ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ ബിലാസ്പുർ ഹൈക്കോടതിയിൽ ഇന്നു സമർപ്പിക്കും. സഭാ നേതൃത്വമാണ് കന്യാസ്ത്രീമാർക്കുവേണ്ടി ഹർജി സമർപ്പിക്കുന്നത്. കന്യാസ്ത്രീമാരെ ജയിലിൽ അടച്ചിട്ട് ഇന്നേക്ക് എട്ടു ദിവസമാകുകയാണ്. ഛത്തീസ്ഗഡ് സര്‍ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്നും അമിത് ഷാ കേരളത്തിൽനിന്നുള്ള എംപിമാരുടെ സംഘത്തോടു പറഞ്ഞിരുന്നു. അതേസമയം, എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. സമയ നഷ്ടത്തിനു കാരണമാകും എന്ന നിയമോപദേശത്തെ തുടര്‍ന്നാണു തീരുമാനം. ജയിലിലുള്ള കന്യാസ്ത്രീമാർക്ക് ബുധനാഴ്ച ജാമ്യം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് നേരത്തേ ഷാ കേരള എംപിമാർക്ക് ഉറപ്പുനൽകിയിരുന്നു. ആശയവിനിമയത്തിലുണ്ടായ വീഴ്ച മൂലമാണ് ഇതു നടക്കാതെ പോയതെന്നാണു പിന്നീട് മന്ത്രി വിശദീകരിച്ചത്. കേസിലുൾപ്പെട്ട ഒരു പെണ്‍കുട്ടിയെ ബജ്രംഗ്ദൾ നേതാക്കൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തെറ്റായ പ്രസ്താവനയിൽ ഒപ്പുവയ്പിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി…
Read MoreCategory: Loud Speaker
കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ; കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ചോദിച്ചത് 5 ലക്ഷം
ബംഗളൂരു: കർണാടകയിൽ കാണാതായ കൗമാരക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്തുനിന്നുമാണ് ബുധനാഴ്ച കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തിയത്.ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ എ. നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ട്യൂഷനായി വീട്ടിൽനിന്നിറങ്ങിയ കുട്ടി അരെക്കെരെ 80 ഫീറ്റ് റോഡിൽനിന്ന് കാണാതാവുകയായിരുന്നു. രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെത്തുടർന്ന് സ്വകാര്യകോളജിലെ അസി. പ്രഫസറായ പിതാവ് ജെ.സി. അചിതും ഭാര്യയും പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ട്യൂഷനുശേഷം കുട്ടി വീട്ടിലേക്കു മടങ്ങിയതായി അറിഞ്ഞു. പിന്നാലെ, അരെക്കെരെ ഫാമിലി പാർക്കിന് സമീപം നിന്ന് നിശ്ചിതിന്റെ സൈക്കിൾ ലഭിച്ചു. കൂടാതെ, മകനെ തിരികെ നൽകണമെങ്കിൽ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽനിന്ന് മാതാപിതാക്കൾക്ക് ഫോൺ കോളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹുളിമാവ് പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയൽ ചെയ്തു.…
Read Moreശനിയാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത്…
Read Moreവീരാജ്പേട്ട ബേത്രി കാവേരി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ഇരിട്ടി: വീരാജ്പേട്ട താലൂക്കിലെ കാവേരി നദിയുടെ ഭാഗമായ ബേത്രി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ നദി തീരത്തെത്തിയ പ്രദേശവാസി ദുർഗന്ധം വമിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് തലയില്ലാത്ത നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് വീരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷൻ ഓഫീസർ വാണിശ്രീയും സംഘവും സ്ഥലത്തെത്തി. മുങ്ങൽ വിദഗ്ദനായ മട്ടപ്പയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് മടിക്കേരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയില്ലാത്ത മൃതദേഹത്തിന് 15 -20 ദിവസം വരെ പഴക്കമുണ്ടാകുമെന്നും 35 -40 വയസ് പ്രായം തോന്നിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കറുത്ത നിറത്തിലുള്ള പാന്റ്സും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മരിച്ചയാളെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ 9480804956 , 9480804952 എന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കണമെന്ന് വീരാജ്പേട്ട പോലീസ് അറിയിച്ചു. അജ്ഞാത മൃതദേഹങ്ങൾ പതിവാകുന്നു കർണാടകയിലെ കുടക് ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ…
Read Moreകന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രധാനമന്ത്രിയുമായി അമിത് ഷാ ചർച്ച നടത്തിയെന്നു റിപ്പോർട്ട്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോടു വിവരം തേടി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയതായി റിപ്പോർട്ട്. വിഷയത്തിൽ കേരളത്തിലെ എംപിമാര്‍ നല്കിയ കത്ത് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് അമിത് ഷാ വിവരം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളും ബുധനാഴ്ച ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. നേരത്തെ, എന്‍.കെ. പ്രേമചന്ദ്രന് അടക്കമുള്ള എതാനും എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ വച്ച് അമിത്ഷായുമായി സംസാരിച്ചിരുന്നു. യുഡിഎഫ് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Read Moreഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവം: പാലോട് രവിയോടു മാപ്പുപറഞ്ഞ് കോൺഗ്രസ് പ്രാദേശിക നേതാവ്
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് എ. ജലീല്‍ പാലോട് രവിയോടു മാപ്പ് പറഞ്ഞു. ഇന്നുരാവിലെ പാലോട് രവിയുടെ വീട്ടിലെത്തിയാണ് മാപ്പുപറഞ്ഞത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് മുന്‍പാകെ മനഃസാക്ഷിക്കനുസരിച്ച് മൊഴി നല്കുമെന്നു ജലീല്‍ പറഞ്ഞു. ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം പാലോട് രവിയില്‍ നിന്നു രാജിവാങ്ങി. അദ്ദേഹം രാജിവച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ചിരുന്നു. ഇന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തിരുവനന്തപുരം ഡിസിസി ഓഫീസിലെത്തി ജലീലില്‍ നിന്നു വിശദീകരണം തേടും. ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് പാലോട് രവിയും കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറ്റ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും വിശദമായ…
Read Moreകന്യാസ്ത്രീകളുടെ മോചനത്തിന് ആത്മാര്‍ഥമായി ഇടപെടുന്നത് ബിജെപി മാത്രമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് ആത്മാര്‍ഥമായി ഇടപെടുന്നതു ബിജെപി മാത്രമാണെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. ബാക്കിയുള്ളവര്‍ അവരെ ജയിലിലിടാനാണു ശ്രമിക്കുന്നത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് എംപി ഈ വിഷയത്തില്‍ പ്രതികരിച്ചോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം അനൂപ് ആന്റണി ഛത്തീസ്ഗഡിലെ വിഷയത്തില്‍ കന്യാസ്ത്രീകളുടെ മോചനത്തിനായി പരിശ്രമിക്കുകയാണ്. ഛത്തീസ്ഗഡിലെ ഭരണകൂടവുമായി നല്ല ബന്ധമുള്ളയാളാണ് അനൂപ് ആന്റണിയെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ നല്കിയതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയതെന്നും അതില്‍ വീഴ്ച വരുത്തിയത് ആരെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ഛത്തീസ് ഗഡിലെ വിഷയം യാഥാര്‍ഥ്യം എന്താണെന്ന് ക്രൈസ്തവരെ ബോധ്യപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്ക്കുമറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read More‘സ്കൂൾ അവധിക്കാലം ഏപ്രിൽ, മേയിൽ നിന്ന് ജൂൺ, ജൂലൈയ് മാസങ്ങളിലേക്ക് മാറ്റിയാലോ’? അവധി മാറ്റുന്നതില്‍ ചർച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിലാണ് നിലവിൽ സ്കൂൾ അവധിക്കാലം. ആ സമയങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും…
Read Moreചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴല്നാടന് എംഎല്‍എയെ ഇഡി ഉടന്‍ ചോദ്യം ചെയ്തേക്കും
കൊച്ചി: ഇടുക്കി ചിന്നക്കനാല്‍ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടന്‍ ചോദ്യം ചെയ്തേക്കും. സ്ഥലം വാങ്ങിയതില്‍ കള്ളപ്പണ ഇടപാട് നടന്നോയെന്ന് ഇഡി അന്വേഷണംആരംഭിച്ചിട്ടുണ്ട്. റിസോര്‍ട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ സ്ഥലം കൈയേറിയെന്ന വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങളും ശേഖരിച്ചു. 2012ലാണ് ഒരേക്കര്‍ സ്ഥലംവാങ്ങി റിസോര്‍ട്ട് നിര്‍മിച്ചത്. ഇതിനോട്ചേര്ന്ന് അരയേക്കര്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു:മാത്യു കുഴല്നാടന് എംഎല്എഅതേസമയം, തനിക്കെതിരേയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞുമുള്ള അന്വേഷണത്തിന്റെ ആവശ്യമില്ല. നേരെതന്നെ അന്വേഷിക്കണം. ജനങ്ങള്‍ കാണുന്നതിനും അപ്പുറമുള്ള അന്വേഷണമാണ് സര്‍ക്കാര്‍ ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. അതില്‍…
Read Moreഡിജിറ്റൽ സുരക്ഷ; സഞ്ചാർ സാഥി പോർട്ടൽ വിജയകരം; വഞ്ചനാപരമായ കോളുകൾ 97 ശതമാനം കുറഞ്ഞു
കൊല്ലം: ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതോടെ രാജ്യത്താകമാനം വഞ്ചനാപരമായ മൊബൈൽ കോളുകളിൽ (സ്പൂഫ്ഡ്) 97 ശതമാനം കുറവ്.നേരത്തേ രാജ്യത്ത് പ്രതിദിനം 1.35 കോടി കബളിപ്പിക്കൽ കോളുകൾ ലഭിച്ചിരുന്നു. ഇത്തരം കോളുകൾ ഇപ്പോൾ പ്രതിദിനം മൂന്ന് ലക്ഷമായി കുറഞ്ഞതായാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രായലത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ സഞ്ചാർ സാഥി പോർട്ടൽ ഏറെ പ്രയോജനകരമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം 15.5 കോടി ആൾക്കാർ പോർട്ടൽ ഉപയോഗിച്ചതായാണ് കണക്ക്.വ്യക്തിഗത പരിധി കവിഞ്ഞതിന് ആകെ 1.75 കോടി ഫോൺ നമ്പരുകളും റദ്ദാക്കിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് ഫേഷ്യൽ റെക്കഗ്നിഷൻ ഫോർ ടെലികോം സിം സബ്സ്ക്രൈബർ വെരിഫിക്കേഷൻ (എഎസ് റ്റി ആർ) സംവിധാനം ഉപയോഗിച്ച് 82 ലക്ഷം മൊബൈൽ കണക്ഷനുകളും വിഛേദിച്ചു.വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശശിക്കുന്ന 5.1 ലക്ഷം മൊബൈൽ ഹാൻ്റ്…
Read More