ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍; എത്ര കിണഞ്ഞു ശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല: വി.ഡി. സതീശൻ

ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്‍റേയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഇക്കാര്യം വി. ഡി. സതീശൻ പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്. വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്‍റേയും അന്തസത്തയെ…

Read More

മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്: ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയര്‍ത്തിക്കാട്ടുന്നതോ ശ­രിയല്ല; മോ­ദി­ക്കെ­തി­രേ മു­ഖ്യ­മന്ത്രി

തി­രു­വ­ന­ന്ത­പുരം: അ­യോ­ധ്യ രാ­മ­ക്ഷേ­ത്ര പ്ര­തി­ഷ്ഠാ ച­ട­ങ്ങി­ൽ പങ്കെടുത്ത പ്ര­ധാ­ന­മ­ന്ത്രി­ നരേന്ദ്രമോദിയെ വി­മര്‍­ശി­ച്ച് മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യന്‍. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പ­റഞ്ഞു. അയോധ്യയിലേക്ക് ട്രസ്റ്റിന്‍റെ ക്ഷണം ഉണ്ടായി­രുന്നു. ആ ക്ഷ­ണം സ്വീ­ക­രി­ക്കാ­തെ ഭ­ര­ണ­ഘ­ട­നാ­മൂ­ല്യ­ങ്ങള്‍ ഉ­യര്‍­ത്തി­പ്പിടിക്കാ­മെ­ന്നും മു­ഖ്യ­മ­ന്ത്രി പറഞ്ഞു. ഈയൊരു അവസരം ആളുകൾക്കിടയിൽ സാഹോദര്യം വളർത്തുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭര­ണഘടനപ്രകാരം സത്യപ്ര­തി­ജ്ഞ ചെ­യ്­ത­ ആ­ളു­കള്‍ക്ക് എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പ് വ­രു­ത്താ­നുള്ള ബാധ്യത ഉ­ണ്ട്. ഇ­ന്ത്യന്‍ ഭര­ണ­ഘട­ന എല്ലാ മതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നുണ്ട്. മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്. സ്വാതന്ത്ര്യസമര കാലം മുതൽ അത് രാജ്യത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. വിശ്വാസികളും ഏതെങ്കിലും മതത്തിൽ വിശ്വസിക്കാത്തവരും സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിരുന്നു. ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യമായ അവകാശമാണുള്ളത്. മതവിശ്വാസം സ്വകാര്യ കാര്യമാണെന്നും അദ്ദേഹം കൂ­ട്ടി­ച്ചേര്‍ത്തു. അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ…

Read More

ഇല‌ക്‌ട്രിക് ബസ്: കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ യോഗം ചേരും; ബസിന്‍റെ വരവു ചെലവ് കണക്ക് സംബന്ധിച്ച റിപ്പോർട്ട് കെ.ബി. ഗണേഷ് കുമാറിന് സമർപ്പിക്കും

തിരുവനന്തപുരം: ഇലക്‌ട്രിക് ബസിന്‍റെ വരവു ചെലവ് കണക്ക് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് കെഎസ്ആർടിസി സമർപ്പിക്കും. കെഎസ്ആർടിസി എംഡി. ബിജു പ്രഭാകർ വിദേശത്തായതിനാൽ ജോയിന്‍റ് എംഡിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇലക്ട്രിക് ബസിലെ ഓരോ റൂട്ടിലെയും വരവ് ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉടൻ നൽകണമെന്ന് മന്ത്രി കഴിഞ്ഞയാഴ്ച കെഎസ്ആർടിസിക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ച് ചേർത്തിട്ടുണ്ട്. ഇലക്ട്രിക് ബസുകൾ പുതുതായി വാങ്ങില്ലെന്ന് മന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഒരു ബസിന് ചെലവാകുന്ന 93 ലക്ഷം രൂപയുണ്ടെങ്കിൽ നാല് ഡീസൽ ബസ് വാങ്ങാമെന്നും ഇലക്ട്രിക് ബസ് നഷ്ടമാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ഇത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. ഭരണപക്ഷ എംഎൽഎ വി.കെ. പ്രശാന്തും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ മാസ്റ്ററും മന്ത്രിയുടെ നിലപാടിനെ തള്ളികളഞ്ഞിരുന്നു. കിഫ്ബി വഴിയും സ്മാർട്ട് സിറ്റി…

Read More

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ ആക്രമണം: കോണ്‍ഗ്രസ് പ്രതിഷേധം ശക്തം: ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രകടനം‍

തിരുവനന്തപുരം: അസമില്‍വെച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് വൈകുന്നേരം ഡിസിസികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. യാത്രയുടെ റൂട്ട് മാറ്റിയതിന്റെ പേരില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബിജെപി അക്രമം ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയും നേതാക്കള്‍ക്കും എതിരെ നടത്തുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്ന് കാട്ടിയത് മുതല്‍ പ്രതികാര നടപടികളാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. രാഹുല്‍ ഗാന്ധിയുടെ വാഹന…

Read More

അയോധ്യ പ്രാണപ്രതിഷ്ഠ: രമാദേവിക്ഷേത്രിൽ തൊഴു കൈയോടെ ഗവർണർ

തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വഴുതക്കാട് രമാദേവി ക്ഷേത്ര കമ്മിറ്റിയും ഹൈന്ദവ സംഘടനകളും അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണം ഭക്തജനങ്ങൾക്ക് കാണാൻ ക്രമീകരണമൊരുക്കിയിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിമുതൽ ആരംഭിച്ച ചടങ്ങുകൾ നേരിൽ കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ് എന്നിവർ രമാദേവി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഭാരതത്തിലെന്പാടും നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് വഴുതക്കാട്ടെ ക്ഷേത്രത്തിലും ഭക്തജനങ്ങൾക്ക് വേണ്ടി തൽസമയ സംപ്രേഷണം ഏർപ്പെടുത്തിയത്. ഇന്ന് രാവിലെ മുതൽ ക്ഷേത്രദർശനത്തിനും തൽസമയ സംപ്രേഷണം കാണാനും നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികൾ നടത്താനാണ് ബി ജെ പിയും ഹിന്ദു സംഘടനകളും തീരുമാനിച്ചിട്ടുള്ളത്. ബി ജെ…

Read More

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം നൽകി ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല. കഴിഞ്ഞ ദിവസം സ്പീക്കർ എ.എൻ ഷംസീർ നേരിട്ടെത്തി ഗവർണറെ ക്ഷണിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. സർക്കാരിൽ പുതുതായി രണ്ടു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ…

Read More

രണ്ട് മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടിമരിച്ച സംഭവം: പോസ്റ്റ്‌മോര്‍ട്ടം നടത്തും

വടകര: തിരുവള്ളൂരില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അമ്മയുടേയും രണ്ട് മക്കളുടേയും പോ്സ്റ്റ്മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നടക്കും. ചിറമുക്കിലെ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്ദലക്ഷ്മി (അഖില 32), മക്കളായ കശ്യപ് (06), വൈഭവ് (ആറ് മാസം) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്. ഇന്നലെ പുലര്‍ച്ചെ പൂജയ്ക്ക് പോയ നിധീഷ് നമ്പൂതിരി അഖിലയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് തിരിച്ചെത്തി തെരച്ചില്‍ നടത്തുന്നതിനിടയില്‍ കിണറ്റില്‍ കാണപ്പെടുകയായിരുന്നെന്ന് പറയുന്നു. മക്കളെ ദേഹത്ത് കെട്ടിവച്ച് കിണറ്റില്‍ ചാടിയെന്നാണ് അനുമാനം. ഓടിക്കൂടിയ നാട്ടുകാര്‍ വൈഭവിനെ കരക്കെത്തിച്ച് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സെത്തിയാണ് മറ്റ് രണ്ട് പേരേയും കരക്കെത്തിച്ചത്. പാലക്കാട് നെന്മാറ ഐലൂര്‍ പരേതനായ ശ്രീരാമ അയ്യരുടെയും സത്യവതിയുടേയും മകളാണ് അഖില. സഹോദരന്‍ സുന്ദരം. മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നാണ് അഖില എഴുതി വെച്ച…

Read More

ബിൽക്കിസ് ബാനു കേസ്: സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ 11 കുറ്റവാളികൾ ജയിലിൽ കീഴടങ്ങി

ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലിൽ കീഴടങ്ങി. കഴിഞ്ഞ എട്ടിനാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്. സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനിൽക്കെയാണ് ഞായറാഴ്ച രാത്രി 11.45ന്  ഗുജറാത്തിലെ പഞ്ചമഹലിലെ ഗോധ്ര സബ് ജയിലിൽ പ്രതികൾ കീഴടങ്ങിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പോലീസും അറിയിച്ചു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് 11 പ്രതികളെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചത്. 15 വർഷത്തോളം തടവനുഭവിച്ച പ്രതികളെ 2022 ഓഗസ്റ്റ് പതിനഞ്ചിന് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ഇതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹർജിയിലാണ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും ജയിൽമോചിതരായ 11 പ്രതികളും ജനുവരി 22നകം കീഴടങ്ങണമെന്നും സുപ്രീംകോടതി ഉത്തരവിട്ടത്. ആരോഗ്യകാരണങ്ങൾ…

Read More

കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിടിച്ച് മരിച്ചനിലയിൽ: അമ്മയെ വെട്ടുന്നതുകണ്ട് തടയാനെത്തിയ രണ്ടു മക്കൾക്കും വെട്ടേറ്റു

കൊരട്ടി : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അമ്മയെ വെട്ടുന്നതുകണ്ട് തടയാനെത്തിയ രണ്ടു മക്കൾക്കും വെട്ടേറ്റു. കൊരട്ടി ഖന്ന നഗറില്‍ കൊഴുപ്പിള്ളി ബിനുവിന്‍റെ ഭാര്യ ഷീജയാണ് (39) വെട്ടേറ്റു മരിച്ചത്. വെട്ടിയശേഷം സ്ഥലത്തുനിന്നു ഓടിപ്പോയ ഭർത്താവ് ബിനുവിന്‍റെ (38) മൃതദേഹം കൊരട്ടി പഞ്ചായത്തുഹാളിനു പിന്നിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. അച്ഛൻ അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ച മക്കളായ അഭിനവ് (10), അനുഗ്രഹ (നാല് ) എന്നിവർക്കും വെട്ടേറ്റു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഭിനവിന്‍റെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ അഞ്ചോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ബിനുവിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സാന്പത്തിക ബാധ്യതയെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ദുരന്തത്തിനു കാരണമായതെന്നാണ് സൂചന. അയൽവാസികളായ ബിനുവും ഷീജയും പ്രണയിച്ചു വിവാഹിതരായരാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട…

Read More

രാഷ്ട്രപിതാവിന്‍റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനേയും അപഹരിച്ചു, ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണവിഷയം മാത്രമാക്കി മാറ്റി: എം. സ്വരാജ്

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണവിഷയം മാത്രമാക്കി മാറ്റി എന്ന് എം. സ്വരാജ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… അപഹരിക്കപ്പെട്ട ദൈവം .. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു.. രാഷ്ട്രപിതാവിന്‍റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനേയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി. – എം. സ്വരാജ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാമക്ഷേത്രം ഉദ്ഘാടനം നടത്തുന്ന നീക്കത്തിനെതിരേയാണ് എം. സ്വരാജിന്‍റെ വിമർശനം. അതേസമയം, പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് രാമജന്മഭൂമിയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. രാംലല്ല വിഗ്രഹത്തിന്‍റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് തിങ്കൾ ഉച്ചയ്ക്ക് 12.20 നും 12.45നും…

Read More