ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ ഇന്ത്യ സഖ്യം പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിപക്ഷ എംപിമാർ ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഇന്ത്യ സംഖ്യത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും മാർച്ച് പ്രതിപക്ഷനേതാക്കൾ പറഞ്ഞു. രാവിലെ പതിനൊന്നരയോടെ പാർലമെന്റിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമടക്കം 300 ഓളം എംപിമാർ പ്രതിഷേധത്തിൽ അണിനിരക്കും. ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം പാർലമെന്റിനു പുറത്ത് ഇന്ത്യ മുന്നണി നടത്തുന്ന ആദ്യ സംയുക്ത പരിപാടിയാണ് ഇന്നത്തെ പ്രതിഷേധ മാർച്ച്. “വോട്ട് ചോരി’ എന്ന വിഷയത്തിൽ വിവിധ ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരിക്കും പ്രതിഷേധം. മുന്നണിയിൽനിന്നു പുറത്തുപോയ ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്.…
Read MoreCategory: Loud Speaker
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ ബലാത്സംഗക്കേസ്; റാപ്പര്‍ വേടനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ തൃക്കാക്കര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടര്‍ നല്കിയ പീഡന പരാതിയില്‍ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
Read Moreസൈബര്‍ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കാന്‍ ഹൈസ്കൂള്‍ അധ്യാപക പരിശീലനവുമായി ബാലാവകാശ കമ്മീഷന്
കൊച്ചി: സൈബര്‍ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കാന്‍ വേണ്ട ഏകദിന പരിശീലനം സംസ്ഥാനത്തെ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കാനൊരുങ്ങി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു വീതം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളും വെല്ലുവിളികളും, ഡാര്‍ക്ക് വെബ്, ഡാര്‍ക്ക് വെബില്‍ നിന്നും കുട്ടിയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ, സൈബര്‍ സുരക്ഷ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2008 വകുപ്പുകളും ശിക്ഷകളും എന്നിവയ്ക്കാണ് പരിശീലനത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഇതോടൊപ്പം ബാലനീതി ആക്ട് 2015, പോക്സോ ആക്ട് 2012, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്ട് 2009, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങള്‍, കുട്ടികളുടെ മാനസികാരോഗ്യം, കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍, ജീവിത നൈപുണ്യ വിദ്യാഭ്യാസം, ഉത്തരവാദിത്ത പൂര്‍ണമായ രക്ഷാകര്‍തൃത്വം എന്നിവയെക്കുറിച്ചും അറിവു പകരും. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സൈബര്‍…
Read Moreവൃദ്ധ സഹോദരിമാരുടെ കൊലപാതകം: സഹോദരനുവേണ്ടി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: രോഗബാധിതരായ വൃദ്ധ സഹോദരിമാരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ സഹോദരനുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന് പ്രമോദിനു (63) വേണ്ടിയാണ് ചേവായൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ഇതുവരെ ജീവിച്ച പ്രമോദിനെ കണ്ടുകിട്ടിയാല്‍ മാത്രമേ സംഭവങ്ങളുടെ ചുരുളഴിയുകയുള്ളൂ.…
Read Moreഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചു: പാക്കിസ്ഥാന് നഷ്ടം 126 കോടി രൂപ
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാക്കിസ്ഥാന്റെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. രണ്ടു മാസത്തിനുള്ളിൽ 126 കോടി രൂപയുടെ നഷ്ടം പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 23ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചത്. പാക്കിസ്ഥാന്റെ നടപടി പ്രതിദിനം 100 മുതൽ 150 വരെ ഇന്ത്യൻ വിമാനങ്ങളുടെ സർവീസിനെയാണ് ബാധിക്കുന്നത്. നഷ്ടം സംഭവിച്ച കാര്യം പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെയാണ് ദേശീയ അസംബ്ലിയിൽ അറിയിച്ചത്. മൊത്തം വ്യോമ ഗതാഗതത്തില്‍ 20 ശതമാനം ഇടിവുണ്ടായതോടെ ഓവര്‍ ഫ്ലൈയിംഗ് ഫീസില്‍നിന്നുള്ള വരുമാനവും പാക്കിസ്ഥാന് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക തിരിച്ചടികൾക്കിടയിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്കു കൂടി പാക്കിസ്ഥാൻ നീട്ടി. ഓഗസ്റ്റ് 24 വരെയാണ് വിലക്ക് നീട്ടിയത്. പാക്കിസ്ഥാൻ വിമാനങ്ങള്‍ക്ക് ഇന്ത്യൻ…
Read Moreവോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ നിയമ വകുപ്പിന് നിർദേശം നൽകി സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ സംസ്ഥാനത്തെ നിയമ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ആരംഭിക്കുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സജീവമായി ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കർണാടകയിലെ മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമായി വോട്ടർ പട്ടികയിലുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
Read Moreതൊട്ടിലിലാട്ടുമമ്മ, താരാട്ടായി പാടുമമ്മ, പതിനായിരം വർഷങ്ങളേറെ ചുമന്നൊരമ്മ…… ആലപ്പുഴയില്‍ കുഞ്ഞിനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ: അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മർദനത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. എംഎൽഎ അരുൺ കുമാറിനൊപ്പമാണ് മന്ത്രി കുഞ്ഞിനെ സന്ദർശിച്ചത്. പിതാവിന്റെ അമ്മയുടെ സംരക്ഷണത്തിലാണ് നിലവിൽ കുട്ടി. വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകൾ ഉണ്ടാകുകയെന്നും നാളെ മുതൽ സ്കൂളിൽ പോകുമെന്നും മന്ത്രി അറിയിച്ചു. അച്ഛന്റെഅമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളേയും മന്ത്രി സന്ദർശിച്ചു. കുഞ്ഞിനെ സന്ദർശിച്ച ശേഷം മന്ത്രി ഫേസ്ബുക്കിൽ കുട്ടി എഴുതിയ കവിതയും പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റ്…തൊട്ടിലിലാട്ടുമമ്മതാരാട്ടായി പാടുമമ്മഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല പതിനായിരം വർഷങ്ങളേറെ ചുമന്നൊരമ്മ… ഇത് അവളുടെ കവിതയിലെ വരികളാണ്. അച്ഛനും രണ്ടാനമ്മയും ക്രൂരമായി ഉപദ്രവിച്ച കുഞ്ഞുമകൾ തന്റെ അമ്മയെ കുറിച്ചെഴുതിയതാണ് കവിത. ഇത് മാത്രമല്ല ഒരുപാട് കവിതകൾ ഉണ്ട് അവളുടെ നോട്ട് ബുക്കിൽ, അവൾ എഴുതിയ കവിതകൾ. അച്ഛന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോൾ അവൾ. വനിതാ…
Read Moreഓണ്‍ലൈൻ മദ്യവില്പന പരിഗണനയിലില്ല: എടുത്തുചാടി തീരുമാനമെടുക്കില്ല: എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യവില്പനയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എടുത്തുചാടി ഒരു തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശിപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ട്. എന്നാൽ തത്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. ചർച്ച ചെയ്താണ് ഒരു നയം ആവിഷ്കരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനകത്ത് നിന്നാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുമാന വർധനയ്ക്ക് മറ്റുകാര്യങ്ങൾ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വർഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വർധിപ്പിച്ചു. മദ്യ വില്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിതിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഓൺലൈൻ മദ്യവില്പനയ്ക്കുള്ള വിശദമായ ശിപാർശ…
Read Moreപുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുക്രെയിനിലെ പുതിയ സംഭവവികാസങ്ങള്‍ പുടിൻ അറിയിച്ചെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം ശക്തമായി തുടരുന്നകാര്യത്തിലും ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.
Read Moreബിഹാറിൽ സീതാക്ഷേത്രത്തിന് തറക്കല്ലിട്ടു: ക്ഷേത്ര നിർമ്മാണത്തിനായി അനുവദിച്ചത് 882 കോടി
പട്ന: സീതാമർഹിയിലെ പുനൗര ധാമിൽ മാതാ സീതാക്ഷേത്രത്തിന്റെ തറക്കല്ലിടൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് നിർവഹിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ അഞ്ച് അടി ഉയരക്കുറവിലായിരിക്കും (156 അടി) സീതാ ക്ഷേത്രത്തിന്റെ നിർമാണം. അയോധ്യ രാമക്ഷേത്രം രൂപകൽപ്പന ചെയ്ത വാസ്തുശിൽപ്പി ചന്ദ്രകാന്ത് സോംപുരയാണ് സീതാ ക്ഷേത്രം രൂപകൽപ്പന ചെയ്യുന്നത്. ക്ഷേത്രത്തിലും ശ്രീകോവിലിലും മക്രാന കല്ലുകളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. 2023 സെപ്റ്റംബറിൽ അന്നത്തെ മഹാഹഗ്ബന്ധൻ സർക്കാർ അനുമതി നൽകിയ പദ്ധതിക്ക് ജൂലൈ ഒന്നിന് നിതീഷ് കുമാർ മന്ത്രിസഭ 882.87 കോടി രൂപ അനുവദിച്ചു. ഇതിൽ 137 കോടി നിലവിലുള്ള ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും നവീകരണത്തിനും 728 കോടി ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനും 16 കോടി അറ്റകുറ്റപ്പണികൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ-നവംബറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
Read More