തിരുവനന്തപുരം: വ്യാജമദ്യം തടയാൻ പുതിയ നീക്കവുമായി ബെവ്കോ. മദ്യക്കുപ്പികളിൽ പുതിയ ഹോളോഗ്രാം പതിക്കാനാണ് തീരുമാനം. കൃത്യമായ കണക്കുകൾ സൂക്ഷിക്കാനും അനധികൃത വില്പന തടയാനും ഇതുവഴി കഴിയും. നിലവിൽ ബെവ്കോയിലൂടെ വിതരണം ചെയ്യുന്ന മദ്യക്കുപ്പികളിൽ ഹോളോഗ്രാം സ്റ്റിക്കറുകൾ ഉണ്ടെങ്കിലും അവ ഫലപ്രദമല്ല. ഇത്തരം ഹോളോഗ്രാമുകളുടെ വ്യാജനും ഇറങ്ങുന്നുണ്ടെന്നതിനാലാണ് ഇനി മുതൽ പുതിയ ഹോളോഗ്രാം പതിക്കുന്നത്. ബെവ്കോയിലൂടെ വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ ഒന്നുമുതലാണ് പുതിയ ഹോളോ ഗ്രാം പതിക്കുക.മദ്യവിതരണക്കാരെ സംബന്ധിച്ച കാര്യങ്ങളും വെയർഹൗസിന്റെ വിവരങ്ങളും എല്ലാം പുതിയ ഹോളോ ഗ്രാം സ്റ്റിക്കർ സ്കാൻ ചെയ്താൽ അറിയാൻ സാധിക്കും. കുപ്പിയുടെ അടപ്പിൽ പതിക്കുന്ന ഹോളോ ഗ്രാം പൊട്ടിച്ചാൽ മദ്യക്കുപ്പിയുടെ അടപ്പും തുറക്കുമെന്നതിനാൽ ഹോളോഗ്രാം മാറ്റി വ്യാജഹോളോഗ്രാം പതിപ്പിക്കാൻ സാധിക്കില്ല. കൂടാതെ പുതിയ ഹോളോഗ്രാം വഴി മദ്യവിതരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനും കഴിയും. മദ്യക്കുപ്പികള്‍ വെയർഹൗസിലെത്തിച്ചശേഷമാണ് അടപ്പിന് മുകളിൽ ഹോളോഗ്രാം സ്റ്റിക്കർ…
Read MoreCategory: Loud Speaker
തൊഴിലുറപ്പ് വേതനം 400 രൂപയാക്കണം: 15 ദിവസത്തിനുള്ളിൽ കൂലി നൽകണം; താമസിച്ചാൽ നഷ്ടപരിഹാരം കൊടുക്കണം; കോണ്‍ഗ്രസ്
ന്യൂഡൽഹി: ബജറ്റിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 400 രൂപയായി വർധിപ്പിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലെ വേതനപരിഷ്കാരത്തെക്കുറിച്ച് വിലയിരുത്താൻ സമിതി രൂപീകരിക്കണമെന്നും ആധാർ അധിഷ്ഠിത പേമെന്റ് സംവിധാനം നിർബന്ധമാക്കരുതെന്നും ആവശ്യപ്പെട്ടു. ജനുവരിയിലെ കണക്കനുസരിച്ച് 9.31 കോടി പേർ പദ്ധതിയുടെ ഭാഗമാണ്. ജിഡിപിയുടെ വിഹിതമെന്ന നിലയ്ക്ക് തൊഴിലുറപ്പ് പദ്ധതിക്ക് നൽകുന്ന തുക 2024-25ൽ 0.26 ശതമാനമായി കുറച്ചു. ജിഡിപിയുടെ 1.7 ശതമാനം നീക്കിവയ്ക്കണമെന്നാണു ലോക ബാങ്ക് ശിപാർശ. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 15 ദിവസത്തിനുള്ളിൽ നൽകണമെന്നും താമസിച്ചാൽ നഷ്ടപരിഹാരം നൽകണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.
Read Moreസത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി സഞ്ചരിച്ചിരിക്കും: വ്യാജ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമെന്ന് ഹൈക്കോടതി
കൊച്ചി: വ്യാജ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമാണെന്ന് ഹൈക്കോടതി. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള പ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം.എന്‍. നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. “സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി സഞ്ചരിച്ചിരിക്കും എന്ന മാര്‍ക്സിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രതി ഏഴു ദിവസത്തിനകം കീഴടങ്ങണം. കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ് രൂപീകരിക്കുന്ന പ്രത്യേക സംഘം മൂന്നു മാസത്തിനകം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുറ്റം തെളിഞ്ഞാല്‍ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാരായണദാസ് നല്കിയ രഹസ്യവിവരമനുസരിച്ചാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വ്യാജ പരാതി നല്‍കിയതിന് ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. വ്യാജപരാതി ഉന്നയിക്കുന്നവര്‍ അതിന്റെ…
Read Moreകാമറ കാണാനായി ഗംഗാനദിയില്‍ മുങ്ങുന്നതിന് ബിജെപി നേതാക്കള്‍ മത്സരിക്കുകയാണ്: അമിത് ഷാ കുംഭമേളയില്‍; വിമർശിച്ച് കോൺഗ്രസ്
പ്രയാഗ്രാജ്: കുംഭമേളയിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ ഇന്നലെ സ്നാനം നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യോഗഗുരു ബാബ രാംദേവ് എന്നിവര്‍ക്കൊപ്പം നിരവധി സന്യാസിമാരും പ്രയാഗ്രാജിലെ ത്രിവേണി സംഗമഭൂമിയിൽ ആഭ്യന്തരമന്ത്രിയെ അനുഗമിച്ചു. അതേസമയം, അമിത് ഷായ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗംഗയില്‍ മുങ്ങിയതുകൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. കാമറ കാണാനായി ഗംഗാനദിയില്‍ മുങ്ങുന്നതിന് ബിജെപി നേതാക്കള്‍ മത്സരിക്കുകയാണ്. ഒരാളുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വിശപ്പു മൂലം കുട്ടികള്‍ മരിക്കുന്ന, സ്കൂളില്‍ പോകാന്‍ സൗകര്യം ലഭിക്കാത്ത, തൊഴിലാളികള്‍ക്കു വേതനം ലഭിക്കാത്ത ഒരു രാജ്യത്താണ് ആയിരക്കണക്കിന് രൂപ മുടക്കി ഇത്തരക്കാർ സ്നാനം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreവിവാഹത്തിനുള്ള വിയോജിപ്പ് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ല സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹത്തിനു വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നിരീക്ഷണം. മകനുമായി പ്രണയത്തിലുണ്ടായിരുന്ന യുവതിയുടെ ആത്മഹത്യയ്ക്കു പ്രേരണ നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. യുവാവിന്റെ അമ്മയാണു പരാതി നൽകിയിരുന്നത്.
Read Moreസുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമര്‍ശിച്ചു: രാഹുലിനെതിരേ കേസ്
കോല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോല്‍ക്കത്ത പോലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കോല്‍ക്കത്തയിലെ ഭവാനീപുര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. ജനുവരി 23നാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം. ഈ ദിവസം രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പിന്റെ കൂടെയുള്ള പോസ്റ്ററില്‍ നേതാജിയുടെ മരണത്തീയതിയായി 1945 ഓഗസ്റ്റ് 18 എന്ന് കുറിച്ചിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ ജനനത്തീയതി അറിയാമെങ്കിലും മരണത്തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു ദുരൂഹമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് മറച്ചുവയ്ക്കുകയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍…
Read More35 വർഷത്തിനിടെ ആദ്യമായി ട്രാലിൽ ദേശീയ പതാക ഉയർത്തി
ശ്രീനഗർ: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ, 35 വർഷത്തിനുശേഷം ആദ്യമായി ജമ്മു കാഷ്മീർ പുൽവാമ ജില്ലയിലെ ട്രാലിൽ ദേശീയപതാക ഉയർത്തി. ഒരുകാലത്ത് തീവ്രവാദികളുടെയും വിഘടനവാദികളുടെയും കോട്ടയായിരുന്ന ട്രാൽ ടൗണിൽ ഇത്തവണ ദേശഭക്തിഗാനങ്ങൾ അലയടിച്ചു. ട്രാൽ ചൗക്കിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് ഒരുപക്ഷേ ആദ്യമായിട്ടാണെന്ന് തെക്കൻ കാഷ്മീരിലെ നിവാസികൾ പറഞ്ഞു. തലമുറകളുടെ ഐക്യത്തിന്റെയും രാഷ്ട്രത്തോടുള്ള അവരുടെ പ്രതിബദ്ധതയുടെയും പ്രതീകമായി പ്രായമായവരും യുവാക്കളും കുട്ടികളും സംയുക്തമായി പതാക ഉയർത്തി. രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാഷ്മീർ പോലീസ്, സിആർപിഎഫ് സേനകളുടെ കനത്ത സുരക്ഷയിലായിരുന്നു ട്രാലിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ.
Read Moreട്രാക്കിൽ വീണ ഇയർഫോൺ തെരയുന്നതിനിടെ വിദ്യാർഥി ട്രെയിനിടിച്ചു മരിച്ചു
ചെന്നൈ: റെയിൽവേ ട്രാക്കിൽ വീണുപോയ ബ്ലൂടൂത്ത് ഇയർ ഫോൺ തെരയുന്നിതിനിടെ വിദ്യാർഥി ട്രെയിനിടിച്ചു മരിച്ചു. ചെന്നൈ കോടമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നന്ദനത്തെ ഗവ. ആർട്സ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ രാജഗോപാൽ (19) ആണ് മരിച്ചത്. വില്ലുപുരം ജില്ലയിലെ ചിന്നസേലത്തിന് സമീപം പുതുസൊരത്തൂർ സ്വദേശിയായ രാജഗോപാൽ സെയ്ദാപേട്ടിലെ സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു. കോളജ് സമയം കഴിഞ്ഞ് കാറ്ററിംഗ് ജോലികൾക്ക് പോയിരുന്ന രാജഗോപാൽ വെള്ളിയാഴ്ച വൈകുന്നേരം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ യാത്രയ്ക്കിടെ ബ്ലൂടൂത്ത് ഇയർഫോൺ ട്രാക്കിൽ വീണുപോയി. തുടർന്ന് കോടമ്പാക്കം സ്റ്റേഷനിൽ ഇറങ്ങിയശേഷം ട്രാക്കിലൂടെ നടന്ന് ഇയർ ഫോൺ തെരയുന്നതിനിടെ താംബരത്തുനിന്ന് വരികയായിരുന്ന സബർബൻ ട്രെയിൻ ഇടിക്കുകയായിരുന്നു. റെയിൽവേ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
Read Moreസാന്പത്തികവളർച്ച യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കും: രാഷ്ട്രപതി
ന്യൂഡൽഹി: സാന്പത്തികവളർച്ച രാജ്യത്തെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഉയർത്തുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. ശക്തമായ, ദീർഘവീക്ഷണത്തോടുകൂടിയ സാന്പത്തിക പുരോഗതിയാണ് സന്പദ്ഘടനയുടെ വളർച്ചയ്ക്കു കാരണം. സമീപവർഷങ്ങളിൽ വളർച്ച സുസ്ഥിരമായി നിലനിൽക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. റോഡ്, റെയിൽ, തുറമുഖം ഉൾപ്പെടെ അടിസ്ഥാനസൗകര്യമേഖലയിൽ നടത്തിയ നിക്ഷേപങ്ങൾ അടുത്ത ദശകത്തിൽ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അടിസ്ഥാനമാകും. രണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെയും പ്രാധാന്യവും എടുത്തുപറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടന. ഒരു കുടുംബമെന്ന നിലയില്‍ അത് നമ്മളെ ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളില്‍ ഒന്നാണ് ഇന്ത്യയുടേത്. അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന ഇന്ത്യ ഒരു കാലത്ത് ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു- രാഷ്ട്രപതി പറഞ്ഞു. പല ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനു പകരമായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതും ദ്രൗപദി…
Read Moreകാണാമറയത്ത്: കണ്ണവത്തെ സിന്ധുവിനെ കാണാതായിട്ട് മൂന്നാഴ്ച
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷണം മൂന്നാഴ്ച പിന്നിട്ടിട്ടും ഇവരെ പറ്റിയുള്ള യാതൊരു സൂചനയും ലഭിച്ചില്ല. കണ്ണവം പോലീസും വനപാലകരും നാട്ടുകാരും തിരച്ചിൽ നിർത്തിയിട്ടുമില്ല. 2024 ഡിസംബർ 31 നാണ് കണ്ണവം നഗറിലെ വേലേരി മലയമ്പാടി വീട്ടിൽ രവിയുടെ ഭാര്യ എൻ. സിന്ധുവിനെയാണ്(40) കാണാതായത്. വനത്തിൽ വിറക് ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അന്വേഷണം ഇങ്ങിനെ സിന്ധുവിനെ കാണാതായതിനെ തുടർന്ന് ആദ്യം കണ്ണവം പോലീസും വനം വകുപ്പുദ്യോഗസ്ഥരുമായിരുന്നു തെരച്ചിൽ നടത്തിയത്. ഇവരെ കണ്ടെത്താൻ കഴിയാതെ വന്നതിനാൽ പിന്നീട് വനത്തിനകത്ത് തെരച്ചിൽ നടത്തുന്നതിന് പ്രാവീണ്യം നേടിയ പ്രത്യേക പോലീസ് സംഘവും തണ്ടർബോൾട്ടും ക്യുആർടിയും തെരച്ചിൽ ഏറ്റെടുത്തു. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനുള്ള യാതൊരു സൂചനയും ലഭിച്ചില്ല. വിവിധ ഭാഗങ്ങളിലായി നാട്ടുകാരുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജയുടെയും…
Read More