പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ: പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ

കൊച്ചി: കേരള മനഃസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി നാളെ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുന്‍ എം എല്‍ എയുമായ കെ.വി. കുഞ്ഞിരാമന്‍, ഉദുമ സിപി എം മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി എ. പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരേയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ…

Read More

ബംഗളൂരുവിൽ ആഡംബര ബൈക്ക് ഷോറൂമുകളിൽ തീപിടിത്തം: അമ്പതോളം ബൈക്കുകൾ കത്തി നശിച്ചു

ബംഗളൂരു: ബംഗളൂരു മഹാദേവപുരയിലെ രണ്ട് ആഡംബര ബൈക്ക് ഷോറൂമുകളിൽ വൻ തീപിടിത്തം. വൈറ്റ് ഫീൽഡ് റോഡിലുള്ള കാമധേനു ലേ ഔട്ടിലെ യമഹ ബൈക്ക് ഷോറൂമിലും ട്രയംഫ് എന്ന വാഹനഷോറൂമിലുമാണ് തീപിടിത്തമുണ്ടായത്. അമ്പതോളം ബൈക്കുകൾ കത്തി നശിച്ചു. ആളപായമില്ല. ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. ഇന്നലെ രാത്രി 11ഓടെയാണ് ഷോറൂമുകളിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. യമഹ ഷോറൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് തീ തൊട്ടടുത്ത ട്രയംഫ് ഷോറൂമിലേക്കും പടരുകയായിരുന്നു. ഒന്നരമണിക്കൂറെടുത്താണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.

Read More

ഭാര്യയുമായി പിണങ്ങി കിണറ്റിൽ ചാടിയ യുവാവും രക്ഷിക്കാനിറങ്ങിയ  നാലു പേരും മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്നു കിണറ്റിലേക്കു ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചു. ഹസാരിബാഗിലെ ചാർഹിയിലാണ് സംഭവം. സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിലേക്ക് ചാടിയത്. ഇയാളെ രക്ഷിക്കാനാണ് പ്രദേശവാസികളായ നാലു പേർ കിണറ്റിൽ ഇറങ്ങിയത്. എല്ലാവരും മരിച്ചു. രാഹുൽ കർമാലി, വിനയ് കർമാലി, പങ്കജ് കർമാലി, സുരജ് ബുൽയാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.

Read More

കുഴൽക്കിണറിൽ 10 ദിവസം കുടുങ്ങിയ ബാലിക മരിച്ചു: അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണു കുട്ടിയെ പുറത്തെത്തിക്കാൻ വൈകിയതെന്ന് ബന്ധുക്കൾ

ന്യൂഡല്‍ഹി: പത്തു ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ കുഴൽക്കിണറിൽനിന്നു പുറത്തെടുത്ത മൂന്നു വയസുകാരി മരിച്ചു. കോട്പുത്‌ലിയിലെ കിരാത്പുര ഗ്രാമത്തിലെ ബദിയാലി കി ധനിയിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ചേത്‌ന എന്ന കുട്ടി കുടുങ്ങിയത്. ഡിസംബര്‍ 23നാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ഡൽഹിയിൽനിന്നും ജയ്പുരിൽ നിന്നുമുള്ള വിദഗ്ധ സംഘം കുഴൽക്കിണറിനു സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കും മുന്പേ കുട്ടി മരിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണു കുട്ടിയെ പുറത്തെത്തിക്കാൻ വൈകിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

Read More

ചൈനയുടെ ഭീമൻ അണക്കെട്ട്: ബ്രഹ്മപുത്ര വരളുമെന്ന് ആശങ്ക; നദിയെ ആശ്രയിക്കുന്ന മുഴുവൻ ആവാസവ്യവസ്ഥയെയും ദുർബലമാക്കാനും ഇടവരുത്തും; ഹിമന്ത ബിശ്വ ശർമ

ഗുവാഹത്തി: ബ്രഹ്മപുത്രയിൽ മെഗാ ഡാം നിർമിക്കാനുള്ള ചൈനയുടെ പദ്ധതി നദി വരളാനും നദിയെ ആശ്രയിക്കുന്ന മുഴുവൻ ആവാസവ്യവസ്ഥയെയും ദുർബലമാക്കാനും ഇടവരുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ ഇതിനകംതന്നെ തങ്ങളുടെ ആശങ്ക ചൈനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുത്രയുടെ ചൈനീസ് നാമമായ യാർലുംഗ് സാംഗ്പോ നദിയിൽ 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമിക്കുന്നതിന് കഴിഞ്ഞ ആഴ്ച ചൈനീസ് സർക്കാർ അനുമതി നൽകി‍യിരുന്നു. കിഴക്കൻ ടിബറ്റിലെ ഹിമാലയൻ പർവതനിരകളിലാണ് അണക്കെട്ട് നിർമിക്കാൻ ചൈന പദ്ധതിയിടുന്നത്. ബ്രഹ്മപുത്ര അരുണാചൽ പ്രദേശിലേക്ക് ഒഴുകുന്ന പ്രദേശമാണിത്. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഈ വിഷയം കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശർമ, അണക്കെട്ടിന്‍റെ അനന്തരഫലങ്ങൾ അവർക്കു താങ്ങാവുന്നതിനപ്പുറമാകുമെന്നും പറഞ്ഞു.

Read More

എൻജിനിയറിംഗ് പഠനം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട മാതാപിതാക്കളെ വിദ്യാർഥി കൊലപ്പെടുത്തി

നാഗ്പുർ: പരീക്ഷകളിൽ തുടർച്ചയായി തോറ്റപ്പോൾ എൻജിനീയറിംഗ് പഠനം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട മാതാപിതാക്കളെ 25 കാരനായ വിദ്യാർഥി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം. ലീലാധർ ദഖോലെ (55), ഭാര്യ അരുണ ദഖോലെ (50) എന്നിവരാണു മരിച്ചത്. ഡിസംബർ 26 നാണ് സംഭവം നടന്നതെങ്കിലും ഇന്നലെ ഇവരുടെ മൃതദേഹങ്ങൾ നഗരത്തിലെ വീടിനുള്ളിൽ കണ്ടെത്തിയതോടെയാണു കൊലപാതകവിവരം പുറത്തുവന്നത്. സംഭവത്തിൽ ദമ്പതികളുടെ മകനായ ഉത്കർഷിനെ പോലീസ് അറസ്റ്റ് ചെയ്തു. എൻജിനിയറിംഗ് പരീക്ഷകളിൽ മകൻ തുടർച്ചയായി പരാജയപ്പെട്ടതോടെ വേറെ വിഷയം തെരഞ്ഞെടുക്കാനും മറ്റൊരു കോളജിലേക്ക് മാറാനും മാതാപിതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ഉത്കർഷ് ആദ്യം അമ്മയെ കഴുത്തുഞെരിച്ച് കൊല്ലുകയും പിന്നീട് അച്ഛനെ കുത്തുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഈ വിവരം അറിയുന്നതിനു മുൻപേ സഹോദരിയെ പ്രതി ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. കുറച്ച് ദിവസത്തേക്ക് മാതാപിതാക്കൾ ഒരു ധ്യാന പരിപാടിയിൽ പങ്കെടുക്കാൻ പോകുകയാണെന്നും അവിടെ മൊബൈൽ…

Read More

പുതുവർഷരാത്രി വാഹനാപകടം; അഞ്ച് അപകടങ്ങളിലായാണ് ആറു മരണം; മരിച്ചവരിൽ പുതുവര്‍ഷാഘോഷം കഴിഞ്ഞു മടങ്ങിയവരും

കാഞ്ഞിരപ്പള്ളി: ഇടുക്കി കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനു പോയ സംഘത്തിന്‍റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയില്‍നിന്നു പുതുവത്സരാഘോഷത്തിനായി കുട്ടിക്കാനത്തെത്തിയ യുവാക്കളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി സുഹൃത്തുക്കള്‍ പുറത്തിറങ്ങിയ സമയം വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവുമായി കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്‍റെയും ഈരാറ്റുപേട്ടയില്‍നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തെരച്ചിലിനൊടുവിലാണ് 350 അടിയോളം താഴ്ചയില്‍നിന്നു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കണമല ഇറക്കത്തിൽ ബസ് മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചുകണമല (കോട്ടയം): ശബരിമല പാതയിലെ അതീവ അപകടമേഖലയായ കണമല ഇറക്കത്തിലെ അട്ടിവളവിൽ അയ്യപ്പഭക്തരുമായി വന്ന ബസ് മറിഞ്ഞ് ഡ്രൈവർ തെലുങ്കാന സ്വദേശി രാജു മരിച്ചു. ബസിലുണ്ടായിരുന്ന മറ്റു തീർഥാടകർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബസ് ക്രാഷ്…

Read More

“ബിജെപി ബംഗാളിൽ അധികാരത്തിൽ വന്നാൽ സ്ത്രീകളോട് നീതികേട്‌ കാട്ടിയ മമതയെ ജയിലിലടയ്ക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു

കോൽക്കത്ത: സന്ദേശ്ഖാലിയിലെ സ്ത്രീകളോട് നീതികേട്‌ കാട്ടിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ 2026ൽ ബിജെപി അധികാരത്തിലെത്തിയാൽ ജയിലിലടയ്ക്കുമെന്നു ബിജെപി നേതാവ് സുവേന്ദു അധികാരി. കഴിഞ്ഞ ദിവസം മമത ബാനർജി സന്ദേശ്ഖാലി സന്ദർശിച്ചിരുന്നു. മേഖലയിലെ ജനങ്ങൾ പണം നൽകി വഞ്ചിക്കപ്പെട്ടുവെന്ന് അവിടെ നടന്ന പ്രതിഷേധങ്ങളെ പരാമർശിച്ച് മമത പറഞ്ഞു. ഇതിന് മറുപടിയായിട്ടാണ് മമതയെ ജയിലിൽ അടയ്ക്കുമെന്നു സുവേന്ദു അധികാരി ആണയിട്ട് പറഞ്ഞത്.തൃണമൂൽ സർക്കാർ സ്ത്രീകൾക്കുനേരെ വ്യാജ കേസുകൾ രേഖപ്പടുത്തുകയാണെന്നും മമതയുടെ സന്ദർശനം ദുരുദ്ദേശങ്ങൾകൊണ്ട് മാത്രമാണെന്നും സുവേന്ദു പറഞ്ഞു. സന്ദേശ്ഖാലിയിലെ അമ്മമാർക്കും പെങ്ങമ്മാർക്കും നേരെ മമത വലിയ ഗൂഢാലോചനയാണ് നടത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തൃണമൂലിൽനിന്നു സന്ദേശ്ഖാലി പിടിച്ചെടുക്കുമെന്നും സുവേന്ദു കൂട്ടിച്ചേർത്തു.

Read More

പ്രതീക്ഷയുടെ വാര്‍ത്ത; അവധിയെടുത്ത് നാട്ടിലേക്കു മടങ്ങവെ കാണാതായ മലയാളി സൈനികനെ ബംഗളൂരുവില്‍ കണ്ടെത്തി

കോഴിക്കോട്: പുതുവര്‍ഷത്തില്‍ പ്രതീക്ഷയുടെ വാര്‍ത്ത. അവധിയെടുത്ത് നാട്ടിലേക്കു മടങ്ങവെ കാണാതായ മലയാളി സൈനികനെ ബംഗളൂരുവില്‍ കണ്ടെത്തി. ഇന്നു വീട്ടിലെത്തും. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണു (30) വിനെയാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ബംഗളൂരു മെജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്നാണ് എലത്തൂര്‍ പോലീസ് ഇയാളെ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നതാണെന്ന് വിഷ്ണു പറഞ്ഞതായി പോലീസ് അറിയിച്ചു. ഈ മാസം വിഷ്ണുവിന്‍റെ വിവാഹം നടക്കേണ്ടതാണ്. പൂനെ ആര്‍മി സ്‌പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ബോക്‌സിംഗ് താരംകൂടിയായ വിഷ്ണു ജോലി ചെയ്യുന്നത്. ഡിസംബര്‍ 17ന് പുലര്‍ച്ചെയാണ് ഇയാളെ കാണാതായത്. അവധിക്ക് നാട്ടിലേക്കുവരികയാണെന്ന് 16ന് അമ്മയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. 17ന് കണ്ണൂരില്‍ എത്തിയതായി വാട്‌സാപ്പ് സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാല്‍, രാത്രിയായിട്ടും വിഷ്ണുവിന്‍റെ വിവരെമാന്നും ലഭിച്ചില്ല. വീട്ടുകാര്‍ ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍റെ…

Read More

ഐടി കന്പനിയുടെ കാന്പസില്‍ പുലി;  ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

മൈസൂരു: പ്രമുഖ ഐടി കന്പനിയായ ഇന്‍ഫോസിസിന്‍റെ മൈസൂരു കാന്പസില്‍ പുലിയെ കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ഇന്നലെ പുലർച്ചെ രണ്ടോടെയാണു ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയയിലെ 350 ഏക്കറോളം വരുന്ന ഇൻഫോസിസ് കാന്പസിൽ പുലിയെ കണ്ടത്. കാന്പസിലെ വിവിധ സിസിടിവി കാമറകളിൽനിന്ന് പുലിയുടെ ദൃശ്യം ലഭിച്ചു. ഇതോടെ കാന്പസിനുള്ളിലും പുറത്തുമുള്ള ജീവനക്കാർക്ക് കാന്പസിലെ ഐടി വിഭാഗം ജാഗ്രതാനിർദേശം നൽകി. തത്കാലത്തേക്ക് ഇന്നുകൂടി വീട്ടിലിരുന്ന് ജോലി ചെയ്യാനാണു നിർദേശം. കാന്പസിനുള്ളിലെ ഹോസ്റ്റൽ മുറികളിൽനിന്നു പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. വനംവകുപ്പിന്‍റെ 50 അംഗ സംഘം സ്ഥലത്തെത്തി പുലിയെ പിടിക്കാനായി കൂടുകൾ സ്ഥാപിച്ചു. പുലിയുടെ നീക്കങ്ങള്‍ അറിയാൻ ഡ്രോണ്‍ കാമറകളും ഉപയോഗിക്കുന്നു. സംരക്ഷിത വനത്തിനോടു ചേര്‍ന്നാണ് ഇൻ ഫോസിസ് കാന്പസ്. ഇവിടെ‍ 15,000ല്‍പ്പരം ജീവനക്കാരുണ്ട്. 2011ലും ഇവിടെ പുലിയിറങ്ങി പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു.

Read More