പാട്യാല: പിറന്നാളിന് വാങ്ങിയ കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 10 വയസുകാരി മരിച്ചു. പഞ്ചാബിലെ പാടാല്യയിലാണ് സംഭവം. ഓൺലൈനായാണ് ബേക്കറിയിൽ നിന്ന് ഇവർ കേക്ക് വാങ്ങിയത്. കേക്ക് കഴിച്ച മുഴുവൻ ആളുകളെയും ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 24 നാണ് പിറന്നാൾ ആഘോഷം നടന്നത്. വൈകിട്ട് ഏഴരയോടെയാണ് കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി പത്ത് മണിയായതോടെ കേക്ക് കഴിച്ചവർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങി. ആദ്യം വലിയ തോതിൽ ദാഹം തോന്നുകയും പിന്നാലെ ഛർദിക്കുകയും ചെയ്തു. ആരോഗ്യ നില വഷളായതോടെ അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേക്കിൽ വിഷം ഉണ്ടായിരുന്നു എന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ബേക്കറി ഉടമയ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേക്കിന്റെ സമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി പോലീസ് അറിയിച്ചു.
Read MoreCategory: Loud Speaker
ആടു ജീവിതം ഒരു നോവലാണ് അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല; ബെന്യാമിൻ
ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലസിയുടെ സംവിധാനത്തിൽ പിറന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ 28നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. അതിനു പിന്നാലെ ബെന്യാമിനും ബ്ലസിക്കുമെതിരേ നിരവധി വിവാദങ്ങൾ ഉയർന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെന്യാമിൻ. തന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ലന്നും, അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക എന്ന് ബെന്യാമിൻ പറഞ്ഞു. ആടു ജീവിതം തന്റെ നോവലാണെന്നും അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് തന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്.…
Read Moreകൊടുമ്പ് പഞ്ചായത്തിലെ ഓരോ അരിമണിയിലും കൃഷ്ണകുമാർ; ഭാരത് അരിയിൽ സ്ഥാനാർഥിയുടെ ചിത്രം; വിതരണം തടഞ്ഞ് ജില്ലാ കളക്ടർ
പാലക്കാട്: കൊടുമ്പ് പഞ്ചായത്തില്‍ വിതരണം ചെയ്ത ഭാരത് അരിയുടെ പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രമെന്ന് പരാതി. ചട്ടംലംഘനം കാട്ടി സിപിഎം നേതൃത്വം ജില്ലാ കളക്ടര്‍ക്കു പരാതി നല്കി. ഇതിനു പിന്നാലെ അരിവിതരണം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം രാവിലെ അരി വിതരണം ചെയ്യുന്നതായി ബിജെപിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലാണ് പ്രചാരണം നടന്നത്. ഇതനുസരിച്ച് സ്ഥലത്തെത്തിയവര്ക്കാണ് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ ചിത്രം പതിച്ച പാക്കറ്റുകളില്‍ ഭാരത് അരി ലഭിച്ചതെന്നും സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു.
Read Moreഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് സിദ്ധരാമയ്യയുടെ മകൻ; പരാതിയുമായി ബിജെപി
ബംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന പരാമർശം നടത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു ബിജെപി പരാതി നൽകി. ചാമരാജനഗരയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധനചെയ്തു സംസാരിക്കുന്പോഴായിരുന്നു യതീന്ദ്രയുടെ വിവാദ പരാമർശം. കഴിഞ്ഞ 10 വർഷമായി ബിജെപി എങ്ങനെയാണു ഭരിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും ഒരു റൗഡിയുമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരേ വംശഹത്യ നടത്തിയ കുറ്റമടക്കം അദ്ദേഹത്തിനെതിരായുണ്ട്. അങ്ങനെയുള്ള ഒരാളെ അരികിലിരുത്തി രാഷ്ട്രീയം കൈകാര്യം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി – എന്നിങ്ങനെയായിരുന്നു യതീന്ദ്രയുടെ വാക്കുകൾ. ആഭ്യന്തര മന്ത്രിക്കെതിരായ വിദ്വേഷ പ്രസംഗത്തിന് യതീന്ദ്രയ്ക്കെതിരേ എഫ്ഐആർ ഫയൽ ചെയ്യണമെന്നു ബിജെപി പോലീസിനോട് ആവശ്യപ്പെട്ടു.
Read Moreകേജരിവാളിന്റെ അറസ്റ്റ്, വിദേശരാജ്യങ്ങൾ ഇടപെടണ്ട; ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്ചയെക്കുറിച്ച് രാജ്യത്തിന് ആരിൽനിന്നും പാഠങ്ങൾ ആവശ്യമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. \അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കയും ജർമനിയും ഐക്യരാഷ്ട്രസഭയും പരാമർശം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. നിയമത്തിനുമുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്ദീപ് ധൻകർ കൂട്ടിച്ചേർത്തു.
Read Moreഎല്ലാ തിരക്കുകളും മാറ്റിവച്ച് എല്ലാവരും വോട്ട് ചെയ്യണം; അഭ്യർഥനയുമായി കുഞ്ചാക്കോ ബോബൻ
തിരുവനന്തപുരം: ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നടന് കുഞ്ചാക്കോ ബോബൻ. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെയാണ് കുഞ്ചാക്കോ ബോബൻ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചത്. “വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാന്‍ പങ്കാളിയാവുന്നുണ്ട്. അതുപോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി ഈ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാന്‍ അഭ്യർഥിക്കുന്നു’ – വീഡിയോയില്‍ കുഞ്ചാക്കോ ബോബന് പറയുന്നു. ഏഴുഘട്ടമായാണ് രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക.
Read Moreനരേന്ദ്രമോദിജിയുടെ വാത്സല്യപുത്രിയാണ് മിന്നുമണി; പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ; കെ. സുരേന്ദ്രൻ
വയനാട്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. മിന്നുമണിയുടെ വയനാട്ടിലെ വീട്ടിലെത്തിയ സുരേന്ദ്രൻ താരത്തോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാത്സല്യപുത്രിയാണ് മിന്നുമണിയെന്നു താരത്തെ സുരേന്ദ്രൻ വിശേഷിപ്പിച്ചു. മിന്നുമണിയുമായി സന്ദർശനം നടത്തിയ ശേഷം ഫേസ്ബുക്കിൽ സന്തോഷം പങ്കുവച്ച് പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ഉച്ചഭക്ഷണം മിന്നുമണിയുടെ വീട്ടിൽ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാൽസല്യപുത്രി. ശ്രീമതി ദ്രൗപദി മുർമ്മു മുതൽ മിന്നുമണിവരെ എത്രയെത്ര സഫലജീവിതങ്ങൾ. രാഹുൽജിയും കോൺഗ്രസ് നേതാക്കളും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെടുത്ത നിലപാട് വേദനാജനകം. കോൺഗ്രസ് നേതാക്കൾ മുർമ്മുജിയെ എത്രതവണ ആക്ഷേപിച്ചു പരിഹസിച്ചു എന്നുള്ളത് നാം കണ്ടതാണ്. ഇരുപത് ശതമാനത്തിലേറെ ട്രൈബൽ പോപ്പുലേഷനുള്ള വയനാടിന്റെ ജനപ്രതിനിധിയാണെന്നുപോലും അദ്ദേഹം ഓർത്തില്ല.
Read Moreഓണത്തിനൊരു സമ്മാനം; വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും. മേയില്‍ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കും. നേരത്തെ, തുറമുഖത്തിന്റെ പ്രവര്‍ത്തനം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സിഇഒ പ്രദീപ് ജയരാമന് പറഞ്ഞു. ബാര്‍ജില്‍ 30 കണ്ടെയ്നറുകള്‍ എത്തിച്ചാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028ല്‍ പൂര്‍ത്തിയാക്കും.
Read Moreസാന്പത്തിക വർഷാവസാനം; ശമ്പളവും പെൻഷനും നൽകാൻ പണമില്ല; നക്ഷത്രമെണ്ണി സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടു ദിവസം ബാക്കി നിൽക്കെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് സംസ്ഥാനം. സർക്കാരിനെ കാത്തിരിക്കുന്നത് വന്‍ബാധ്യതയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക ഇതുവരേയും സമാഹരിക്കാൻ സാധിച്ചിട്ടില്ല. 5000 കോടിയാണ് ശമ്പളവും പെന്‍ഷനും നൽകുന്നതിന് വേണ്ടത്. ഇതിനു പുറമേ 1800 കോടി രൂപ രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയുമായി ആറായിരം കോടിയിലധികം രൂപയാണ് വേണ്ടത്. തുക എങ്ങനെ സമാഹകരിക്കും എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. അതേസമയം ക്ഷേമപെന്ഷന് നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
Read Moreമൂന്ന് മാസത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് 7 തവണ; സുരക്ഷാനിര്‍ദേശങ്ങൾ നൽകി ഫയര്‍ഫോഴ്സ്
കോഴിക്കോട്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടം പതിവായ സാഹചര്യത്തെ തുടർന്ന് ജനങ്ങൾക്ക് സുരക്ഷാ നിർദേശവുമായി മുക്കം അഗ്നിരക്ഷാസേന. സ്റ്റേഷൻ പരിധിയിലെ ഏഴ് സ്ഥലങ്ങളിലാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അപകടങ്ങൾ നടന്നത്. ഭൂരിഭാഗം അപകടങ്ങളും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോഴുള്ള അശ്രദ്ധമൂലമാണ് സംഭവിക്കുന്നതെന്ന് ഫയർ ഫോഴ്സ് പറഞ്ഞു. മൂന്ന് മാസത്തിനിടെ ഉണ്ടായ ഏഴ് അപകടങ്ങളിലും തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. മനുഷ്യജീവന് അപായം സംഭവിച്ചില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ സ്ഥലങ്ങളിലും അശ്രദ്ധമായ രീതിയില്‍ പാചകവാതക സിലിണ്ടറുകള്‍ കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് മുക്കം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി. പുതിയ സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ റെഗുലേറ്റര്‍ കൃത്യമായാണ് ഘടിപ്പിച്ചതെന്ന് ഉറപ്പുവരുത്തണം. സോപ്പ് പത റെഗുലേറ്ററിന് മുകളില്‍ പുരട്ടിയാല്‍ ഇന്ധന ചോര്‍ച്ചയുണ്ടോ എന്നറിയാന്‍ സാധിക്കും. ചോര്‍ച്ചയുണ്ടെങ്കില്‍ വലിയ കുമിളകള്‍ ഉണ്ടാകും. ഇങ്ങനെ…
Read More