കോഴിക്കോട്: പറവൂര്‍ സ്വദേശിയായ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് ഒളിവിലെ ന്നു പോലീസ്. നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമാണ് രാഹുലിെനതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. രാഹുല്‍ ഇന്നലെ വൈകിട്ടു മൂന്നുവരെ വീട്ടില്‍ ഉണ്ടായിരുന്നതായി അയാളുടെ അമ്മ പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. അഭിഭാഷകനെ കാണണമെന്നു പറഞ്ഞ് പോയതാണ്. രാഹുല്‍ നവവധുവിനെ മര്‍ദിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലന്നും അവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടായിട്ടില്ല. അടിച്ചുവെന്നത് ശരിയാണ്. താഴത്തെ നിലയിലാണ് ഞങ്ങള്‍ കിടക്കുന്നത്. ഇവര്‍ മുകളിലത്തെ നിലയിലും. അവിടെ നടന്ന സംഭവങ്ങള്‍ കേട്ടിട്ടില്ല. നേരത്തെ വഴക്ക് ഉണ്ടായിട്ടില്ല. നേരത്തെ രാഹുല്‍ വിവാഹം കഴിച്ചിട്ടില്ല. ഒരു വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് അതു ഒഴിവാക്കിയെന്ന് അമ്മ പറഞ്ഞു. രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചതായി സൂചനയുണ്ട്.…
Read MoreCategory: Loud Speaker
സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, മരുമകളെ മർദിച്ചത് വാട്സ്ആപ്പ് ചാറ്റ് പിടിച്ചതോടെ; പ്രതി രാഹുലിന്റെ അമ്മ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതി രാഹുലിന്റെ അമ്മ. സ്ത്രീധനം ചോദിച്ചു എന്ന് പെൺകുട്ടി പറഞ്ഞത് പച്ചക്കള്ളമാണ്. മർദിച്ചെന്നുള്ളത് സത്യമാണ്. അത് പക്ഷേ പെൺകുട്ടിയുടെ വാട്സ്ആപ്പ് ചാറ്റ് പിടികൂടിയതു മൂലമാണ് മർദിച്ചതെന്ന് പ്രതിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയുടെ ഫോൺ സൈബർ സെൽ പരിശോധിച്ചാൽ സത്യാവസ്ഥ മനസിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. ഇന്നലെ ഉച്ച മുതൽ രാഹുൽ വീട്ടിൽ ഇല്ല. എവിടെ പോയതാണെന്ന് തനിക്ക് അറിയില്ലെന്നും അമ്മ വ്യക്തമാക്കി. അതേ സമയം, പെൺകുട്ടിക്ക ക്രൂരമായ മർദനമാണ് ഏറ്റ് വാങ്ങിയത്. നെറ്റിയിൽ ഇടിയുടെ ആഘാതത്തിൽ ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. കഴുത്തിലും ചുണ്ടിലും കൈകളിലും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്കാൻ ചെയ്യണമെന്നും അസ്ഥിരോഗ വിദഗ്ധനെ കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും…
Read Moreപന്തീരാങ്കാവിലെ ഭർതൃഗൃഹത്തിലെ ഗാർഹിക പീഡനം; യുവതി ചികിത്സ തേടിയതിന്റെ രേഖകൾ പുറത്ത്
കോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃഗൃഹത്തിൽ ക്രൂര മർദനത്തിനിരയായ യുവതി ചികിത്സ തേടിയതിന്റെ രേഖകൾ പുറത്ത്. ഫറോക്ക് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പിൽ പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി പറയുന്നുണ്ട്. നെറ്റിയിൽ ഇടിയുടെ ആഘാതത്തിൽ ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. കഴുത്തിലും ചുണ്ടിലും കൈകളിലും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്കാൻ ചെയ്യണമെന്നും അസ്ഥിരോഗ വിദഗ്ധനെ കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും തമ്മിലുള്ള വിവാഹം. മാട്രിമോണി വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഏഴാം നാൾ വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായാണ് 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്. നെറ്റി മുഴച്ചിരിക്കുകയായിരുന്നു. തലയിൽ തൊടാനാവാത്ത…
Read Moreഎട്ട് രൂപയ്ക്ക് ഊണും പാലും മുട്ടയുമൊക്കെ കൊടുത്തേ തീരൂ; സ്കൂളുകളിൽ ഇക്കൊല്ലവും അരി വേവിക്കാന്‍ പ്രധാന അധ്യാപകർ പാടുപെടും
കോട്ടയം: സ്കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഭാരം തുടര്‍ന്നും പ്രധാനാധ്യാപകര്‍ സഹിക്കണം. സര്‍ക്കാര്‍ വിഹിതമായ എട്ട് രൂപയ്ക്ക് ഊണും പാലും മുട്ടയുമൊക്കെ കൊടുത്തേ തീരൂ. മിക്കയിനം പച്ചക്കറികള്‍ക്കും കിലോ 50 രൂപയ്ക്കു മുകളിലാണ്. മുട്ടയ്ക്കും പാലിനും വില കൂടി. സര്‍ക്കാര്‍ നല്‍കുന്നത് അരി മാത്രം. പാചകവാതക ചെലവും എട്ടു രൂപയില്‍നിന്ന് കണ്ടെത്തണം. സ്കൂള്‍ ഭക്ഷണ നിരക്ക് വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അടുത്ത അധ്യയന വര്‍ഷത്തിലും നടപ്പാകില്ല. കഴിഞ്ഞ അധ്യയനവര്‍ഷം ഭക്ഷണം നല്‍കിയതില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലെ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പാചകക്കാരുടെ വേതനവും കുടിശികയാണ്. തോരനും ഒഴിച്ചുകറിയും അച്ചാറും ഉള്‍പ്പെടെ അഞ്ചു ദിവസം ഊണും ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉള്‍പ്പെടെ ഭക്ഷണമാണ് സര്‍ക്കാര്‍ നിര്‍ദേശം. കൂടാതെ ഓണത്തിനും മറ്റ് വിശേഷങ്ങള്‍ക്കും സദ്യയും. പച്ചക്കറി വില കുത്തനെ ഉയരുമ്പോള്‍ സാമ്പത്തിക ബാധ്യത അപ്പാടെ പ്രധാന അധ്യാപകന് വഹിക്കണം. ഇക്കൊല്ലം…
Read Moreപ്രധാനമന്ത്രി മോദിയ്ക്കെതിരായ മത്സരത്തിന് പത്രിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല; പരാതിയുമായി കൊമേഡിയന്‍ ശ്യാം രംഗീല
ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതായി കൊമേഡിയന്‍ ശ്യാം രംഗീല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ മത്സരിക്കുന്നതിനായാണ് ശ്യാം നാമനിര്‍ദേശ പത്രിക നല്കാന് എത്തിയത്. എന്നാൽ പത്രിക സമർപ്പണത്തിന് ഉദ്യോഗസ്ഥര്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെട്ടിരിക്കുകയാണ് ശ്യാം രംഗീല. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കുന്ന മോക്ക് വിഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ശ്യാം രംഗീല. ലോകസഭാ തെരഞ്ഞെടുപ്പിൽ താന്‍ പ്രധാനമന്ത്രിയ്ക്കെതിരേ മത്സരിക്കുമെന്ന് നേരത്തേ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശ്യാമിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ വിമുഖത കാട്ടുകയാണ്. തന്നെപ്പോലെ നിരവധി ആളുകളെ പ്രധാനമന്ത്രിയ്ക്കെതിരേ മത്സരിക്കുന്നതില്‍ നിന്ന് വാരണസിയിലെ ജില്ലാ മജിസ്ട്രേറ്റ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നു ശ്യാം ആരോപിച്ചു. ഓഫിസിന്റെ പരിസരത്തുപോലും പ്രവേശിപ്പിക്കുന്നില്ലെന്നും ശ്യാം കൂട്ടിച്ചേർത്തു.
Read Moreആ പരിപ്പ് ഇവിടെ വേവില്ല; മമ്മൂട്ടി മലയാളിയുടെ അഭിമാനം; സൈബറിടങ്ങളിലെ സംഘപരിപാറിന്റെ ആക്രമണത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സൈബറിടങ്ങളിൽ മമ്മൂട്ടിക്കെതിരായ സംഘപരിവാർ ആക്രമണത്തിനെതിരേ മന്ത്രി വി. ശിവന്‍കുട്ടി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മന്ത്രി താരത്തിന് പിന്തുണ അറിയിച്ചത്. “ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം..” എന്ന കുറിപ്പോടെയാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രങ്ങളായ പുഴു, ഉണ്ട എന്നിവയുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്ത് നടക്കുന്ന സൈബർ ആക്രമണത്തിനെതിരേ നവമാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിച്ചുകൊണ്ടാണ് സൈബറിടങ്ങളിൽ ആക്രമണം. സംഘപരിവാര്‍ പ്രൊഫൈലുകളിലുൾപ്പെടെ മമ്മൂട്ടിക്കെതിരേയുള്ള പോസ്റ്റുകളാണ് പങ്കുവയ്ക്കുന്നത്. അതേസമയം, മമ്മൂട്ടി പുഴു പോലെ ഒരു ചിത്രത്തിൽ അഭിനയിച്ചതിനുള്ള അമർഷമാണ് ആളുകൾ തീർക്കുന്നതെന്ന അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Read Moreകരമന അഖിൽ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ അറസ്റ്റിലായി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. കേസിലെ എട്ടു പ്രതികളിൽ ഏഴുപേരെ അന്വേഷണ സംഘം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന ഒരു പ്രതിയെ പിടികൂടാൻ അന്വേഷണം തുടരുകയാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കരമന ഇടഗ്രാമം മരുതൂർകടവിൽ പ്ലാവിള വീട്ടിൽ അഖിലിനെ കഴിഞ്ഞ ദിവസമാണ് ഇരുന്പ് കന്പികൊണ്ടും കല്ലിനും ഇടിച്ച് അക്രമി സംഘം കൊലപ്പെടുത്തിയത്. കൈമനം സ്വദേശികളായ വിനീത്, അഖിൽ അപ്പു, സുമേഷ്, കിരണ്കൃഷ്ണൻ, ഹരിലാൽ ഉൾപ്പെടെ ഏഴ് പേരെയാണ് രണ്ട് ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കരമന അനന്തു വധക്കേസിലെ പ്രതികളാണ് അഖിലിനെയും കൊലപ്പെടുത്തിയതെന്ന്…
Read Moreരാജ്യസഭ സീറ്റ്; അർഹത നോക്കി ഇടതു മുന്നണി തീരുമാനിക്കുമെന്ന് സ്റ്റീഫൻ ജോർജ്
തിരുവനന്തപുരം: രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് അര്‍ഹത നോക്കി എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കഴിഞ്ഞ തവണ രാജ്യസഭ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കിയിരുന്നെന്നും അന്ന് മാണി ഗ്രൂപ്പ് ക്ലയിം ഉന്നയിച്ചിരുന്നില്ലെന്നും ജോസ് കെ മാണിക്ക് മറ്റ് പദവികള്‍ നല്കി സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ് കെ.മാണി വിഭാഗം. അതേസമയം രാജ്യസഭാ സീറ്റിനെച്ചല്ലിയുള്ള തര്‍ക്കം ഇതുവരേയും ഇടതുമുന്നണി നേതൃത്വത്തിനു അവതരിപ്പിക്കപ്പെട്ടില്ല. പ്രശ്നപരിഹാരത്തിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി നേതൃത്വം പരിഗണിച്ചേക്കുമെന്നുമറിയുന്നു.
Read Moreയാത്രക്കാരുമായി മെച്ചപ്പെട്ട സൗഹൃദം ലക്ഷ്യം; ദക്ഷിണ റെയിൽവേ ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധം
കൊല്ലം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷിണ റെയിൽവേയിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധമാക്കാൻ നിർദേശം. വിവിധ സോണുകളിൽ ജോലി ചെയ്യുന്നവർക്ക് അവിടത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടാകണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ഇതനുസരിച്ച് ദക്ഷിണ റെയിൽവേയിലെ ജീവനക്കാർക്ക് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ഏറ്റവും കുറഞ്ഞത് ആശയ വിനിമയം നടത്തുന്നതിനുള്ള അറിവെങ്കിലും ഉണ്ടായിരിക്കണം. യാത്രക്കാരോടും സഹപ്രവർത്തകരോടും സംവദിക്കാൻ ഇത്തരം അറിവ് അനിവാര്യമാണെന്ന് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷൻ മാസ്റ്റർമാർ, ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളിൽ ജോലി ചെയ്യുന്നവർ, പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്നവർ, ടിടിഇമാർ, ആർപിഎഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പ്രാദേശിക ഭാഷ വശമുണ്ടാകണം. നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് പ്രധാനമായും ആശയ വിനിമയം നടക്കുന്നത്. ഇത് പലപ്പോഴും യാത്രികർക്ക് മനസിലാവാത്ത അവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് പ്രാദേശിക ഭാഷകളിൽ സംസാരിക്കുന്നതിന് പരിശീലനം നൽകണമെന്ന് ദക്ഷിണ റെയിൽവേയുടെ പേഴ്സണൽ വിഭാഗം…
Read Moreഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ധരിക്കുന്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്പോൾ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷവിശ്വാസവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. വസ്ത്രധാരണപിശകുകളും ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീഗാർഡ്. സാരി ഗാർഡ്, മഡ് ഗാർഡ്,എക്സ്ഹോസ്റ്റ് ഹീറ്റ് ഡാർഡ് , ഹാൻഡ് ഗാർഡ് തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരന്റെ ബോഡി ഗാർഡ് ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്രവാഹനങ്ങളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണം വസ്ത്രധാരണമെന്ന് കേരള മോട്ടോർ വാഹനവകുപ്പ്…
Read More