കോഴിക്കോട്: കാലിക്കട്ട് റോട്ടറി ക്ലബ് സൈബര്‍ സിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച മോട്ടിവേഷന്‍ പരിപാടിയില്‍ അസഭ്യം നിറഞ്ഞ പ്രസംഗം നടത്തിയതിനാല്‍ ശ്രോതാക്കള്‍ ഓടിച്ചുവിട്ട ബിസിനസ് മോട്ടിവേറ്റര്‍ അനില്‍ രാധകൃഷ്ണന് ഒന്നര മണിക്കൂര്‍ നേരത്തെ ക്ലാസിന് ഫീസ് നാലുലക്ഷം രൂപയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസ സൗസകര്യവും. അതേസമയം, മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പ്രഭാഷണത്തിന് കേവലം 2400 രൂപ മാത്രം. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി.ടി. ബല്‍റാം ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റ് വൈറലായി. ലക്ഷങ്ങള്‍ പ്രതിഫലം കൈപ്പറ്റി അനില്‍ ബാലചന്ദ്രന് നടത്തിയ അസഭ്യ വര്‍ഷത്തെ, തനിക്ക് കൃത്യമായി വണ്ടിക്കൂലി പോലും നല്‍കാതെ അപമാനിച്ചുവെന്നുള്ള ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെടുത്തിയാണ് വി.ടി. ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അനില്‍ ബാലചന്ദ്രനെ പോലെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ബല്‍റാം പങ്കുവച്ചത്. എരഞ്ഞിപ്പാലത്ത കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കഴിഞ്ഞശനിയാഴ്ച…
Read MoreCategory: Loud Speaker
കെഎസ്യു ക്യാമ്പിലെ സംഘർഷം: നേതൃത്വത്തിന് വീഴ്ചയെന്ന് റിപ്പോർട്ട്; പ്രസിഡന്റിനോട് വിശദീകരണം തേടും
കാട്ടാക്കട: നെയ്യാർ ഡാമിലെ കെഎസ്യു ക്യാമ്പിൽ നടന്ന സംഘർഷത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട്. സംഘർഷം നിയന്ത്രിക്കുന്നതിൽ കെഎസ് യു സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും കെപിസിസി നേതൃത്വത്തേയോ കെപിസിസി പ്രസിഡന്റിനെയോ അറിയിക്കാതെയാണ് ക്യാന്പ് നടത്തിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ക്യാന്പ് ഡയറക്ടർമാരെ നിയമിക്കാത്തതാണ് അച്ചടക്കം പാലിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണമെന്നും ജംബോ കമ്മറ്റികളിൽ പലർക്കും കീഴ് ഘടകത്തിൽ പ്രവർത്തിച്ച് പരിചയമില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. കൂടാതെ കെഎസ്യുവിൽ അടിമുടി ശുദ്ധീകരണം ആവശ്യമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സംഘർഷത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് വിശദീകരണം തേടും. രണ്ടു ദിവത്തിനകം റിപ്പോർട്ട് നൽകണം. 25നായിരുന്നു സംഭവം. നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ക്യാമ്പ് നിർത്തിവയ്ക്കാൻ കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. സംഘർഷത്തിൽ…
Read Moreബാർ കോഴ വിവാദം: ഓഫീസിനു വേണ്ടി പണം പിരിക്കാൻ തീരുമാനിച്ചത് മാസങ്ങൾക്കു മുന്‍പേ?
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടനയ്ക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം തെറ്റാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. മദ്യനയത്തിലെ ഇളവിന് രണ്ടരലക്ഷം ആവശ്യപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നത് വിവാദമായപ്പോൾ തിരുവനന്തപുരത്ത് കെട്ടിടം നിർമിക്കാനാണ് പണം പിരിക്കുന്നതെന്നായിരുന്നു ബാറുടമകളുടെ സംസ്ഥാന നേതാവ് പ്രതികരിച്ചത്. എന്നാൽ ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ മാസങ്ങൾക്ക് മുമ്പ് വന്ന സ്ക്രീൻ ഷോട്ടിൽ കെട്ടിടം ഫണ്ടിലേക്ക് നൽകേണ്ടത് ഒരുലക്ഷമാണെന്ന് കൃത്യമായി പറയുന്നുണ്ട്. ഇപ്പോൾ മദ്യനയത്തിൽ ഇളവിനു വേണ്ടി രണ്ടരലക്ഷം പിരിക്കണമെന്ന ഓഡിയോ പുറത്തു വന്നപ്പോൾ അത് കെട്ടിടം വാങ്ങാനെന്ന് പറഞ്ഞ് തലയൂരാൻ ബാറുടമകൾ ശ്രമിക്കുകയാണെന്നാണ് സൂചന. എക്സിക്യൂട്ടീവ് അംഗങ്ങളിൽനിന്ന് വായ്പയായാണ് തുക ആവശ്യപ്പെട്ടതെന്നാണ് ബാറുടമകളുടെ സംഘടനയുടെ പ്രസിഡന്റ് പറഞ്ഞത്. ഓഡിയോയിൽ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. ഓഡിയോയിൽ കെട്ടിടത്തിന്റെ കാര്യം പറയുന്നതേ ഇല്ല. കെട്ടിടത്തിനായി…
Read Moreപശ്ചിമബംഗാളിൽ റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു; മരങ്ങള്‍ കടപുഴകി
കോൽക്കത്ത: പശ്ചിമബംഗാളിൽ റിമാൽ ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ രാത്രി കരതൊട്ടു. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. തീരദേശജില്ലയായ സൗത്ത് 24 പര്‍ഗാനാസില്‍ നിരവധി മരങ്ങള്‍ ശക്തമായ കാറ്റില്‍ കടപുഴകി വീണു. തീരപ്രദേശങ്ങളില്‍നിന്ന് ഒരു ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കൊടുങ്കാറ്റിനു മുന്നോടിയായി പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരദേശമേഖലകളിൽ കനത്ത മഴയാണു പെയ്തത്. നാളെ വരെ കനത്ത മഴ തുടരുമെന്നും ജാഗ്രത കാട്ടണമെന്നും അധികൃതർ അറിയിച്ചു. നോർത്ത്- സൗത്ത് 24 പർഗാനാസ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോൽക്കത്ത, ഹൗറ, നാദിയ, വെസ്റ്റ് മിഡ്നാപ്പുർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതേസമയം, റിമാൽ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreമൺസൂൺ മഴയിലുണ്ടായ ദുരിതം; ഹിമാചൽ സർക്കാരിന് സഹായം നൽകാൻ മോദി തയാറായില്ല; രാഹുൽ ഗാന്ധി
ഷിംല: ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ പരസ്യമായി പ്രഖ്യാപിച്ചുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിമാചൽ സർക്കാർ അധികകാലമുണ്ടാകില്ലെന്ന് വെള്ളിയാഴ്ചത്തെ റാലിയിൽ മോദി പ്രസംഗിച്ചതാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. മൺസൂൺ മഴയിലുണ്ടായ ദുരിതം നേരിടാൻ ഹിമാചൽ സർക്കാരിന് സഹായം നൽകാൻ മോദി തയാറായില്ലെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 22 ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ ബാധ്യതയാണു മോദി എഴുത്തിത്തള്ളിയത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്കു കൈമാറിയെന്നും രാഹുൽ പറഞ്ഞു.
Read Moreലൈംഗികമായി നിരന്തരം പീഡിപ്പിച്ചു, വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു; ഒടുവിൽ സഹികെട്ട് മധ്യവയസ്കനെ പതിനഞ്ചുകാരൻ കൊലപ്പെടുത്തി
ലക്നോ: ലൈംഗികമായി പീഡിപ്പിക്കുകയും, വീഡിയോയിൽ പകർത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പതിനഞ്ച്കാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. നിരന്തരമായി തന്നെ പീഡിപ്പിച്ച 50കാരനെയാണ് പതിനഞ്ചുകാരൻ കൊലപ്പെടുത്തിയത്. ഇയാളുടെ തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം കുട്ടി മൃതദേഹം വീട്ടിൽ ഉപേക്ഷിച്ച് സ്ഥലംവിട്ടു. പിന്നീട് വീട്ടുകാർ എത്തിയപ്പോഴാണ് 50കാരനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ 15 കാരനാണെന്ന് വ്യക്തമായത്. തുടർന്ന് ശനിയാഴ്ച പ്രതിയായ ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ ആഴ്ചകൾക്ക് മുമ്പാണ് 50കാരൻ ആദ്യമായി പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാൾ ഉപദ്രവിക്കാനും തുടങ്ങി. സംഭവദിവസവും ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് ഭീഷണിപ്പെടുത്തിയാണ് വിളിച്ച് വരുത്തിയത്. തുടർന്ന് ഇയാൾ ഉപദ്രവിച്ചപ്പോഴാണ് കുട്ടി തിരിച്ച്…
Read Moreഅടുക്കും ചിട്ടയോടും നടന്ന ക്യാമ്പായിരുന്നു; പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതം; പ്രശ്നങ്ങളുണ്ടാക്കിയവർക്കെതിരേ നടപടി സ്വീകരിക്കും; അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമാണ്. അടുക്കും ചിട്ടയോടും കൂടി നടന്ന ക്യാമ്പായിരുന്നു അത്. പ്രശ്നങ്ങളുണ്ടാക്കിയവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അലോഷ്യസ് കൂട്ടിച്ചേർത്തു. കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആകുന്നതിനു കാരണക്കാർ ആയവർക്കെതിരേ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിൽ സംഘർഷം ഉണ്ടായത്. ക്യാമ്പിൽ രാത്രി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് ക്യാന്പ് സംഘടിപ്പിച്ചത്. ഞായർ പകൽ രണ്ടിന് ക്യാമ്പ് സമാപിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത് ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിന്റെ…
Read Moreകോട്ടയത്ത് അരുംകൊല; ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
കോട്ടയം: വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശി രഞ്ജിത്താണ് മരിച്ചത്. പ്രതി വണ്ടിപ്പെരിയാർ സ്വദേശി അജീഷ് ഒളിവിലാണ്. കൊല്ലപ്പെട്ട രഞ്ജിത് പ്രതിയുടെ ബന്ധുവാണ് . ഇന്നലെ രാത്രി ഏഴരയ്ക്കാണ് സംഭവം. രഞ്ജിത്തിന് പ്രതിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അജീഷ് ആക്രമിച്ചത്. നേരത്തെ അജീഷിന് എതിരേ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More‘തെക്കൻ ക്യാമ്പിന് ശേഷം വടക്കൻ ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു’: പരിഹാസവുമായി പി. എം ആർഷോ
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്യു മേഖലാ ക്യാമ്പിലുണ്ടായ സംഘർഷത്തിൽ പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. തെക്കൻ മേഖല ക്യാമ്പിന് ശേഷം വടക്കൻ മേഖല ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു എന്ന കുറിപ്പോടെ ധീം തരികിട തോം എന്ന ചിത്രത്തിൽ അടികൊണ്ട് ദേഹം മുഴുവൻ പ്ലാസ്റ്ററിട്ട് പോകുന്ന ജഗതി ശ്രീകുമാറിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ആർഷോയുടെ പരിഹാസം. ഇന്നലെ രാത്രിയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിൽ സംഘർഷം ഉണ്ടായത്. ക്യാമ്പിൽ രാത്രി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് ക്യാന്പ് സംഘടിപ്പിച്ചത്. ഞായർ പകൽ രണ്ടിന് ക്യാമ്പ് സമാപിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത് ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ്…
Read Moreഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്നും ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെയും ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read More