ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീകളും പ്രായപൂർത്തിയാക്കാത്തവരും ഉൾപ്പടെ 23,000ത്തിലധികം പേരെ കാണാതായിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ. 2024 ജനുവരി ഒന്നിനും 2025 ജൂൺ 30 നും ഇടയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പീഡന, ലൈംഗികാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങളും കാണാതായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം സംബന്ധിച്ച് ജില്ല തിരിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് എംഎൽഎ ബാല ബച്ചൻ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് സർക്കാർ ഈ കണക്ക് പുറത്തുവിട്ടത്. പീഡനം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട 1,500 പ്രതികൾ ഒളിവിലാണെന്നും സർക്കാർ കൂട്ടിച്ചേർത്തു. ഒരു മാസത്തിലേറെയായി എത്ര പെൺകുട്ടികളെ കാണാതായി, എത്ര പ്രതികളെ അറസ്റ്റ് ചെയ്തു, എത്ര പേർ ഇപ്പോഴും ഒളിവിലാണെന്ന് വ്യക്തമാക്കണമെന്നും മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കൂടാതെ, ഒളിവിൽ കഴിയുന്നവരെ എപ്പോൾ അറസ്റ്റ് ചെയ്യുമെന്നും ജോലി കൃത്യമായി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ…
Read MoreCategory: Loud Speaker
കേരള സര്‍വകലാശാലയിലെ പ്രതിസന്ധി; അനുനയനീക്കവുമായി മന്ത്രി ബിന്ദു; രജിസ്ട്രാറുടെ സസ്പെൻഷനിലുറച്ച് വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രശ്നപരിഹാരത്തിന് അനുനയ നീക്കവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു, വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്. റജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്ഷന് അംഗീകരിക്കണമെന്നും അല്ലാതെയുള്ള വിട്ടുവീഴ്ചയ്ക്കു തയാറല്ലെ ന്നുമുള്ള നിലപാടാണ് വിസി ഡോ. മോഹനന് കുന്നുമ്മേല്‍ ആവര്‍ത്തിച്ചത്. തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചെന്ന നിലപാടാണ് അനില്‍കുമാര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ ഫയലുകള്‍ ഇപ്പോഴും അനില്‍കുമാര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ഫയലുകള്‍ നോക്കാന്‍ വിസി ഇതുവരെയും തയാറായിട്ടില്ല. അനില്‍കുമാറിന് ഫയലുകള്‍ നല്‍കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിസി ഉത്തരവിട്ടുണ്ട്. ഉത്തരവ് മറികടന്ന് ഫയല്‍ നല്കിയാല് ചട്ടലംഘനമാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം വിസി നിയമിച്ച പുതിയ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന് നല്കുന്ന ഫയലുകളിലാണ് വിസി അംഗീകാരം നല്‍കുന്നത്. യൂണിവേഴ്സിറ്റി ഫണ്ടിനായി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന ഫയലില്‍ വിസി അംഗീകാരം നല്കി.കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍…
Read Moreപ്രണയബന്ധം; യുപിയിൽ 17കാരിയെ കൊലപ്പെടുത്തിരഹസ്യമായി കുഴിച്ചിട്ടു; അച്ഛനും സഹോദരൻമാരും പോലീസ് പിടിയിൽ
ലക്നോ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന്റെ പേരിൽ കൗമാരക്കാരിയെ കൊലപ്പെടുത്തിയശേഷം ബന്ധുക്കൾ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടു. ബാഗ്പതിലാണ് സംഭവം. 17കാരിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് അയച്ചു. 17കാരനായ ദളിത് ആൺകുട്ടിയും മുസ്ലീം സമുദായത്തിൽനിന്നുള്ള പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഈമാസം 12ന് ഇരുവരും ഹിമാചൽപ്രദേശിലേക്ക് ഒളിച്ചോടി.പെൺകുട്ടിയുടെ കുടുംബം പിന്നീട് അവരെ ഗ്രാമത്തിലേക്കു തിരികെകൊണ്ടുവന്നു. 22ന് രാത്രി പെൺകുട്ടിയെ കുടുംബം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ കുഴിച്ചിട്ടെന്നും പോലീസ് പറഞ്ഞു.പരാതിയെത്തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്തു. ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുടെ അമ്മാവൻ നൽകിയ നിർണായക വിവരങ്ങളാണ് അന്വേഷണം വഴിത്തിരിവിലെത്തിച്ചത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, രണ്ട് പിതൃസഹോദരന്മാർ, രണ്ട് മാതൃസഹോദരന്മാർ, പ്രായപൂർത്തിയാകാത്ത ഒരു ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; ഗുരുതര സുരക്ഷാവീഴ്ച, തടവുകാരുടെയോ ജീവനക്കാരുടെയോ സഹായം ലഭിച്ചില്ല; ജയിൽ ഡിഐജി തയാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ ഇങ്ങനെ…
തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിലിൽ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ ഭാഗത്തു നിന്ന് അലംഭാവവും വീഴ്ചയും ഉണ്ടായിട്ടുണ്ടെന്ന് ഉത്തരമേഖല ജയിൽ ഡിഐജി വി. ജയകുമാറിന്റെ കണ്ടെത്തൽ. സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി. സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടായി.സംഭവത്തിൽ തടവുകാരുടെയോ ജീവനക്കാരുടെയോ സഹായം ലഭിച്ചില്ലെന്ന് ജയിൽ വകുപ്പിന്റെ അനേഷണ റിപ്പോർട്ട്. ജയിൽ ഡിഐജി തയാറാക്കിയ റിപ്പോർട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യക്ക് സമർപ്പിച്ചു. ജയിലിൽ അക്രമസ ക്തനാകുന്ന ഗോവിന്ദച്ചാമിയോട് മറ്റു തടവുകാർ അകലം പാലിച്ചിരുന്നുവെന്നും അതിനാൽ രക്ഷപ്പെടാൻ മറ്റു തടവുകാർ സഹായിക്കാൻ സാധ്യത വളരെ കുറവാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആയുധങ്ങളും സെല്ലിലും ജയിൽ വളപ്പിലും കണ്ടെത്തിയ തുണികളും എങ്ങനെ ഇയാൾ സംഘടിപ്പിച്ചുവെന്നു വ്യക്തമല്ല. മറ്റു തടവുകാർ അലക്കാൻ ഇട്ട തുണികൾ അപഹരിച്ചതാകാനാണു സാധ്യതയെന്നാണു ഡിഐജിയുടെ…
Read Moreനിമിഷപ്രിയ: വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു; കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സർക്കാർ
കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. നിമിഷപ്രിയയുടെ കേസില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നായിരുന്നു അറിയിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവിയും വ്യക്തമാക്കി.എന്നാല്‍ ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല.കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്ത്തകൻ സാമുവൽ ജെറോം വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും…
Read Moreകന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി സംഘം ഛത്തീസ്ഗഡിൽ; അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അനൂപ്
റായ്പുർ: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടു ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ക്രിയാത്മകമായി ഇടപെടാൻ ബിജെപിയുടെ പ്രത്യേകസംഘം ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആന്റണി, മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണു വിവരം. സംസ്ഥാന ആഭ്യന്തരമന്ത്രിയുമായി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു. വ്യത്യസ്തമായ സാഹചര്യമാണു സംസ്ഥാനത്തുള്ളത്. കന്യാസ്ത്രീകളെ കാണുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീടു തീരുമാനിക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. അതിനിടെ ബെന്നി ബഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നീ പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിൽ നടക്കുന്നതു ബിജെപിയുടെ അജണ്ടയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കന്യാസ്ത്രീകൾക്കു രാജ്യത്തു സഞ്ചാരസ്വാതന്ത്ര്യംപോലും ഇല്ലേ എന്ന് ഫ്രാൻസിസ് ജോർജും പ്രതികരണം നടത്തി.
Read Moreഓക്സിജൻ കുറഞ്ഞതിനെത്തുടർന്ന് മൂന്നു രോഗികൾക്കു ദാരുണാന്ത്യം
ജലന്ധർ: പഞ്ചാബ് ജലന്ധർ സിവിൽ ആശുപത്രിയിലെ ട്രോമ വാർഡിൽ ഓക്സിജൻ ലഭ്യതയിൽ കുറവുവന്നതിനെത്തുടർന്ന് മൂന്നു രോഗികൾക്കു ജീവൻ നഷ്ടമായി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഓക്സിജൻ വിതരണം മാറ്റുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണു സംഭവത്തിനു കാരണം. സംഭവത്തെത്തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് ആശുപത്രി സന്ദർശിക്കുകയും വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വിഷയത്തിൽ ശരിയായ അന്വേഷണം ഉറപ്പ് നൽകിയ മന്ത്രി, ചണ്ഡീഗഡിൽ നിന്നുള്ള ഡോക്ടർമാരുടെ ഒരു സംഘം വിഷയം അന്വേഷിക്കുമെന്നും പറഞ്ഞു. സാങ്കേതിക തകരാറാണ് ഓക്സിജൻ വിതരണം കുറയാൻ കാരണമെന്ന് ഐവിൽ സർജനും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. വിനയ്കുമാർ പറഞ്ഞു.
Read Moreതെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: തെരുവുനായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമ വിദ്യാര്‍ഥിനി കീര്‍ത്തന സരിന് നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാകുമോ എന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്കാനാകുമോ എന്നതിലും തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരണം നല്‍കും. മേയ് 31ന് ഹര്‍ജിക്കാരിക്ക് തെരുവുനായയുടെ കടിയേറ്റു. തുടര്‍ന്ന് തെരുവുനായകളെ നിയന്ത്രിക്കാന്‍ നടപടിയാവശ്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തെരുവുനായകളുടെ വന്ധ്യംകരണം ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
Read Moreഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ജാമ്യാപേക്ഷയുമായി സഭാനേതൃത്വം കോടതിയിൽ
റായ്പുർ: ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഭാനേതൃത്വം ഇന്ന് കോടതിയിൽഅപേക്ഷ നൽകും. വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ അസീസി സന്യാസസമൂഹ അംഗങ്ങളായ, പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. അതേസമയം, ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്കെതിരായ അക്രമം സാധാരണമാണെന്ന് വിവിധ മേഖലയിലുള്ളവർ പറയുന്നു. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിന്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റ് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദം കാരണമാണെന്നും ആരോപണമുയരുന്നുണ്ട്.
Read Moreആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ക്കെതിരേ മന്ത്രിമാർ; അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ വിസിമാര്‍ കൂട്ടുനിന്നെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും. അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ വിസിമാര്‍ കൂട്ടുനിന്നെന്ന് മന്ത്രി ബിന്ദു ആരോപിച്ചു. ആര്‍എസ്എസിനു കൂട്ടുനിന്ന വിസിമാര്‍ക്ക് ഭാവിയില്‍ തലകുമ്പിട്ടു നില്‍ക്കേണ്ടി വരും. ആര്‍എസ്എസ് പരിപാടിക്കു പോയവരെ സര്‍ക്കാര്‍ പദവിയില്‍ ഇരുത്തേണ്ട കാര്യമില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കുഫോസ് വി.സി ബിജുകുമാറിനെ സ്ഥാനത്തുനിന്നു മാറ്റണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ സ്ഥാനത്തു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണു മന്ത്രിമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read More