പുതുക്കാട് (തൃശൂർ): ടച്ചിംഗ്സ് കൊടുക്കാത്തതുമായി ബന്ധ പ്പെട്ട തർക്കത്തിനൊടുവിൽ പുതുക്കാട് ബാറിൽ ജീവനക്കാരന് കുത്തേറ്റു മരിച്ചു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രന് (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓടി രക്ഷപ്പെട്ട ആമ്പല്ലൂര്‍ അളഗപ്പ നഗർ സ്വദേശി സിജോയെ (40) പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പുതുക്കാട് മേ ഫെയര്‍ ബാറിലാണു സംഭവം. ഇന്നലെ ഉച്ചയോടെ തുടങ്ങിയ തർക്കം അര്‍ധരാത്രിയോടെ കൊലപാതകത്തിലെത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണു സംഭവങ്ങളുടെ തുടക്കം. ബാറിൽ മദ്യപിക്കാൻ എത്തിയ സിജോ കൂടുതൽ ടച്ചിംഗ്സ് നൽകാത്തതി ച്ചൊല്ലി കൗണ്ടർ ജീവനക്കാരുമായി തർക്കമുണ്ടായി. ബഹളം വച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നു പുറത്താക്കി. ജീവനക്കാര്‍ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയശേഷമാണു യുവാവ് ബാറില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ ടച്ചിംഗ്സ് തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഹേമചന്ദ്രന് ഇടപെട്ടിരുന്നില്ല. ഇതിനുശേഷം രാത്രി 11 ന് ബാർ അടച്ച സമയം വരെ സിജോ പുറത്ത് ഒളിച്ചിരുന്നുവെന്നാണു…
Read MoreCategory: Loud Speaker
നിപ്പ: പെരിന്തൽമണ്ണയിലെ 15കാരിക്ക് രോഗബാധയില്ല, പരിശോധനാ ഫലം നെഗറ്റീവ്
തൃശൂർ: നിപ സംശയത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 15കാരിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട്ട് നടത്തിയ പരിശോധനാ ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Read Moreആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂര തകര്‍ന്ന് വീണു; 60 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്; അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ യുപി സ്കൂളിന്റെ മേൽക്കൂര തകര്‍ന്ന് വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വലിയ അപകടം ഒഴിവായി. ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്നാണ് വിവരം. അതേസമയം സംഭവത്തിൽ പ്രതികരിച്ച് പ്രധാനാധ്യാപകൻ ബിജു രംഗത്തെത്തി. ‘ഏകദേശം 60 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണ്. തകർന്നു വീണ കെട്ടിടം നിലവിൽ ഉപയോഗശൂന്യമാണ്. കെട്ടിടത്തിലേക്ക് കുട്ടികള്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവില്‍ 14 മുറിയുടെ കെട്ടിടം കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. അടുത്തയാഴ്ച പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതറില്‍ നിന്നും ലഭിക്കുന്നത്’ എന്ന് ബിജു പറഞ്ഞു.
Read Moreഅതുല്യയുടെ മരണത്തില്‍ കുറ്റക്കാരനല്ല, സംഭവം നടക്കുമ്പോൾ പുറത്ത് ആയിരുന്നു, തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്; കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്
ഷാർജ: കൊല്ലം സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് വിശദീകരണവുമായി രംഗത്ത്. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ല. സംഭവത്തിൽ ദുരൂഹതയുണ്ട്. അതുല്യ മരിച്ച മുറിയില്‍ ബെഡ് മാറി കിടക്കുന്നതും മുറിയില്‍ കത്തിയും മാസ്കും കണ്ടെത്തിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് ഭർത്താവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീട്ടുകാരുമായി സംസാരിക്കുന്നത് അതുല്യക്ക് ഇഷ്ട്ടം അല്ല. കഴിഞ്ഞ അഞ്ച് വർഷമായി അവരുമായി ബന്ധമില്ല. താൻ സുഹൃത്തുക്കൾക്കൊപ്പം പോകുന്നത് അവൾക്ക് ഇഷ്ട്ടം അല്ല. അതുല്യ അബോർഷൻ ചെയ്തത് തന്നെ മനസികമായി തളർത്തി. കൊല്ലത്തെ ആശുപത്രിയിൽ നിന്നാണ് അബോർഷൻ നടത്തിയത്. ആ സമയത്ത് മദ്യപിച്ചു. അന്ന് മുതൽ അതുല്യയുമായി മാനസികമായി തമ്മിൽ അകന്നുവെന്ന് സതീഷ് പറയുന്നു. ‘അതുല്യയുടെ പിതാവ്…
Read Moreഅനധികൃത ബെറ്റിംഗ് ആപ്പുകളുടെ കേസ്: ഗൂഗിളിനും മെറ്റയ്ക്കും ഇഡി നോട്ടീസ്; ഇരു കന്പനികളുടെയും പ്രതിനിധികളോട് നാളെ ഇഡി ആസ്ഥാനത്തു ഹാജരാകാൻ നിർദേശം
ന്യൂഡൽഹി: അനധികൃത ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരു കന്പനികളുടെയും പ്രതിനിധികളോട് നാളെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ബെറ്റിംഗ് ആപ്പുകളെ തങ്ങളുടെ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചുവെന്നും കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാൻ ഇരുകന്പനികളും സഹായിക്കുന്നുവെന്നും കണ്ടാണ് ഇഡിയുടെ നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ (നിരോധന) നിയമത്തിന്റെ (പിഎംഎൽഎ) ലംഘനങ്ങളിൽ സൂക്ഷ്മ അന്വേഷണം നേരിടുന്ന അനധികൃത ആപ്പുകളുടെ പ്രചാരണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് നിലവിൽ ഇഡി അന്വേഷണം നടത്തിവരുന്നത്. എങ്ങനെയാണ് ഇത്തരം ആപ്പുകൾക്ക് അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകാൻ കഴിയുമെന്നതു മനസിലാക്കാൻ ഗൂഗിളിന്റെയും ഫേസ്ബുക്ക്, വാട്സാപ് തുടങ്ങിയവയുടെ മാതൃകന്പനിയായ മെറ്റയുടെ പ്രതിനിധികളെ ചോദ്യം ചെയ്യുന്നതിലൂടെ ഇഡിക്കു മനസിലാക്കാൻ കഴിയും. നൈപുണ്യകേന്ദ്രീകൃതമായ ഗെയിമുകളാണെന്നു തെറ്റിദ്ധരിപ്പിച്ച് അനധികൃത ചൂതാട്ടമടക്കം പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈൻ ബെറ്റിംഗ്…
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ
കൊച്ചി: ക്രൊയേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ. കേസുമായി ബന്ധപ്പെട്ട് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ പ്രണവ് പ്രകാശിനെയാണ് എലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ചിറ്റൂര്‍ റോഡില്‍ എസ്ജിഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു പ്രണവ്. വിദേശ ജോലി വാഗ്ദാനം ചെയ്ത് 150 ഓളം പേരില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്. പിന്നീട് ഇവര്‍ക്ക് ജോലി നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ഏലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ യു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ പേരില്‍നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഒൻപത് കാരറ്റ് സ്വർണം ഹാൾമാർക്കിംഗ് പരിധിയിലേക്ക്
കൊച്ചി: ഒൻപത് കാരറ്റ് സ്വർണം ഇനി ഹാൾമാർക്കിംഗ് പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകൾക്ക് പുറമെയാണ് ഒൻപത് കാരറ്റ് സ്വർണാഭരണങ്ങൾ ഹാൾ മാർക്കിംഗ് പരിധിയിലേക്ക് എത്തിയത്. .375 ശതമാനം സ്വർണ പരിശുദ്ധിയാണ് 9 കാരറ്റ് സ്വർണാഭരണങ്ങളിൽ ഉണ്ടാവുക. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഐഎസ് 1417:2016 നിയമം ജൂലൈ 2025 ഭേദഗതി ചെയ്തത് അനുസരിച്ചാണ് ഒൻപത് കാരറ്റ് ഹാൾമാർക്കിംദ് നിർബന്ധമാക്കിയത്. ഒൻപത് കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് നിർബന്ധമാക്കിയത് സ്വാഗതം ചെയ്യുന്നതായും, സ്വർണാഭരണ വ്യാപാര-വ്യവസായ മേഖലയിൽ പുതിയ ചലനങ്ങൾ ഉളവാക്കുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസർ അഭിപ്രായപ്പെട്ടു.
Read Moreഅമ്മയെയും പെണ്മക്കളെയും സിപിഎം വീട്ടില്‍നിന്ന് ഇറക്കിവിട്ട സംഭവം; ഏകാധിപത്യത്തിന്റെ ഇരുണ്ടകാലം ഓര്‍മിപ്പിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ നിർധനരായ നാലംഗ കുടുംബത്തെ പെരുവഴിയിൽ ഇറക്കിവിട്ട സിപിഎം നേതാക്കന്മാരുടെ നടപടിക്കെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. അമ്മയെയും പെണ്മക്കളെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വികസനപദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയില്‍നിന്ന് സിപിഎം ഒട്ടും മുന്നോട്ടു സഞ്ചരിച്ചിട്ടില്ല. വെള്ളം കയറിയ വീട്ടില്‍നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവയ്ക്കുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. കാലങ്ങളായി സിപിഎം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്‍ച്ച മാത്രമാണിതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.
Read Moreഹേമചന്ദ്രന് കൊലപാതകം; മുഖ്യപ്രതിയെ ‘പൂട്ടാന്‍’ പോലീസ്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തുണയാകും
കോഴിക്കോട്: കോഴിക്കോട്ടുനിന്നും തട്ടികൊണ്ടുപോയി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ വനത്തിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മുഖ്യപ്രതിയുടെ മൊഴി കളവെന്ന് പോലീസ്. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോൾ മൃതദേഹം കുഴിച്ചിടുകമാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതിയും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ നൗഷാദിന്റെ മൊഴി. എന്നാല്‍ ഹേമചന്ദ്രന് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ടെന്നും തൂങ്ങി മരിച്ചതല്ലെന്നുമാണ് ഇന്നലെ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ക്രൂരമായ മർദനവും കഴുത്തുഞെരിച്ചുള്ള ശ്വാസംമുട്ടിക്കലുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മുഖ്യപ്രതി നൗഷാദ് നൽകിയ കുറ്റസമ്മതമൊഴി തെറ്റാണെന്ന് ബോധ്യമായി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നൗഷാദിനെ ശാസ്ത്രീയമായി ചോദ്യം െചയ്യും. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നൗഷാദ് ഫേസ്ബുക്ക് വീഡിയോയിലൂടെയും നേരിട്ടും പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം. അന്വേഷണസംഘം ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽനിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആർഡിഒയിൽനിന്ന് എക്സ്ഹ്യുമേഷൻ റിപ്പോർട്ടും കൈപ്പറ്റി. ഹേമചന്ദ്രന്റെ മൃതദേഹം മണ്ണിൽപ്പുതഞ്ഞ് കിടന്നിരുന്നെങ്കിലും ഒന്നേകാൽ വർഷത്തോളം മണ്ണിൽക്കിടന്നതുമൂലമുള്ള അഴുകൽ…
Read Moreനിയമവിരുദ്ധ കച്ചവടം; ട്രെയിനുകളിലെ വിൽപനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ മന്ത്രാലയം
കൊല്ലം: നിയമവിരുദ്ധ കച്ചവടം തടയുന്നതിന് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്നവർക്ക് സ്റ്റാൻഡാർഡ് ഐഡന്റിറ്റി കാർഡുകൾ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച അടിയന്തിര നിർദേശം റെയിൽവേ മന്ത്രാലയം എല്ലാ സോണുകളിലെയും മേധാവികൾക്ക് കൈമാറി. യാത്രക്കാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽകുന്ന അനധികൃത കച്ചവടക്കാർ വലിയ ഭീഷണിയായി മാറിയെന്ന് റെയിൽവേ വാണിജ്യ വിഭാഗത്തിന്റെ നിർദേശത്തിൽ എടുത്തു പറയുന്നു. ഇത് അതീവ ഗൗരവകരമായ പ്രശ്നമായി പരിഗണിച്ചാണ് എല്ലാ സോണുകളിലേക്കും സർക്കുലർ അയച്ചിട്ടുള്ളത്. ട്രെയിനുകൾക്ക് ഉള്ളിലോ സ്റ്റേഷനുകളിലോ വിവിധ സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ അവരുടെ അംഗീകൃത കച്ചവടക്കാർക്കും സഹായികൾക്കും ഇതര ജീവനക്കാർക്കും നിർബന്ധമായും തിരിച്ചറിയൽ കാർഡ് നൽകണം എന്നാണ് പ്രധാന നിർദേശം.റെയിൽവേ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെയോ അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെയോ അധികൃതർ നിഷ്കർഷിക്കുന്ന ഫോർമാറ്റുകളിലുള്ള ഐഡന്റിറ്റി കാർഡുകളാണ് നൽകേണ്ടത്.…
Read More