ന്യൂഡൽഹി: സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ട്. 1,700 പൈലറ്റുമാരുടെ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയതെന്നും ഇതോടെയാണ് ഡിജിസിഎ നോട്ടിസ് നൽകിയതെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. ഡിജിസിഎ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചതായി ഇൻഡിഗോ വൃത്തങ്ങളും സ്ഥിരീകരിച്ചു. നോട്ടിസ് പരിശോധിക്കുകയാണെന്നും സമയപരിധിക്കുള്ളിൽ മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു. ക്യാപ്റ്റൻമാരും ഫസ്റ്റ് ഓഫിസർമാരും ഉൾപ്പെടെയുള്ള 1,700 പൈലറ്റുമാർക്ക് ഇൻഡിഗോ കാറ്റഗറി സി അഥവാ നിർണായക എയർഫീൽഡ് പരിശീലനം നടത്തിയത്. എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള വിമാനത്താവളങ്ങൾക്ക് ഈ സിമുലേറ്റർ പരിശീലനം അനുയോജ്യമല്ലെന്നാണ് ഡിജിസിഎ നോട്ടിസിൽ പറയുന്നത്. കോഴിക്കോട്, ലേ, കാഠ്മണ്ഡു തുടങ്ങിയ വിമാനത്താവളങ്ങളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിക്കോട് വിമാനത്താവളം പോലുള്ള ടേബിൾടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും സാഹചര്യങ്ങളും കാരണം…
Read MoreCategory: Loud Speaker
കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. പ്രതി പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കളെ കോതമംഗലം പോലീസ് ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയ സമയത്ത് മാതാപിതാക്കളും മറ്റു ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. വിദ്യാര്‍ഥിനി ആത്മഹത്യ കുറിപ്പ് അയച്ചു നല്‍കിയത് റമീസിന്റെ ഉമ്മയ്ക്കായിരുന്നു. റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങുംറമീസ് തര്‍ക്കമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങളും കൂട്ടത്തിലുണ്ട്. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്…
Read More‘ഏതു മോശപ്പെട്ട വഴിയിലൂടെയും സഞ്ചരിക്കാൻ ബിജെപിക്കു കഴിയുമെന്ന് തെളിഞ്ഞു’: ആർ. ബിന്ദു
തൃശൂർ: തൃശൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതു നേരും നെറിവുമില്ലാത്ത നടപടിയാണെന്നു മന്ത്രി ആർ. ബിന്ദു. എത്ര മോശപ്പെട്ട മാർഗം ഉപയോഗിച്ചും അധികാരത്തിൽ എത്തിപ്പെടാൻ പരമാവധി ശ്രമം നടത്തുക എന്നതിനാണ് ബിജെപിയും ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നത്. അതിന് എന്തു മോശപ്പെട്ട വഴിയിലൂടെ സഞ്ചരിക്കാനും ബിജെപിക്കു കഴിയുമെന്നു തൃശൂരിൽ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പള്ളികളിൽ നിരന്തരം കയറിയിറങ്ങുകയും കുരുത്തോല പിടിച്ച് പ്രദക്ഷിണം വയ്ക്കുകയും മാതാവിനു കിരീടം വച്ചുകൊടുക്കുകയും ചെയ്ത എംപി, കന്യാസ്ത്രീമാർ ആക്രമിക്കപ്പെടുന്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ ക്രൈസ്തവ ജനത വേട്ടയാടപ്പെടുന്പോഴും ഒരക്ഷരം മിണ്ടാൻ തയാറാകുന്നില്ലെന്നു മന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദർഭത്തിൽത്തന്നെ പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ ധാരാളം കള്ളവോട്ടുകൾ ചേർക്കപ്പെടുന്നത് എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ആ സന്ദർഭത്തിൽ അതു കണ്ടെത്തിയതിനാല്‍ വോട്ടുകൾ നീക്കം ചെയ്യാൻ സാധിച്ചു. അന്നു പ്രതിരോധിക്കാൻ കഴിയാത്ത ഒരുപാട് വോട്ടുകൾ വ്യാജമായ നിലയിൽ നമ്മുടെ വോട്ടർപട്ടികയിലുണ്ടായി.…
Read Moreധർമസ്ഥലയിൽ ഡ്രോൺ റഡാർ പരിശോധന; കൂടുതൽ മൃതദേഹം കുഴിച്ചിട്ട 13-ാം നമ്പർ പോയിന്റിലാണ് പരിശോധന
ബംഗളൂരു: ധർമസ്ഥലയിൽ പതിമൂന്നാം നമ്പർ പോയിന്റിൽ ഇന്ന് ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കും. കൂടുതൽ മൃതദേഹങ്ങളും 13-ാം നന്പർ പോയിന്റിലാണ് കുഴിച്ചിട്ടതെന്നാണ് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. മൃതദേഹഭാഗങ്ങളോ അന്വേഷണ പുരോഗതിയിൽ നിർണായകമായേക്കാവുന്ന തെളിവുകളോ കിട്ടിയാൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മേഖലയിൽ വിശദ പരിശോധന നടത്തും. ധർമസ്ഥലയിൽനിന്ന് 39 കൊല്ലം മുമ്പ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതിയിലും പ്രത്യേക അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കും. സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. പരാതി പ്രത്യേക അന്വേഷണസംഘം ഫയലിൽ സ്വീകരിച്ചു. കോളജ് വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോയശേഷം കാണാതായ പത്മലതയുടെ ശരീരഭാഗങ്ങൾ 56 ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. അന്ന് സിഐഡി വിഭാഗം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനാകാതെ വന്നതോടെ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.
Read Moreഅഹമ്മദാബാദ് വിമാനദുരന്തം; യുഎസിൽ നഷ്ടപരിഹാരം തേടാനൊരുങ്ങി മരിച്ചവരുടെ കുടുംബം
ന്യൂഡല്‍ഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ അമേരിക്കയില്‍ ബോയിംഗ് കമ്പനിയോട് നഷ്ടപരിഹാരം തേടാനൊരുങ്ങി മരിച്ചവരുടെ കുടുംബം. അപകടത്തില്‍ കൊല്ലപ്പെട്ട സ്വപ്നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരി തൃപ്തി സോണിയാണ് അമേരിക്കയില്‍ നിയമ നടപടിക്കൊരുങ്ങുന്നത്. അമേരിക്കന്‍ നിര്‍മിതമായ വിമാനത്തിന്റെ യന്ത്രതകരാറാണ് അപകടകാരണമെങ്കില്‍ ഇരകള്‍ക്ക് ബോയിംഗ് യുഎസ് നിയമം അനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് വ്യോമയാന കാര്യങ്ങളിലെ പ്രമുഖ വ്യക്തിയായ മൈക്ക് ആന്‍ഡ്രൂസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉത്പന്ന ബാധ്യത നിയമപ്രകാരമാണ് ബോയിംഗിനെതിരേ കേസ് നല്‍കുന്നതെന്ന് തൃപ്തി സോണി പറഞ്ഞു.ഇന്ധന സംവിധാനം, ത്രോട്ടില്‍ നിയന്ത്രണം എന്നിവയില്‍ തകരാര്‍ കണ്ടെത്തിയാല്‍ അത് യുഎസില്‍ ബോയിംഗിനെതിരs ഉത്പന്ന ബാധ്യതാ കേസിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് മൈക്ക് ആന്‍ഡ്രൂസ് പറയുന്നത്.ജൂണ്‍ 12നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അപകടത്തിൽ തകർന്നത്.
Read Moreകേരളത്തിൽ രണ്ടു വർഷത്തിനുള്ളിൽ പൂട്ടിയത് 201 സർക്കാർ സ്കൂളുകൾ; കണക്ക് പുറത്ത് വിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരളത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതായി കേന്ദ്ര സർക്കാർ. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 201 സ്കൂളുകൾ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയിൽ പറഞ്ഞു. രാജ്യത്താകെ എത്ര സർക്കാർ സ്കൂളുകൾ പൂട്ടിയെന്നതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കെ. രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.2021-22 വർഷത്തിൽ 5010 സർക്കാർ സ്കൂളുകൾ കേരളത്തിലുണ്ടായിരുന്നുവെന്നാണ് മറുപടിയിൽ പറയുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ മാത്രം 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു. പല സംസ്ഥാനങ്ങളിലും സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. അതേസമയം ഛത്തീസ്ഗഢ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സ്കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി.
Read Moreവിസി നിയമനം; ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിനെതിരേ ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം അല്ലാതെ സര്‍ക്കാരുമായി ആലോചിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് വിസി മാരെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വിസി നിയമനത്തില്‍ നേരത്തെ ഹൈക്കോടതി ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയിരുന്നു . എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗവര്‍ണര്‍ അനുകുലമായ ഉത്തരവ് നേടിയിരുന്നു. വിസി മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടെന്നും സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ച് പോകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം . കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഡോ. സിസ തോമസിന് വീണ്ടും ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ. ശിവപ്രസാദിന് സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സിലര്‍മാരായി വീണ്ടും നിയമനം നല്‍കിയത്. ഹൈക്കോടതി ഉത്തരവ് നേരത്തെ സര്‍ക്കാരിന് അനുകുലമായി വന്നപ്പോള്‍ പുതിയ വിസിമാരെ നിയമിക്കാനുള്ള പട്ടിക ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു…
Read Moreഇന്ത്യക്കെതിരേ പ്രകോപനവുമായി പാക്കിസ്ഥാൻ: ആണവായുധം പ്രയോഗിക്കും
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ആണവഭീഷണി മുഴക്കി പാക് സൈനിക മേധാവി അസിം മുനീർ. കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമല്ലെന്നും കാഷ്മീർ പാക്കിസ്ഥാന്റെ ജീവനാഡിയാണെന്നും മുനീർ പറഞ്ഞു. പാക്കിസ്ഥാൻ ആണവരാഷ്ട്രമാണെന്നും തങ്ങൾ തകർന്നാൽ ലോകത്തിലെ പകുതി രാജ്യങ്ങളെയും തകർക്കുമെന്നും പാക്ക് പട്ടാളമേധാവി ഭീഷണിസ്വരത്തിൽ പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യക്കെതിരേ മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയത്. സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അത് പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കുമെന്നും സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും മുനീർ പറഞ്ഞു. അമേരിക്കയിൽ പാക് വ്യവസായികളുടെ പരിപാടിയിലാണു പ്രകോപന പ്രസ്താവന നടത്തിയത്.
Read Moreകരുത്ത് വര്‍ധിപ്പിക്കാൻ നാവികസേന: രണ്ട് യുദ്ധക്കപ്പലുകൾ 26ന് കമ്മീഷൻ ചെയ്യും
മുംബൈ: നാവികസേനയുടെ കരുത്ത് വര്‍ധിപ്പിച്ച് രണ്ട് ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ 26ന് കമ്മീഷൻ ചെയ്യും. ഐഎൻഎസ് ഉദയഗിരി (എഫ്35), ഐഎൻഎസ് ഹിമഗിരി (എഫ്34) എന്നിവയാണ് വിശാഖപട്ടണത്തു കമ്മീഷൻ ചെയ്യുന്നത്. വ്യത്യസ്ത ഇന്ത്യൻ കപ്പൽശാലകളിൽ നിർമിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യുന്നത് ഇതാദ്യമായിരിക്കുമെന്ന് നാവികസേന അറിയിച്ചു. പ്രോജക്ട് 17 എ ക്ലാസിലെ രണ്ടാമത്തെ കപ്പലായ ഉദയഗിരി മുംബൈയിലെ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എംഡിഎൽ) നിർമിച്ചതാണ്. കോൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) നിർമിച്ച അതേ ക്ലാസിലെ ആദ്യ കപ്പലായ ഹിമഗിരിയും ഇതിനോടൊപ്പം ചേരും.
Read Moreവോട്ട് കൊള്ള ആരോപണം: ഡൽഹിയിൽ പ്രതിപക്ഷ മാർച്ച്
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ ഇന്ത്യ സഖ്യം പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിപക്ഷ എംപിമാർ ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഇന്ത്യ സംഖ്യത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും മാർച്ച് പ്രതിപക്ഷനേതാക്കൾ പറഞ്ഞു. രാവിലെ പതിനൊന്നരയോടെ പാർലമെന്റിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമടക്കം 300 ഓളം എംപിമാർ പ്രതിഷേധത്തിൽ അണിനിരക്കും. ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം പാർലമെന്റിനു പുറത്ത് ഇന്ത്യ മുന്നണി നടത്തുന്ന ആദ്യ സംയുക്ത പരിപാടിയാണ് ഇന്നത്തെ പ്രതിഷേധ മാർച്ച്. “വോട്ട് ചോരി’ എന്ന വിഷയത്തിൽ വിവിധ ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരിക്കും പ്രതിഷേധം. മുന്നണിയിൽനിന്നു പുറത്തുപോയ ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്.…
Read More