തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ചികിത്സ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരേ വക്കീൽ നോട്ടീസ് അയയ്ക്കാൻ യൂത്ത് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരേയാണ് നിയമനടപടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിർദ്ദേശപ്രകാരം അഭിഭാഷകനായ മൃദുൽ ജോണ്‍ മാത്യു മുഖേന വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാർച്ച് ഇന്നു നടക്കും. രാത്രി 8 മണിക്ക് ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിൽ നൈറ്റ് മാർച്ച് നടത്തും. ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും തുടരും. ഇന്ന് കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read MoreCategory: Loud Speaker
എംടിയുടെ വിമർശനത്തിൽ ഞെട്ടി സിപിഎം; വിശദീകരണവുമായി പാര്‍ട്ടി പത്രം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ഞെട്ടി സിപിഎമ്മും കേരള ലിറ്ററേച്ചർ ഫെസ്റ്റ് (കെഎൽഎഫ്) സംഘാടകസമിതിയും. എംടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നു പാര്‍ട്ടി പത്രം വിശദീകരിക്കുമ്പോഴും സിപിഎമ്മിനുണ്ടായ ഞെട്ടല്‍ മാറിയിട്ടില്ല. രാഷ്ട്രീയ എതിരാളികൾ പിണറായിക്കും പാർട്ടിക്കുമെതിരേ പ്രയോഗിക്കുന്ന നേതൃപൂജ എന്ന വാക്കുള്‍പ്പെടെ എംടി ഉപയോഗിച്ചതു തീര്‍ത്തും അപ്രതീക്ഷിതമായി. എംടിയുടെ ശക്തമായ വിമര്‍ശനം നടക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം പ്രമുഖ നേതാക്കളെല്ലാം കോഴിക്കോട്ടുണ്ടായിരുന്നു. ദേശാഭിമാനിയുടെ പുതിയ ഓഫീസ് തറക്കല്ലിടലുമായി ബന്ധപ്പെട്ടായിരുന്നു നേതാക്കള്‍ കോഴിക്കോട്ടെത്തിയിരുന്നത്. എംടിയുടെ വിമര്‍ശനം സിപിഎമ്മിനോ, ഇടതു സര്‍ക്കാരിനോ എതിരല്ലെന്നു വരുത്താൻ നേതാക്കള്‍ ശ്രമിച്ചെങ്കിലും എതിരാളികളും വിമർശകരും എംടിയുടെ വാക്കുകൾ ഉപയോഗിച്ച് കനത്ത ആക്രമണമാണു നടത്തുന്നത്. വിവാദ പ്രസംഗം സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയൊ ഉദ്ദേശിച്ചല്ലെന്ന് എംടി അറിയിച്ചെന്നാണ് പാർട്ടി പത്രമായ ദേശാഭിമാനി വിശദീകരിക്കുന്നത്. വിവാദത്തിൽ…
Read Moreപ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്: പ്രധാനമന്ത്രി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി. ഇന്ന് മുതൽ 11 ദിവസത്തെ വ്രതം അനുഷ്ടിക്കുമെന്ന് നരേന്ദ്ര മോദി. ചരിത്രപരമായ ഈ ദൗത്യത്തിൽ പങ്കെടുക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളിൽ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസിൽ വച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു, ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്. ജീവിതത്തിലെ ചില നിമിഷങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ഇന്ന് നമുക്കെല്ലാവർക്കും ലോകമെമ്പാടുമുള്ള രാമഭക്തർക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ട്.” എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
Read Moreപുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം. ടി. സാഹിത്യം വരേണ്യസാഹിത്യം: ജോയ് മാത്യു
മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എം. ടി. വാസുദേവൻ നായരെന്ന് നടൻ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം എം.ടി. യെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… എഴുത്തുകാരൻ എന്നാൽ.. എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല, മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം. ടി. യാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം. ടി. സാഹിത്യം വരേണ്യസാഹിത്യം!)
Read Moreവാടക ഗർഭധാരണം: പുറത്തുനിന്ന് അണ്ഡം സ്വീകരിക്കാൻ ദമ്പതികൾക്ക് സുപ്രീംകോടതി അനുമതി
ന്യൂഡൽഹി: വാടക ഗർഭധാരണത്തിനായി പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം ഏഴ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വാടക ഗർഭധാരണവുമായി മുന്നോട്ടുപോകാൻ അസാധാരണമായ ഉത്തരവിലൂടെ ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ദന്പതികൾക്ക് അനുമതി നൽകി. പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം പൂർണമായും സ്റ്റേ ചെയ്തേക്കുമെന്ന സൂചനയും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നൽകി. വാടക ഗർഭധാരണ നിയമത്തിലെ ചട്ടങ്ങളിൽ 2023 മാർച്ചിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. ഭേദഗതിപ്രകാരം വാടക ഗർഭധാരണത്തിനായി ശ്രമിക്കുന്ന ദന്പതികൾ സ്വന്തം ബീജവും അണ്ഡവും മാത്രമേ അതിനായി ഉപയോഗിക്കാവൂ. പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് ചട്ടത്തിലെ ഏഴാം വകുപ്പ് പ്രകാരം നിരോധിച്ചിരുന്നു. ഇതിനെതിരേയാണ് 12 ദന്പതികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിൽ ഏഴു ദന്പതികൾക്കാണ് പുറത്തുനിന്ന് അണ്ഡം സ്വീകരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.
Read More‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽ നിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എം. ടി’: ഹരീഷ് പേരടി
എം.ടി. വാസുദേവന്‍ പിന്തുണയുമായി നടൻ ഹരീഷ് പേരടി. ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം. ടി. എന്ന് ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. എം. ടി. ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… “ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു. ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി. എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം’എന്നാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകോട്ടയത്ത് പ്രവാസിയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: പ്രവാസിയെ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അടിച്ചിറയിലാണ് സംഭവം. കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച നിലയിലാണ് പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ്(63)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപാണ് വിദേശത്തായിരുന്ന ലൂക്കോസ് മടങ്ങിയെത്തിയത്. ലൂക്കോസ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തെന്നാണ് പോലസിന്റെ പ്രാഥമിക നിഗമനം.
Read Moreനിയമസഭാംഗങ്ങൾ ഇടയ്ക്കിടെ പാർട്ടി മാറരുത്: വെങ്കയ്യ നായിഡു
മുംബൈ: നിയമസഭാംഗങ്ങൾ ഇടയ്ക്കിടെ പാർട്ടി മാറരുതെന്ന് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജനപ്രതിനിധികൾ പാർട്ടി മാറുന്നതു ജനാധിപത്യത്തോട് ആളുകൾക്ക് മോശം മനോഭാവം തോന്നിക്കുമെന്നും രാഷ്ട്രീയത്തോട് ആളുകൾക്ക് താത്പര്യം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. എംഐടി സ്കൂൾ ഓഫ് ഗവൺമെന്റും എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയും ചേർന്നു സംഘടിപ്പിച്ച പതിമൂന്നാമത് ഭാരതീയ ഛത്ര സൻസദിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നിപ്പോൾ ആരൊക്കെ ഏത് പാർട്ടിയിലാണെന്നു മനസിലാക്കാൻ പ്രയാസമാണെന്നും യുവ രാഷ്ട്രീയക്കാരോടും വിദ്യാർഥികളോടുമുള്ള ഉപദേശമായി മുൻ രാഷ്ട്രപതി പറഞ്ഞു.
Read Moreഅയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: അദ്വാനി പങ്കെടുക്കും; ബഹുമാനപൂര്‍വം ക്ഷണം നിരസിക്കുന്നെന്നു സോണിയ
ന്യൂഡൽഹി: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി പങ്കെടുക്കും. രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ബിജെപി നേതാക്കളിൽ ഒരാളെന്നനിലയിൽ അദ്വാനിയെ ചടങ്ങിലേക്ക് വിശ്വഹിന്ദു പരിഷത്ത് ക്ഷണിച്ചിരുന്നു. തൊണ്ണൂറ്റിയാറുകാരനായ അദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്. എന്നാൽ അദ്വാനി പങ്കെടുക്കുമെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മെഡിക്കൽ സൗകര്യങ്ങളും ചടങ്ങിൽ ഒരുക്കുമെന്നും വിഎച്ച്പിയുടെ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് രാമ ക്ഷേത്ര പ്രതിഷ്ഠ നടക്കുന്നത്. അതേസമയം, ചടങ്ങിൽ പങ്കെടുക്കില്ലെന്നാണു കോൺഗ്രസ് തീരുമാനം. രാമക്ഷേത്രം പൂർത്തിയായിട്ടില്ലെന്നും പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ ബിജെപിയും ആർഎസ്എസും തെരഞ്ഞെടുപ്പു നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് പ്രസ്താവനയിൽ ആരോപിച്ചു. ആർഎസ്എസ് പരിപാടിയെയാണ് കോൺഗ്രസ് എതിർക്കുന്നത്. തങ്ങളെപ്പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദുവിരുദ്ധരാണോയെന്നും…
Read Moreകുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോട്ടം; ഒടുവിൽ കാമുകൻ കഴുത്തിൽ കയർ കുരുക്കി കൊന്നു
വിതുര: കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ പോലീസ് പിടിയിൽ. തിങ്കളാഴ്ചയാണ് മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില (22) യെ ഞാറനീലി ഊറൻമൂട് സ്വദേശി അച്ചു ( 24 ) കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ സുനില വീട്ടില്‍ നിന്നും പുറപ്പെട്ടു. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരമായിട്ടും യുവതി വീട്ടില്‍ തിരികെ എത്തിയില്ല. പിന്നാലെ സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവും പൊലീസില്‍ പരാതി നല്കി. തുടർന്ന് ചൊവ്വാഴ്ച പനയമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്ത് സംശയാസ്പദമായി കണ്ട അച്ചുവിനെ, നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തിങ്കളാഴ്ച രാത്രിയിൽ അനിലയെ കഴുത്തിൽ കയർ കുരുക്കിയാണ് കൊന്നതെന്ന് അച്ചു പോലീസിനോട് സമ്മതിച്ചു. സുനിലയുമായി…
Read More