കൊച്ചി: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്, യു. ഉല്ലാസ് (പത്തനംതിട്ട) എന്നിവര്‍ക്കെതിരേ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നല്കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസിലെ തുടര്‍നടപടികളാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നല്കിയ ഹര്‍ജിയാണു കോടതി അനുവദിച്ചത്. ഫോണ്‍ സംഭാഷണം റിക്കാർഡ് ചെയ്ത ഹര്‍ജിക്കാര്‍ അത് എഡിറ്റ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തെന്നാണു സത്യഭാമയുടെ പരാതി. എന്നാല്‍ അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും ഹാജരാക്കാന്‍ സത്യഭാമയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
Read MoreCategory: Loud Speaker
പോക്സോ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട്: പോക്സോ കേസുകള്‍ ഫലപ്രദമായി അന്വേഷിക്കുന്നതിനായി 20 പോലീസ് ജില്ലകളിലും നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 16 അംഗ പോലീസ് സംഘത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ 2019 നവംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി 2025 ല്‍ ഏപ്രിലില്‍ 304 തസ്തികകള്‍ രൂപീകരിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്ലുകള്‍ നിലവിലുള്ള 16 പോലീസ് ജില്ലകളില്‍ ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റീസ് എന്നു പുനര്‍നാമകരണം ചെയ്ത് ഡിവൈഎസ്പിമാര്‍ക്ക് അധിക ചുമതല നല്കി. നാര്‍ക്കോട്ടിക് സെല്‍ നിലവിലില്ലാത്ത തൃശൂര്‍ റൂറല്‍, തൃശൂര്‍ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നാല് ഡിവൈഎസ്പി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഡിവൈഎസ്പിയുടെ കീഴില്‍ രണ്ട് എസ്ഐ, രണ്ട് എഎസ്ഐ, ആറ് എസ് സിപിഒ, അഞ്ച് സിപിഒമാര്‍ എന്നിങ്ങനെയാണ് 16 അംഗ സംഘം. പോക്സോ കേസ് പ്രത്യേക…
Read Moreഅതിതീവ്ര മഴയ്ക്ക് സാധ്യത: മലബാറിലാകെ കനത്ത ജാഗ്രത; കുറ്റ്യാടി, താമരശേരി ചുരത്തില്‍ രാത്രികാല ഗതാഗത നിയന്ത്രണം
കോഴിക്കോട്: ഏകദേശം രണ്ടുമാസമായി ഇടവിട്ടിടവിട്ട് തുടരുന്ന മഴയ്ക്കൊടുവില്‍ വരുന്ന മൂന്നുദിവസങ്ങളില്‍ മലബാറില്‍ അതിതീവ്ര മഴ സാധ്യതാ പ്രവചനം. അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസര്‍കോഡ് ജില്ലകളിലും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: ജൂലൈ 18: ഇടുക്കി, മലപ്പുറം, കോഴിക്കോട്. ജൂലൈ 19: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം. ജൂലൈ 20:…
Read Moreപുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി സ്മൃതിസംഗമം; ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി
കോട്ടയം: കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു.രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ഥന നടത്തി. അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു പള്ളി മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആരംഭിച്ച അനുസ്മരണയോഗം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ്് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതിതരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 12 വീടുകളുടെ താക്കോല്‍ദാനവും ലഹരിക്കെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന മീനടം സ്പോര്‍ട്സ് ടർഫിനന്റെ നിര്‍മാണ ഉദ്ഘാടനവും നടത്തി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ വന്‍ജനാവലിയാണ് സമ്മേളനത്തില്‍…
Read Moreശബരിമലയില്‍ പഞ്ചലോഹ വിഗ്രഹത്തിന്റെ പേരില്‍ തട്ടിപ്പ്; ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് സംബന്ധിച്ച ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. പണസമാഹരണം നടത്തുന്നത് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു. ക്ഷേത്രാങ്കണത്തില്‍ വിഗ്രഹം വയ്ക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഇതിന്റെ പേരില്‍ പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെര്‍ച്ച്വല്‍ ക്യൂ പ്ലാറ്റ് ഫോമില്‍ പരസ്യപ്പെടുത്താനും കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശം നല്കി. ശബരിമല സ്പെഷല്‍ കമ്മീഷണരുടെ റിപ്പോര്‍ട്ട് പ്രകാരം സ്വമേധയാ എടുത്ത ഹര്‍ജി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്. തമിഴ്നാട്ടിലെ ഈറോഡിലുള്ള ലോട്ടസ് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. ഇ.കെ. സഹദേവനാണ് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് പണപ്പിരിവ് തുടങ്ങിയത്.…
Read Moreശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്ര; കാല് വേദനിച്ചതുകൊണ്ടാണ് ട്രാക്ടറില്‍ യാത്ര ചെയ്തതെന്ന് എഡിജിപി അജിത്കുമാർ
തിരുവനന്തപുരം: എഡിജിപി. എം.ആര്. അജിത്കുമാറിന്റെ വിവാദമായ ശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്ര, സംസ്ഥാന പോലീസ് മേധാവിക്ക് അജിത്ത് കുമാര്‍ വിശദീകരണം നല്കി.ല ശബരിമലയിലേക്ക് പോകവെ തനിക്ക് കാല് വേദനിച്ചത് കൊണ്ടാണ് ട്രാക്ടറില്‍ യാത്ര ചെയ്തതെന്നാണ് എഡിജിപി. അജിത്ത് കുമാര്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് വിശദീകരണം നല്‍കിയത്. അജിത്കുമാറും രണ്ട് സഹായികളും ട്രാക്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും ഹൈക്കോടതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തിയതിനെത്തുടര്‍ന്ന് പമ്പ പോലീസ് ട്രാക്ടര്‍ ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എഡിജിപിയുടെയും സഹായികളെയും കേസില്‍ പ്രതി ചേര്‍ത്തില്ല. ഈ നടപടിയ്ക്കെതിരേ കഴിഞ്ഞ ദിവസം മുതല്‍ പോലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. പത്തനംതിട്ട എസ്പിയുടെ പമ്പ എസ്എച്ച്ഒയുടെയും അറിവോടെയും ഒത്താശയോടെയുമാണ് ഹൈക്കോടതി വിധി ലംഘിച്ചുള്ള എഡിജിപി യുടെ ട്രാക്ടര്‍ യാത്രയെന്നാണ് ആരോപണം ഉയരുന്നത്.
Read Moreവിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
തിരുവനന്തപുരം/കൊല്ലം: ശാസ്താംകോട്ട തേവലക്കരയില്‍ സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തേക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഉണ്ടാകും.സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനാധ്യാപികയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും സ്കുളില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി സ്കുളിന് സമീപത്തെ വൈദ്യുതി ലൈന്‍ അപകടാവസ്ഥയിലാണ് , അത് പരിഹരിക്കാന്‍ പ്രധാനാധ്യാപികയുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായില്ല. പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഈ വര്‍ഷം സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയത് മതിയായ പരിശോധനകള്‍ നടത്താതെയാണെന്നാണ് കണ്ടെത്തല്‍. കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഡിഡിഇയുടെ (ഡപ്യൂട്ടി…
Read Moreതൃശൂര്‍ പൂരം കലക്കല്‍ ഗൂഢാലോചന; എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ വീണ്ടും റവന്യു മന്ത്രി കെ. രാജന്റെ മൊഴി
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ റവന്യു മന്ത്രി കെ. രാജന് എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരെ വീണ്ടും ക്രൈംബ്രാഞ്ചിന് മൊഴി നല്കി. പൂരം കലക്കലിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. പൂരം നടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ എഡിജിപിയോട് പറഞ്ഞിരുന്നു. എഡിജിപി സ്ഥലത്തുണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു. താന്‍ സ്ഥലത്തുണ്ടാകുമെന്ന് എഡിജിപി അജിത്ത് കുമാര്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പൂരത്തിനിടെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും അറ്റന്‍ഡ് ചെയ്യുകയൊ തിരികെ വിളിയ്ക്കുകയൊ ചെയ്തില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് നടക്കുന്നത്. നേരത്തെയും മന്ത്രി എഡിജിപിയുടെ നടപടിയ്ക്കെതിരെ മൊഴി നല്‍കിയിരുന്നു. ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ അന്വേഷണ സംഘത്തിനാണ് എഡിജിപിയ്ക്കെതിരെ വീണ്ടും മൊഴി നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയില്‍ നിന്നും മൊഴിയെടുത്തത്. നേരത്തെ…
Read Moreഎം.ആർ. അജിത്കുമാറിന്റെ ട്രാക്ടർ സവാരി; എഡിജിപിയെ സംരക്ഷിച്ച് പോലീസ്; എഫ്ഐആർ കേസ് ഡ്രൈവർക്കെതിരേ; അജിത് കുമാറിനെ പരാമർശിക്കാതെ എഫ്ഐആർ
പത്തനംതിട്ട: ശബരിമല ട്രാക്ടര്യാത്രാ വിവാദത്തില്‍പ്പെട്ട എഡിജിപി എം. ആര്. അജിത് കുമാറിനെ സംരക്ഷിച്ച് പോലീസ് എഫ്ഐആര്‍. സംസ്ഥാന പോലീസ് മേധാവിയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 01-സി എന്‍/3056 രജിസ്ട്രേഷനിലുള്ള ട്രാക്ടർ ഓടിച്ച പോലീസ് ഡ്രൈവർക്കെതിരേയാണ് കേസ്. സംസ്ഥാനത്തെ ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ ഡ്രൈവറായ സാധാരണ പോലീസുകാരന് നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി സന്നിധാനത്തേക്കു കൊണ്ടുപോയതാണെന്ന തരത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട്. ആളെ കയറ്റി സന്നിധാനത്തേക്കും തിരിച്ചു യാത്ര ചെയ്തതിനാണ് കേസ് ചുമത്തിയത്. എന്നാല്‍ ഇയാളുടെ പേരും എഫ്ഐആറില്‍ ഇല്ല. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. തിരുവല്ല പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ വിവേക് കുമാർ ആണ് വാഹനം ഓടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ സി. കെ. മനോജാണ് കേസെടുത്തത്. ട്രാക്ടറില്‍ യാത്ര ചെയ്ത എം. ആര്. അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല. കേരളാ…
Read Moreബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്ന് വിമാനക്കമ്പനി
ന്യൂഡൽഹി: ഇന്ധനനിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിന്റെ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കി എയർ ഇന്ത്യ. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ പരിശോധനകൾ പൂർത്തിയാക്കിയതായി വിമാനക്കന്പനി അറിയിച്ചത്. ഇതുവരെ തകരാറുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ബോയിംഗ് 787, 737 വിമാന സർവീസ് നടത്തുന്ന വിമാനക്കമ്പനികളോട് ഇന്ധന നിയന്ത്രണ സ്വിച്ച് സംവിധാനങ്ങൾ പരിശോധിക്കാൻ ഡിജിസിഎ നിർദേശം നൽകിയിരുന്നു. അഹമ്മദാബാദിൽ തകർന്ന ബോയിംഗ് 787-8 ലെ രണ്ട് ഇന്ധന സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ “റൺ’ ൽ നിന്ന് “കട്ട്ഓഫ്’ ലേക്ക് മാറിയതായാണ് കണ്ടെത്തിയത്. ഇതു വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ അപകടത്തിൽപ്പെടാൻ കാരണമായി.
Read More