ഹരിയാന ബിജെപി അധ്യക്ഷൻ പീഡിപ്പിച്ചതായി യുവതി; ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്

ഷിംല: ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലിക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ഹിമാചൽപ്രദേശിലെ കസൗലിയിലെ ഹോട്ടലിൽവച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണു മോഹൻലാൽ ബദോലിക്കും ഗായകനായ റോക്കി മിത്തൽ എന്ന ജയ് ഭഗവാനുമെതിരേ ഹിമാചൽ പോലീസ് കേസെടുത്തത്. ഇരുവർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഗീത ആൽബത്തിൽ അവസരം തരാമെന്നു വാഗ്ദാനം ചെയ്ത് ഇരുവരും പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയിൽ യുവതി പറയുന്നു. നിർബന്ധിച്ചു മദ്യം കുടിപ്പിച്ചെന്നും ലൈംഗികചൂഷണത്തിനു പുറമെ മർദിച്ചെന്നും പരാതിയിലുണ്ട്. പീഡനത്തിന്‍റെ ദൃശ്യങ്ങളും ഇവർ പകർത്തി. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. 2023 ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം

Read More

വിഐപികൾക്കായി ലഹരിപാർട്ടി; നടി രാഗിണിക്കെതിരായ കേസ് റദ്ദാക്കി; കേസിൽ അകപ്പെട്ടവരിൽ മലയാളി സിനിമാ താരവും

ബംഗളൂരു: കന്നഡ സിനിമാരംഗത്തെ ലഹരിയിടപാടു കേസിൽ നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പ്രശാന്ത് രംഗയ്ക്കുമെതിരെയുള്ള നിയമനടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപാർട്ടികൾ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണു നടപടി. വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപാർട്ടികൾ സംഘടിപ്പിച്ചെന്നാരോപിച്ച് 2020 സെപ്റ്റംബർ നാലിന് ബംഗളൂരു കോട്ടൺപേട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഇവരെ കൂടാതെ ലഹരിമരുന്ന് ഇടപാടുകാരായ ബി.കെ. രവിശങ്കർ, ലോം പപ്പർ സാംബ, രാഹുൽ തോൺസെ, മലയാളി നടൻ നിയാസ് മുഹമ്മദ് തുടങ്ങിയവരും ഈ കേസിൽ പ്രതികളാണ്.

Read More

ഒന്നര പതിറ്റാണ്ടോളം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: സൈക്കോളജിസ്റ്റ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ ഒന്നര പതിറ്റാണ്ടോളം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റിൽ. ഏകദേശം അന്പതോളം വിദ്യാർഥിനികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയായെന്നാണു പ്രാഥമിക വിവരം. കിഴക്കൻ നാഗ്പുരിൽ ക്ലിനിക്കും റെസിഡൻഷ്യൽ പ്രോഗ്രാമും നടത്തിയിരുന്ന പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കുറ്റം ചുമത്തിയതായി ഹഡ്‌കേശ്വർ പോലീസ് പറഞ്ഞു. ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി പോലീസിനെ സമീപിച്ചതോടെയാണു സംഭവം പുറത്തായത്. പീഡനത്തിനിരയായ പെൺകുട്ടികളിൽ പലരും നിലവിൽ വിവാഹിതരാണെന്നും ഇവർ പരാതി നൽകാൻ തയാറാകുന്നില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Read More

കർണാടകയിലെ ചരിത്രസ്മാരകങ്ങളിൽ അവകാശവാദമുന്നയിച്ച് വഖഫ് ബോർഡ്

ബംഗളൂരു: ശ്രീരംഗപട്ടണത്തെ ചരിത്രസ്മാരകങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദമുന്നയിച്ച് കർണാടക വഖഫ് ബോർഡ്. ചരിത്രനഗരമായ ശ്രീരംഗപട്ടണം താലൂക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികൾ, ടിപ്പുവിന്‍റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമോറിയൽ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ സർക്കാർ സ്കൂൾ എന്നിവയിലാണ് വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചത്. ഇതിനുപുറമെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ), സംസ്ഥാന പുരാവസ്തു മ്യൂസിയം ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിയിലുള്ള വിവിധ കെട്ടിടങ്ങളിലും വഖഫ് ബോർഡ് അവകാശമുന്നയിച്ചു. കിരംഗുർ, കെ. ഷെട്ടാഹള്ളി വില്ലേജുകളിലെ കർഷകഭൂമിയായ 70-ഓളം പ്ലോട്ടുകൾ ബോർഡിന് അവകാശപ്പെട്ടതാണെന്നാണ് ഇപ്പോഴുള്ള വാദം. ഭൂമിയുടെ പരമ്പരാഗത അവകാശം തെളിയിക്കുന്ന ഔദ്യോഗിക രേഖയായ ആർടിസി (റെക്കോർഡ് ഓഫ് റൈറ്റ്‌സ്, ടെനൻസി ആൻഡ്‌ ക്രോപ്‌സ്) യിൽ ഈ കെട്ടിടങ്ങളും ഭൂമിയും തങ്ങളുടെ കീഴിലുള്ളതാണെന്നാണ് വഖഫ് ബോർഡ് പറയുന്നത്. എന്നാൽ, കാലങ്ങളായി തങ്ങൾ…

Read More

ദളിത് കുടുംബത്തെ പ്രലോഭിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചു മതപരിവർത്തനം നടത്തി: യുപിയിൽ നാലുപേർ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലുള്ളവരെ മതം മാറ്റാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. മൗദാഹ മേഖലയിലാണു സംഭവം. നൂറുദ്ദീൻ, ഖാലിദ്, ഇർഫാൻ, മുഹമ്മദ് ഹനീഫ് എന്നിവരാണു പിടിയിലായത്. മതപരിവർത്തന നിരോധന നിയമപ്രകാരം ഇവർക്കെതിരേ കേസെടുത്തു. പ്രതികൾ ഒരു ദളിത് കുടുംബത്തെ പ്രലോഭിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചു മതപരിവർത്തനം നടത്തിയെന്ന് ബജ്‌റംഗ്ദളിന്‍റെ മുൻ ജില്ലാ കൺവീനർ ആശിഷ് സിംഗ് ആരോപിച്ചു.

Read More

15 വയസുകാരിയുടെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു: ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

ചെന്നൈ: ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷായെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണു നടപടി. 15 വയസുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചതായും പരാതിയിൽ ഉണ്ടായിരുന്നു. തന്‍റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിൽ വിശദ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിൽ മധുര സൗത്ത് ഓൾ വിമൻ പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അറസ്റ്റ്.

Read More

അൻവറിന്‍റെ യുഡിഎഫ് പ്രവേശനം: സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കുടുങ്ങി

തിരുവനന്തപുരം: പി.വി. അൻവറിന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് മുന്നണിയിൽ ഭിന്നാഭിപ്രായം നിലനിൽക്കെ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ അൻവർ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് അൻവറിനുതന്നെ ഇരുട്ടടിയായി മാറി. കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യത്തിൽ മുതിർന്ന നേതാക്കൾ തീരുമാനമെടുക്കേണ്ടതിനെ മറികടന്ന് യുഡിഎഫിൽ ഒരു റോളും ഇല്ലാത്ത അൻവർ ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ അനിഷ്ടമുണ്ടാക്കിയിരിക്കുന്നത്. ഇത് അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിനുതന്നെ തടസമുണ്ടാക്കിയേക്കുമെന്നു മുതിർന്ന യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നു. നിലന്പൂരിലെ നിയമസഭാംഗത്വം രാജിവച്ചശേഷം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ താൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചത്. മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്നും അൻവർ നിർദേശിച്ചു. ഈ നിർദേശമാണ് കോണ്‍ഗ്രസ് നേതൃത്വത്തെയും യുഡിഎഫിലെ നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ യുഡിഎഫിലേക്ക് ചേക്കേറാൻ പല വഴികളും നോക്കിയിട്ടും നടക്കാതെ വന്നതോടെ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായുള്ള…

Read More

സമാധി വിവാദം: കല്ലറ പൊളിക്കലിൽ ഇന്നു തീരുമാനം

നെയ്യാറ്റിന്‍കര : പിതാവിന് മക്കള്‍ സമാധി ഒരുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മണ്ഡപം പൊളിക്കാതിരിക്കാനുള്ള പ്രതിരോധവും പൊളിച്ച് നിജസ്ഥിതി അറിയണമെന്ന ആവശ്യവും പോലീസിനും ജില്ലാ ഭരണകൂടത്തിനും തലവേദനയാകുന്നു. ഇന്നലെ സംഘര്‍ഷവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സമാധി മണ്ഡപം പൊളിക്കല്‍ താത്കാലികമായി നിർത്തിവച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. ചില റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കാനുണ്ടെന്നും അവ കൂടി പരിശോധിച്ച് സമാധി പൊളിക്കൽ, മൃതദേഹം പുറത്തെടുക്കൽ, പോസ്റ്റുമോര്‍ട്ടം മുതലായവയുടെ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ലറ എന്ന് പൊളിക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (78) യെ കാണാനില്ലെന്ന് അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേ സമയം, ഗോപന്‍സ്വാമി ജീവല്‍സമാധിയടയുകയായിരുന്നുവെന്നും പിതാവ് നിര്‍ദേശിച്ച പൂജാവിധികളെല്ലാം യഥാവിധി ചെയ്ത് സമാധി മണ്ഡപം പൂര്‍ത്തിയാക്കിയെന്നുമാണ് മക്കളുടെ വാദം.…

Read More

ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഒരു മണൽ തരി പോലും പ്രധാനമാണ്: കോൺഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണം; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. സംസ്ഥാന തലം മുതൽ വാർഡ് തലം വരെ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പാരമ്പര്യവും സംസ്കാരവുമുള്ള നിരവധി നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ വീണ്ടും സജീവമാക്കാൻ കെപിസിസിയും ഡിസിസി കളും ഒരു സമഗ്രപരിപാടി തയ്യാറാക്കണം. ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഒരു മണൽ തരി പോലും പ്രധാനമാണ്. അവഗണനയുടെ പേരിൽ പെട്ടെന്നുണ്ടായ വൈകാരിക മാനസിക വിക്ഷോഭത്തിലാണ് പലരും കോൺഗ്രസ് വിട്ടത്. 2005 ൽ ഡിഐസിയിൽ ചേർന്ന പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്. സിപിഎം, ബിജെപി എന്നിവയിൽ ചേർന്ന കോൺഗ്രസുകാർക്ക് അവരുടെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടാനാവില്ല. കോൺഗ്രസ് സംസ്ക്കാരമുള്ള തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നിവയിൽ അസ്വസ്ഥരായ കോൺഗ്രസുകാർ ചേക്കേറാനുള്ള സാധ്യതയും ഒഴിവാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്…

Read More

രാഹുല്‍ ഈശ്വറിനെതിരായ നടി ഹണി റോസിന്‍റെ പരാതി;  പ്രാഥമികാന്വേഷണം തുടങ്ങി; നിയമോപദേശം തേടി പോലീസ്

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പരാതിയില്‍ നേരിട്ട് കേസെടുക്കണോയെന്നതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ഇതിനു ശഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നു കാണിച്ച് കഴിഞ്ഞ ദിവസമാണ് നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. രാഹുലുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളുടെയടക്കം പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നതിന്‍റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വരാണെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടശേഷമാണ് നടി പോലീസില്‍ പരാതി നല്‍കിയത്.രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ചയാണ് നടി ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്.…

Read More