കണ്ണൂർ: വാഹനമിടിച്ച് മരണം സംഭവിക്കുന്നവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള കേന്ദ്രനിയമം നടപ്പാക്കാൻ കേരളത്തിനു കർശന നിർദേശവുമായി കേന്ദ്രഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങളും സർക്കുലറായി നല്കി. ഇടിച്ച വാഹനം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മരിച്ചയാൾക്കു രണ്ടുലക്ഷവും ഗുരുതര പരിക്കേറ്റയാൾക്ക് 50,000 രൂപയും നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 2022 ഏപ്രിൽ ഒന്നിനു നിയമം കൊണ്ടുവന്നിരുന്നുവെങ്കിലും ജില്ലാതലങ്ങളിൽ കമ്മിറ്റി രൂപവത്കരിക്കാത്തതിനാൽ കേരളത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലായിരുന്നു. ക്ലെയിം സെറ്റിൽമെന്റ് കമ്മീഷണറായി ജില്ലാ കളക്ടർ, ക്ലെയിം എൻക്വയറി ഓഫീസറായി തഹസിൽദാർ, ജില്ലാ പോലീസ് മേധാവി, ചീഫ് മെഡിക്കൽ ഓഫീസർ, ആർടിഒ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധി, ജനറൽ ഇൻഷ്വറൻസ് കൗൺസിൽ നോമിനേറ്റ് ചെയ്യുന്ന പ്രതിനിധി തുടങ്ങിയവരെ ഉൾപ്പെടുത്തിവേണം ജില്ലാ കമ്മിറ്റി രൂപവത്കരിക്കാൻ. ഈ കമ്മിറ്റി രൂപവത്കരിച്ചാൽ മാത്രമേ ക്ലെയിം സെറ്റിൽമെന്റ് കമ്മീഷണറായി ജില്ലാ കളക്ടർക്കും ക്ലെയിം എൻക്വയറി ഓഫീസറായി…
Read MoreCategory: Loud Speaker
ലോക്സഭാ തെരഞ്ഞെടുപ്പു പരാജയം; മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്ന് കേരള കോൺഗ്രസ്-എം
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും കൂട്ടായ ചര്‍ച്ചയും തിരുത്തലുകളുമാണ് ഉണ്ടാകേണ്ടതെന്ന് കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മറ്റിയോഗം. ലോക്സഭാ തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിനായി ഇന്നലെ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കൂട്ടുത്തരവാദിത്വവും കൂട്ടായ തിരുത്തലുകളുമാണു വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചുനിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍നിന്ന് അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണം. സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാകണം. മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി ഭൂപരിഷ്കരണ കമ്മീഷന് രൂപീകരണവും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി എല്‍ഡിഎഫ്…
Read Moreഗതാഗത നിയമം പാലിച്ചേ മതിയാകു… വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
ചാത്തന്നൂർ: ഇന്ന് മുതല്‍ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പൂട്ടു വീഴും. സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങള്‍ പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ ശരിയാക്കിയിട്ടേ വിട്ടുകൊടുക്കുകയുള്ളൂ. നമ്പർപ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും പിടികൂടും. കൂടാതെ വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐഡിആർടിയില്‍ 5 ദിവസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാലേ ലൈസൻസ് പുതുക്കി നല്‍കൂ. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൊക്കൊണ്ടത്. ഗതാഗത നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോട്ടോർ…
Read Moreന്യൂനപക്ഷ വോട്ടിനു പിന്നാലെ പോയപ്പോൾ മറ്റ് വോട്ടുകൾ ചോർന്നു; കോഴിക്കോട്, വടകര തോൽവിയിൽ സിപിഎം നേതൃത്വത്തിനു വിമർശനം
കോഴിക്കോട്: ജില്ലയിലെ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടത് പഠിക്കാന്‍ സിപിഎം. കോഴിക്കോട്ടെയും വടകരയിലെയും തോല്‍വി പരിശോധിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുള്ളത്. രണ്ടുമണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വന്‍േതാതില്‍ ചോര്‍ന്നതായി യോഗം വിലയിരുത്തി. സിപിഎം ന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി നടന്നപ്പോള്‍ ഹിന്ദുവോട്ടുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായതായി വിമര്‍ശനമുയര്‍ന്നു. ഈഴവ വോട്ടുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ചു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്റെ നാലാംവട്ട വിജയത്തിനു കാരണം ജനങ്ങള്‍ യുഡിഎഫ് പക്ഷത്തുനിന്നതുകൊണ്ടല്ല. മറിച്ച് സിപിഎമ്മിന്റെ സംഘടനാതലത്തിലെ പോരായ്മകളാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടുകള്‍ പലയിടത്തും രേഖപ്പെടുത്താതിരുന്നതും ചില വോട്ടുകള്‍ യുഡിഎഫിലേക്കു മറിഞ്ഞതും പാര്‍ട്ടി പരിശോധിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ് പ്രതിനിധാനം ചെയ്യുന്ന ബേപ്പൂരിലും എ.കെ. ശശീന്ദ്രന്റെ എലത്തൂരും വന്‍ തോതില്‍ വോട്ട് ചോർച്ചയുണ്ടായത് പ്രത്യേകം പരിേശാധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
Read More‘കൃഷ്ണാ ഗുരുവായൂരപ്പാ….ഭഗവാനേ’! പ്രാർഥനയോടെ തുടക്കം; മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
ന്യൂഡൽഹി: ലോക്സഭ അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ജപിച്ചുകൊണ്ടാണ് അദ്ദേഹം പീഠത്തിന് അരികിലേക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തൊഴുതാണ് സുരേഷ് ഗോപി സീറ്റിലേക്ക് മടങ്ങിയതും. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം. ലോക്സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമതായി രാജ്നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു. അതേസമയം, കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിയോടെയാകും നടക്കുക.
Read Moreകൊടുംവളവുകളും കുത്തിറക്കവും അപകടത്തിന് കാരണമാകും; കെഎസ്ആര്‍ടിസി മിനി ബസുകള്‍ ഹൈറേഞ്ച് പാതകളില്‍ സുരക്ഷിതമാവില്ലെന്ന് ജീവനക്കാർ
‘കോട്ടയം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കുന്ന മിനി ബസുകള്‍ ഹൈറേഞ്ച് റൂട്ടുകളില്‍ പ്രായോഗികമാകില്ലെന്ന് ജീവനക്കാര്‍. കുമളി, കട്ടപ്പന റൂട്ടുകളില്‍ നിറയെ ആളുമായി മിനി ബസുകള്‍ കയറ്റം കയറില്ലെന്നും യാത്ര സുരക്ഷിതമാകില്ലെന്നുമാണ് ആശങ്ക. മിനി ബസുകളില്‍ യാത്രക്കാരെ നിർത്തി സര്‍വീസ് നടത്തുക ദുഷ്ക്കരമാണ്. 48 സീറ്റ് വലിയ ബസുകളില്‍ 15 പേരെ നിർത്തി കൊണ്ടുപോകാന്‍ അനുമതിയുണ്ട്. കോട്ടയത്തുനിന്നു സൂപ്പര്‍ ഫാസ്റ്റും ടൗണ്‍ ടു ടൗണും മൂന്നു മണിക്കൂറിലും ഫാസ്റ്റ് പാസഞ്ചര്‍ മൂന്നു മണിക്കൂറിലും ഓര്‍ഡിനറി നാലു മണിക്കൂറിലും കുമളിയിലും കട്ടപ്പനയിലും ഓടിയെത്തേണ്ടതാണ്. മിനി ബസ് ഈ സമയത്തിനുള്ളില്‍ ഓടിയെത്തില്ല. മാത്രവുമല്ല കൊടുംവളവുകളും കുത്തിറക്കവുമുള്ള ഹൈറേഞ്ച് പാതയില്‍ ചെറു ബസുകളുടെ സര്‍വീസ് അപകടത്തിന് കാരണമാകും. 2002ല്‍ കെഎസ്ആര്‍ടിസി 350 മിനി ബസുകള്‍ വാങ്ങിയിരുന്നു. തുടര്‍ച്ചയായി കേടുപാടുകള്‍ വന്നതോടെ നഷ്ടം പെരുത്തു. അറ്റകുറ്റപ്പണിക്ക് വന്‍തുക മുടക്കേണ്ടിവന്നതിനാല് ബസുകള്‍ കട്ടപ്പുറത്തായി. പത്താം വര്‍ഷം ബസുകള്‍…
Read More‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനം’; പാർലമെന്റിലേക്ക് എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണ് ഇതെന്ന് നരേന്ദ്ര മോദി പറഞ്ഞു. 60 വര്‍ഷത്തിന് ശേഷമാണ് തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ജനങ്ങൾക്കായി പ്രതിപക്ഷവും പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു. മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജനങ്ങൾക്കായി ആത്മാർഥമായി പ്രവർത്തിക്കുമെന്നും ഈ യാത്രയിൽ എല്ലാവരേയും ഒരുമിച്ച് നയിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷം പാർലമെന്റിന്റെ മാന്യത പാലിക്കുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞ മോദി തന്റെ പ്രസംഗത്തിനിടെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ചും ഓർമ്മിച്ചു. ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read More‘ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്നത് രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ’; മേയറെ അഭിനന്ദിച്ച് എം. ബി രാജേഷ്
തിരുവനന്തപുരം: ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം കരസ്ഥമാക്കിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രിയാത്മകവും ഭാവനാപൂർണവുമായ ഊർജ സംരക്ഷണ പദ്ധതികള്‍ പരിഗണിച്ചാണ് ദി ടൈംസ് ഗ്രൂപ്പ്, 2024 ലെ പുരസ്കാരത്തിന് മേയറെ തെരഞ്ഞെടുത്തത്. ക്രിയാത്മകവും വൈവിധ്യപൂർണവുമായ ഈ ചുവടുവെപ്പിന് അർഹമായ ദേശീയ പുരസ്കാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ചരിത്ര നേട്ടം കരസ്ഥമാക്കിയ മേയർ ആര്യാ രാജേന്ദ്രനും തിരുവനന്തപുരം നഗരസഭയ്ക്കും അഭിനന്ദനങ്ങള്‍. ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നേടിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രിയാത്മകവും ഭാവനാപൂർണവുമായ ഊർജ സംരക്ഷണ പദ്ധതികള്‍ പരിഗണിച്ചാണ്…
Read Moreജാതി സംവരണം അവസാനിപ്പിക്കണം, ബദൽ വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്; എന്‍എസ്എസ്
ചങ്ങനാശേരി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ജാതി സംവരണം അവസാനിപ്പിച്ച് എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന എന്‍എസ്എസിന്റെ 2024-25-വര്‍ഷത്തെ ബജറ്റ് അവതരണപ്രസംഗത്തിലാണ് ജനറല്‍ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുമ്പില്‍ അടിയറ വയ്ക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പ്രീണനത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി തിരിച്ചുള്ള സെന്സസുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും ഇത്തരം സമീപനം തുടര്‍ന്നാല്‍ കൂടുതല്‍ തിരിച്ചടികളുണ്ടാകുമെന്നും എന്‍എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒരുകാലത്തും കണ്ടിട്ടില്ലാത്ത വര്‍ഗീയ നിലപാടുകളാണ് സമസ്തമേഖലയിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 157.55 കോടി രൂപ വരവും അത്രയുംതന്നെ ചെലവും വരുന്ന…
Read Moreസംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവിനു മുന്നോടിയായി സൈബർപാർക്കിലും ഇൻഫോപാർക്കിലും ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചു; പി. രാജീവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായി കോഴിക്കോട് സൈബർപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കൊച്ചിയിൽ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവ് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഐബിഎം പ്രതിനിധികളും വ്യവസായ-ടെക്നോളജി ലോകത്തെ പ്രമുഖരുമടക്കം ആയിരത്തോളം പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവിനു മുന്നോടിയായി കോഴിക്കോട് സൈബർപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചു. വിവിധ മേഖലയില്‍ വലിയ സാധ്യതകളാണ് നിർമ്മിത ബുദ്ധി…
Read More