ചണ്ഡീഗഢ്: ഹരിയാനയിൽ മൂന്നു മക്കളെ അച്ഛൻ വിഷം കൊടുത്ത് കൊലപ്പെടുത്തി. വിഷം ഉള്ളിൽച്ചെന്ന ഒരു കുട്ടിയുടെ നില ഗുരുതരം. റോഹ്തക് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാബൂൾപുർ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനിൽ കുമാർ ആണ് തന്റെ നാലു മക്കൾക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. ഇതിൽ മൂന്നു കുട്ടികൾ മരിച്ചു. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനിൽ കുമാർ മക്കൾക്കു വിഷം നൽകിയതെന്ന് പോലീസ് പറഞ്ഞു. പത്തും ഏഴും വയസുള്ള രണ്ട് സഹോദരിമാരും അവരുടെ ഒരു വയസുള്ള സഹോദരനുമാണ് മരിച്ചത്. എട്ട് വയസുകാരിയായ മകൾ റോഹ്തക്കിലെ പിജിഐഎംഎസിൽ ഐസിയുവിൽ ചികിത്സയിലാണ്. സുനിൽകുമാർ എന്തിനാണ് മക്കൾക്ക് വിഷം കൊടുത്തതെന്നു വ്യക്തമായിട്ടില്ല. പ്രതി ഒളിവിലാണെന്നും ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
റിയാദിലെ ഒഐസിസി നേതാവ് സത്താർ കായംകുളം അന്തരിച്ചു
റിയാദ് ഒഐസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ സത്താർ കായംകുളം (56) അന്തരിച്ചു. കഴിഞ്ഞ മാസം മുതൽ റിയാദ് ശുമൈസി ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിദഗ്ദ ചികിത്സക്കായി ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി റിയാദ് ഹോൾഡിങ് കമ്പനിയിൽ ജീവനക്കാരനാണ്. റിയാദിലെ സാമൂഹിക സംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിൽ സജീവ പ്രവർത്തകനായിരുന്നു സത്താർ. റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എൻ.ആർ.കെ ഫോറത്തിന്റെ മുൻ വൈസ് ചെയർമാനായിരുന്നു. പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയാണ്. ഭാര്യ: റഹ്മത്ത്,. മക്കൾ : നജൂ (ഐടി എഞ്ചിനീയർ, ബംഗളുരു), നജ (പ്ലസ് വൺ വിദ്യാർത്ഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി).
Read Moreഗതികെട്ട് പിച്ചച്ചട്ടി എടുക്കേണ്ടി വന്ന ജനങ്ങളെ കാണാൻ കോടികൾ വിലയുള്ള കാരവൻ വാങ്ങാനുള്ള മനസ് ഏകാധിപതിക്ക് മാത്രമേ ഉണ്ടാകു; രമേശ് ചെന്നിത്തല
നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനിൽ നടത്തുന്ന യാത്ര സംസ്ഥാന സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് രമേശ് ചെന്നിത്തല. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം അറിയിച്ചത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നവകേരള സദസ്സിന് ആഡംബര കാരവനിലെ യാത്ര സർക്കാരിന് തന്നെ ബൂമറാങ്ങ് ആവും. പിണറായിയെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂ. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ല. പിണറായി വിജയനേപ്പോലെ ഒരു ഏകാധിപതിക്കെ അങ്ങനെ ചെയ്യാൻ കഴിയൂ. പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറിതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസയാത്രയായി എത്തുന്ന…
Read Moreആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക് ആലമിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ കടമ്പകളേറെ
കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലമിന്റെ വധശിക്ഷ നടപ്പാക്കാന്‍ കടമ്പകളേറെ. വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം നല്‍കണം. സുപ്രീംകോടതി അപ്പീല്‍ തള്ളിയാലും ദയാഹര്‍ജിയുമായി പ്രതിക്ക് രാഷ്ട്രപതിയെ സമീപിക്കാം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാകും അസ്ഫാക് ആലമിന്റെ വധശിക്ഷ നടപ്പാക്കുക. വധശിക്ഷ നല്കിയ വിധി ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളുടെ രേഖകള്‍ വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറും. വിചാരണക്കോടതി വിധിക്കെതിരേ പ്രതിഭാഗത്തിന് അപ്പീല്‍ നല്‍കാം. പ്രോസിക്യൂഷനും ഡിഫന്‍സ് കൗണ്‍സിലും ഹൈക്കോടതിയിലും വാദമുയര്‍ത്തും. ഇതിന് ശേഷമാകും വധശിക്ഷ അംഗീകരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനമുണ്ടാകുക. വധശിക്ഷ ശരിവച്ചാല്‍ പ്രതിഭാഗം അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചേക്കാം. അതേസമയം വധശിക്ഷ ഒഴിവാക്കിയാല്‍ പ്രോസിക്യൂഷനാകും അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുക. വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചാല്‍ രാഷ്ട്രപതിക്ക് നല്കുന്ന ദയാഹര്‍ജിയാണ് അടുത്ത വഴി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജിയുമായി പ്രതിക്ക്…
Read Moreമാധ്യമ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്ന കേസ്; താരപ്പൊലിമയില്‍ സുരേഷ്ഗോപി പോലീസ് സ്റ്റേഷനില്‍
കോഴിക്കോട്: താരപ്പൊലിമയില്‍ സുരേഷ്ഗോപി പോലീസ് സ്റ്റേഷനില്‍ എത്തി. ഒപ്പം ബിജെപിയുടെ ഉന്നത േനതാക്കളും നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും. നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപി ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു ഇത്. മാധ്യമ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിനാണ് മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ്ഗോപി ഇന്നു രാവിലെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു സൂചന.ഇംഗ്ലീഷ് പളളി ജംഗ്ഷന് (കേളപ്പജി പ്രതിമ പാര്‍ക്ക്) മുതല്‍ പദയാത്രയായി സ്റ്റേഷന് ഗേറ്റ് വരെയാണ് നേതാക്കളും പ്രവര്‍ത്തകരും റാലിയായി നീങ്ങിയത്. സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ സ്ത്രീകള്‍ അടക്കമുള്ള വന്‍ ജനാവലി എത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്,സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്,സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭാസുരേന്ദ്രന്, ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന് എന്നീ നേതാക്കളും…
Read Moreജെഡിഎസ് പിളർപ്പിലേക്ക്? മാത്യു ടി. തോമസിനും കെ. കൃഷ്ണൻകുട്ടിക്കുമെതിരേ ആഞ്ഞടിച്ച് സി.കെ. നാണു
തിരുവനന്തപുരം: ഇടതുമുന്നണി ഘടകകക്ഷിയായ ജെഡിഎസ് കേരള ഘടകം പിളർപ്പിലേക്കു നീങ്ങുകയാണെന്നു സൂചന. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു വിളിച്ചു ചേർത്ത ദേവഗൗഡ വിരുദ്ധരുടെ യോഗം ഇന്നു രാവിലെ കോവളത്ത് തുടങ്ങി. ദേവഗൗഡ വിഭാഗം ബിജെപി സഖ്യമുണ്ടാക്കിയതോടെ പ്രതിസന്ധിയിലായ ജെഡിഎസ് കേരളഘടകത്തിന് സി.കെ. നാണുവിന്റെ നീക്കം മറ്റൊരു വെല്ലുവിളിയായി. താൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകരെ വിലക്കിയ സംസ്ഥാന നേതൃത്വത്തിനെതിരേ സി.കെ. നാണു രൂക്ഷവിമർശനമാണു നടത്തിയിരിക്കുന്നത്. സംസ്ഥാന നേതാക്കളായ മാത്യു ടി.തോമസിനും കെ. കൃഷ്ണൻകുട്ടിക്കുമെതിരേ സി.കെ. നാണു ആഞ്ഞടിച്ചതോടെ പാർട്ടിക്കുള്ളിലെ അസ്വാരസ്യം മറനീക്കി പുറത്തു വന്നു. കോവളത്തെ വെള്ളാര്‍ ആര്‍ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ഇന്നു യോഗം നടക്കുന്നത്. നിർണായകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ട സമയത്ത് നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും അതിനാലാണ് യോഗം വിളിച്ചതെന്നും സി.കെ.നാണു പറയുന്നു. പാർട്ടിയെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള മാത്യു ടി. തോമസും കെ.…
Read Moreബഹുനില കെട്ടിടത്തിനു തീപിടിച്ചു;കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ് പിതാവ് താഴേക്കിട്ടു;പിന്നാലെ കുടുംബവും ചാടി
ഡൽഹി: അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെ മൂന്ന് വയസുകാരിയായ മകളെ രക്ഷിക്കാനായി ബ്ലാങ്കറ്റിൽ പൊതിഞ്ഞ് താഴേക്കിട്ട് പിതാവ്. തൊട്ടുപിന്നാലെ, ഭാര്യയും 12കാരനായ മകനുമൊത്ത് ഇയാൾ താഴേക്ക് ചാടുകയും ചെയ്തു. 40കാരനായ കമൽ തിവാരിയാണ് തീപിടിത്തത്തിൽനിന്ന് കുടുംബത്തെ രക്ഷിക്കാൻ സാഹസം കാട്ടിയത്. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മിനഗറിലെ ഷകർപുർ പ്രദേശത്താണ് സംഭവം. പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് കെട്ടിടത്തിന് തീപിടിച്ചത്. മൂന്ന് വയസുകാരിയായ മകളെ പുതപ്പിൽ പൊതിഞ്ഞ് രണ്ടാംനിലയിലെ ബാൽക്കണിയിൽനിന്നു താഴേക്കിട്ടതിനു പിന്നാലെ ഭാര്യ പ്രിയങ്ക (36), 12 വയസുകാരനായ മകൻ എന്നിവർക്കൊപ്പം കമലും താഴേക്ക് ചാടി. രക്ഷപ്പെടാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതായപ്പോഴാണ് ബാൽക്കണിയിൽനിന്ന് ചാടിയത്. കമലിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. ഇളയ കുട്ടി ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലാണ്. പാർക്കിംഗ് ഏരിയയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് കെട്ടിടത്തിന് തീപിടിച്ചത്. അപകടത്തിൽ 40 വയസുള്ള…
Read Moreഉത്തരകാശി തുരങ്കം അപകടം; രക്ഷാപ്രവർത്തനത്തിടെ വീണ്ടും മണ്ണിടിഞ്ഞു
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മുപ്പതോളം തൊഴിലാളികൾ തുരങ്കത്തിലുണ്ടെന്നാണ് റിപ്പോർട്ട്. 900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിംഗ് മെഷിൻ ഉപയോഗിച്ചാണ് കയറ്റുന്നത്. തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ട്. ഇവരെ ഇന്ന് രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനിടെ തൊഴിലാളികളിൽ ഒരാളായ ഗബ്ബർ സിംഗ് നേഗി മകനുമായി സംസാരിച്ചു. ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.
Read Moreമണിപ്പുരിൽ സ്വതന്ത്രരാജ്യം സൃഷ്ടിക്കാൻ ശ്രമം; മെയ്തെയ് ഗ്രൂപ്പുകളെ നിരോധിച്ചു; ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ മെയ്തെയ് സംഘടനയുടെ ഒന്‍പത് വ്യത്യസ്ത ഗ്രൂപ്പുകൾക്കും അനുബന്ധസംഘടനകൾക്കും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. മണിപ്പുർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സംഘടനകളുടെ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കൊപ്പം സുരക്ഷാസേനയ്ക്കു നേരേ അടിക്കടി നടത്തുന്ന ആക്രമണങ്ങളും കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. സായുധസംഘർഷത്തിലൂടെ ഇന്ത്യയിൽനിന്ന് വേർപ്പെട്ട് സ്വതന്ത്രരാജ്യം സൃഷ്ടിക്കാനാണു സംഘടനകളുടെ ശ്രമമെന്നു കേന്ദ്രം പറയുന്നു. തിനിടെ തെരഞ്ഞെടുത്ത ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. പിഎൽഎ എന്നറിയപ്പെടുന്ന പീപ്പിൾസ് ലിബറേഷൻ ആർമി, രാഷ്ട്രീയവിഭാഗമായ റവലൂഷനറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), സായുധവിഭാഗമായ മണിപ്പുർ പീപ്പിൾസ് ആർമി (എംപിഎ), പീപ്പിൾസ് റവലൂഷനറി പാർട്ടി ഓഫ് കംഗ്ലിപാക് (പിആർഇപിഎകെ) ഇവരുടെ സായുധവിഭാഗമായ റെഡ് ആർമി, കംഗ്ലിപാക് കമ്യൂണിസ്റ്റ് പാർട്ടി, ഇവരുടെയും സായുധവിഭാഗമായ റെഡ് ആർമി, കംഗ്ലി യോൽ കൻബ ലുപ്…
Read Moreപലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളി; രമേശ് ചെന്നിത്തല
കണ്ണൂർ: കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളല്ലാതെ ആരും പലസ്തീൻ ഐക്യദാർഢ്യം നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. അത് ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കില്ല. ഞങ്ങൾ അവിടെ റാലി നടത്തുകതന്നെ ചെയ്യും. ഇപ്പോൾ നിഷേധിച്ച വേദിയിൽതന്നെ നടത്തണോയെന്ന കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും മാർക്സിസ്റ്റ് പാർട്ടിയും ഇങ്ങനെ ഒരു തീരുമാനം എടുത്തത് ദൗർഭാഗ്യകരമാണ്. പലസ്തീനിൽ നടക്കുന്ന കൂട്ടക്കൊലയ്ക്കെതിരായി കേരളത്തിലെ ജനങ്ങളെ അണിനിരത്തുന്ന കാര്യമാണ് കെപിസിസി ആവിഷ്കരിച്ചത്. അതിനെ എന്തിന് എതിർക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പരിപാടി നടക്കുന്നത് 25നാണ്. അതിന് ഇനിയും ഒത്തിരി സമയമുണ്ട്. എന്നിട്ടും ഈ റാലി വിലക്കുന്നത് വലിയ രാഷ്ട്രിയ ലക്ഷ്യത്തോടെയാണ്.അതൊന്നും നടക്കാൻ പോകുന്നില്ല. പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പമുള്ള പാർട്ടി സിപിഎമ്മാണ്. അങ്ങനെ…
Read More