സ്വന്തം ലേഖകൻ തലശേരി: തലശേരി ജനറൽ ആശുപത്രിയിലെ പ്രസവവാർഡിൽ കുത്തിവയ്പ് എടുത്ത അമ്മമാർക്ക് വിറയലും പനിയും. സിസേറിയനിലൂടെ പ്രസവം കഴിഞ്ഞ് കൈക്കുഞ്ഞിനോടൊപ്പം കഴിയുന്ന പതിനാറ് അമ്മമാർക്കാണ് ഒരേ സമയം അപ്രതീക്ഷിതമായി വിറയലും പനിയും വന്നത്. ഇതോടെ പ്രസവ വാർഡിൽ പരിഭ്രാന്തി പരന്നു. വാർഡിൽ കൂട്ടക്കരച്ചിലുയർന്നു. കൈക്കുഞ്ഞിന് മുലയൂട്ടാൻ പോലും കഴിയാതെ അമ്മമാർ വിതുമ്പി. കൂട്ടിരിപ്പുകാരും മറ്റ് വാർഡിലുള്ള ആളുകളും പ്രസവ വാർഡിൽ തടിച്ചു കൂടി. സംഘർഷാവസ്ഥയും ഉടലെടുത്തു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വൈകുന്നേരം കുത്തിവയ്പെടുത്ത അമ്മമാർക്കാണ് രാത്രിയോടെ പനിയും വിറയലും ചർദ്ദിയും അനുഭവപ്പെട്ടത്. രണ്ടും മൂന്നും ദിവസം മുമ്പ് സിസേറിയൻ കഴിഞ്ഞവരായിരുന്നു അമ്മമാർ. വിറയലും പനിയും ഛർദ്ദിയും വന്നതോടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ പോലും സാധിക്കാതെ അമ്മമാർ പ്രയാസപ്പെട്ടു. വിവരമറിഞ്ഞ് ഡോക്ടർമാരും ആശുപത്രി വികസന സമിതി അംഗങ്ങളും വാർഡിലെത്തി.കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവയ്പിന് ഉപയോഗിച്ചതെന്നും…
Read MoreCategory: Loud Speaker
ബലാത്സംഗക്കേസില്‍ എല്‍ദോസ് എംഎല്‍എ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി; വൈദ്യപരിശോധനയ്ക്ക് ശേഷം കോവളം ഗസ്റ്റ് ഹൗസിൽ എത്തിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം:ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. എംഎല്‍എയുടെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്തും. കേസ് അന്വേഷണം തടസപ്പെടുത്താത്ത രീതിയില്‍ കര്‍ശന ഉപാധികളോടെയാണ് എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പിനുള്പ്പെടെ എംഎല്‍എയെ കൊണ്ടുപോകുമെന്നാണ് വിവരം. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധന നടത്തും. പിന്നീട് എംഎല്‍എയെ ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ യുവതിയുമായി തെളിവെടുപ്പ് നടത്തിയ കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എംഎല്‍എയെ എത്തിക്കും. എല്‍ദോസ് എംഎല്‍എ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോവളത്ത് വച്ച് മര്‍ദിച്ചെന്നും സ്യൂയിസൈഡ് പോയിന്റില്‍വച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള പരാതിയില്‍ വധശ്രമത്തിനുള്പ്പെടെയാണ് പോലീസ് കേസെടുത്തത്.
Read Moreനിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണല്ലോ? പോലീസുകാരന് പോലീസുകാരന് പിഴയിട്ടപ്പോള്‍; സംഭവം ഇങ്ങനെ…
നിയമങ്ങള്‍ എല്ലാവര്ക്കും ഉള്ളതാണല്ലൊ. എന്നാല്‍ ചില രാഷ്ട്രീയ പ്രവര്‍ത്തകരും അധികാര സ്ഥാനത്തുള്ളവരും ഇതൊന്നും തങ്ങളെ ബാധിക്കാറില്ലെന്ന മട്ടില്‍ ചിലപ്പോഴെങ്കിലും പെരുമാറാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു പോലീസുകാരന് മറ്റൊരു പോലീസുകാരന് പിഴ ഈടാക്കിയതാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍. ബംഗളൂരുവിലെ ആര്‍ടി നഗറിലാണ് സംഭവം. തലമുഴുവന്‍ മറയ്ക്കാത്ത ഹെല്‍മറ്റ് അവിടെ ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെ അത്തരമൊരു ഹെല്‍മറ്റും ധരിച്ചാണ് ഒരു പോലീസുകാരന് എത്തിയത്. എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ ഏവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമത്തെ പോലീസുകാരന് ആദ്യത്തെയാള്‍ക്ക് പിഴയിട്ടത്. ഏതായാലും ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിയമം നടപ്പാക്കാന്‍ ആര്‍ജവം കാട്ടിയ ആ പോലീസുകാരനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍ നഗരത്തില്‍ ദിവസേന നൂറുകണക്കിനാളുകള്‍ ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നുണ്ടെന്നും ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും മറ്റു ചിലര്‍ വിമര്‍ശിക്കുന്നു.
Read Moreആ യുവതി കൈകൊണ്ട് തുന്നിയ വസ്ത്രം! പ്രധാനമന്ത്രി കേദാര്‍നാഥില്‍; ചര്‍ച്ചയായി മോദിയുടെ വസ്ത്രധാരണം; പ്രധാനമന്ത്രി അന്ന് പറഞ്ഞത്….
കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനം തുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ ചാമ്പ എന്ന സ്ഥലത്തെ യുവതി കൈകൊണ്ട് തുന്നിയ അവരുടെ പരമ്പരാഗത വസ്ത്രമായ ‘ചോളേ ദോരെ’ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയിരുന്നു. ഇതു ധരിച്ചാണ് മോദി ഉത്തരാഖണ്ഡിലെ ഇന്നത്തെ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. തണുപ്പുള്ള സ്ഥലത്തേക്ക് പോകുമ്പോഴെല്ലാം താന്‍ തീര്‍ച്ചയായും ഇത് ധരിക്കുമെന്ന് വസ്ത്രം സമ്മാനിച്ച വേളയില്‍ മോദി യുവതിയോടായി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് പര്യടനത്തിനിടെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശിവന്റെ രുദ്രാഭിഷേകവും പ്രധാനമന്ത്രി നടത്തി. ഇതിനിടയിലാണ് മോദിയുടെ പ്രത്യേക വസ്ത്രം ചര്‍ച്ച ചെയ്യപ്പെട്ടത്.
Read Moreയുവതി മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാകാൻ വിസമ്മതിച്ചത് എന്തുകൊണ്ട് ? ഗാസിയാബാദ് കൂട്ടബലാത്സംഗം സത്യമോ? പോലീസ് പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: ഒക്ടോബർ 18ന് ഡൽഹി സ്വദേശിനിയായ ഒരു സ്ത്രീയെ ഗാസിയാബാദിലെ ആശ്രമം റോഡിന് സമീപം അവശനിലയിൽ കണ്ടെത്തിയതോടെയാണ് കേസ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. സ്ത്രീയെ ചണ സഞ്ചിയിൽ പൊതിഞ്ഞ് കൈയും കാലും കെട്ടി സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റിയ നിലയിലാണ് കണ്ടെത്തിയതെന്ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തിൽ അഞ്ചുപേരിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാകാൻ യുവതി വിസമ്മതിച്ചിരുന്നു. യുവതിയെ ആദ്യം ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ വിസമ്മതിച്ചു. മീററ്റിലെ ഒരു ആശുപത്രിയിൽ പോലും വൈദ്യപരിശോധന നടത്തിയില്ല. നിർബന്ധിച്ചതിനാൽ, സ്ത്രീയെ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വൈദ്യപരിശോധന നടത്തി. അന്വേഷണത്തിൽ യുവതിക്ക് പരിചയമുള്ള ആസാദിന്റെ…
Read More17 വയസുള്ള കാമുകന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്തു; യുവതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി
കോൽക്കത്ത: 17 വയസുള്ള കാമുകന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത യുവതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ഹെംതാബാദ് സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രിയാണ് 19 വയസുകാരി ജീവനൊടുക്കിയത്. ദിനാജ്പൂർ മേഖലയിലെ കാമുകന്റെ വീട്ടിലെത്തിയ യുവതി ഇയാളെ വിവാഹത്തിന് നിർബന്ധിച്ചതോടെ പ്രദേശവാസികൾ പോലീസിനെ വിളിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ യുവതി ശുചിമുറിയിൽ പ്രവേശിച്ച് ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ 17 വയസുകാരനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.
Read Moreബുദ്ധ സന്യാസിയുടെ വേഷത്തിൽ ഡല്‍ഹിയിലിരുന്ന് ചൈനീസ് യുവതിയുടെ ‘ഒറ്റ്’; യുവതി അറിയപ്പെട്ടിരുന്നത് ബുദ്ധ സന്യാസിയായ ഡോൾമ ലാമയുടെ പേരില്‍
ന്യൂഡൽഹി: സന്യാസിയുടെ വേഷത്തിൽ ചാരവൃത്തി നടത്തിയ ചൈനീസ് യുവതി ഡൽഹിയിൽ പിടിയിൽ. വ്യാജ ഐഡന്റിറ്റിയുമായി ഇന്ത്യയിൽ താമസിച്ച് ‘ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ’ ഏർപ്പെട്ടതിന് ഒരു ചൈനീസ് യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ നിന്നുള്ള കായ് റുവോയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബുദ്ധ സന്യാസിയായ ഡോൾമ ലാമയുടെ പേരിലാണ് സ്ത്രീ അറിയപ്പെട്ടിരുന്നത്. ബുദ്ധ സന്യാസികളുടെ പരമ്പരാഗത കടും ചുവപ്പ് വസ്ത്രവും ധരിച്ചിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയുടെ നോർത്ത് കാമ്പസിനടുത്തുള്ള വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രചാരമുള്ള ടിബറ്റൻ അഭയാർത്ഥി കോളനിയായ വടക്കൻ ഡൽഹിയിലെ മജ്നു കാ തിലയിൽ നിന്നാണ് യുവതിയെ പിടികൂടുന്നത്. പരിശോധനയ്ക്കിടെ ഡോൾമ ലാമയുടെ പേരിലുള്ള നേപ്പാൾ പൗരത്വ സർട്ടിഫിക്കറ്റ് അവരിൽ നിന്ന് കണ്ടെടുത്തു. എന്നാൽ, ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ, അവൾ ഒരു ചൈനീസ് പൗരനാണെന്നും 2019 ൽ ഇന്ത്യയിലേക്ക് യാത്ര ചെയ്തതാണെന്നും പോലീസ് കണ്ടെത്തി. പിന്നാലെ…
Read More‘ ആ കത്രിക ഞങ്ങളുടേതല്ല ’; ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ മറന്നുവച്ച കത്രിക മെഡിക്കല്‍ കോളജിലേതല്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ മറന്നുവച്ച കത്രിക കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേതാകാൻ സാധ്യതയില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ല. കണക്കെടുപ്പിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, അന്ന് ജോലിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരുടെയും മൊഴി മൂന്നംഗ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അതേസമയം, ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷൽ ഓഫിസർ ഡോ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി കോഴിക്കോട് എത്തിയത്. 2017-ലാണ് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിംഗില്‍ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയിൽവച്ചുതന്നെ സെപ്റ്റംബർ 17ന് പുറത്തെടുത്തു. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍…
Read Moreസ്വീവേജ് പ്ലാന്റിൽ കാൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഗുണ്ടാനേതാവിനെ കൊന്നത് വെട്ടിനുറുക്കി; വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു; 2 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: രണ്ട് മാസങ്ങൾക്കു മുന്‍പ് മുട്ടത്തറയിലെ സ്വീവേജ് പ്ലാന്റിന് സമീപത്ത് നിന്നു കാൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തി മൃതദേഹ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസങ്ങൾക്കു മുന്‍പ്… വലിയതുറയിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ട് മാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടന്നത്. മുട്ടത്തറ സ്വീവേജ് പ്ലാന്റിന് സമീപത്ത് നിന്നും ഓഗസ്റ്റ് 16 ന് ഒരു കാൽ കണ്ടെ ത്തിയിരുന്നു. ഇതേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത്. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട വലിയതുറ സ്വദേശിയുമായുള്ള പകയാണ് കൊലയിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിണക്കം തീർക്കാനെന്ന വ്യാജേന കന്യാകുമാരി…
Read Moreഒളിവിലല്ലായിരുന്നു… പതിനൊന്നാംനാൾ ഒളിവ് അവസാനിപ്പിച്ചു; എൽദോസ് കുന്നപ്പിള്ളി എംഎൽഎ വീട്ടിലെത്തി
മൂവാറ്റുപുഴ: പീഡന പരാതിക്ക് പിന്നാലെ ഒളിവിൽപോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മടങ്ങിയെത്തി. 10 ദിവസത്തെ ഒളിവിന് ശേഷം മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലാണ് അദ്ദേഹമെത്തിയത്. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുടർന്നാണ് അദ്ദേഹം വീട്ടിലെത്തിയത്. എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഡി.സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപിക്കണമെന്നും കോടതി നിർദേശിച്ചു. സമൂഹമാധ്യമത്തിൽ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുത്. 22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നൽകിയത്.
Read More