കൊച്ചി: അനുമതിയില്ലാതെ നടത്തിയ സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നടന്മാര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിനിമയുടെ അണിയറ പ്രവര്‍ത്തകനായ കാര്‍ത്തിക്കാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ അറസ്റ്റാണ് ഇന്ന് സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തുന്നത്. ജാമ്യം കിട്ടുന്ന വകുപ്പാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം എംജി റോഡില്‍ പത്മാ തീയേറ്ററിന് സമീപമായിരുന്നു അപകടം. ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നടന്മാരായ സംഗീത് പ്രതാപ്, അര്ജുന് അശോകന് എന്നിവര്‍ക്കും രണ്ട് ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റിരുന്നു. സിനിമയിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിംഗ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. പല ടേക്കുകളിലായി ചിത്രീകരിച്ച സീനിന്റെ ഡ്രോണ്‍ ഷോട്ട് എടുക്കുകയായിരുന്നു. അര്ജുന് അശോകന് മുന്‍ സീറ്റിലും സംഗീത് പിന് സീറ്റിലുമായിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ…
Read MoreCategory: Loud Speaker
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും; പിണറായി വിജയൻ
തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (എംഇജി) ബംഗുളൂരിൽ നിന്നാണ് എത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
Read Moreവയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കും ഭക്ഷണം ഒരുക്കി നൽകു മെന്ന് ഷെഫ് സുരേഷ് പിള്ള
കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവരുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുമെന്ന് ഷെഫ് സുരേഷ് പിള്ള. ഭക്ഷണം അവിടേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രിയരേ, വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്…! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പർ Noby 91 97442 46674 Aneesh +91 94477 56679
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12കാരന് രോഗമുക്തനായി
കൊച്ചി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ പാടൂര്‍ സ്വദേശി അജ്സല്‍ (12) രോഗമുക്തനായി വീട്ടിലേക്കു മടങ്ങി. വെങ്കിടങ്ങ് പാടൂര്‍ വാണീവിലാസം യുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്സല്‍. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുട്ടി രോഗമുക്തി നേടിയതായി ചികിത്സയ്ക്കു നേതൃത്വം നല്കിയ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന് പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. വൈശാഖ് ആനന്ദ്, പീഡിയാട്രിക് പള്‍മനറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സജിത് കേശവന്, ഡോ. ഗ്രീഷ്മ ഐസക്, ഡോ. എന്‍.ബി. പ്രവീണ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ ചികിത്സിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പനിയെത്തുടര്‍ന്ന് അജ്സലിനെ പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പനി കൂടിയതോടെ പിറ്റേന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍…
Read Moreമണിപ്പുര്‍ മുഖ്യമന്ത്രിയുമായി മോദി അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തി
ന്യൂഡൽഹി: മണിപ്പുരിലെ സംഘർഷങ്ങൾ ശാശ്വത പരിഹാരമില്ലാതെ നീളുന്നതിനിടെ മുഖ്യമന്ത്രി ബിരേൻ സിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഡൽഹിയിലെത്തിയ ബിരേൻ സിംഗുമായുള്ള ചർച്ചയിൽ അമിത് ഷായും രാജ്നാഥ് സിംഗും പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. മണിപ്പുർ വിഷയത്തിന് പരമാവധി വേഗം പരിഹാരം കാണണമെന്നു പ്രധാനമന്ത്രി നിർദേശം നൽകിയതായാണു വിവരം. ഇരുവിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതൽ കേന്ദ്ര സഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും അറിയുന്നു. മണിപ്പുര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് നേരത്തെ പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കൂടിക്കാഴ്ച നടത്തിയിരുന്നു.
Read Moreആലപ്പുഴ പ്രീതികുളങ്ങരയിൽ കാർ തെങ്ങിലിടിച്ചു മറിഞ്ഞു; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും മരിച്ചു
മാരാരിക്കുളം(ആലപ്പുഴ): കാര്‍ തെങ്ങിലിടിച്ച് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി ഡിവൈഎഫ്ഐ നേതാവും സുഹൃത്തും മരിച്ചു. ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ മാരാരിക്കുളം തെക്ക് എല്‍ജി നിവാസില്‍ എം. രജീഷ് (32), അയല്‍വാസിയും സുഹൃത്തുമായ കരോട്ടുവെളി അനന്തു (29) എന്നിവരാണ് മരിച്ചത്. സമീപവാസികളും സുഹൃത്തുക്കളുമായ പീലിക്കകത്തുവെളി അഖില്‍ (27), കരോട്ടുവെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന് (21) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ പ്രീതികുളങ്ങര തെക്കാണ് അപകടം. രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ വളവില്‍ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി തെങ്ങിലിടിച്ച് സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മാരാരിക്കുളം തെക്ക് ദ്വാരക തോട്ടുചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് മറിഞ്ഞത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍…
Read Moreവിദ്യാർഥികളുടെ മുടിമുറിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ
ഹൈദരാബാദ്: തെലങ്കാനയിൽ ഖമ്മം ജില്ലയിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികളുടെ മുടി മുറിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. കല്ലൂർ മണ്ഡലത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. സ്കൂൾ പരിസരത്ത് വച്ച് എട്ട്, ഒൻപത്, 10 ക്ലാസിലെ 15 വിദ്യാർഥികളുടെ മുടി കത്രിക ഉപയോഗിച്ചാണ് ഇംഗ്ലീഷ് ടീച്ചർ മുറിച്ചത്. വിദ്യാർഥികൾ പരാതിപ്പെട്ടതോടെ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. “മുടിവെട്ടൽ അധ്യാപകരുടെ ജോലിയല്ലെന്നും വിദ്യാർഥികൾ അച്ചടക്കമില്ലാത്തവരോ പഠനത്തിന് പുറകോട്ടോ ആണെങ്കിൽ മാതാപിതാക്കളെ അറിയിക്കാമായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read Moreകാറിനുള്ളിൽ കാലിക്കുപ്പി കണ്ടതിനു കേസ്; ക്വാട്ട തികയ്ക്കാനെന്നു പോലീസ്; വക്കീലിനെ തരാമെന്നും ഉദ്യോഗസ്ഥൻ
തലശേരി: വാഹനപരിശോധനയ്ക്കിടെ കാറിനുള്ളിൽ കാലിയായ മദ്യക്കുപ്പി കണ്ടതിനു കേസെടുത്ത് പോലീസ്. ഇതിന് എന്തിനാണ് സാർ കേസ് എന്ന ചോദ്യത്തിന് ക്വാട്ട തികയ്ക്കേണ്ടേ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ഞങ്ങളുടെ പെരുമാറ്റമൊക്കെ മാറിയെന്നും ഞങ്ങളിപ്പോൾ അമേരിക്കൻ പോലീസ് സ്റ്റൈലാണെന്നും പക്ഷേ, ക്വാട്ട തികയ്ക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതിയിൽനിന്നു വിളിക്കുമ്പോൾ രണ്ടായിരം രൂപ അടച്ചാൽ മതി. വക്കീലിനെ വേണമെങ്കിൽ തരാം. വക്കീലിന്റെ നമ്പർ എഴുതിയെടുത്തോ… എന്നിങ്ങനെയുള്ള ഉപദേശവും ഉദോഗസ്ഥനിൽനിന്നുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ നെടുംപൊയിലിനു സമീപമാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. വയനാട്ടിൽ അനാഥമന്ദിരം സന്ദർശിച്ച് കാറിൽ മടങ്ങുകയായിരുന്ന പ്രവാസി ഉൾപ്പെട്ട നാലംഗസംഘത്തോടായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഡയലോഗ്. കാർ യാത്രക്കാരിൽ ഒരാൾ യുഎഇയിലെ ഗോൾഡൻ വീസയ്ക്ക് ഉടമയാണ്. വാഹനം പരിശോധിക്കുന്നതിനിടയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് രണ്ട് സ്റ്റാറുള്ള പോലീസ് ഉദ്യോഗസ്ഥന് സംശയം. മദ്യപിച്ചിട്ടില്ലെന്നും നമുക്ക് ആശുപത്രിയിൽ പോയി പരിശോധിക്കാമെന്നും വാഹനം ഓടിച്ചയാൾ…
Read Moreഅമ്മ മരിച്ച ആഘാതം താങ്ങാനാകാതെ മകൻ ജീവനൊടുക്കി
പാലക്കാട്: കോട്ടായിയിൽ പല്ലൂർ കാവിൽ അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി. അമ്മ അസുഖ ബാധിതയായിരുന്നു. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് തിങ്കൾ രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വീടിനുള്ളിലും മകൻ വീടിനു സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreഈറ്റയ്ക്ക് കടുംവെട്ട്; പുതുനാന്പുകൾ ഉണ്ടാകുന്ന സമയത്ത് വെട്ടാൻ അനുമതി
കോഴിക്കോട്: പരിസ്ഥിതിക്കു ദോഷകരമായ യൂക്കാലിപ്റ്റ്സ് മരം സംസ്ഥാന വനം വികസന കോർപറേഷന്റെ തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാൻ അനുമതി നൽകി വിവാദത്തിലായതിനു പിന്നാലെ, വന്യമൃഗ ശല്യം രൂക്ഷമാക്കാൻ ഇടയാക്കുന്ന മറ്റൊരു തീരുമാനവുമായി സർക്കാർ. ഈറ്റകളുടെ വ്യാപനത്തിനു നിർണായകമായ ക്ലോഷർ പീരിഡിൽ വനത്തിലെ ഈറ്റ വെട്ടാൻ ബാംബു വികസന കോർപറേഷനു അനുമതി നൽകിയതാണ് വിവാദത്തിലായിരിക്കുന്നത്. ഈറ്റകൾക്ക് പുതു നാന്പുകൾ ഉണ്ടാകുന്നത് ജൂണ്‍ മുതൽ ഓഗസ്റ്റു വരെയുള്ള ക്ലോഷർ പീരിഡിലാണ്. ഈ കാലയളവിൽ ഈറ്റ ശേഖരിക്കുന്നത് പുതുനാന്പുകൾ നശിക്കാൻ ഇടയാകും. ഭാവിയിൽ വനത്തിൽ ഭക്ഷ്യ ദൗർലഭ്യതയ്ക്ക് ഇടയാക്കുകയും ചെയ്യും. കാട്ടാനകളുടെ ഇഷ്ട ഭക്ഷണം വനത്തിലെ മുളയും ഈറ്റകളുമാണ്. മുളകൾ വ്യാപകമായി നശിച്ചതോടെ ഈറ്റ മാത്രമാണ് അവശേഷിക്കുന്നത്. വനത്തിൽ ആവശ്യത്തിനു തീറ്റ ഇല്ലാതായതോടെയാണ് വന്യജീവികൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ ക്ലോഷർ പീരിഡിൽ ഈറ്റ ശേഖരിക്കുന്നതിനെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ…
Read More