ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; എട്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 18, 19 തീയതികളിൽ മാവേലി എക്സ്പ്രസ് ഉൾപ്പെടെ എട്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 12 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. പുതുക്കാട് -ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ റദ്ദാക്കിയ ട്രെയിനുകള്‍– 16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, 06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു, 06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷല്‍, നവംബര്‍ 19-ന് റദ്ദാക്കിയ ട്രെയിനുകള്‍– 16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്‌സ്പ്രസ്,06017 ഷൊര്‍ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷല്‍, 06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷൽ, 06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷൽ. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍- 17-ന് യാത്രയാരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീന്‍- എറണാകുളം വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്…

Read More

ഇനി ഭരണചക്രം ബസിലിരുന്നു തിരിക്കും; നവകേരളസദസിനു നാളെ കാസർഗോഡ് തുടക്കം, പ്രതിപക്ഷം ബഹിഷ്കരിക്കും

തിരുവനന്തപുരം: നവകേരള സദസിന് നാളെ തുടക്കം. ഇനിയുള്ള ഒരുമാസത്തോളം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആകും സംസ്ഥാനത്തിന്‍റെ ഭരണസിരാകേന്ദ്രം. നയപരമായ തീരുമാനങ്ങളും ഭരണപരമായ തീരുമാനങ്ങളുമെല്ലാം ബസിൽ സഞ്ചരിച്ചു കൊണ്ടായിരിക്കും കൈക്കൊളളുക. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മന്ത്രിസഭ നേരിട്ടെത്തി പരാതികൾ കേൾക്കുന്ന നവകേരള സദസിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർഗോഡ് എത്തും. നാളെ രാവിലെ മുഖ്യമന്ത്രി കാസർഗോഡ് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തുടക്കത്തിൽ ചുരുക്കം ഉന്നത ഉദ്യോഗസ്ഥർ മാത്രമേ മന്ത്രിമാർക്ക് ഒപ്പമുണ്ടാകു. ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി ഡോ. വി. വേണു മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളിൽ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം ഏകദേശം 120 ഉദ്യോഗസ്ഥരെങ്കിലും സ്ഥിരമായി യാത്രചെയ്യും. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടർ…

Read More

പൂജപ്പുര സെൻട്രൽ ജയിൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു; അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരെ മാറ്റി പുരുഷ തടവുകാരെ പാർപ്പിക്കും

എം. സുരേഷ്ബാബു തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കാൻ ഇടമില്ലാതായതോടെ ഇവരെ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റും. പുജപ്പുര സെൻട്രൽ ജയിലിലെ പുരുഷ തടവുകാരെയാണ് അട്ടക്കുളങ്ങര ജയിലിൽ പാർപ്പിക്കുക. ദക്ഷിണ മേഖലാ ജയിൽ ഡിഐജി ടി. സുധീറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ നടപടികൾക്ക് നിർദേശം നൽകി. 700 തടവുകാരെ പാർപ്പിക്കാൻ മാത്രം സൗകര്യമുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ നിലവിൽ 1400 -ഓളം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. തടവുകാരുടെ എണ്ണത്തിലെ വർധനയും സ്ഥലപരിമിതിയും തടവുകാർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നത് കുറയ്ക്കാൻ ജയിൽമാറ്റം ഗുണം ചെയ്യുമെന്നാണ് ദക്ഷിണ മേഖലാ ജയിൽ ഡിഐജി നൽകിയിരിക്കുന്ന റിപ്പോർട്ട്. 300 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാ ജയിലിൽ നിലവിൽ അറുപതിൽ താഴെയുള്ള വനിതാ തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള വനിതാ തടവുകാരെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക്…

Read More

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍. ഭാസുരാംഗന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റി(ഇഡി)നു മുന്നില്‍ ഇന്ന് ഹാജരായേക്കില്ല. ചില അസൗകര്യങ്ങള്‍ കാരണം മറ്റൊരു ദിവസം നല്‍കണമെന്ന് ഭാസുരാംഗന്‍ ഇഡിയോട് ആവശ്യപ്പെട്ടതായാണ് സൂചന. വീണ്ടും ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഇന്ന് ഹാജരാകാന്‍ ഇഡി ഭാസുരാംഗന് നിര്‍ദേശം നല്‍കിയിരുന്നു. സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും നല്‍കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്ത്, മകള്‍ ഡോ. അഭിമ എന്നിവരെയും ഇഡി പത്തു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.ബാങ്കില്‍ നടന്ന 101 കോടി രൂപയുടെ തട്ടിപ്പിലെ ബന്ധം സംബന്ധിച്ചാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്. ബാങ്കില്‍ നടന്ന സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ച വ്യക്തമായ…

Read More

ട്രെയിന്‍ യാത്രക്കാര്‍ക്കെല്ലാം 2027ഓടെ സീറ്റ് ഉറപ്പാക്കും

ന്യൂഡല്‍ഹി: 2027 ആകുമ്പോഴേയ്ക്കും രാജ്യത്തെ എല്ലാ ട്രെയിന്‍ യാത്രക്കാര്‍ക്കും സീറ്റ് ഉറപ്പാക്കാൻ റെയില്‍വേയുടെ നീക്കം. ദീപാവലിയോട് അനുബന്ധിച്ച് തിങ്ങിനിറഞ്ഞ റെയില്‍വേ പ്ലാറ്റ്‌ഫോമിന്‍റെയും ട്രെയിനുകളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയും ഏറെ വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിനു പിന്നാലെയാണ് റെയില്‍വേ ഇത്തരത്തിലുള്ള നീക്കത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്. ബിഹാറില്‍ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ 40കാരന്‍ മരിച്ച സംഭവവും റെയില്‍വേയ്‌ക്കെതിരേ വ്യാപക വിമര്‍ശനത്തിന് കാരണമായിയുന്നു. പ്രതിദിനം 10,748 ട്രെയിൻ സർവീസുകളാണ് രാജ്യത്തുള്ളത്. ഇത് 13,000 ആയി ഉയര്‍ത്തുകയാണു ലക്ഷ്യമെന്നും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. രാജ്യത്തെ പാസഞ്ചര്‍ കപ്പാസിറ്റി എന്നത് നിലവില്‍ പ്രതിവര്‍ഷം 800 കോടി യാത്രക്കാരാണ്. ഇത് 1,000 കോടിയായി ഉയര്‍ത്തും. പ്രതിവര്‍ഷം 4,000 മുതല്‍ 5,000 കിലോമീറ്റര്‍ വരെ ദൂരം പുതിയ ട്രാക്കുകള്‍ ഒരുക്കാനും നീക്കമുണ്ട്.

Read More

വിവാദപരാമർശം; പ്രിയങ്ക ഗാന്ധിക്കെതിരേ മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരേ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അസഭ്യവും അസഹനീയവുമായ ഇത്തരം പരാമർശങ്ങളും ധിക്കാരപരമായ വാക്കുകളും മധ്യപ്രദേശും രാജ്യവും ഒരിക്കലും പൊറുക്കില്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. എക്സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരുന്നപ്പോൾ ഏതു പ്രവർ‌ത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല‘ എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിവാദ പരാമർശം. അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ സാങ്കൽപ്പികവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ചൗഹാൻ ഉന്നയിക്കുന്നതെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. സിന്ധ്യയെ രാവണന്‍റെ സഹോദരൻ…

Read More

ഗുരുവായൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം; നെടുമ്പാശേരിയിൽ പിടിയിലായത് സ്വർണം ഒളിച്ച് കടത്തുന്നവരെ തട്ടിക്കൊണ്ടുപോകുന്ന സംഘം

നെടുമ്പാശേരി: ദുബായിയിൽനിന്നും സ്വർണവുമായി എത്തിയ ആളെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. വിദേശത്തുനിന്ന് സ്വർണം ഒളിച്ചു കടത്തിക്കൊണ്ടുവരുന്നവരെ എയർപ്പോർട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വർണം കവർച്ച ചെയ്യുന്ന സംഘമാണ് പിടിയിലായത്. കണ്ണൂർ ഇരിട്ടി തില്ലങ്കരി കാവുംപടി ഷാനാമൻസിലിൽ ഷഹീദ് (24), തലശേരി മങ്ങാട്ടിടം നിർമലഗിരി ഭാഗത്ത് ധ്വനി വീട്ടിൽ സ്വരലാൽ (36), തലശേരി മങ്ങാട്ടിടം നിർമലഗിരി ഭാഗത്ത് നിബാ മൻസിലിൽ അനീസ് (34), ഇരിട്ടി തില്ലങ്കരി കുണ്ടേരിഞ്ഞാൻ സുജി (33), ഇരിട്ടി തില്ലങ്കരി പഴയപുരയിൽ രജിൽരാജ് (30), ഇരിട്ടി മുഴക്കുന്ന് പാലപ്പുഴ കുറുക്കൻപറമ്പിൽ ശ്രീകാന്ത് (32), ഇരിട്ടി തില്ലങ്കരി ഉളിയിൽ തറക്കണ്ടി സവാദ് (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതകളെ അങ്കമാലി മജിസട്രേറ്റ് കോടതിയൽ ഹാജരാക്കി ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഗുരുവായൂർ സ്വദേശി…

Read More

സ്‌കൂളിലെ അധ്യാപകരുടെ അടിപിടി; നാണക്കേടായെന്ന് വിദ്യാഭ്യാസ വകുപ്പ്, അധ്യാപക ദമ്പതികൾക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അധ്യാപകനും ഭാര്യയായ അധ്യാപികയ്ക്കും സസ്‌പെന്‍ഷന്‍. സംഭവം വകുപ്പിനുതന്നെ നാണക്കേടായ സാഹചര്യത്തിലാണ് കൊടുവള്ളി എഇഒയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നടപടി എടുത്തത്. പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എം.പി. ഷാജി, ഭാര്യ എരവന്നൂർ എയുപി സ്കൂളിലെ അധ്യാപിക സുപ്രീന എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഷാജിക്കും ഭാര്യക്കുമെതിരേ എരവന്നൂര്‍ സ്‌കൂളിലെ അധ്യാപകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് ഉത്തരവിലുള്ളത്. ഷാജിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് നടപടി. ഇദ്ദേഹത്തിന്‍റെ ഭാര്യ ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് മറ്റൊരു സ്കൂളിലെ അധ്യാപകനായ ഷാജി അതിക്രമിച്ച് കയറി അധ്യാപകരെ മർദിച്ച കേസിലാണ് അറസ്റ്റുണ്ടായത്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകന്‍റെയടക്കം പരാതിയിലാണ്…

Read More

വയനാട്ടില്‍നിന്നു രക്ഷപ്പെട്ടവരെ ഒരാഴ്‌ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല

കോഴിക്കോട്: വയനാട്ടില്‍ മാവോയിസ്റ്റ് ആക്രമം നടന്നിട്ട് ഒരാഴ്ചയായിട്ടും രക്ഷപ്പെട്ട മൂന്നു പേരെ കണ്ടെത്തനാകാതെ പോലീസ്. വനാതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന കർശനമാക്കിയിട്ടും ആയുധധാരികളെന്ന് പോലീസ് പറയുന്ന മൂന്നുപേരെയും ഇതുവരെ കണ്ടെത്തനായിട്ടില്ല. ബാണാസുര ദളത്തിലെ സിപിഐ മാവോയിസ്റ്റ് ഗ്രൂപ്പിൽപ്പെട്ട സുന്ദരി, ലത എന്നിവരെയും കൂടെയുണ്ടായിരുന്ന തിരിച്ചറിയാത്ത ഒരു പുരുഷ മാവോയിസ്റ്റിനെയും കണ്ടെത്താനാണ് കണ്ണൂർ സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരെ കണ്ടെത്താനും സമാന്തരമായി പരിശോധനകൾ നടത്തുന്നുണ്ട്. വയനാട് തലപ്പുഴ സ്‌റ്റേഷന്‍ പരിധിയിലാണ് തണ്ടര്‍ ബോള്‍ട്ടുംപോലീസും തമ്മില്‍ വെടിവയ്പ് നടന്നത്. അഞ്ചുപേരുമായി നടന്ന വെടിവയ്പിനിടെ രണ്ടുപേരെയാണ് പോലീസിന് കീഴ്‌പ്പെടുത്താനായത്. ചപ്പാരം കോളനിയിലായിരുന്നു മാവോയിസ്റ്റുകള്‍ എത്തിയത്. തമിഴ്‌നാട് സ്വദേശിയായ ചന്ദ്രു, കര്‍ണാടകസ്വദേശിയായ ഉണ്ണിമായ എന്നിവരെ പിടികൂടി. പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരമാണ് മറ്റുള്ളവര്‍ക്ക് വേണ്ടി…

Read More

ഡൽഹിയിൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ രോഗി മരിച്ചു; നാല് വ്യാജഡോക്ടർമാർ അറസ്റ്റിൽ

‌ന്യൂഡല്‍ഹി: വ്യാജ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ 45കാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ കൈലാഷില്‍ പ്രവർത്തിക്കുന്ന അഗർവാൾ മെഡിക്കൽ സെന്‍റർ ആശുപത്രിയിലാണു സംഭവം. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നാലു വ്യാജ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ഉടമ നീരജ് അഗർവാൾ, ഇയാളുടെ ഭാര്യ പൂജ, ജസ്പ്രീത് സിംഗ്, മുൻ‌ ലാബ് ടെക്‌നീഷ്യന്‍ മഹേന്ദ്രർ സിംഗ് എന്നിവരാണു പിടിയിലായത്. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 45കാരനാണു മരിച്ചത്. പരിശോധനയ്ക്കുശേഷം ശസ്ത്രക്രിയ വേണമെന്ന് രോഗിയോട് വ്യാജസംഘം ആവശ്യപ്പെടുകയായിരുന്നു. ശസ്‌ത്രക്രിയ നടത്തിയതിനു പിന്നാലെ രോഗി മരണപ്പെട്ടു. വ്യാജന്മാർ പിടിയിലായതിനെത്തുടർന്ന് ചികിത്സാപ്പിഴവുകൾ നേരിട്ട നിരവധി പേർ പരാതികളുമായി പോലീസിനെ സമീപിച്ചു. കഴിഞ്ഞവർഷം പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച ‍യുവതിയും ശസ്‌ത്രക്രിയയ്‌ക്കുശേഷം മരണപ്പെട്ടിരുന്നു. ആശുപത്രിക്കെതിരേ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.  

Read More