ധർമസ്ഥല കൂട്ടക്കൊലപാതക വെളിപ്പെടുത്തൽ; 22 വർഷം മുമ്പ് കാണാതായ വിദ്യാർഥിനിയുടെ തിരോധാനം അന്വേഷിക്കണമെന്ന പരാതിയുമായി അമ്മ

മംഗളൂരു: ധർമസ്ഥലയിൽ നടന്നതായി പറയുന്ന കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ 22 വർഷംമുമ്പ് ധർമസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണം നടത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. മണിപ്പാലിൽ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന അനന്യ ഭട്ടിനെയാണ് 2003 ൽ സുഹൃത്തുക്കൾക്കൊപ്പം ധർമസ്ഥലയിലെത്തിയപ്പോൾ കാണാതായത്. അപ്പോൾതന്നെ പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനന്യയുടെ അമ്മ സുജാത ഭട്ട് ധർമസ്ഥല പോലീസിൽ നൽകി പരാതിയിൽ പറയുന്നു. ബംഗളൂരു സ്വദേശിനിയായ സുജാത സിബിഐയിൽ സ്റ്റെനോഗ്രാഫറായിരുന്നു. ഇവർ കോൽക്കത്തയിൽ ജോലിചെയ്തിരുന്ന കാലത്താണ് മകളെ കാണാതായത്. പോലീസിന്‍റെ ഭാഗത്തുനിന്ന് സഹായം ലഭിക്കില്ലെന്നു മനസിലായപ്പോൾ സ്വന്തം നിലയ്ക്ക് ധർമസ്ഥലയിലെത്തി അന്വേഷണം നടത്താൻ ശ്രമിച്ചിരുന്നതായും അപ്പോൾ ഒരു സംഘം ആളുകൾ തന്നെ ക്രൂരമായി ആക്രമിച്ച് അബോധാവസ്ഥയിലാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പറയുന്ന ഇടങ്ങൾ പരിശോധിക്കുമ്പോൾ അനന്യയുടെ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാൻ…

Read More

ഒഡീഷ വിദ്യാർഥിനിയുടെ ആത്മഹത്യ: അന്വേഷണം പ്രഖ്യാപിച്ച് യുജിസി; ഒഡീഷയിൽ ഇന്ന് ബന്ദ്

ഭുവനേശ്വർ: ഒഡീഷയിലെ കോളജ് വിദ്യാർഥിനി അധ്യാപകന്‍റെ ലൈംഗികപീഡനത്തെത്തുടർന്ന് സ്വയം തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുജിസി. നാലംഗ കമ്മിറ്റി കേസ് അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശിപാർശകളും സമിതി നൽകും. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള എട്ട് പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുകയാണ്. ഇതേത്തുടർന്ന്, സംഘർഷം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും പ്രതികൾക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉറപ്പുനൽ‌കിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11:45യോടെയാണ് വിദ്യാർഥിനി മരിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തി പെൺകുട്ടിയെയും കുടുംബത്തെയും കണ്ടിരുന്നു. ബാലസോറിലെ കോളജിൽ രണ്ടാംവർഷ ബിഎഡ് വിദ്യാർഥിനിയാണ് മരിച്ചത്. അധ്യാപകനെതിരേ ലൈംഗികപീഡന പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനി…

Read More

അഹമ്മദാബാദ് ദുരന്തം: നിർത്തിവച്ച അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

ന്യൂഡൽഹി: ജൂൺ 12ന് സംഭവിച്ച അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ. ഓഗസ്റ്റ് ഒന്നു മുതൽ അന്താരാഷ്‌ട്ര സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബോയിംഗ് 787 വിമാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തുന്നതിന്‍റെ ഭാഗമായാണ് സർവീസുകൾ നിർത്തിവച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ഭാഗിക സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും ഒക്ടോബർ ഒന്നോടെ പൂർണമായും സാധാരണനിലയിലെത്തുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. പ്രധാന മാറ്റങ്ങൾഡൽഹി-ലണ്ടൻ (ഹീത്രു) – ഇന്നു മുതൽ ആഴ്ചയിൽ 24 വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു. ഡൽഹി-സൂറിച്ച് – ഓഗസ്റ്റ് ഒന്നു മുതൽ ആഴ്ചയിൽ നാലിൽനിന്ന് അഞ്ച് ആയി വർധിപ്പിച്ചു. ഡൽഹി-ടോക്കിയോ (ഹനേഡ), ഡൽഹി-സിയോൾ (ഇഞ്ചിയോൺ) – ഓഗസ്റ്റ്, സെപ്റ്റംബറിൽ യഥാക്രമം മുഴുവൻ പ്രതിവാര സർവീസുകളും പുനഃസ്ഥാപിക്കും. ഡൽഹി-ആംസ്റ്റർഡാം ഓഗസ്റ്റ് ഒന്നുമുതൽ ആഴ്ചയിൽ ഏഴ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കും. അഹമ്മദാബാദിനും ലണ്ടനും…

Read More

നെട്ടൂരില്‍ കണ്ടെയ്‌നര്‍ ലോറി പിടികൂടിയ സംഭവം: പ്രതികള്‍ മോഷ്ടിച്ച കാര്‍ കണ്ടെത്തി

കൊച്ചി: കാര്‍ കടത്തിക്കൊണ്ട് വരുന്നുവെന്ന സംശയത്തില്‍ കണ്ടെയ്‌നര്‍ ലോറി തടഞ്ഞ് പോലീസ് പിടികൂടിയ മൂന്നംഗ സംഘം മോഷ്ടിച്ച കാര്‍ കൃഷ്ണഗിരിയില്‍നിന്ന് തന്നെ കണ്ടെത്തി. കൃഷ്ണഗിരിയില്‍നിന്ന് ഇക്കോ കാര്‍ മോഷ്ടിച്ച സംഘം ആ സ്ഥലത്തുനിന്ന് കുറച്ച് അകലെയായി മാറ്റിയിട്ടിരിക്കുന്ന നിലയിലാണ് പനങ്ങാട് പോലീസ് കാര്‍ കണ്ടെത്തിയത്. പിന്നീട് വന്ന് കാര്‍ കൊണ്ടുപോകാമെന്ന ധാരണയിലാണ് മോഷ്ടാക്കള്‍ കാര്‍ ഒളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ കണ്ടെയ്‌നറിനുള്ളില്‍ മോഷണം പോയ കാർ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കൃഷ്ണഗിരി പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വാഹനം കണ്ടെത്തിയത്. കൃഷ്ണഗിരി പോലീസ് ഇന്ന് കൊച്ചിയിലെത്തും. കേസുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നസീര്‍ അഹമ്മദ് (32), സുധാം (35), രാജസ്ഥാന്‍ സ്വദേശി സെയ്കുല്‍ (32) എന്നിവരെയാണ് പനങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ സാജു ആന്‍റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രാജസ്ഥാന്‍ രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നര്‍…

Read More

ഒരു രാജ്യം പൊതുപ്രവർത്തകർ മതമേലധ്യക്ഷർ ഒക്കെ എന്തിനാണ് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കുന്നത്: നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല; ശ്രീജിത്ത് പ‍ണിക്കർ

നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല. ഒരു രാജ്യം പൊതുപ്രവർത്തകർ മതമേലധ്യക്ഷർ ഒക്കെ എന്തിനാണ് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പ‍ണിക്കർ. കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല. ശരീരം വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണ്. കൊല്ലപ്പെട്ടയാളിന്‍റെ കുടുംബത്തിന്‍റെ മാപ്പാണ് ആഗ്രഹിക്കുന്നത്. എന്തിനാണ് മാപ്പ് എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഇന്നാട്ടിലും വിദേശത്തും കൊലക്കേസിൽ ജയിലിൽ കിടക്കുന്നവരോടും വധശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പയുണ്ടോ? നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല. തന്‍റെ ബിസിനസ് പങ്കാളിക്ക് അമിതമായ അളവിൽ ഉറക്ക മരുന്ന് കൊടുക്കുന്നു. അയാളുടെ മരണം ഉറപ്പുവരുത്തുന്നു. ശവശരീരം പലതായി വെട്ടിനുറുക്കുന്നു. അതിനൊരു സഹായിയെ കണ്ടെത്തുന്നു. ശേഷം ശരീരഭാഗങ്ങൾ വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നു. അവർക്ക് അവരുടേതായ ന്യായങ്ങൾ കാണും, ഏത് കൊലപാതകത്തിലും…

Read More

നെട്ടൂരില്‍ കണ്ടെയ്‌നര്‍ ലോറി പിടിച്ചെടുത്തു: രണ്ടു രാജസ്ഥാന്‍ സ്വദേശികള്‍ കസ്റ്റഡിയില്‍; കവര്‍ച്ചാ സംഘമെന്ന് സംശയം; ഒരാള്‍ ഓടി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം നെട്ടൂരില്‍ പോലീസ് കണ്ടെയ്‌നര്‍ ലോറി പിടിച്ചെടുത്തു. കവര്‍ച്ച ചെയ്ത സാധനങ്ങളുമായി എത്തിയവരാണ് ലോറിയിലുണ്ടായതെന്നാണ് സംശയം. സംഭവവുമായി മൂന്ന് രാജസ്ഥാന്‍ സ്വദേശികളെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽ പൊളിച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് കസ്റ്റഡിയിലുള്ള രണ്ടു പേരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കാറുമായി കണ്ടെയ്‌നര്‍ ലോറി കൊച്ചിയിലേക്ക് എത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ പനങ്ങാട് പോലീസ് വാഹനങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് വെളുപ്പിന് 3.30 ഓടെ കണ്ടെയ്‌നര്‍ ലോറി നെട്ടൂരിലെത്തിയത്. പോലീസ് വണ്ടി തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലോറിയില്‍ എസികളാണ് കണ്ടെത്തിയത്. കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യലിലൂടെ വ്യക്തമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. രക്ഷപ്പെട്ട ആളെ കകണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സ്‌കൂള്‍ സമയമാറ്റം:പിന്നോട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി; സ്‌കൂളുകളില്‍ പാദപൂജ നടത്താന്‍ അനുവദിക്കില്ല

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.പരാതിക്കാരുമായി ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. തീരുമാനം മാറ്റാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിഫ്രി മുത്തുക്കോയ തങ്ങളുമായി ഫോണില്‍ സംസാരിച്ചു. ആശയകുഴപ്പം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചു. ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് സമസ്ത സമര പ്രഖ്യാപനം നടത്തിയത്. അടുത്തയാഴ്ച സമസ്തയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകളില്‍ പാദപൂജ നടത്താന്‍ അനുവദിക്കില്ല.‌ഗവര്‍ണറുടെ ആഗ്രഹങ്ങള്‍ നടക്കില്ല. പാദപൂജ നടത്തുന്ന സ്‌കുളുകള്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

അനര്‍ട്ടിന്‍റെ ക്രമക്കേടും അഴിമതിയും; ഒന്നും രണ്ടുമലല്ല വൈദ്യുതിമന്ത്രിയോട് ഒമ്പതു ചോദ്യങ്ങളുമായി ചെന്നിത്തല

കോഴിക്കോട്: അനര്‍ട്ടിന്‍റെ ക്രമക്കേടും അഴിമതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയോട് ചോദ്യങ്ങളുമായി മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ അഴിമതി കാണിച്ചിട്ടില്ലെന്നും ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞതായി കണ്ടു. ഇതു ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ അതിര്‍ത്തിതര്‍ക്കമോ പിണക്കമോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് സ്വകാര്യമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇതു ജനങ്ങളുടെ നികുതിപ്പണത്തിന്‍റെ പ്രശ്‌നവും അഴിമതിയും ആണെന്നും ചെന്നിത്തല ഇന്നുരാവിലെ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒമ്പത് ചോദ്യങ്ങളും അദ്ദേഹം മന്ത്രിക്ക് നേരേ ഉയര്‍ത്തി. ചോദ്യം ഒന്ന്.അഞ്ചു കോടി രൂപ വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അര്‍ഹതയുള്ള അനെര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചത് മന്ത്രി അറിഞ്ഞിരുന്നോ..? ഇതിനു മന്ത്രിയുടെയോ വകുപ്പിന്‍റെയോ പ്രത്യേകാനുമതി വാങ്ങിയിരുന്നോ..? ഇല്ലെങ്കില്‍ എന്തുകൊണ്ടു നടപടിയെടുത്തില്ല.? ചോദ്യം രണ്ട്.…

Read More

താത്കാലിക വിസി നിയമനം; ഹൈക്കോടതിവിധി മറികടക്കാന്‍ അപ്പീല്‍സാധ്യത തേടി രാജ്ഭവന്‍

തിരുവനന്തപുരം: താത്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി വിധി മറികടക്കാന്‍ അപ്പീല്‍സാധ്യത തേടി രാജ്ഭവന്‍. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ വിസി നിയമനത്തിനെതിരേയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. രണ്ടിടത്തും വിസിമാരെ നിയമിച്ചത് ഗവര്‍ണറായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളവരെ മാത്രമെ വിസിമാരാക്കാന്‍ സാധിക്കുകയുള്ളുവെന്നാണു കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് മറികടക്കാനാണു സുപ്രീംകോടതിയെ സമീപിക്കാന്‍ രാജ്ഭവന്‍ നിയമവിദഗ്ധരുമായി കുടിയാലോചന നടത്തുന്നത്. അതേസമയം ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുകയാണ്. ഈ പട്ടികയിലുള്ളതു സര്‍ക്കാരിന്‍റെ വേണ്ടപ്പെട്ടവരാണ്. ഇവരെ ഗവര്‍ണര്‍ അംഗീകരിക്കുമോ, പട്ടിക സ്വീകരിക്കുമോ എന്നത് വരും ദിവസങ്ങളില്‍ മാത്രമെ അറിയാന്‍ സാധിക്കുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ടു തട്ടിലൂടെയാണു മുന്നോട്ടുപോകുന്നത്. ഭാരതാംബ ചിത്ര വിവാദമാണു സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നല്ല ബന്ധത്തിനു വിലങ്ങുതടിയായത്.

Read More

അധ്യാപകന്‍റെ ലൈംഗികാതിക്രമം; സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു

ഭുവനേശ്വർ: ഒഡീഷയില്‍ അധ്യാപകന്‍റെ പീഡനത്തെത്തുടര്‍ന്നു സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.45ഓടെയാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാഷ്‌ട്രപതി ദ്രൗപതി മുർമു വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ചിരുന്നു. എയിംസിൽ കോൺവെക്കേഷനിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാഷ്ട്രപതി എത്തിയത്. അതേസമയം, വിദ്യാർഥിനിയുടെ മരണത്തോടെ വിദ്യാർഥികൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകന്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തിയിട്ടും കോളജ് പരാതി അവഗണിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 22കാരി സ്വയം തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവഗുരുതരനിലയില്‍ ചികിത്സയിലായിരുന്നു. അധ്യാപകനെതിരായ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയാണു ദാരുണസംഭവം. വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹപാഠി 70 ശതമാനം പൊള്ളലേറ്റ് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ആരോപണ വിധേയനായ അസിസ്റ്റന്‍റ് പ്രഫസര്‍ സമീര്‍ കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് സാഹുവിനെ സസ്പെന്‍ഡ് ചെയ്തു. ബാലാസോറിലെ ഫക്കീര്‍ മോഹന്‍ കോളജിലെ ബിഎഡ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.…

Read More