ലക്നോ: സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിക്കുള്ളിൽ ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു. ഗ്രേറ്റർ നോയിഡയിലെ പാവ്ലി ഗ്രാമവാസിയായ ശിവം സിംഗ് (35) ആണു ജീവനൊടുക്കാൻ ശ്രമിച്ചത്. സൂരജ്പുരിലെ അഡീഷണൽ ജില്ലാ ജഡ്ജി ഫാസ്റ്റ് ട്രാക്ക് കോടതിയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോടതിയിൽ വാദം തുടങ്ങിയതോടെ ശിവം സിംഗ് വസ്ത്രത്തിൽനിന്ന് ബ്ലേഡ് ഊരി കഴുത്തു മുറിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച ഇയാൾ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. 2022ൽ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read MoreCategory: Loud Speaker
എക്സാലോജിക്കിനെതിരായ അന്വേഷണം: സിപിഎമ്മും മന്ത്രി പി. രാജീവും മറുപടി പറയണം; മാത്യു കുഴല്നാടന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരണവുമായി മാത്യു കുഴല്നാടൻ എം.എല്‍.എ. വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സിപിഎമ്മും വ്യവസായമന്ത്രി പി. രാജീവും നിലപാട് വ്യക്തമാക്കണമെന്നു മാത്യു കുഴല്നാടന്. കരിമണല്‍ കമ്പനിക്ക് അനധികൃതമായി ലാഭമുണ്ടാക്കാന്‍ വ്യവസായ വകുപ്പ് കൂട്ടുനിന്നിട്ടുണ്ടെന്നും വ്യവസായ മന്ത്രി ഇതേക്കുറിച്ച് മറുപടി പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞു. വീണാ വിജയന് ആദ്യം തുടങ്ങിയ കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമാണ്. കടലാസുകമ്പനി പോലെയാണ് അതു പ്രവര്‍ത്തിച്ചത്. കമ്പനി പ്രവര്‍ത്തനം സുതാര്യമല്ലെന്നും നിയമലംഘനം നടക്കുന്നുണ്ടെന്നും സൂചിപ്പിച്ച് താന്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയം ഉയര്‍ന്നപ്പോള്‍ വീണയുടെ കമ്പനിയായ എക്സാലോജിക്കിനായി പ്രതിരോധം തീര്‍ക്കുകയാണ് സിപിഎം ചെയ്തത്. ആദ്യമായി വിഷയം ഉയര്‍ന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയുമായി രംഗത്തെത്തി. രണ്ടു കമ്പനികളുടേതും സുതാര്യമായ ഇടപാടാണെന്നും ദുരൂഹതയില്ലെന്നും…
Read Moreവീണയ്ക്കെതിരായ അന്വേഷണം അന്തർധാരയിൽ അവസാനിക്കും, വലിയ ആവേശം കാണിക്കേണ്ട: കെ. മുരളീധരന്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക്കിനെതിരേ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്ര മാത്രം മുന്നോട്ടുപോകും എന്നത് ഇവരുടെ അന്തർധാര അനുസരിച്ചിരിക്കുമെന്ന് കെ. മുരളീധരന് എംപി. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ഇഡി നടപടിയുണ്ടാകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണോ പുതിയ നടപടികളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം എത്ര മാത്രം മുന്നോട്ടുപോകും എന്നതിൽ സംശയമുണ്ട്. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ ഇതുവരെ യാതൊരു വിധത്തിലുമുള്ള അന്വേഷണവും നടന്നിട്ടില്ല. അതുകൊണ്ടാണ് അന്തർധാര ഉണ്ടെന്ന് പറയുന്നതെന്ന് മുരളീധരൻ വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞതാണ്. കയറുമെന്നു പറയുന്നതല്ലാതെ ഇതുവരെ കയറിക്കണ്ടില്ല. പില വിഷയങ്ങളിലും ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര വ്യക്തമായിരുന്നു. സ്വർണ്ണകടത്തു കേസ് അതിന് ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ലെന്ന വൃന്ദ കാരാട്ടിന്റെ തുറന്ന് പറച്ചിലിലും മുരളീധരൻ പ്രതികരിച്ചു. മാർക്സിസ്റ്റ് പാർട്ടിയിൽ…
Read Moreറോഡരികിൽ അജ്ഞാതരുടെ കുത്തേറ്റ് രക്തം വാർന്ന നിലയിൽ ഗർഭിണി: മുഖത്തും വയറിനും മുറിവേറ്റു
ന്യൂഡൽഹി: മയൂർവിഹാറിൽ 19 വയസുള്ള ഗർഭിണിയായ യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ചില്ല ഗാവിലെ ഫയർ ബ്രിഗേഡിന് സമീപമാണ് മുഖത്തും വയറിലും കുത്തേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. ഉടൻതന്നെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കിഴക്കൻ ഡൽഹി സ്വദേശിയായ യുവതി ആയുർവേദ സെന്ററിലെ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാതർ ആക്രമിച്ചതാണെന്നു പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും തകർന്ന മൊബൈൽ ഫോൺ കണ്ടെടുത്തു. പരിചയക്കാർ ആരെങ്കിലുമാണോ ആക്രമണത്തിനു പിന്നിലെന്ന് അന്വേഷിക്കുന്നുണ്ടെന്നും മുഖത്തും അടിവയറ്റിലും ഒന്നിലധികം കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. യുവതി മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് താമസിക്കുന്നത്.
Read Moreവീണാ വിജയന്റെ കമ്പ നിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ഇടപാടുകളെല്ലാം അന്വേഷണ പരിധിയിൽ
തിരുവനന്തപുരം: വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ആദായ നികുതി ബോര്‍ഡ് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ ചുമതല മൂന്നംഗ ഉന്നത സംഘത്തിന്. കോർപ്പറേറ്റ്കാര്യ മന്ത്രാലയം ഇറക്കിയ ഉത്തരവിൽ എക്സാലോജിക്കിനെ പറ്റി കടുത്ത വിമർശനമാണുള്ളതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കമ്പനി നിരവധി നിയമലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിലുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് നേരത്തെ തെളിഞ്ഞിരുന്നു. മാത്രമല്ല കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നേരത്തെ പരാതി കിട്ടിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്നാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ്…
Read More‘സ്വച്ഛത അഭിയാൻ’; ക്ഷേത്ര പരിസരം വൃത്തിയാക്കി നരേന്ദ്രമോദി
മഹാരാഷ്ട്ര: നാസിക്കിലെ കലാറാം ക്ഷേത്രത്തിൽ നടന്ന ‘സ്വച്ഛത അഭിയാനിൽ’ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മോദി ജനങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിലെ മരത്തിന് സമീപമുള്ള സ്ഥലം ബക്കറ്റും മോപ്പും ഉപയോഗിച്ച് പ്രധാനമന്ത്രി വൃത്തിയാക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കലാറാം ക്ഷേത്രത്തിൽ ശുചീകരണ യജ്ഞം നടത്തിയ ശേഷം നരേന്ദ്ര മോദി നാസിക്കിലെ രാംകുണ്ഡിൽ പ്രാർത്ഥനയും നടത്തി. #WATCH | PM Modi took part in 'Swachhata Abhiyan' today at the Kalaram temple in Maharashtra's Nashik The PM had also appealed to everyone to carry out Swachhata activities at temples across the country. pic.twitter.com/80C9nXRCI1 — ANI (@ANI) January 12, 2024 …
Read Moreരാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ൽ: പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി
അഹമ്മദാഹാദ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വച്ചായിരുന്നു സ്വപ്നപദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. സൂറത്ത് മുതൽ ബിലിമോറ വരെയാണ് ബുള്ളറ്റ് ട്രെയിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 270 കിലോമീറ്ററോളം നീളമുള്ള ട്രാക്കിന്റെ അടിത്തറയുടെ പണികൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, ഹവേലി എന്നീ സ്ഥലങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. ഇവിടെ പദ്ധതിയുടെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
Read Moreഎംടിയുടെ വിമർശനം കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരേ: ഇ.പി. ജയരാജൻ
തിരുവനന്തപുരം: കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനത്തിനിടെ സാഹിത്യകാരൻ എം.ടി.വാസുദേവൻ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എംടിയുടെ വിമർശനം കേന്ദ്രത്തിനെതിരെയാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. എം.ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. എംടിയുടെ പ്രസംഗം കേട്ടപ്പോൾ അത് കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെയാണെന്നാണ് ഞാൻ മനസിലാക്കിയത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് എംടി മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഒരു സാധ്യതയുമില്ല. മുഖ്യമന്ത്രിയെ എതിർക്കുന്നവർ ഇത് അദ്ദേഹത്തിനെതിരെ ഉപയോഗിക്കുകയാണ്- ഇ.പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എംടി സാഹിത്യരംഗത്തെ അതികായനാണെന്നും അദ്ദേഹത്തെ വെറുതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നേതൃപൂജ സിപിഎമ്മിലില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
Read Moreജബൽപുർ-കോയമ്പത്തൂർ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ നീട്ടി
കൊല്ലം: ഉത്സവകാല സ്പെഷലായി ഓടിച്ച 02198 ജബൽപുർ – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് പ്രതിവാര ട്രെയിൻ വീണ്ടും സർവീസ് നീട്ടിയതായി വെസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ അറിയിച്ചു. ജനുവരി 12 ,19, 26, ഫെബ്രുവരി രണ്ട്, ഒമ്പത്, 16, 23, മാർച്ച് ഒന്ന്, എട്ട്, 15, 22, 29 ( എല്ലാം വെള്ളി) എന്നിങ്ങനെയാണ് സർവീസ് നീട്ടിയിട്ടുള്ളത്. ജബൽപൂരിൽ നിന്ന് രാത്രി 11.50 ന് പുറപ്പെടുന്ന വണ്ടി മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 2.40 ന് കോയമ്പത്തൂരിൽ എത്തും. 02197 കോയമ്പത്തൂർ – ജബൽപുർ ട്രെയിൻ ജനുവരി 15, 22, 29, ഫെബ്രുവരി അഞ്ച്, 12, 19, 26, മാർച്ച് നാല്, 11, 18, 28, ഏപ്രിൽ ഒന്ന് എന്നീ തീയതികളിലും ( എല്ലാം തിങ്കൾ ) ഓടും. കോയമ്പത്തൂരിൽ നിന്ന് വൈകുന്നേരം 5.05 – ന് പുറപ്പെടുന്ന…
Read Moreദളിത് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി: ഒരാൾ മരിച്ചു; പ്രതികൾ പിടിയിൽ
പാറ്റ്ന: ബിഹാറിൽ ചാണക വറളി ശേഖരിക്കാന്‍ പോയ ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയാവുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പുൽവാരിയിലാണ് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായത്. പുൽവാരി ഷെരിഫിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് നടുക്കുന്ന സംഭവം നടന്നത്. ചാണക വിറളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹം പിന്നീട് ഒരു കുഴിയില്‍നിന്നു പ്രദേശവാസികള്‍ കണ്ടെത്തി. സമീപത്ത് 12 വയസുള്ള രണ്ടാമത്തെ പെണ്‍കുട്ടി പരിക്കേറ്റു കിടക്കുന്നുണ്ടായിരുന്നു. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിന് എഎസ്ഐ നരേഷ് പ്രസാദ് സിംഗിനെ സസ്പെൻഡ് ചെയ്തു.
Read More