ചങ്ങനാശേരി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ജാതി സംവരണം അവസാനിപ്പിച്ച് എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന എന്‍എസ്എസിന്റെ 2024-25-വര്‍ഷത്തെ ബജറ്റ് അവതരണപ്രസംഗത്തിലാണ് ജനറല്‍ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുമ്പില്‍ അടിയറ വയ്ക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പ്രീണനത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി തിരിച്ചുള്ള സെന്സസുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും ഇത്തരം സമീപനം തുടര്‍ന്നാല്‍ കൂടുതല്‍ തിരിച്ചടികളുണ്ടാകുമെന്നും എന്‍എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒരുകാലത്തും കണ്ടിട്ടില്ലാത്ത വര്‍ഗീയ നിലപാടുകളാണ് സമസ്തമേഖലയിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 157.55 കോടി രൂപ വരവും അത്രയുംതന്നെ ചെലവും വരുന്ന…
Read MoreCategory: Loud Speaker
സംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവിനു മുന്നോടിയായി സൈബർപാർക്കിലും ഇൻഫോപാർക്കിലും ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചു; പി. രാജീവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായി കോഴിക്കോട് സൈബർപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കൊച്ചിയിൽ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവ് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഐബിഎം പ്രതിനിധികളും വ്യവസായ-ടെക്നോളജി ലോകത്തെ പ്രമുഖരുമടക്കം ആയിരത്തോളം പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവിനു മുന്നോടിയായി കോഴിക്കോട് സൈബർപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചു. വിവിധ മേഖലയില്‍ വലിയ സാധ്യതകളാണ് നിർമ്മിത ബുദ്ധി…
Read Moreഭാരതപ്പുഴയിൽ വീണ്ടും പോത്ത് ചത്തുപൊങ്ങി; ജഡം കണ്ടത് വെള്ളയാങ്കല്ല് തടയണയിൽ
പാലക്കാട്: ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തി. ഭാരതപ്പുഴയിലെ വെള്ളയാങ്കല്ല് തടയിലാണ് വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തിയത്. റെഗുലേറ്റിന് സമീപമാണ് ജഡം കണ്ടത്. ഏഴ് പോത്തുകളാണ് കഴിഞ്ഞ ദിവസം ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങൾ. പോത്തുകൾ ചത്തതിന്റെ കാരണം വ്യക്തമല്ല.
Read More‘പച്ചമനുഷ്യനൊരു സ്നേഹാശ്ലേഷം’; മുൻമന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യ എസ്.അയ്യർ; വൈറലായി ചിത്രം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ സ്നേഹാദരങ്ങളോടെ മുൻ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഈ ചിത്രം ഇത്രയേറെ ആഘോഷിക്കപ്പെടുമെന്ന് ദിവ്യയും ഇത്രയേറെ ഓർത്തില്ല. മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന് രാജിവച്ച ദിവസം ദിവ്യ ഭര്‍ത്താവ് കെ.എസ് ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രി വസതിയില്‍ എത്തിയപ്പോഴാണ് ഈ ചിത്രം പകര്‍ത്തിയത്. ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാൻ മലയാളി സ്ത്രീകൾക്കു കഴിയാറില്ല എന്ന് ചിത്രത്തിനി താഴെ നിരവധി ആളുകൾ കുറിച്ചു.
Read More2024ലെ മികച്ച ഊർജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം മേയർ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024-ലെ മികച്ച ഊർജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്. നഗരസഭ പരിധിയിൽ ഊർജ കാര്യക്ഷമതയ്ക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനും അതിന് നേതൃത്വം നല്‍കിയതിനുമാണ് അംഗീകാരം. ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ലഭിച്ച വിവരം സസന്തോഷം എന്റെ പ്രിയപെട്ടവരെ അറിയിക്കുകയാണ്. നഗരസഭ പരിധിയിൽ ഊർജ്ജ കാര്യക്ഷമതയ്ക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനും അതിന് നേതൃത്വം നല്‍കിയതിനുമാണ് ഈ അംഗീകാരം ലഭിച്ചത്. വ്യക്തിപരമായി വളരെയധികം സന്തോഷമുള്ള നിമിഷമാണിത്. ഇന്നലെ ബംഗളൂരിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങി. മേയറായി ചുമതല ഏൽക്കുമ്പോൾ മനസിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി…
Read Moreബിരിയാണിയിൽ പുഴു; ആശുപത്രി കാന്റീൻ അടച്ചുപൂട്ടി
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ കാന്റീനിൽനിന്ന് വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. പോസ്റ്റ്മോർട്ടം മുറിയോട് ചേർന്നുള്ള കാന്റീൻ വൃത്തിഹീനമായാണ് പ്രവർത്തിച്ചതെന്നും കണ്ടെത്തിയ സാഹചര്യത്തിൽ കാന്റീൻ അടച്ചുപൂട്ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുഞ്ചവയൽ സ്വദേശി കൊച്ചുപറമ്പിൽ കെ. മോനിച്ചൻ മാതാവ് ലീലാമ്മയെ കൊണ്ട് വാങ്ങിപ്പിച്ച ബിരിയാണിയിൽനിന്നാണ് പുഴുവിന് സമാനമായ ചത്ത ജീവിയെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയും ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പരാതി വാസ്തവമാണെന്ന് കണ്ടെത്തി. ജീവനക്കാരിൽ ഒരാൾക്ക് ഒഴികെ ബാക്കി ആർക്കും ഹെൽത്ത് കാർഡുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് രേഖാമൂലം ഇതിനുള്ള നോട്ടീസും നൽകി സ്ഥാപനം പൂട്ടിച്ചു. അടച്ചുപൂട്ടാൻ…
Read Moreജെസ്നയ്ക്ക് എന്തു സംഭവിച്ചു? സിബിഐയുടെ അഞ്ചംഗ സ്പെഷല്‍ ടീമിന്റെ തുടരന്വേഷണം തുടങ്ങി
കോട്ടയം: ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശത്തില്‍ സിബിഐ വീണ്ടും അന്വേഷണം തുടങ്ങി. സിബിഐ നടത്തിയ ആദ്യ അന്വേഷണത്തില്‍ ശ്രദ്ധിക്കാതെ പോയ വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ചാണ് അഞ്ചംഗ സ്പെഷല്‍ ടീം അന്വേഷണം നടത്തിവരുന്നത്. എരുമേലി, മുണ്ടക്കയം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടന്നുവരുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. ജെസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫിന്റെ ഹർജി. താന്‍ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. പിതാവ് ഹാജരാക്കിയ തെളിവുകളും കേസ് ഡയറിയും ഒത്തുനോക്കി പിതാവ് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ സിബിഐ പരിശോധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന്…
Read Moreപ്രിയങ്ക വന്നാൽ പോകാതിരിക്കാനാവുമോ! ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്ന് കെ. മുരളീധരൻ
കോഴിക്കോട്: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്നു വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പ്രയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മാത്രമാണു സജീവമാവുകയെന്നും ഗാന്ധി കുടുംബത്തിലെ അംഗം മത്സരിക്കുന്ന മണ്ഡലങ്ങളിൽനിന്നു വിട്ടുനിൽക്കാൻ ഒരു കോൺഗ്രസ് പ്രവർത്തകനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളിൽ പാർട്ടി മറ്റു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ചില പ്രശ്നങ്ങളുള്ളതിനാൽ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തത്കാലം തിരുവനന്തപുരത്ത് മാത്രമേ പാർട്ടിയെ നയിക്കാനുള്ളൂയെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന് ഒരു കുഴപ്പവുമില്ല, അദ്ദേഹത്തിന്റെ പ്രവർത്തനമികവിലാണ് 20 ൽ 18 സീറ്റും നേടാൻ കഴിഞ്ഞത്. കെപിസിസി അധ്യക്ഷനാകണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന ചോദ്യത്തിന്, അത് പ്രവർത്തകരുടെ വികാരം മാത്രമാണെന്നും സമുദായിക സമവാക്യങ്ങൾ നോക്കിയാണ് കെപിസിസി അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പട്ട വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫ്ലാറ്റിലും വീട്ടിലും അർജുൻ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ ഭർത്താവിനെ ഇയാൾ ആക്രമിച്ചതായും പരാതിയുണ്ട്. അർജുനെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാർഡ് ചെയ്തു.
Read Moreമഴ കനക്കും: വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് കനത്ത മഴ പെയ്യും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read More