗമാണ്. വളർത്തുമൃഗങ്ങളിൽ നിന്നാണ് സാധാരണ രോഗപകർച്ച ഉണ്ടാകുന്നത്.വന്യമൃഗങ്ങളായ ചെന്നായ, കുറുക്കൻ, കുരങ്ങൻ, പന്നി, വവ്വാലുകൾ എന്നിവയിൽ നിന്നുമാണ് വളർത്തു മൃഗങ്ങൾക്ക് രോഗ പകർച്ച ഉണ്ടാകുന്നത്. രണ്ടാഴ്ച മുതൽ മൂന്നുമാസം വരെ രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകൾമൃഗങ്ങളുടെ നക്കൽ കൊണ്ടോ മാന്ത്, കടി എന്നിവമൂലമുണ്ടായ മുറിവിൽ കൂടിയോ ശരീരപേശികൾ ക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീ വ്യൂഹത്തിൽ കൂടി സഞ്ചരിച്ച് സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള(incubation period) രണ്ടാഴ്ച മുതൽ മൂന്നുമാസം വരെ ആകാം. തലവേദന, തൊണ്ടവേദന മൂന്നുനാല് ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാൽ ശ്വാസതടസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള…
Read Moreപ്രമേഹം ഒരു പ്രശ്നമാകാതിരിക്കാൻ…
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്നം. വൃക്കരോഗങ്ങളും, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. സംഘർഷം പ്രശ്നമാണോ? മാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്ന്നുനില്ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം.…
Read Moreകോവിഡ് കാലത്തെ അദ്ഭുതം! കോവിഡ് കാലത്ത് ഹാർട്ട് അറ്റാക്ക് കുറഞ്ഞോ..?
ഹൃദ്രോഗമുണ്ടെന്ന് രോഗനിർണയം ചെയ്യപ്പെട്ടവരിലും ഹൃദ്രോഗസാധ്യതയുള്ളവരിലും കോവിഡ്-19ന്റെ ആക്രമണം പുതുതായി ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനു കാരണമായി. അതിനുപിന്നിൽ രണ്ടു കാരണങ്ങളാണു പ്രേരകമായത്. ഒന്ന് – കൊറോണ ബാധിതരിൽ ഹൃദയധമനിയിലുണ്ടായിരുന്ന കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) അസ്ഥിരമായി അഥവാ ഉറപ്പില്ലാതായി. തത്ഫലമായി പ്ലാക്ക് പൊട്ടി അവിടെ രക്തക്കട്ടയുണ്ടായി ഹൃദയാഘാതത്തിനു കാരണമായി. രണ്ട് – വൈറസ് ബാധയോടനുബന്ധിച്ച് ഉണ്ടായ പനിയും ശ്വാസതടസവുംമൂലം രക്തത്തിലുണ്ടായ പ്രാണവായുവിന്റെ അപര്യാപ്ത പരിഹരിക്കാനായി ഹൃദയപ്രവർത്തനം ത്വരിതഗതിയിലായി. ഈ അമിതഭാരം ഹൃദയത്തിനു കടുത്ത ആഘാതമുണ്ടാക്കി. ഈ അവസരത്തിൽ ഹൃദയകോശങ്ങൾ ചത്തൊടുങ്ങി ട്രോപോണ്ടിൻ എന്ന സൂചകം രക്തത്തിൽ വർധിച്ചു. ഹാർട്ടറ്റാക്ക് ഉണ്ടായ ഈ രണ്ടവസ്ഥകളിലും വൈറസ് ബാധയുടെ ഭാരവുംകൂടി ആയപ്പോൾ രോഗികൾ കൂടുതലായി മരണപ്പെട്ടു. പുതുതായി ഹൃദയാഘാതം ഉണ്ടായ എട്ടു ശതമാനം ആളുകളിൽ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങൾ പ്രകടമായി. പൊതുവേ പറഞ്ഞാൽ ഹാർട്ടറ്റാക്കുണ്ടായ കോവിഡ്-19 രോഗികളുടെ മരണനിരക്ക് 10 -12 ശതമാനമായി വർധിച്ചു. കോവിഡ്…
Read Moreപ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്..! കോവിഡ് ബാധിച്ചാൽ…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന പേരിൽ അറിയപ്പെടുന്നത്. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. അമിത വിശപ്പ്, അമിത ദാഹം പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച,…
Read Moreകോവിഡ് കാലവും കാൻസർ ചികിത്സയും! കോവിഡ്ഭീതിയുടെ പേരിൽ കാൻസർ ചികിത്സ നിഷേധിക്കരുത്
കോവിഡ് 19 നെ അതിജീവിച്ച കാൻസർബാധിതർക്ക് എങ്ങനെ ഫലപ്രദമായി ചികിത്സ നല്‍കാം എന്നതാണ് ഓങ്കോളജിസ്റ്റുകൾ അഭിമുഖീകരിക്കുന്ന നിർണായക പ്രതിസന്ധി. ഒന്നിലധികം അവയവങ്ങൾക്കു തകരാറു ബാധിച്ചവർ, കരൾ തകരാറിലായവർ, വൃക്കകൾ തകരാറിലായവർ, സ്ട്രോക്ക്, സന്നി എന്നിവമൂലം തലച്ചോറിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ എന്നിവരിലൊക്കെ കാൻസർ ചികിത്സ എത്രത്തോളം ഫലപ്രദമായി നല്‍കാം എന്നത് കരുതലോടെ ചെയ്യേണ്ട കാര്യമാണ്. ന്യുമോണിയ സാധ്യതയും കോവിഡ് 19 റിസ്ക്കുള്ള ചില കാൻസർ രോഗികളിൽ ന്യുമോണിയ സാധ്യത സ്ഥിതി കൂടുതൽ വഷളാക്കും. ഇവരിലൊക്കെ കീമോതെറാപ്പി തുടങ്ങുന്നതും നിർത്തിവയ്ക്കുന്നതും വീണ്ടും തുടങ്ങുന്നതുമൊക്കെ അതീവ കരുതലോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥകൾ ചികിത്സ മുടങ്ങുന്നതിനും രോഗം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനും കാരണമാകാവുന്നതാണ്. പ്രായോഗികമാവട്ടെ തീരുമാനങ്ങൾ കോവിഡ് കാലത്തെ കാൻസർ ചികിത്സ സംബന്ധിച്ച് യൂറോപ്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജി ചില മാർനിർദേശങ്ങൾ നല്‍കുന്നുണ്ട്. ചികിത്സ കൊണ്ടു ഭേദപ്പെടുത്താവുന്ന…
Read Moreകോവിഡ് രോഗമുക്തിക്കു ശേഷം എന്ത്? മുക്തിനേടിയ ആളുകള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത് ഇങ്ങനെ…
ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ട് ഏതാണ്ട് എട്ടുമാസം പിന്നിട്ടു. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച വ്യക്തികളില്‍ നടത്തിയ തുടര്‍ നിരീക്ഷണ പഠനങ്ങളില്‍ നിന്ന് ഈ അണുബാധയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചു കൂടുതല്‍ വ്യക്തമായ അറിവ് ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. വൈറൽ അണുബാധ അടിസ്ഥാനപരമായി കോവിഡ് 19 ശ്വാസകോശത്തെയോ ശ്വാസനാളത്തെയോ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ്. പ്രാരംഭഘട്ടത്തില്‍ മിക്ക രോഗികളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പരിമിതമായ തോതിലോ പരിചിതമായ തോതിലോ മാത്രമായിരിക്കും കാണപ്പെടുക. രോഗബാധിതരില്‍ വ്യക്തമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തികള്‍ മുതല്‍ തീവ്രപരിചരണം ആവശ്യമായ രോഗികള്വരെയുണ്ടാവാം. തുടർപ്രശ്നങ്ങൾ കോവിഡ് രോഗമുക്തിക്കുശേഷം മിക്ക രോഗികളും തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ തുടര്‍ന്നും അനുഭവിക്കുന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈറല്‍ അണുബാധകളിലും ഈ പ്രതിഭാസം കാണപ്പെടുന്നതുകൊണ്ട് കോവിഡ് അണുബാധയുടെ പ്രത്യേകമായുള്ള ലക്ഷണങ്ങളും അസ്വസ്തതകളും തിരിച്ചറിയേണ്ടത് അനാവശ്യമായ ആശങ്കയും ഭയവും ഒഴിവാക്കുന്നതിനും ഗുരുതരമായ രോഗസാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കുന്നതിനും അനിവാര്യമാണ്. പൊതുലക്ഷണങ്ങള്‍…
Read Moreആവി കൊണ്ടാൽ മൈഗ്രേൻ മാറുമോ? ചില മൈഗ്രേൻ കാര്യങ്ങൾ….
മൈഗ്രേൻ ചികിത്സയിലെ രണ്ടാമത്തെ വഴിയെക്കുറിച്ചു പറയാം. ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക എന്നതാണു രണ്ടാമത്തെ ഘടകം. പ്രകൃതിവഴി മൈഗ്രേൻ തടയാനായി പ്രകൃതിപരമായ സവിശേഷചികിത്സാ രീതികളുണ്ട്. 1. ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൈഗ്രേനുണ്ടാക്കും.2. നെയ്യ് സേവിക്കുക. ബട്ടറും പ്രയോജനം ചെയ്യും. മസാജ് 3. സവിശേഷ എണ്ണകളുപയോഗിച്ചുള്ള മസാജ്. മസാജിലൂടെ നാഡികളുടെ മുറുക്കം കുറയുന്പോൾ തലവേദന വിട്ടുപോകും. മസാജ് ചെയ്യുന്പോൾ ആ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുന്നു. കഴുത്തിലെ പേശികളുടെ വരിഞ്ഞുമുറുക്കം പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നു. അവ അയയ്ക്കാനുള്ള മസാജുകൾ ഏറെ പ്രയോജനം ചെയ്യും. പ്രധാനമായി മൂന്നുതരം മസാജുകളാണുള്ളത്: ഫ്രോണ്ടൽ മസാജ്, ടെന്പറൽ മസാജ്, മാൻഡിബിൾ മസാജ്. ആവി 4. ആവി കൊള്ളുക. നാസാഗഹ്വരങ്ങളിലെ വീക്കവും കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ആവികൊളളുന്നത് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകതരം എണ്ണകളുപയോഗിച്ചുള്ള ആവിയും നല്ലതാണ്. 5. ചന്ദനപ്പൊടി വെള്ളം കൂട്ടി പേസ്റ്റ്…
Read Moreപ്രത്യേക കാരണമില്ലാതെയും തലവേദന! മൈഗ്രേൻ കാര്യങ്ങൾ…
മൈഗ്രേൻ എന്ന സംജ്ഞ ഫ്രഞ്ചുഭാഷയിൽനിന്ന് ഉത്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്. ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരംതിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. പ്രധാനമായി 13 തരം തലവേദനകൾ. അതിന്റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം – പ്രൈമറിയും സെക്കൻഡറിയും. കാരണമില്ലാതെയും തലവേദന പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും. കാരണമുള്ള തലവേദന ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക്…
Read Moreനിസാരമല്ല കരൾരോഗങ്ങൾ; കരുതാം കരളിന്റെ ആരോഗ്യം
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്. കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്. വ്യവസായശാല പോലെ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്റെ വലതുവശത്ത് മുകളിലാണ് കരളിന്റെ സ്ഥാനം.രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്. പല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. കൂടുതൽ പോഷകാംശങ്ങളുടെയും ആഗീരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു വയ്ക്കാനും…
Read More