പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തിലെ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. മരിച്ച അനുജയുടേയും ഹാഷിമിന്റേയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനുവേണ്ടി മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്കായി അയക്കും. ഇരുവരുടേയും സുഹൃത്തുക്കളെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും. മരിച്ച തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36) ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. സ്കൂളിലെ അധ്യാപകരുമായി തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചിരുന്നു. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്പില് ഹാഷിം…
Read MoreCategory: Loud Speaker
മകൻ പീഡനക്കേസിൽ പിടിയിലായി, മകൾ സെക്സ് റാക്കറ്റിൽ; പോലീസെന്ന വ്യാജേന പണം ആവശ്യപ്പെട്ട് ഭീഷണി കോൾ
ന്യൂഡൽഹി: കോളജിൽ പോയ മക്കളെ പോലീസ് പിടിച്ചെന്ന് പറഞ്ഞ് ഒരു കോൾ വന്നാൽ ആരാണ് ഭയക്കാത്തത്. അതും മക്കളെ ഡൽഹിയിലേക്ക് പഠിക്കുവാനായി വിട്ട മലയാളികളായ രക്ഷിതാക്കൾ. ഡൽഹി പോലീസ് യൂണിഫോമിലുള്ളയാളുടെ പ്രൊഫൈൽ പടമുള്ള നമ്പരുകളിൽ നിന്നാണ് കോൾ വരുന്നത്. പീഡനക്കേസിൽ മകനെയോ സെക്സ് റാക്കറ്റിൽപ്പെട്ട് മകളെയോ പിടികൂടിയെന്നും കേസെടുക്കാതിരിക്കാൻ പണം നൽകണമെന്നുമാണ് ഭീഷണി. എന്നാൽ ഇത്തരത്തിലുള്ള കോളുകൾ കേട്ട് പേടിക്കണ്ട ആവശ്യമില്ല. ഇത് ഡൽഹിയിൽ നിന്നുള്ള ഭീഷണികോളുകളാണ്. സമാനമായ രീതിയിൽ ഡൽഹി എയിംസ് ആശുപത്രി നഴ്സുമാരിൽ അഞ്ചുപേർക്ക് അവരുടെ മക്കൾ കേസിൽപ്പെട്ടന്ന് പറഞ്ഞ് ഭീഷണി കോളുകൾ വന്നിരുന്നു. മകനെ ക്വട്ടേഷൻ സംഘത്തിന്റെ കൂടെ പിടികൂടി, അല്ലെങ്കിൽ പീഡനക്കേസിൽ പിടിയിലായി, മകളെങ്കിൽ സെക്സ് റാക്കറ്റിന്റെ കൂടെ പിടിയിലായി എന്നാണ് വാട്സ് ആപ്പ് കോളിലൂടെ തട്ടിപ്പുകാർ പറയുന്നത്. ഇതോടൊപ്പം ഫോണിലൂടെ ആൺകുട്ടിയോ പെൺകുട്ടിയോ കരയുന്ന ശബ്ദവും ഇവർ കേൾപ്പിക്കും. ഇതോടെ…
Read Moreക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം; പിണറായി വിജയൻ
തിരുവനന്തപുരം: ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണ് ദുഃഖ വെള്ളി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു. ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം.
Read Moreബജറ്റിനു പുറത്ത് കേരളം വന്‍തോതില്‍ കടമെടുക്കുന്നു; തിരിച്ചടയ്ക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് വൻ പരാജയം; നിര്‍മല സീതാരാമന്
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയമാണെന്നു കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്. കവടിയാര്‍ ഉദയ് പാലസില്‍ എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതുമുതല്‍ കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയപ്പെടാന്‍ തുടങ്ങി.കേരളത്തിനു കടമെടുക്കാന്‍ പരിധിയുണ്ട്. പക്ഷേ അതും കടന്നാണ് കടമെടുപ്പെന്നു മന്ത്രി കുറ്റപ്പെടുത്തി. ബജറ്റിനു പുറത്ത് കേരളം വന്‍തോതില്‍ കടമെടുക്കുന്നു. കടം തിരിച്ചടയ്ക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. നിലവില്‍ ട്രഷറി ഫണ്ട് ഉപയോഗിച്ചാണ് കടം തിരിച്ചടയ്ക്കുന്നതന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreസ്വർണവിലയിൽ വൻ കുതിപ്പ്; പവന് അരലക്ഷം കടന്ന് സർവകാല റിക്കാർഡിൽ
കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ് . പവന് അരലക്ഷം രൂപ കടന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും വർധിച്ച് സ്വർണവില സർവകാല റിക്കാർഡിലെത്തി. ഇതോടെ ഗ്രാമിന് 6,300 രൂപയും പവന് 50,400 രൂപയുമായി. അന്താരാഷ്ട്ര സ്വർണവില 2,234 ഡോളറും, രൂപയുടെ വിനിമ നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ വില പരിശോധിച്ചാൽ സ്വർണത്തിന് മുപ്പതിനായിരം രൂപയുടെ വർധനയാണ് ഒരു പവനിൽ അനുഭവപ്പെട്ടത്. 2015 ൽ അന്താരാഷ്ട്ര സ്വർണവില 1300 ഡോളറിലും, പവൻ വില 21,200 രൂപയിലും ഗ്രാം വില 2,650 രൂപയിലുമായിരുന്നത് ഇന്ന് 2,234 ഡോളറിലും, ഒരു പവൻ സ്വർണവില 50,400 രൂപയിലും ഒരു ഗ്രാം സ്വർണത്തിന്റെ വില 6,300 രൂപയിലും എത്തി. ഒരു പവൻ സ്വർണാഭരണം ഇന്ന്…
Read Moreചുട്ടുപൊള്ളി കേരളം; ഏപ്രിൽ ഒന്നുവരെ ചൂട് തുടരും
വേനല്‍ ചൂടില്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°സെല്‍സിയസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°സെല്‍സിയസ് വരെയും ഉയരും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°സെല്‍സിയസ് വരെയും ,തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ രാത്രി ചിലയിടങ്ങളിൽ പെയ്ത മഴ ചെറിയ രീതിയിൽ ആശ്വാസമായിട്ടുണ്ട്. ഏപ്രിൽ ഒന്ന് വരെ ചൂട് തുടരും.
Read Moreമദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറസ്റ്റിൽ; ഡൽഹിയിൽ രാഷ്ട്രപതിഭരണം?
ന്യൂഡൽഹി: മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇതുസംബന്ധിച്ചു ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലായത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണു നിയമോപദേശമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നൽകിയേക്കുമെന്നുമാണു റിപ്പോർട്ടുകൾ. ഇഡി കസ്റ്റഡിയിൽ കഴിയുന്ന കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി ഭരണം തുടരുന്നതിനെതിരേ ലഫ്റ്റനന്റ് ഗവർണർക്കു ബിജെപി പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കിയത്. കേജരിവാളിനെതിരേ പോലീസിലും ബിജെപി പരാതി നൽകിയിട്ടുണ്ട്. ഡൽഹിയിലെ ജലവിതരണവും സൗജന്യ മരുന്നു വിതരണവുമായി ബന്ധപ്പെട്ട് കേജരിവാൾ കസ്റ്റഡിയിലിരുന്ന് ഉത്തരവുകൾ പുറത്തിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലും ലഫ്. ഗവർണർക്ക് പരാതി നൽകി. എന്നാൽ കേജരിവാൾ രാജിവയ്ക്കേണ്ടതില്ലെന്നാണ് ആംആദ്മി…
Read Moreപണമില്ല, അതിനാൽ മത്സരിക്കുന്നില്ല: ജയസാധ്യതയ്ക്ക് അടിസ്ഥാനം ജാതിയും മതവുമെന്ന വിമർശനവുമായി നിർമല സീതാരാമൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയ്യിൽ പണം ഇല്ലാത്തതുകൊണ്ടെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. ഒരു ടിവി ചാനൽ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. ആന്ധ്രപ്രദേശിൽനിന്നോ തമിഴ്നാട്ടിൽനിന്നോ മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നുവെന്നും ഒരാഴ്ചയോളം ആലോചിച്ചശേഷം പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്നു പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നില്ല. ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് തെരഞ്ഞെടുപ്പിൽ ജയസാധ്യതയ്ക്ക് അടിസ്ഥാനമെന്ന വിമര്‍ശനവും നിര്‍മല സീതാരാമൻ ഉയർത്തി.
Read Moreലോക്സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങി; സൂക്ഷ്മ പരിശോധന എട്ടിന്
തിരുവനന്തപുരം: രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങി. വിവിധ പാർലമെന്റ് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ മുൻപാകെ സ്ഥാനാർഥികൾക്കു പത്രികകൾ സമർപ്പിക്കാം. ഏപ്രിൽ നാലിനാണ് പത്രിക സ്വീകരിക്കുന്ന അവസാന ദിവസം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയങ്ങളിലാണ് പത്രികകൾ റിട്ടേണിംഗ് ഓഫീസർമാർ സ്വീകരിക്കുന്നത്. മാർച്ച് 29, 31, ഏപ്രിൽ ഒന്ന് പത്രികകൾ സ്വീകരിക്കില്ല. ഏപ്രിൽ അഞ്ചിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. എട്ടാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രണ്ടാം തീയതിയും യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ശശിതരൂർ മൂന്നാം തീയതിയും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നാലാം തീയതിയും പത്രിക സമർപ്പിക്കും. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി. മുരളീധരൻ 30നും എൽഡിഎഫ് സ്ഥാനാർഥി…
Read Moreചിഹ്നവും രാഷ്ട്രീയ പാർട്ടിയുടെ പേരും നോക്കുന്ന കാലം കഴിഞ്ഞു; തന്റെ ജാതിയിൽപ്പെട്ട സ്ഥാനാർഥിക്ക് വോട്ട്ചെയ്യുന്ന കാലമെന്ന് വെള്ളാപ്പള്ളി നടേശൻ
തിരുവല്ല: ജാതിചിന്ത മുമ്പെന്നത്തേക്കാളും വളരെ കൂടിയ കാലഘട്ടമാണിതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കണ്വന്ഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയും മതവുമില്ലെന്ന് പറയുന്നവരും തെരഞ്ഞെടുപ്പില്‍ ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് സ്ഥാനാര്‍ഥിയുടെ പേരോ ജാതിയോ നോക്കാതെ ആനപ്പെട്ടി, കുതിരപ്പെട്ടി, രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുമൊക്കെ പറഞ്ഞാണ് വോട്ട് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ സ്ഥാനാര്‍ഥി ഏത് ജാതിയാണെന്ന് നോക്കി തന്റെ ജാതി ആണെങ്കില്‍ മാത്രമേ വോട്ടുചെയ്യൂ എന്ന നിലപാടാണ് ചിലര്‍ പുലര്‍ത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.യൂണിയന് പ്രസിഡന്റ് ബിജു ഇരവിപേരൂര്‍ അധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധര്‍മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദേശം നല്കി. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന് വിശിഷ്ടാതിഥിയായിരുന്നു. ആന്റോ ആന്റണി എംപി, മുന്‍മന്ത്രി…
Read More