ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു. വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാ വിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട്…
Read MoreCategory: Health
അഴകിനും ആരോഗ്യത്തിനും ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴി. പഠനങ്ങൾ തെളിയിക്കുന്നതും അതുതന്നെ. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും ചർമസംരക്ഷണത്തിനും ആപ്പിൾ ഉത്തമം. * ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോൾസ് എന്നീ ശക്തിയേറിയ ആൻറിഓക്സിഡൻറുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായകം. * 100 ഗ്രാം ആപ്പിൾ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിൻ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകർ. * ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. * ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാർടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇതു ഫലപ്രദം. * ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിൻ ശരീരത്തിലെ വിഷപദാർഥങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. * ദിവസവും ആപ്പിൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ചർമരോഗങ്ങൾ അകറ്റുന്നതിനും ഫലപ്രദം. * അമിതവണ്ണം, സന്ധിവാതം, വിളർച്ച, ബ്രോങ്കയ്ൽ ആസ്ത് മ, മൂത്രാശയവീക്കം എന്നിവയ്ക്കും ആപ്പിൾ…
Read Moreശ്രദ്ധിച്ചാൽ ക്ഷയരോഗം വരാതെ നോക്കാം; സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്
ജോമി കുര്യാക്കോസ് ക്ഷയരോഗം 2020ഓടെ നിർമാർജനം ചെയ്യുന്നതിന്റെ മുന്നോടിയായി ക്ഷയരോഗികൾക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന എല്ലാ സേവനവും പ്രമുഖ സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ കണ്‍സോർഷ്യത്തിന് രൂപം നൽകി. സ്വകാര്യ ആശുപത്രിയിൽ ടിബി ചികിത്സയ്ക്കുള്ള സൗജന്യ മരുന്നുകൾ സൂക്ഷിക്കാനും രോഗികൾക്ക് ലഭ്യമാക്കാനും ക്ഷയരോഗം, മലന്പനി, കുഷ്ഠരോഗം തുടങ്ങിയവ കണ്ടെത്തിയാൽ ഉടൻ ജില്ലാ മെഡിക്കൽ ഓഫീസിൽ അറിയിക്കാനും ധാരണയായി. ഇത് ചികിത്സ കാര്യക്ഷമമാക്കുന്നതിനു പുറമേ രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ചുമച്ച് കഫം തുപ്പുന്നവരെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കുന്നു എന്നതുകൊണ്ട് താൽക്കാലികമായി ഇത് ഗുണം ചെയ്യുന്നുണ്ട്. അടിസ്ഥാനപ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടുള്ള രോഗചികിത്സ പ്രശ്നത്തിനു പരിഹാരമാകില്ല. പ്രതിരോധം രോഗത്തേക്കുറിച്ചുള്ള ശരിയായ അവബോധമാണ് ഉണ്ടാകേണ്ടത്.…
Read Moreക്ഷയരോഗം: ഇന്ത്യയിൽ ദിവസം 600പേർ മരിക്കുന്നു
ജോമി കുര്യാക്കോസ് നേരത്തെയും കൃത്യമായും രോഗനിർണയം നടത്തുന്നത് ക്ഷയ രോഗനിയന്ത്രണത്തിൽ പ്രധാനമാണ്. കഫപരിശോധനയാണ് രോഗനിർണയത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. എക്സ്റേ പരിശോധനയും സഹായകമാകാറുണ്ട്. നിലവിലുള്ള പ്രധാന ടെസ്റ്റുകൾ കഫപരിശോധന അഥവാ സ്പൂട്ടം മൈക്രോസ്കോപ്പി, ന്യൂക്ളിക് ആസിഡ് ആംപ്ളിഫിക്കേഷൻ ടെസ്റ്റുകൾ, കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ്. ശ്വാസകോശേതര ക്ഷയരോഗ നിർണയത്തിന് അതത് ഭാഗങ്ങളിൽനിന്നുള്ള സാന്പിളുകൾ ജീൻ എക്സ്പർട്ട് മുഖേനയും, ഹിസ്റ്റോപത്തോളജി പരിശോധന മുഖേനയും ഉപയോഗിക്കാവുന്നതാണ്. കൃത്യമായ രോഗനിർണയം, മേൽത്തരം മരുന്നുകൾ, മുടങ്ങാതെയുള്ള മരുന്നുവിതരണം, കൃത്യമായ മേൽനോട്ടം, കൃത്യമായ ഡാറ്റാ ശേഖരണം എന്നിവയാണ് അത്യാവശ്യമായി ചെയ്യേണ്ടത്. അസുഖമുള്ളവരിൽ 90 ശതമാനം പേരെയും കണ്ടെത്തുകയും, അവരിലെ 90 ശതമാനം പേരെയെങ്കിലും രോഗവിമുക്തമാക്കുകയും ചെയ്യുക എന്നതാണ്. പടിപടിയായി രോഗം കുറച്ചുകൊണ്ടുവന്ന് ലക്ഷ്യത്തിൽ എത്താനാണ് ശ്രമിക്കുന്നത്. ഈ പദ്ധതിയിൽ രോഗിയെ ഒരു വിശിഷ്ടവ്യക്തിയായാണു പരിഗണിക്കുന്നത്. രോഗനിർണയവും ചികിത്സയും തികച്ചും സൗജന്യമാണ്. ആറുമുതൽ എട്ടു മാസംവരെ നീളുന്ന ഇടവിട്ടുള്ള…
Read Moreഎലിപ്പനി പടരുന്നതു തടയാം, ലളിതമായ ചില മുൻകരുതലുകളിലുടെ…
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. * കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാനിടയായവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം. * മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്. * വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക. * കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക. * ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക. * കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക * കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെള്ളത്തിലിറങ്ങരുത്. * കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക. * കുടിക്കാൻ തിളപ്പിച്ചാറിച്ച…
Read Moreഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കാം
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികൾ. എല്ലാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിന് അവ സഹായകം. ഡിപ്രഷൻ(വിഷാദരോഗം) ഒഴിവാക്കുന്നതിനും മനസു തെളിയുന്നതിനും അതു ഗുണപ്രദം. * ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കരുത്. ഒരു തവണ ഭക്ഷണം കഴിക്കാതിരുന്നാൽ ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. അടുത്ത തവണ ഉൗർജവും കൊഴുപ്പും കൂടുതലുളള ഭക്ഷണം ഏറെ കഴിക്കുന്നതിനിടയാക്കുന്നു. * നാരുകൾ ധാരാളമടങ്ങിയ ആഹാരം കഴിക്കുക. തവിടു കളയാത്ത ധാന്യങ്ങൾ, കുറുക്കുകൾ, ബീൻസ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ നാരുകൾ ധാരാളം. ഇതു ഹൃദയരോഗങ്ങൾ, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. മലബന്ധം ഒഴിവാക്കും. * മത്തി, നെത്തോലി, അയല പോലെയുളള മീനുകൾ കറിവച്ചു കഴിക്കുക. ചിക്കൻ പാകം ചെയ്യുന്നതിനു മുന്‍പു പുറമേയുളള തൊലി നീക്കുക. ഇതു കൊഴുപ്പും അധിക കലോറിയും…
Read Moreഇനി ഔഷധക്കഞ്ഞിയുടെ കാലം! ഉണ്ടാക്കുന്ന വിധം ഇങ്ങനെ…
പഴയ തലമുറ മുതൽ ശീലിച്ചുവന്നുകൊണ്ടിരിക്കുന്ന ആഹാര രീതിയാണ് കർക്കടക മാസത്തിലെ ഔഷധക്കഞ്ഞി സേവ. കർക്കടക മാസത്തിൽ രോഗപ്രതിരോധ ശേഷി കൂടുന്നതിനും ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും ഔഷധക്കഞ്ഞി സഹായിക്കുന്നു. ഔഷധക്കഞ്ഞിക്കൂട്ട് ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ഔഷധക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്. മരുന്നുകളുടെ ലഭ്യത അനുസരിച്ച് ഇതു വ്യത്യാസപ്പെട്ടിരിക്കുന്നു.ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത് നവരയരി അല്ലെങ്കിൽ ഉണക്കലരിയാണ്. തവിടു കളയാതെയുള്ള അരി ഉപയോഗിക്കുന്നത് ഏറ്റവും ഉത്തമം. നവരയരി ശരീരത്തിനു ബലം കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ചെറുപയർ, ഉഴുന്ന്, മുതിര, ആശാളി അരി എന്നിവയിലും ഇതിൽ ഉൾപ്പെടുത്താം. ഇവയെല്ലാം വാതദോഷത്തെ ശമിപ്പിക്കുന്ന ഔഷധങ്ങളാണ്. പൊടിമരുന്നുകളിൽ ചുക്ക്, കുരുമുളക്, തിപലി, ജീരകം, അയമോദകം, ഉലുവ മുതലായവ ചേർക്കാം. ഇവ നമ്മുടെ ദഹന പ്രക്രിയയെ സഹായിക്കുകയും അഗ്നിദീപ്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഉണ്ടാക്കുന്ന വിധം നവരയരി ആവശ്യത്തിന് എടുത്ത് ആവശ്യത്തിനു വെള്ളവും ചേർത്തു പൊടിമരുന്നുകൾ കിഴികെട്ടി അതിലിട്ടു തിളപ്പിച്ചു…
Read Moreലൈംഗികാരോഗ്യം ഭക്ഷണത്തിലൂടെ
ശരിയായ ലൈംഗികാരോഗ്യം പ്രദാനം ചെയ്യുന്നതിന് നാം കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ആരോഗ്യകരമായ ലൈംഗികജീവിതം ത്വരിതപ്പെടുത്താന്‍ പോഷകാംശം അടങ്ങിയിട്ടില്ലാത്ത ഭക്ഷണസാധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ, പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം. പകരം ലവണങ്ങളും ധാതുക്കളും മറ്റ് അവശ്യപോഷകങ്ങളും ശരീരത്തിന് പ്രദാനം ചെയ്യുന്ന നല്ല ഭക്ഷണങ്ങള്‍ ശീലമാക്കുക. പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പേശികളെ ബലപ്പെടുത്തുന്നതിനോടൊപ്പം വാര്‍ധക്യസഹജമായി പേശികള്‍ അയയുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഇത് ശീലിക്കാം പലതരത്തിലുള്ള ബെറികള്‍, നിറമുള്ള പച്ചക്കറികള്‍, മുട്ട, മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്ക്കുമിന് തുടങ്ങിയവ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തും. മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഒരേ രീതിയിലുള്ള വൈകാരികസ്ഥിതി നിലനിറുത്താനും, പേശികളുടെ നഷ്ടപ്പെടുന്ന ഊര്‍ജം വീണ്ടെടുക്കാനും സഹായിക്കുന്നു. ഒലിവ് ഓയിലിന്റെ നിത്യേനയുള്ള ഉപയോഗം ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ 17 മുതല്‍ 19 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ ഫ്ളേവനോയിഡില്…
Read Moreപൈപ്പുവെള്ളത്തിന്റെ രുചിഭേദം അവഗണിക്കരുത്
പൈപ്പ് വെളളത്തിന് രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കിൽ അത് അവഗണിക്കരുത്. പ്രശ്നം ഗുരുതരമാകാൻ നാളേറെ വേണ്ട! വാട്ടർടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ടാങ്കിൽ പ്രശ്നങ്ങളില്ലെങ്കിൽ കിണർ പരിശോധിക്കുക. വളർത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റിൽ അകപ്പെട്ടു ചീയാനുളള സാധ്യതയുണ്ട്. കിണർ തേകിവൃത്തിയാക്കിയ ശേഷം ഉൗറിക്കൂടുന്ന വെളളത്തിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയാക്കി നേർപ്പിച്ചു ചേർക്കാം. ഇക്കാര്യത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ നിർദേശം തേടുക. കിണർ തേകി വൃത്തിയാക്കിയശേഷം വെളളം ശുദ്ധമാകുന്നതിനു കരിയും ഉപ്പും ചേർത്ത മിശ്രിതം കിണറിന്റെ അടിത്തിലിടുന്ന രീതി പഴമക്കാർ സ്വീകരിച്ചിരുന്നു. പൈപ്പ് വെള്ളം ഉപയോഗിക്കുന്പോൾ ക്ലോറിനേറ്റ് ചെയ്ത ജലം പുർണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിലും മറ്റു പംബിംഗ് വസ്തുക്കളിലും നിന്നു കുടിവെളളത്തിൽ ലെഡ് കലരുനുള്ളസാധ്യതയുണ്ട്. രക്തത്തിൽ ലെഡ് ക്രമാതീതമായാൽ കുട്ടികളിൽ വിളർച്ച, പഠനത്തിനും കേൾവിക്കും തകരാറുകൾ,…
Read Moreലഹരി ആസക്തി രോഗമാണ്; ശാസ്ത്രീയ ചികിത്സ അനിവാര്യം
ലഹരി ഉപയോഗത്തിൽ സമീപകാലത്തായി (4-5 വർഷങ്ങൾ) വന്നിരിക്കുന്ന മാറ്റങ്ങൾ 1. മദ്യം, പുകയില എന്നിവയ്ക്കൊപ്പം കഞ്ചാവ്, ഹെറോയിൻ, opium( വേദനസംഹാരി), stimulant( ആംഫിറ്റമിൻ), കൊക്കെയ്ൻ എന്നിവയുടെ ഉപയോഗം കൂടിവരുന്നു 2. ലഹരി ഉപയോഗം ആരംഭിക്കുന്ന പ്രായവും അഡിക്ഷനിലേക്ക് എത്തുന്ന പ്രായവും കുറഞ്ഞുവരുന്നു 3.ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു 4. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ക്രൈം, ലൈംഗിക അതിക്രമങ്ങൾ, കുടുംബത്തകർച്ച, വിദ്യാഭ്യാസതടസം എന്നിവ കൂടിവരുന്നു 5. ലഹരി ഉപയോഗത്തിന്റെ സ്വീകാര്യത ന്യൂജനറേഷനിൽ കൂടിവരുന്നു. ഈ മാറ്റങ്ങൾ കേരളത്തിലെ മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ടതാണോ? =ആകാൻ സാധ്യതയില്ല. കാരണം, ഇത് ഇന്ത്യ മുഴുവൻ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. =പുതിയ തലമുറയുടെ ഇന്റർനെറ്റ് ഉപയോഗം, പുതുതലമുറയിലെ ചില സെലിബ്രിറ്റീസിനെ അനുകരിക്കാനുള്ള ഭ്രമം. =കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരികളുടെ മെച്ചങ്ങളെ പ്രകീർത്തിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകൾ. =രഹസ്യമായി ഉപയോഗിക്കാനും കണ്ടുപിടിക്കപ്പെടാതിരിക്കാനുമുള്ള സാധ്യത. =തലച്ചോറിനു കിട്ടുന്ന അധിക ഉന്മാദം. = പണത്തിന്റെ…
Read More