പാക് അധീന കാഷ്മീർ തിരിച്ചുപിടിക്കും; അമിത് ഷാ

ന്യൂഡൽഹി: പാക് അധീന കാഷ്മീർ തിരിച്ചുപിടിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കാഷ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേതുതന്നെ ആയിരിക്കും, നമ്മൾ തിരിച്ചു പിടിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പാക്കിസ്ഥാന്‍റെ കൈയിൽ ആറ്റംബോബ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയാണ്. എന്നാൽ ബിജെപി ഒരു ബോംബിനെയും ഭയക്കുന്നില്ലെന്നും തിരിച്ചുപിടിക്കുമെന്നും അമിത് ഷാ ജാർഖണ്ഡിലെ റാലിയിൽ പറഞ്ഞു. നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാക് അധീന കാഷ്മീർ തിരിച്ചു പിടിക്കുമെന്നു പറഞ്ഞിരുന്നു.

Read More

വനിതാ പോലീസ് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ വിരമിക്കുന്നു; സേനയിൽ ശേഷിക്കുന്നത് വെറും ആറു പേർ

സ്വന്തംലേഖകൻതൃശൂർ: കേരള പോലീസിൽ വനിത പോലീസ് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ പടിയിറങ്ങുന്നു. 21 പേരാണ് ഈ മാസം വിരമിക്കുന്നത്. ഇതോടെ സേനയിൽ ശേഷിക്കുന്ന വനിത ഇൻസ്പെക്ടർമാർ ആറു പേർ മാത്രം. കേരള പോലീസിൽ നിലവിൽ 27 വനിത ഇൻസ്പെക്ടർമാരടക്കം 668 ഇൻസ്പെക്ടർമാരാണുള്ളത്. ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലൻസ്, ക്രൈംബ്രാഞ്ച്, കോസ്റ്റൽ തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമിച്ചിരിക്കുന്നത്. ഇതിൽ 21 വനിത ഇൻസ്പെക്ടർമാർ വിരമിക്കുന്നതോടെ സേനയിലെ തലപ്പത്തുള്ള വനിതകളുടെ ശക്തി ഇല്ലാതാകും.സബ് ഇൻസ്പെക്ടർമാരാണ് ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കുന്നത്. 2018ൽ വനിത സബ് ഇൻസ്പെക്ടർമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അവരൊന്നും ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കാറായിട്ടില്ല. നേരത്തെ വനിതകൾക്ക് മാത്രമായി പ്രത്യേക വിഭാഗത്തിലൂടെ പ്രമോഷനുകൾ പെട്ടന്ന് ലഭിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വനിത പോലീസിനെയും ജനറൽ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ പ്രമോഷൻ ലഭിക്കാനും വൈകുകയാണ്. സേനയിൽ കൂടുതലുള്ള പുരുഷൻമാരോടൊപ്പമാണ് വനിതകളെയും കണക്കാക്കുന്നത്. ഇതാണ് വനിത ഇൻസ്പെക്ടർമാരുടെ…

Read More

ജയന്തി ജനത ഇനി നാഗർകോവിൽവരെ മാത്രം; കൂടുതൽ ട്രെയിനുകൾ കന്യാകുമാരിയിലേക്ക്; പൂനെ- എറണാകുളം സർവീസ് കോട്ടയംവരെ നീട്ടും

കൊല്ലം: മംഗളുരു – നാഗർകോവിൽ പരശുറാം എക്സ്പ്രസിനെ കൂടാതെ കൂടുതൽ ട്രെയിനുകൾ കന്യാകുമാരി വരെ ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് നടപടികൾ തുടങ്ങി. ജൂലൈ മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 22657/58 താംബരം -നാഗർകോവിൽ ത്രൈവാര എക്സ്പ്രസ്, 12667/68 ചെന്നൈ-നാഗർകോവിൽ എക്സ്പ്രസ്, 12689/90 ചെന്നൈ-നാഗർകോവിൽ എക്സ്പ്രസ്, 06639 പുനലൂർ- നാഗർകോവിൽ പാസഞ്ചർ, 06641/42 തെങ്കാശി -നാഗർകോവിൽ പാസഞ്ചർ എന്നീ ട്രെയിനുകൾ കൂടിയാണ് കന്യാകുമാരി വരെ നീട്ടുന്നത്. 11097/98 പൂനെ – എറണാകുളം പൂർണ എക്സ്പ്രസും 22149/50 പൂനെ – എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനും കോട്ടയം വരെയും സർവീസ് നീട്ടും. 12695/96 ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സപ്രസ് കൊച്ചുവേളി വരെയെ ഉണ്ടാകൂ. അതേ സമയം 20909/10 പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് തിരുവനന്തപുരം വരെയും നീട്ടും.12643/44 നിസാമുദീൻ – തിരുവനന്തപുരം സ്വർണ ജയന്തി സൂപ്പർ ഫാസ്റ്റ്…

Read More

മദ്യം: കുരുക്ക് മുറുകുന്നു; ബാർ ഉടമകളുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: ബാറുടമകളിൽനിന്നു കോടികൾ കോഴ വാങ്ങി മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കാൻ നീക്കം നടന്നെന്ന ആരോപണം കത്തിപ്പിടിക്കുന്നു. മദ്യനയം ചർച്ച ചെയ്തിട്ടില്ലെന്നും കെട്ടിടം നിർമിക്കാനാണ് പിരിവ് എടുത്തെതെന്നും പറയുന്ന ബാർ ഉടമ സംഘടനയുടെ വാദം ശരിയല്ലെന്നു സൂചന. കൊച്ചിയിൽ നടന്ന ബാർ ഉടമകളുടെ യോഗത്തിൽ കെട്ടിടം പണി അജൻഡയിൽ ഇല്ലായിരുന്നെന്നാണ് പറയുന്നത്. എന്നാൽ, ഈ യോഗത്തിലാണ് മദ്യനയത്തിലെ ഇളവിനു വേണ്ടി പണം പിരിക്കാൻ നിർദേശം വന്നതെന്നാണ് ആരോപണം. ഇതിനിടെ മദ്യനയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഓൺലൈൻ യോഗം നടന്നിരുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്. വിവാദം കത്തിപ്പിടിച്ചതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായി. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ വരുന്ന നിയമസഭാ സമ്മേളനം കലുഷിതമാകും. മദ്യനയത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനു പ്രത്യുപകാരമായി കൊടുക്കാൻ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്ന ബാറുടമാ സംഘടന നേതാവിന്‍റെ ശബ്ദ സന്ദേശം വിവാദമായതിന്‍റെ പശ്ചാത്തലത്തിൽ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍നിന്നു…

Read More

നിയമന വാഗ്ദാനം; തട്ടിപ്പിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കുക എന്ന മുന്നറിയിപ്പ് നൽകി കെഎസ്ഇബി. കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമാണെന്നും രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും നിരവധി പേർ ഈ കെണിയിൽ വീണുവെന്നും കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോൽഡിംഗ്, ഇലക്ട്രിസിറ്റി കൗൺസിൽ ബോർഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഇത്തരം നവമാധ്യമ പേജുകളിൽ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബിയിലെ…

Read More

എക്സൈസ് മന്ത്രി വിദേശത്തേക്ക് യാത്ര തിരിച്ചു; ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് സൂചന

തിരുവനന്തപുരം: മദ്യനയത്തെചൊല്ലിയുള്ള വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശത്തേക്ക് യാത്ര തിരിച്ചു. ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന സൂചന. കുടുംബസമേതമാണ് അദ്ദേഹത്തിന്‍റെ യാത്ര. സ്വകാര്യസന്ദർശനമാണെന്നും പൊതുഖജനാവിൽ നിന്നല്ല യാത്രാചെലവെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിത്. ഡ്രൈ ഡേ മാറ്റാനും ബാറുകളുടെ പ്രവർത്തനസമയത്തിലും മദ്യനയത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് സർക്കാരിന് പണം നൽകണമെന്ന് ബാറുടമകളുടെ സംഘടന നേതാവ് അംഗങ്ങളോട് വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ വ്യക്തമാക്കുന്ന ശബ്ദരേഖ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷം എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. മദ്യനയത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും പണപ്പിരിവുമായി സർക്കാരിന് ബന്ധമില്ലെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Read More

ഒരു ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചലിൽ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമർജൻസി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുണ്ട്; എംവിഡി

തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ 150 ആംബുലൻസുകളാണ് അപകടത്തിൽപ്പെട്ടതെന്ന് എംവിഡി. 29 പേർ മരണപ്പെടുകയും ,104 പേർക്ക് ഗുരുതരമായ പരിക്ക് ഉൾപ്പെടെ 180 പേർക്ക് പരിക്കേറ്റതായും മനസിലാക്കാം. ഒരു ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചലിൽ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമർജൻസി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുണ്ടെന്ന് എംവിഡി പറഞ്ഞു. മൊബൈൽ സംസാരിച്ചും, ലഹരി പദാർഥങ്ങൾ ഉപയോഗിച്ചും, നാവിഗേഷൻ സംവിധാനത്തിൽ കൂടെ കൂടെ നോക്കിയും, ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാൽ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസിലാക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… 2023 വർഷത്തിൽ ഉണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ 150 ആംബുലൻസുകളാണ് അപകടത്തിൽപ്പെട്ടത്.അതിൽ 29 പേർ മരണപ്പെടുകയും ,104 പേർക്ക് ഗുരുതരമായ പരിക്ക് ഉൾപെടെ 180 പേർക്ക് പരിക്കേറ്റതായും മനസിലാക്കാം.ഇത് ഭയപ്പെടുത്തുന്ന കണക്കാണ്. ജീവൻ രക്ഷാ വാഹനങ്ങൾ കാരണം…

Read More

ജീവിത നിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത് തിരുവനന്തപുരം നഗരം; കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകും; ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ഓക്സ്ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരം തിരുവനന്തപുരമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിതനിലവാരത്തിന്‍റെ സൂചികയിൽ തലസ്ഥാന നഗരമാണ് ഇന്ത്യയിൽ ഒന്നാമത്. കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകുമെന്നും മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഓക്സ്ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരം നമ്മുടെ തലസ്ഥാന നഗരമാണ്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിതനിലവാരത്തിന്‍റെ…

Read More

കനി കുസൃതി തന്‍റെ “തണ്ണിമത്തൻ” ഹാൻഡ് ബാഗിലൂടെ പാലസ്തീന് പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിൽ അഭിമാനം തോന്നി; ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: മലയാളികളുടെ അഭിമാനവും നിലപാടും ലോകത്തിന് മുന്നിൽ അന്തസോടെ ഉയർത്തി പിടിച്ചിരിക്കുകയാണ് കനി കുസൃതിയും ടീമും എന്ന് തിരുവനന്തപുരം മേയർ അര്യാ രാജേന്ദ്രൻ. കനി കുസൃതി ലോകത്തിന് മുന്നിൽ മലയാളത്തിന്‍റെ അഭിമാനമായ സ്ത്രീയായി സിനിമയിലൂടെയും നിലപാടിലൂടെയും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 77-ാമത് കാന്‍ ഫെസ്റ്റിവലില്‍ കനി കുസൃതി, ദിവ്യപ്രഭ എന്നിവരഭിനയിച്ച “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രം പ്രദർശിപ്പിച്ചതിനു പിന്നാലെയാണ് കനിയെ പുകഴ്ത്തി മേയർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. കനി കുസൃതി തന്‍റെ “തണ്ണിമത്തൻ” ഹാൻഡ് ബാഗിലൂടെ പാലസ്തീന് പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിലാണ് അഭിമാനം തോന്നിയതെന്ന് ആര്യ പറഞ്ഞു. പാം ഡി ഓർ അവാർഡിനായി മത്സരിക്കുന്ന “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിന്‍റെ സംവിധായിക പായൽ കപാഡിയയ്ക്കും അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു എന്നും മേയർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ…

Read More

പുതിയ അധ്യയന വര്‍ഷം; സ്‌കൂളും പരിസരവും ലഹരിമുക്തമാക്കാൻ എക്സൈസ്

കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് സ്‌കൂളും പരിസരവും കേന്ദ്രീകരിച്ച് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി എക്‌സൈസ്. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഇസ്‌പെക്ടര്‍മാര്‍ക്കും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. എക്‌സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായാണ് മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. ഓരോ റേഞ്ചിലും വരുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ പേര് എന്നിവ ജൂണ്‍ ആറിനകം റേഞ്ച് ഓഫീസുകളില്‍നിന്ന് അതാത് സര്‍ക്കിള്‍ ഓഫീസുകളില്‍ ലഭ്യമാക്കണം. സര്‍ക്കിള്‍ ഓഫീസില്‍ ലഭ്യമായ ലിസ്റ്റ് പ്രകാരമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ ജൂണ്‍ 10 നകം എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറണം. ലിസ്റ്റിലുള്ള സ്‌കൂളുകള്‍ മേയ് 30 നകം റേഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍/ റേഞ്ചിന്‍റെ ചുമതല വഹിക്കുന്നവര്‍ സന്ദര്‍ശിക്കണം. സ്‌കൂളുകളുടെ വിവരങ്ങള്‍ അതാത് ഡിവിഷന്‍ ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ഓരോ…

Read More