കൊച്ചി: പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച ജനനി ജന്മരക്ഷാ പദ്ധതിയിലൂടെ കഴിഞ്ഞ 14 മാസത്തിനുള്ളില്‍ ചെലവഴിച്ചത് 15.98 കോടി രൂപ. 2024 മുതല്‍ 2025 ഫെബ്രുവരിവരെ ചെലവഴിച്ച തുകയാണിത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 11.74 കോടി രൂപയും 2022- 23 വര്‍ഷത്തില്‍ 16.46 കോടി രൂപയും 2021-22 വര്‍ഷത്തില്‍ 26.50 കോടി രൂപയുമാണ് ജനനി ജന്മരക്ഷാ പദ്ധതിയിലൂടെ ചെലവഴിച്ചത്. ഗര്‍ഭാവസ്ഥയുടെ മൂന്നു മാസം മുതല്‍ കുട്ടിക്ക് ഒരു വയസ് പൂര്‍ത്തിയാകുന്നതുവരെ 18 മാസത്തേക്ക് പ്രതിമാസം 2,000 രൂപ നിരക്കിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇതിനു പുറമേ ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തിനായി ഊരിന്റെ താരാട്ട് എന്ന പദ്ധതി അട്ടപ്പാടി മേഖലയില്‍ നടപ്പാക്കിവരുന്നുണ്ട്. 2013ലാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. പോഷകാഹാരത്തിനും മറ്റുമായി ഓരോ മാസവുമാണ് തുക നല്‍കുന്നത്. 2018 വരെ പ്രതിമാസം 1000…
Read MoreCategory: Loud Speaker
സവർക്കർക്കെതിരേ പറഞ്ഞാൽ രാഹുലിന്റെ മുഖത്ത് കരിതേക്കുമെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ്
മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വി.ഡി. സവർക്കർക്കെതിരെയുള്ള അപകീർത്തി പരാമർശങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുമെന്നു ശിവസേനാ (ഉദ്ധവ്) പുനെ യൂണിറ്റ് ഉപാധ്യക്ഷൻ ബാലാ ദരാദെ. കോൺഗ്രസ്, എൻസിപി (ശരദ്), ശിവസേനാ (ഉദ്ധവ്) പാർട്ടികളുടെ സഖ്യമായ മഹാവികാസ് അഘാഡിയെ തന്റെ പരാമർശം എങ്ങനെ ബാധിക്കുമെന്നു കണക്കാക്കുന്നില്ലെന്നും സവർക്കർക്കെതിരെയുള്ള ഒരു നീക്കവും സഹിക്കാനാകില്ലെന്നും ദരാദെ പറഞ്ഞു. എംപിസിസി അധ്യക്ഷൻ ഹർഷ്വർധൻ സപ്കൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉദ്ധവ് വിഭാഗം നേതാവിന്റെ പ്രതികരണത്തിനെതിരേ രംഗത്തെത്തി. സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞതെല്ലാം ചരിത്രപരമായ പിന്തുണയുള്ള കാര്യങ്ങളാണെന്നും സപ്കൽ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണു ദരാദെ പ്രകടിപ്പിച്ചതെന്നും പാർട്ടിയുടെ നിലപാടല്ലെന്നും ശിവസേനാ (ഉദ്ധവ്) വക്താവ് സുഷമ അന്ധാരെയും വ്യക്തമാക്കി.
Read Moreമേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ ദമ്പതിമാർക്കായി തെരച്ചിൽ
ഇൻഡോർ: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം. മധ്യപ്രദേശിലെ ഇൻഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്വച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. വനമേഖലകളിലടക്കം വ്യാപകമായ തെരച്ചില്‍ പുരോഗമിക്കുകയാണ്. മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായെന്നാണ് റിപ്പോർട്ട്. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത സ്കൂട്ടര്‍ ഈ വഴിയിലെ ഗ്രാമത്തില്‍നിന്ന് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ഇൻഡോറില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന രാജാ രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗോഹട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോംഗിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു. ദമ്പതിമാരെ കാണാതായ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മറ്റൊരു ഗ്രാമത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിദേശവിനോദസഞ്ചാരിയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഹംഗറിയില്‍നിന്നുള്ള സഞ്ചാരിയെയാണ് കാണാതായത്. പന്ത്രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഹംഗേറിയന്‍ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം,…
Read Moreആര്യാടന് ഷൗക്കത്തിനെതിരേ എം.വി. ഗോവിന്ദന്; “ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് 2021ൽ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റത്’
തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റത്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഷൗക്കത്തിനെതിരേ ഒളിയമ്പുണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമർശം. പി.വി. അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കെതിരേ നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതും. അവര്‍ ഒരിക്കലും രാഷ്ട്രീയവഞ്ചനയ്ക്ക് കൂട്ടുനില്‍ക്കില്ല. അന്‍വര്‍ യുഡിഎഫുമായി ചേര്‍ന്ന് നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് പത്ത് മാസം മാത്രം അവശേഷിക്കെയാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണ മികവ് പാര്‍ട്ടിക്ക് നേട്ടമാകും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഹളം നിലമ്പൂരില്നിന്നുയരും. 1,200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിലമ്പൂരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അന്‍വറിന് നിലമ്പൂരില്‍ വലിയ സ്വാധീനമില്ല. നേരത്തെയും നിലമ്പൂരില്‍…
Read Moreപന്ത് കെപിസിസിയുടെ കോര്‍ട്ടില്‍… ‘സംസ്ഥാന നേതൃത്വത്തെ മറികടന്ന് ചര്‍ച്ചയ്ക്കില്ല’; പി.വി. അന്‍വറിനെ കൈവിട്ട് കെസിയും
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍. കെപിസിസിയുടെ തീരുമാനം മറികടന്നു യാതൊരു ചര്‍ച്ചയ്ക്കും മുതിരുന്നില്ലെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന നേതാക്കളെ അറിയിച്ചു. ഇനി ചര്‍ച്ച കെ.സി. വേണുഗോപാലുമായി മാത്രം ആയിരിക്കുമെന്ന പി.വി. അന്‍വറിന്റെ പ്രസ്താവന സംസ്ഥാന നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയിരുന്നു. ഇതുകൊണ്ടു കൂടിയാണ് നിലമ്പൂരില്‍ ഉണ്ടായിട്ടും കെ.സി. വേണുഗോപാല്‍ ഇന്നലെ രാത്രി പി.വി. അന്‍വറിനെ കാണാന്‍ കൂട്ടാക്കാതിരുന്നതിന്റെ കാരണം. ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥിക്കുനേരേ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും കെസിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കാനാണ് കെസിയുടെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തലയ്ക്കുമീതേ ഒരു ചര്‍ച്ചയും വേണ്ടെന്നും നിലപാട് അറിയിക്കാന്‍ വേണ്ടിമാത്രം അന്‍വറിനെ കാണാമെന്നുമാണ് കെ.സി. വേണുഗോപാല്‍ അറിയിച്ചത്. അതേസമയം പി.വി. അൻവറിനെ യുഡിഎഫിന്റെ അസോസിയേറ്റ്…
Read More‘അത് പശുമാംസം ആയിരുന്നില്ല’: യുപിയിൽ മുസ്ലിം യുവാക്കളെ മർദിച്ച കേസിൽ വഴിത്തിരിവ്
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ പശുമാംസം കൈവശം വച്ചെന്നാരോപിച്ച് മുസ് ലിം യുവാക്കളെ ഒരു സംഘം മർദിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവാക്കളുടെ പക്കൽ ഉണ്ടായിരുന്നത് പശുമാംസം അല്ലെന്നു ഫോറൻസിക് സയൻസ് ലബോറട്ടറി കണ്ടെത്തി. മേയ് 24നായിരുന്നു യുവാക്കൾക്കുനേരേ മർദനമുണ്ടായത്. അലിഗഢിലെ “ഗോ സംരക്ഷകർ’ എന്നവകാശപ്പടുന്ന ഒരു കൂട്ടം ആളുകളാണ് യുവാക്കളെ മർദിച്ചത്. അഖിൽ, അർബാജ്, അകീൽ, നദീം എന്നിവർക്കാണ് ക്രൂരമായ മർദനമേറ്റത്. അൽ അംബർ എന്ന ഫാക്ടറിയിൽനിന്ന് ബീഫ് എടുത്തുവരുന്ന വഴിയിൽ ഒരു സംഘം യുവാക്കളെ തടയുകയായിരുന്നു. കൈയിലുള്ളത് പശുമാംസം ആണെന്നും സംഭവം പുറത്തുപറയാതെ ഇരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ യുവാക്കൾ സമ്മതിച്ചില്ല. ഇതോടെ സംഘം ക്രൂരമായി മർദിച്ചു. പോലീസ് എത്തിയാണു യുവാക്കളെ രക്ഷപ്പെടുത്തിയത്. തുടർന്നു നടത്തിയ മാംസ പരിശോധനാ ഫലത്തിലാണ് പശുവിന്റെ മാംസമല്ല എന്ന നിർണായകമായ കണ്ടെത്തലുണ്ടായത്. സംഭവത്തിൽ രണ്ട് എഫ്ഐആർ പോലീസ് രജിസ്റ്റർ…
Read Moreസ്ത്രീധന പീഡന മരണം; പ്രതികളെ സഹായിച്ച മുൻ മന്ത്രിയുടെ മകനടക്കം 5 പേർ അറസ്റ്റിൽ
മുംബൈ: സ്ത്രീധന പീഡനത്തെത്തുടർന്ന് എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ പുനെയിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കു സഹായം ചെയ്തതിന്റെ പേരിൽ കർണാടക മുൻ മന്ത്രിയുടെ മകൻ ഉൾപ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എൻസിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെ, മകൻ സുശീൽ എന്നിവർ ഒളിവിലായിരുന്ന സമയത്ത് കൊങ്കോളി ടോൾ പ്ലാസയ്ക്കടുത്തു റിസോർട്ടിൽ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനാണു കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലിനെ അറസ്റ്റ് ചെയ്തത്. രാജേന്ദ്ര ഹഗാവാനെയും സുശീലും പിന്നീട് അറസ്റ്റിലായിരുന്നു. രാജേന്ദ്ര ഹഗാവാനെയുടെ മരുമകൾ വൈഷ്ണവിയെ (26) കഴിഞ്ഞ 16നാണു പുനെയിലെ ബാവ്ധനിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നൽകി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി രണ്ടു കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം…
Read Moreആവശ്യമില്ലാതെ വേടനെക്കുറിച്ച് മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല, ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേടെന്ന് തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: റാപ്പര്‍ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരേ ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികല നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങൾക്കെതിരേ ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വേടന് വളരെ ഭംഗിയായി പാടുന്നുണ്ട്. അദ്ദേഹത്തെ കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. വേടനെതിരേ ഇപ്പോഴുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. എന്തുകൊണ്ടാണ് വേടന്റെ വേദികളില്‍ സ്ഥിരം പ്രശ്നങ്ങളുണ്ടാകുന്നതെന്ന് പരിശോധിക്കണമെന്നും തുഷാര്‍ വ്യക്തമാക്കി. ‘കേരളത്തില്‍ സാധാരണ നടക്കുന്ന എല്ലാ വലിയ സംഗീത പരിപാടികളിലും 25000 പേരൊക്കെ പങ്കെടുക്കാറുണ്ട്. അവിടൊന്നും നടക്കാത്ത പ്രശ്നം വേടന്റെ പരിപാടിയില്‍ മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ട്. വേടന് നന്നായി പാടുന്നുണ്ട്. ഒരുപാട് ഫോളോവേഴ്സുണ്ട്. ഞങ്ങള്‍ക്കൊക്കെ അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. ആവശ്യമില്ലാതെ വേടനെക്കുറിച്ച് മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദു ഐക്യവേദിയുടെ…
Read Moreനിലമ്പൂരില്‍ കോണ്‍ഗ്രസിന് പാലക്കാടന്‍ സ്റ്റൈല്‍! സമ്മര്‍ദത്തിനു വഴങ്ങില്ല; ചുക്കാൻ പിടിച്ച് വി.ഡി. സതീശനും യുവ നേതാക്കളും
കോഴിക്കോട്: നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെ വരച്ചവരയില്‍ നിര്‍ത്തിയതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസിലെ യുവ നേതാക്കളും. അൻവറിനെ അനുനയിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വവും ചില കോൺഗ്രസ് നേതാക്കളും ഒരുവശത്ത് ശ്രമിച്ചപ്പോഴും ഷാഫിപറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ വി.ടി. ബല്‍റാം എന്നിവരുടെ ശക്തമായ പിന്തുണയില്‍ വി.ഡി. സതീശന് എടുത്ത നിലപാട് ഒടുവില്‍ വിജയം കാണുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പി.വി. അന്‍വറിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ആര്എംപിയെപോലെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ സമ്മര്‍ദം ചെലുത്തി കാര്യങ്ങള്‍ നേടിയെന്ന് പി.വി. അന്‍വറിന് അവകാശപ്പെടാനാകില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പി. സരിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി തീര്‍ത്ത സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വീഴാത്ത അതേ സമീപനംതന്നെയാണ് പി.വി. അന്‍വറിന്റെ കാര്യത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചത്. അന്നും പ്രചാരണത്തിലും തീരുമാനമെടുക്കുന്നതിലും മുന്പില് നിന്നത് കോണ്‍ഗ്രസ് യുവനേതൃത്വമായിരുന്നു. അതിന് പ്രതിപക്ഷ നേതാവിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു.നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ്…
Read Moreമംഗളൂരുവിൽ ഡ്രൈവറെ വെട്ടിക്കൊന്നു: നിരോധനാജ്ഞ പ്രഖ്യാപിച്ചു
മംഗളൂരു: പിക്കപ്പ് വാൻ ഡ്രൈവറായ യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. ബൻത്വാളിലെ ഇറകോടിയിൽ ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തിൽ കൊലത്തമജലു സ്വദേശി അബ്ദുൾ റഹീം (42) ആണ് മരിച്ചത്. സൗത്ത് കാനറ സുന്നി ഫെഡറേഷനിൽ സജീവാംഗമായിരുന്നു റഹീം. പിക്കപ്പ് ഡ്രൈവർ ആയിരുന്ന റഹീമിനോട് ലോഡുമായി എത്താൻ ഒരാൾ ആവശ്യപ്പെട്ടിരുന്നു. ഇവിടെ എത്തിയ റഹീമിനെയും കൂടെയുണ്ടായിരുന്ന കലന്തർ ഷാഫിയെയും ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന ഷാഫിക്ക് ഗുരുതരമായി പരിക്കേറ്റു. കൊലപാതകത്തിനു പിന്നിൽ തീവ്രഹിന്ദു സംഘടനകളാണെന്ന് ആരോപണം ഉയരുന്നുണ്ട്. റഹീമിന്റെ മൃതദേഹം സൂക്ഷിച്ച സ്വകാര്യആശുപത്രിക്കു മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടം കൂടുന്നതിനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. നഗരത്തിൽ കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഒരു മാസത്തിനിടയിൽ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരുവിൽ നടക്കുന്നത്. മുൻ ബജ്രംഗ് ദൾ…
Read More