2023-ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഇന്ന് സമാപനം കുറിക്കുമ്പോൾ ഗൂഗിൾ ഡൂഡിലും മത്സരത്തിന്റെ ആവേശം. ലോകമെമ്പാടുമുള്ള ആരാധകർ മത്സരത്തിൽ ആവേശകരമായ ചാമ്പ്യൻഷിപ്പിനായി കാത്തിരിക്കുമ്പോൾ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിലാണ് ശ്രദ്ധാകേന്ദ്രം. ഇന്ത്യ ആതിഥേയത്വം വഹിച്ച ഈ വർഷത്തെ ടൂർണമെന്റിൽ, പത്ത് ദേശീയ ടീമുകൾ പങ്കെടുത്തു. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് പങ്കെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ 45 വാശിയേറിയ മത്സരങ്ങൾ നടന്നു. ഓരോ ടീമും ഓരോ തവണ ഏറ്റുമുട്ടിയതിനാൽ ഫൈനലിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഉടനീളം കടുത്ത ഏറ്റുമുട്ടലുകൾക്കും മികച്ച പ്രകടനങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ആഴ്ചകൾ നീണ്ട ആവേശകരമായ മത്സരങ്ങൾക്ക് ശേഷം ടൂർണമെന്റിന്റെ സമാപനം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുകയാണ്.
Read MoreCategory: Loud Speaker
പാനിയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി; 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികൾ പോലീസ് പിടിയിൽ
19 കാരിയായ കോളേജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ചെമ്പൂർ ഏരിയയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) ക്വാർട്ടേഴ്സിലെ ഫ്ളാറ്റിലാണ് സംഭവം. പ്രതിയും ഇരയും പരസ്പരം അറിയാവുന്നവരും ഒരേ കെട്ടിടത്തിൽ താമസിക്കുന്നവരുമാണെന്നും ശീതളപാനീയത്തിൽ മയക്കമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇരയായ പെൺകുട്ടി പാചകത്തിനുള്ള ചേരുവകൾ ശേഖരിക്കാൻ പ്രതിയുടെ വീട്ടിൽ പോയിരുന്നു. പ്രതിയുടെ കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ പ്രതി സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ച് പാർട്ടി നടത്തുകയായിരുന്നു. പ്രതി പെൺകുട്ടിയ്ക്ക് പാനീയം നൽകി. ഇത് കുടിച്ചതിന് ശേഷം പെൺകുട്ടി ബോധരഹിതയായി. തുടർന്ന് ഇരുവരും മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോൾ തനിക്ക് എന്തോ സംഭവിച്ചതായി യുവതിയ്ക്ക് മനസ്സിലായി. ഇതേത്തുടർന്ന് പെൺകുട്ടി കുടുംബത്തോടൊപ്പം സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ പോലീസ് ഇരുവരെയും…
Read Moreവൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും ഒമ്പത് മാസം പ്രായമുള്ള മകളും മരിച്ചു
യുവതിയും ഒമ്പത് മാസം പ്രായമുള്ള മകളും വൈദ്യുതി കമ്പിയിൽ ചവിട്ടി മരിച്ചു. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ രാവിലെ 6 മണിയോടെയാണ് സംഭവം. ഒടിഞ്ഞുവീണ് റോഡരികിൽ കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് ഇരുവരും മരിച്ചത്. സൗന്ദര്യ (23), സുവിക്സ്ലിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കടുഗോഡി പോലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്നും ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreപാർക്ക് ചെയ്തിരുന്ന ട്രക്കിൽ വാഹനം ഇടിച്ച് അഞ്ച് പോലീസുകാർ മരിച്ചു
പാർക്ക് ചെയ്തിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് യോഗത്തിനായി താരാനഗറിലേക്ക് പോകുകയായിരുന്നു പോലീസുകാർ. 200 അംഗ രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 25 നും വോട്ടെണ്ണൽ ഡിസംബർ 3 നും ആണ്. സുജൻഗഡ് സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായതെന്ന് ചുരു പോലീസ് സൂപ്രണ്ട് പ്രവീൺ നായക് പറഞ്ഞു. ഖിൻവ്സർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാമചന്ദ്ര, കോൺസ്റ്റബിൾമാരായ കുംഭാരം, സുരേഷ് മീണ, താനറാം, മഹേന്ദ്ര എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ മരിച്ചവർക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. “ഇന്ന് അതിരാവിലെ, ചുരുവിലെ സുജൻഗഢ് സദർ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ പോലീസുകാർക്ക് മരണമടഞ്ഞതിനെക്കുറിച്ച് ദുഃഖകരമായ വാർത്ത ലഭിച്ചു. ഈ അപകടത്തിൽ മരിച്ച എല്ലാ പോലീസുകാരുടെയും കുടുംബങ്ങൾക്ക് ഞങ്ങളുടെ…
Read Moreസിപിഎം നേതാവിനെതിരായ മിച്ചഭൂമി കേസ്; തെളിവ് സ്വീകരിക്കാതെ ഉദ്യോഗസ്ഥരുടെ ഒത്തുകളി
കോഴിക്കോട്: സിപിഎം നേതാവ് ജോർജ് എം. തോമസിനെതിരായ മിച്ചഭൂമിക്കേസിൽ പരാതിക്കാരിൽനിന്ന് തെളിവ് സ്വീകരിക്കാതെ ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്തുകളി. തോട്ടുമുക്കത്തെ ഭൂമിയിൽ തെളിവെടുപ്പിനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ പരാതിക്കാരില്‍നിന്ന് തെളിവ് സ്വീകരിക്കാതെ മുങ്ങാന്‍ ശ്രമിച്ചത്. പരാതിക്കാരുടെ പ്രതിഷേധത്തിനൊടുവിൽ രേഖകൾ സ്വീകരിച്ച് ഉദ്യോഗസ്ഥർ മടങ്ങി. മിച്ചഭൂമിയെന്ന് 2000ല്‍ ലാൻഡ് ബോർഡ് കണ്ടെത്തുകയും തിരിച്ചുപിടിക്കാൻ 2003ൽ ഹൈക്കോടതി ഉത്തരവിടുകയും ചെയ്ത കേസിലാണ് താലൂക്ക് ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്തുകളി. മിച്ചഭൂമിയായ 16 ഏക്കർ 40 സെന്റ് സ്ഥലം ജോർജ് എം. തോമസ് കൈവശം വച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ ഭൂമിയിൽ തന്നെയാണ് ജോർജ് എം തോമസ് വീട് വച്ച് താമസിക്കുന്നതും. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുമ്പോൾ പരാതിക്കാരോട് തെളിവ് ഹാജരാക്കണമെന്ന നിർദേശമാണ് ലാൻഡ് ബോർഡ് ഉദ്യോഗസ്ഥർ നൽകിയത്. ഇതുപ്രകാരം രേഖകളുമായെത്തിയ പരാതിക്കാരെ കാണാനോ, അവരുടെ ഭാഗം കേൾക്കാനോ ഉദ്യോഗസ്ഥർ തയാറായില്ല. ഓതറൈസ്ഡ് ഓഫീസർ ഉൾപ്പെടെ പരാതിക്കാരുടെ മുന്നിൽപ്പെടാതെ…
Read Moreനവകേരള സദസ്; സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: നവകേരള സദസിന് സ്കൂൾ ബസ് വിട്ട് നൽകണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ നവകേരള സദസിന്റെ ആവശ്യത്തിന് ബസ്സുകൾ വിട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. ബസിന്റെ ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ വഹിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. പൊതുജനങ്ങൾക്ക് പരിപാടികളിൽ പങ്കെടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് നിർദേശമെന്നാണ് വ്യക്തമാക്കുന്നത്. നേരത്തെ നവകേരള സദസിന് ആള്‍ക്കാരെ എത്തിക്കാന്‍ സ്വകാര്യ ബസുകള്‍ സൗജന്യമായി വിട്ടു നല്‍കണമെന്ന് ബസുടമകളോട് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പധികൃതർ രംഗത്ത് വന്നിരുന്നു. മലപ്പുറത്ത് നാല് ദിവസത്തെ പരിപാടിക്കായി അറുപത് ബസുകള്‍ ആവശ്യപ്പെട്ടതായാണ് അന്ന് സ്വകാര്യ ബസ് ഉടമകള്‍ വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്നു സ്വകാര്യ ഉടമകൾ നിലപാടും എടുത്തിരുന്നു. സേവനമെന്ന നിലയിലാണ് ബസുകള്‍ ആവശ്യപ്പെട്ടതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് അന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. അതേ സമയം നവകേരള സദസിനെ…
Read Moreസ്ഫോടക വസ്തുക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കാൻ ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കും
കൊല്ലം: ഉത്സവ സീസണുകൾ പ്രമാണിച്ച് ട്രെയിനുകളിൽ സ്ഫോടക വസ്തുക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കാൻ കർശന പരിശോധനകൾ നടത്താൻ അധികൃതരുടെ നിർദേശം. ഇതു സംബന്ധിച്ച് റെയിൽവേ സംരക്ഷണ സേനയ്ക്കും പോലീസിനും ജാഗ്രതാ നിർദേശം ലഭിച്ചു കഴിഞ്ഞു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി എല്ലായിടത്തും നിയോഗിച്ചിട്ടുണ്ട്. പാർസൽ ഓഫീസ് വഴി ബുക്ക് ചെയ്യുന്ന ലഗേജുകളും പാർസലുകളും സ്കാനിംഗ് അടക്കമുള്ള കർശന പരിശോധന നടത്തിയശേഷമേ ട്രെയിനുകളിൽ കയറ്റാവൂ എന്നു നിർദേശത്തിൽ പറയുന്നു.പടക്കങ്ങൾ അടക്കമുള്ള സ്ഫോടക വസ്തുക്കൾ, ഗ്യാസ് സിലിണ്ടറുകൾ, ആസിഡ്, പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവ ഒന്നും വണ്ടികളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. ഇത്തരം വസ്തുക്കളുമായി സഞ്ചരിക്കുന്നവരെ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലോ ട്രെയിനുകളിലോ കണ്ടാൽ സഹയാത്രികർ വിവരം അടിയന്തരമായി 139 എന്ന ടോൾഫ്രീ നമ്പരിൽ അറിയിക്കണം എന്നും നിർദേശത്തിൽ പറയുന്നു.കൂടാതെ ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ എല്ലാ സ്റ്റേഷനുകളിലും സ്ഥിരമായി മൈക്ക് അനൗൺസ്മെന്റുകൾ വഴി നടത്തുകയും വേണം. സുരക്ഷാ…
Read Moreഉത്തരകാശിയില്‍ 40 തൊഴിലാളികൾ തുരങ്കത്തിലകപ്പെട്ടിട്ട് ഏഴ് ദിവസം; തുരങ്കം വീണ്ടും ഇടിഞ്ഞതായി ആശങ്ക, രക്ഷാപ്രവർത്തനം നിർത്തിവച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കം ഇടിഞ്ഞതിനെത്തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം വീണ്ടും തടസപ്പെട്ടു. തുരങ്കത്തിനുള്ളിൽനിന്നു വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് തുരക്കൽ നിർത്തിവച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തുരങ്കം വീണ്ടും ഇടിഞ്ഞതായി ആശങ്ക പരന്നിട്ടുണ്ട്. ഇതേത്തുടർന്നു വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡ്രില്ലിംഗ് മെഷീന് അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളില്‍ തട്ടി ഇന്നലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നെങ്കിലും തകരാര്‍ പരിഹരിച്ച് രാത്രിയോടെ ഡ്രില്ലിംഗ് പുനരാരംഭിച്ചിരുന്നു. ഗ്യാസ് കട്ടറുകളുപയോഗിച്ച് ലോഹഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണു ഡ്രില്ലിംഗ് പുനരാരംഭിക്കാനായത്. വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് അമേരിക്കന്‍ നിര്‍മിത കൂറ്റന്‍ ഡ്രില്ലിംഗ് മെഷീന് എത്തിച്ചതോടെ രക്ഷാദൗത്യത്തിന് വേഗത കൈവന്നിരുന്നു. മറ്റൊരു ഡ്രില്ലിംഗ് മെഷീന്‍കൂടി ഇന്നു രാവിലെ ഇന്‍ഡോറില്‍നിന്ന് വിമാനമാര്‍ഗം എത്തിക്കും. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാക്കാൻ കഴിയും. 25 മീറ്ററോളം തുരന്നുപോയ ഡ്രില്ലിംഗ് മെഷീന് ഇന്നലെ രാവിലെ പത്തോടെയാണു ലോഹഭാഗങ്ങളില്‍ തട്ടിയത്. തുരന്ന ഭാഗത്തു സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍…
Read Moreരാഹുൽ ഗാന്ധിക്കെതിരേ അപകീർത്തിക്കേസ് നൽകിയ എംഎല്‍എക്ക് ബിജെപിയിൽ ഉയർന്ന ചുമതല
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ അപകീര്‍ത്തിക്കേസ് നല്കിയ ഗുജറാത്ത് എംഎല്‍എ പൂര്‍ണേഷ് മോദിക്ക് പുതിയ സംഘടനാ ചുമതല നല്കി ബിജെപി. ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ചുമതലയാണ് നല്‍കിയത്. പൂര്‍ണേഷ് മോദിയെ പ്രദേശ് പ്രഭാരിയായും ദുഷ്യന്ത് പട്ടേലിനെ സഹപ്രഭാരിയായും നിയമിച്ചു. തെക്കന്‍ ഗുജറാത്തിൽനിന്നുള്ള പൂര്‍ണേഷ് മോദി സൂറത്ത് വെസ്റ്റില്‍നിന്നുള്ള എംഎല്‍എയാണ്. പ്രദേശത്തുനിന്നുള്ള ശക്തനായ ഒബിസി നേതാവ് കൂടിയാണ് പൂർണേഷ് മോദി. കോലാറില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരേ പൂര്‍ണേഷ് മോദി നല്കിയ പരാതിയില്‍ രാഹുല്‍ഗാന്ധിയെ വിചാരണക്കോടതി തടവിനു ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അയോഗ്യനാക്കി. രാഹുലിനെതിരേയുള്ള ശിക്ഷാവിധി കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതി സ്റ്റേ ചെയ്തു.
Read Moreനവകേരള സദസ് അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിലാപയാത്ര: കടുത്ത വിമർശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: നവകേരള സദസിനെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിലാപയാത്രയാണിതെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു. മുഖം മിനുക്കാനുള്ള പിണറായിയുടെ നാടകമാണിത്. പരിപാടി കഴിയുമ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുതല്‍ വികൃതമാകുമെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ എത്രമാത്രം ജനദ്രോഹ നിലപാടുമായാണ് മുന്നോട്ട് പോകുന്നത് എന്നതിന് തെളിവാണ് കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചുകൊണ്ടുള്ള നവകേരള സദസ്. ഇത് സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്നും സുരേന്ദ്രന് പറഞ്ഞു.
Read More