കോതമംഗലം: കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ് കിടക്കുന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ. പോലീസ് ഇടപെട്ട് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങാതിരുന്നതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ആനയെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടയ്ക്കമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ആന വീണ കിണര്‍ കുടിവെള്ള സ്രോതസാണ്. ആനയെ കരയ്ക്ക് കയറ്റിയാലും കിണര്‍ വനംവകുപ്പ് വൃത്തിയാക്കി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ജെസിബി കൊണ്ടുവന്ന് മണ്ണിടിച്ച് ആനയെ രക്ഷപെടുത്താനാണ് വനംവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ ജെസിബി ഇവിടെയെത്തിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല. ഇതിനിടെ സ്വയം കിണറിടിച്ച് രക്ഷപെടാൻ ആന ശ്രമിക്കുന്നുണ്ട്. കിണറിന്റെ ഒരു ഭാഗം ആന കുത്തിയിടിച്ചു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ആനയുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. മലയാറ്റൂര്‍ ഡിഎഫ്ഒ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാട്ടുകാർ ആവശ്യപ്പെട്ടതുപോലെ ആനയെ വെള്ളത്തിൽവച്ച് മയക്കുവെടി വയ്ക്കാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചു. എന്നാൽ…
Read MoreCategory: Loud Speaker
റിയാസ് മൗലവി വധക്കേസ്; സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെവിട്ട കാസര്‍ഗോഡ് സെഷന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവായി. പ്രതിയാക്കപ്പെട്ട മൂന്നുപേരും പത്തു ദിവസത്തിനകം കാസര്‍ഗോഡ് സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്നും 50,000 രൂപയും രണ്ട് ആള്‍ജാമ്യവും ബോണ്ടായി നല്‍കണമെന്നും അല്ലാത്തപക്ഷം വിചാരണക്കോടതിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ, പ്രതികളാക്കപ്പെട്ടവര്‍ അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ കോടതിയുടെ പരിധി വിട്ടുപോകുന്നില്ലെന്ന് സെഷന്‍സ് ജഡ്ജി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ അജേഷ്, നിഥിന്‍കുമാര്‍, അഖിലേഷ് എന്നിവരെ വെറുതെ വിട്ട മാര്‍ച്ച് 30 ലെ ഉത്തരവ് ചോദ്യം ചെയ്താണു ഹര്‍ജി. മതസ്പര്‍ധയുടെ ഭാഗമായി 2017 മാര്‍ച്ച് 20ന് മഥൂര്‍ മുഹിയുദ്ദീന് പള്ളിയില്‍ കയറി രാത്രി റിയാസ് മൗലവിയെ…
Read Moreകുട്ടികളെ പണം കൊടുത്തു വാങ്ങും കൂടിയ തുകയ്ക്കു വിൽക്കും; ദന്പതികൾ ഉൾപ്പെടെ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: പണം കൊടുത്തു പിഞ്ചുകുഞ്ഞുങ്ങളെ വാങ്ങി ഉയർന്ന തുകയ്ക്കു വില്‍ക്കുന്ന ദന്പതികൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. നാഗ്ലോയി പ്രദേശത്തുനിന്നുമാണു ഡൽഹി സ്വദേശികളായ സംഘം പിടിയിലായത്. ഇവരിൽനിന്നു രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽനിന്നു കുട്ടികളെ വാങ്ങുകയും പിന്നീടു കൂടുതൽതുകയ്ക്കു വിൽക്കുകയുമായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങൾക്ക് ഏകദേശം 15-20 ദിവസം പ്രായമുണ്ട്. പഞ്ചാബിൽനിന്നു വാങ്ങിയ പെൺകുഞ്ഞുങ്ങളെ യുപിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ആവശ്യക്കാരെ കണ്ടെത്താനായില്ല. തുടർന്നു കുഞ്ഞുങ്ങളെ ഡൽഹിയിൽ എത്തിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ചണ്ഡീഗഢിൽ രണ്ടര ലക്ഷം രൂപയ്ക്കു വിറ്റതായി പ്രതികൾ വെളിപ്പെടുത്തി. ഈ കുട്ടിയെ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
Read More‘ബിജെപിക്ക് ഇടമുണ്ടാക്കാൻ സിപിഎം ശ്രമം’; പേടിച്ചാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്; വി. ഡി. സതീശൻ
കോട്ടയം: കോണ്‍ഗ്രസ്മുക്ത ഭാരതത്തിനു പരിശ്രമിക്കുന്ന ബിജെപിക്കു കുടപിടിച്ചുകൊടുക്കുന്ന സമീപനമാണു സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്താനാണു പിണറായി എപ്പോഴും ശ്രമിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരേയും കോണ്‍ഗ്രസിനെതിരേയും നട്ടാല്‍ കുരുക്കാത്ത നുണകള്‍ മുഖ്യമന്ത്രി എല്ലാ ദിവസവും പറഞ്ഞു ബിജെപിയെ പ്രീതിപ്പെടുത്തുകയാണ്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. കേന്ദ്ര ഭരണത്തെയും ബിജെപിയും സന്തോഷിപ്പിച്ച് ഇതില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി വിരുദ്ധതയും കോണ്‍ഗ്രസ് വിരുദ്ധതയും മുഖ്യമന്ത്രി എപ്പോഴും പറയുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ ആലപ്പുഴയും മുന്നണി മാറ്റത്തില്‍ നഷ്ടപ്പെട്ട കോട്ടയവും ഉള്‍പ്പെടെ 20ല്‍ 20 സീറ്റും നേടും. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപിക്ക് ഇടമില്ല. ബിജെപിക്ക് ഇടമുണ്ടാക്കാനാണ് സിപിഎം ശ്രമം. പല മണ്ഡലങ്ങളിലും ബിജെപി രണ്ടാമതെത്തുമെന്നും ബിജെപി സ്ഥാനാര്‍ഥികള്‍ മിടുമിടുക്കന്മാരാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അവിശുദ്ധ ബാന്ധവമാണു നടക്കുന്നത്. തിരുവനന്തപുരത്തെ…
Read Moreഗണേഷിന്റെ കഥകൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ല; ഏകാധിപത്യ പ്രവണതയിൽ മോദിയും പിണറായിയും തുല്യർ; ഷിബു ബേബി ജോൺ
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ മോദിയുടെ പടം കാണുമെന്ന് എൻ.കെ.പ്രേമചന്ദ്രനെതിരേ മന്ത്രി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നടത്തിയ ആക്ഷേപത്തിനെതിരേ പ്രതികരണവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. കിടപ്പ് മുറിയിൽനിന്ന് ഗണേഷ് കുമാറിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷമെന്നായിരുന്നു ഷിബു ബേബിജോണിന്റെ പരിഹാസം. ഗണേഷിന്റെ കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടാം സ്ഥാനത്ത് എൽഡിഎഫാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ ഏകാധിപത്യ പ്രവണതകളും മുഖ്യമന്ത്രി പിണറായി വിജയനും അതുപോലെ അനുവർത്തിക്കുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരി അനിതയുടെ വിഷയംതന്നെ അതിന്റെ ഉദാഹരണമാണ്. കേന്ദ്രം പെൻഷൻ വിതരണത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ കേന്ദ്ര സഹായം ലഭിക്കുന്നതിനു മുമ്പും…
Read Moreവീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന പൊളിച്ചെഴുതും, ഇന്ത്യ അതോടെ അസ്തമിക്കും; എ.കെ. ആന്റണി
തിരുവനന്തപുരം: മൂന്നാമതൊരിക്കൽ കൂടി ആർഎസ്എസ് പിന്നിൽനിന്നു ചരട് വലിക്കുന്ന ഒരു ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇന്ത്യ അതോടെ അസ്തമിക്കുമെന്നും വീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ഇന്ത്യാമുന്നണിയുടെ സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപിയുടെ സാധ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ അത് ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇപ്പോൾതന്നെ ഭരണഘടന മാറ്റാനുളള ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസ് മേൽനോട്ടത്തിൽ ഡോ. ബി.ആർ. അംബേദ്ക്കർ തയാറാക്കിയ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ അവർ പൊളിച്ചെഴുതും. അതോടുകൂടി ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും എ.കെ. ആന്റണി പറഞ്ഞു. ഡോ. ബി ആർ അംബേദ്ക്കർ തയാറാക്കിയ ഭരണഘടന മാറ്റാനുള്ള തയാറെടുപ്പുകൾ അണിയറയിൽ നടക്കുന്നുണ്ട്. ബിജെപിക്കുള്ള പിന്തുണ കുറയുന്നതിന്റെ സൂചനകൾ നരേന്ദ്രമോദിയുടെ ശരീരഭാഷയിൽനിന്ന് മനസിലാക്കാമെന്നും ആന്റണി പറഞ്ഞു.…
Read Moreപ്രസവത്തിനുശേഷം അണുബാധ; യുവതിയുടെ മരണം ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ; അസ്വാഭാവികമരണത്തിനു കേസെടുത്ത് പോലീസ്
കയ്പമംഗലം: പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്നു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയ നടത്തിയ ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറുഭാഗം കുട്ടോടത്തുപാടം വീട്ടിൽ അഷിമോന്റെ ഭാര്യ കാർത്തിക(28)യാണു മരിച്ചത്. മാർച്ച് 25നാണു കാർത്തിക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പെണ്‍കുഞ്ഞിനു ജന്മം നൽകിയത്. നാലുദിവസത്തിനുശേഷം അസ്വസ്ഥത തോന്നിയ ഇവരെ ഒന്‍പതു ദിവസത്തിനുശേഷമാണു സ്കാനിംഗിനു വിധേയമാക്കിയത്. ഗുരുതര പഴുപ്പ് കണ്ടതോടെ മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവിടെ നടത്തിയ സ്കാനിംഗിൽ സ്ഥിതി ഗുരുതരമെന്നു കണ്ടതോടെ വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ശ്വാസകോശം ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ പഴുപ്പു ബാധിച്ചെന്നു ഡോക്ടർമാർ അറിയിച്ചെന്നും കൊടുങ്ങല്ലൂർ ആശുപത്രിയിലുണ്ടായ പിഴവാണു മരണത്തിനു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. കാർത്തികയുടെ മൃതദേഹം ഇന്നു രാവിലെ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വിട്ടുകൊടുക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മെഡിക്കൽ കോളജിലെ…
Read Moreസ്നേഹത്തിന്റേയും പങ്കുവയ്ക്കലിന്റേയും കൈകോർക്കലിന്റേതുമാണ് കേരളത്തിന്റെ സ്റ്റോറി; കേരള സ്റ്റോറി ഒരിക്കലും റിയല്‍ സ്റ്റോറി അല്ല; ഇന്ന് മുസ്ലിങ്ങള്‍ ആണ് ലക്ഷ്യമെങ്കില്‍ നാളെ ക്രിസ്ത്യാനികള്‍; ബിനോയ് വിശ്വം
കാസർകോട് : നിരവധി വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് ചർച്ച വിഷയമാകുന്ന കേരള സ്റ്റോറി എന്ന ചിത്രം ഒരിക്കലും ഒരു റിയല്‍ സ്റ്റോറി അല്ല. സ്നേഹത്തിന്റേയും പങ്കുവയ്ക്കലിൻ്റെയും കൈ കോർക്കലിന്റേതുമാണ് കേരളത്തിന്റെ സ്റ്റോറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന പുരോഹിതൻമാർ വിചാരധാര വായിക്കണം. ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ ചൊല്ല്. ഇന്ന് മുസ്ലിങ്ങള്‍ ആണ് ലക്ഷ്യമെങ്കില്‍ നാളെ ക്രിസ്ത്യാനികള്‍ ആകാം. ചില ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് കേരള സ്റ്റോറി കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്‍എസ്എസ് ആശയങ്ങളെ ഇവര്‍ വെള്ളപൂശുന്നുവെന്നും ഇവർ ചെയുന്നത് എന്താണെന്നു ഇവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവർ ആരായാലും അവർ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം. കർത്താവേ ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ, എന്നാണ് അവരോട് പറയാനുള്ളതെന്ന് ബിനോയ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെയാണ് പിന്തുണക്കുന്നതെന്നും അദ്ദേഹം…
Read More‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; ലവ് ജിഹാദും കേരളാ സ്റ്റോറിയും പച്ചക്കള്ളവും, കല്ലുവെച്ച നുണയും, പരമ നെറികേടുമാണ്’; ജെയ്ക്. സി. തോമസ്
കോട്ടയം: ലവ് ജിഹാദും കേരളാ സ്റ്റോറിയും പച്ചക്കള്ളവും, കല്ലുവെച്ച നുണയും, പരമ നെറികേടുമാണെന്ന് ജെയ്ക്. സി.തോമസ്. കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ‘കേരളാ സ്റ്റോറി’ പള്ളികളില്‍ പ്രദര്‍ശിപ്പിച്ച രൂപതകള്ക്കെതിരേയാണ് ജെയ്ക്കിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു’ ലവ് ജിഹാദും കേരളാ സ്റ്റോറിയും ഒരു പച്ചക്കള്ളമാണ്!! കല്ലുവെച്ച നുണയും പരമ നെറികേടുമാണ്..!ഒളവണ്ണയിലെ സിസ്റ്റർ കുസുമത്തിന്റെ തലയടിച്ചു തകർത്തവർ,പമ്പയുടെ മണ്ണിലെ മാരാമണ്ണിൽ എത്തുന്ന വിദേശ മിഷിനറിയുടെ കാൽ വെട്ടുമെന്നു പറഞ്ഞവർ,ഡോ.ഗ്രഹാം സ്റ്റൈൻസിനെ പിഞ്ചു കുഞ്ഞുങ്ങളായ ഫിലിപ്പിനെ,തിമോത്തിയെ ജീവനോടെ തീയിട്ട് കൊന്നു കളഞ്ഞവർ,നിലയ്ക്കലിൽ കുരിശ് ചൂണ്ടിക്കാട്ടി കലാപം നടത്തിയവർ, പന്തളം പറന്തലിൽ ആരാധനയിടത്തു കൊടി നാട്ടി വിലക്ക് കല്പിച്ചവർ, ഫാ.സ്റ്റാൻ സ്വാമിയെ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ ജയിലിലിട്ട്…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; സ്വകാര്യ ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധി
തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 26ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. അപ്രകാരം ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു.
Read More