യുവതി ചെരിപ്പൂരി അടിച്ചതിന്റെ പ്രതികാരം തീർക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി. കർണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് സംഭവം. കൊണ്ടപ്പ ലേഔട്ടില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ (33) ആണ് കൊല്ലപ്പെട്ടത്. തന്നെ ശല്യം ചെയ്ത ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിന്റെ ടെറസ്സില്‍ നില്‍ക്കുകയായിരുന്ന ചന്ദ്രശേഖറിനെ ആന്ധ്രാപ്രദേശിലെ ഹിന്ദുപുരില്‍ നിന്നും വന്ന അക്രമികള്‍ കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ചന്ദ്രശേഖറും ഭാര്യയും ഹിന്ദുപുരിലെ പെഡിഹട്ടി ഗ്രാമത്തില്‍ നിന്നും ആറ് മാസം മുമ്പാണ് ബെംഗളൂരുവിലേക്ക് താമസം മാറിയത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. തന്നെ ശല്യം ചെയ്ത സംഘത്തിനെതിരെ ശ്വേത പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയും സംഘവും തമ്മിലുള്ള പ്രശ്നം പോലീസ് സ്റ്റേഷനില്‍വച്ച് ഒത്തുതീര്‍പ്പാക്കിയശേഷം കാലിലെ ചെരുപ്പൂരി അക്രമികളെ അടിക്കാന്‍ യുവതിയോട് പോലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതി ചെരുപ്പൂരി…
Read MoreCategory: Loud Speaker
ഇതാദ്യമായല്ല..! പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് ബിജെപി മന്ത്രി; അടികൊണ്ടിട്ടും മന്ത്രിയുടെ പാദങ്ങളിൽ സ്പർശിച്ച് സ്ത്രീ
ബംഗളൂരു: പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് കർണാടകയിലെ ബിജെപി മന്ത്രി വി. സോമണ്ണ. ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ പട്ടയം വിതരണം ചെയ്യുന്ന പരിപാടിയിലാണ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മന്ത്രിയുടെ അതിക്രമമുണ്ടായത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് പട്ടയം ലഭിച്ചിട്ടില്ലെന്ന് കരഞ്ഞുകൊണ്ട് സ്ത്രീ മന്ത്രിയോട് പരാതി പറയവെ യാതോരു പ്രകോപനവും കൂടാതെ മന്ത്രി സ്ത്രീയുടെ കരണത്തടിക്കുകയായിരുന്നു. അടികൊണ്ടിട്ടും സ്ത്രീ മന്ത്രിയുടെ പാദങ്ങളിൽ സ്പർശിക്കുന്നതും കാണാം. സംഭവത്തിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കർണാടകയിൽ ഇതാദ്യമായല്ല ഒരു ബിജെപി മന്ത്രി പരസ്യമായി ജനങ്ങളെ അധിക്ഷേപിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നിയമമന്ത്രി ജെ.സി. മധുസ്വാമി ഒരു പൊതു ചടങ്ങിനിടെ സ്ത്രീയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Read Moreകാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി! പിന്നില്‍ സാമ്പത്തിക ഇടപാടുകളോ ?
കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. താമരശേരി അവേലം സ്വദേശി അഷ്റഫിനെയാണ് തട്ടിക്കൊണ്ട് പോയത്. താമരശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപമാണ് സംഭവം. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി അഷ്റഫിനെ കാറിലേക്ക് കയറ്റിയതെന്നാണ് സൂചന. റോഡിൽ ഉപേക്ഷിച്ച സ്കൂട്ടർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് നിഗമനം. താമരശേരി പോലീസ് അന്വേഷണം തുടങ്ങി. ഗൾഫിൽ വ്യാപാരിയാണ് അഷ്റഫ്. സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് സംശയിക്കുന്നു.
Read Moreആപ്പിള്‍ മുതലാളിയെ ട്രോളാന്‍ പോയി! ഗൂഗിളിന് എട്ടിന്റെ പണി കിട്ടി
ന്യൂയോര്‍ക്ക്: ആപ്പിളിന്റെ മേധാവി ടിം കുക്കിനെ ട്രോളാൻ ശ്രമിച്ച ഗൂഗിളിന് കിട്ടിയത് എട്ടിന്റെ പണി. ടിം കുക്കിനെ പരിഹസിക്കുന്ന ഗൂഗിൾ പിക്സലിന്റെ ട്വീറ്റാണ് ചതിച്ചത്. ഗൂഗിള്‍ പിക്സലിന് പറ്റിയ അബദ്ധം ട്വീറ്ററില്‍ വൈറലായതോടെ അത് ഗൂഗിളിന് തിരിച്ച് പണികിട്ടി. ആപ്പിളിന്റെ അടുത്ത ഉൽപ്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിന്റെ പ്രൊമോഷണൽ വീഡിയോ “ടേക്ക് നോട്ട്” എന്ന ഹാഷ്ടാഗിനൊപ്പം ടിം കുക്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ഹാഷ്ടാഗ് മുമ്പ് എൻബിഎയിലെ ഫ്രാഞ്ചൈസി യൂട്ടാ ജാസ് ഉപയോഗിച്ചിരുന്നു. ആപ്പിൾ പ്രഖ്യാപനങ്ങളിൽ ഹാഷ്ടാഗ് ഉപയോഗിക്കുന്ന കുക്കിനെ യൂട്ടാ ജാസ് ഉടമ റയാൻ സ്മിത്തും വിമർശിച്ചിരുന്നു. ഇതില്‍ പക്ഷം പിടിച്ച് ടിംകുക്കിനെ ഒന്ന് ട്രോളാം എന്ന് കരുതിയാണ്, യൂട്ടാ ജാസ് വിവാദത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കുക്കിന്റെ ട്വീറ്റിന് ഗൂഗിൾ പിക്സൽ മറുപടി നൽകിയത്. “ഹും ഓക്കേ, ഐ സീ യു. #ടേക്ക് നോട്ട്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുമായി നിങ്ങളെ…
Read Moreവിശന്നപ്പോൾ മുന്നിൽ കിട്ടിയത് മാനിനെ, ഇരയെ വിഴുങ്ങിയ പെരുമ്പാമ്പ് നാട്ടുകാരെ കണ്ടപ്പോൾ ഉപേക്ഷിച്ച് ‘മുങ്ങി’; വയനാട് നടന്ന സംഭവം ഇങ്ങനെ…
വയനാട്: വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ ഇരവിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തൊണ്ടർനാട് മീൻമുട്ടിക്ക് സമീപം കാടുവെട്ടുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇരയെ വിഴുങ്ങി വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പ് ആളനക്കം കേട്ടതോടെ വിഴുങ്ങിയ മാനിനെ ഉപേക്ഷിച്ചു. വിവരമറിഞ്ഞ് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെരുമ്പാമ്പ് കാടുകയറിയതായി വനംവകുപ്പ് അറിയിച്ചു. ആറളം ഫാമിലെ കാട്ടാന ശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആന ശല്യം രൂക്ഷമായ ആറളത്ത് ആന മതിൽ സ്ഥാപിക്കണമെന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ – സംഘടനാ – തൊഴിലാളി യൂണിയനുകളും നേരത്തെ മുതൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസു എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ…
Read Moreരണ്ടെണ്ണം അടിച്ചിട്ട് വന്നപ്പോള്‍…! ഭാര്യ ഉണ്ടാക്കിയ ആമക്കറി കരിഞ്ഞുപോയി; ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ട് ഭര്‍ത്താവ്
ആമക്കറി വെച്ചത് കരിഞ്ഞുപോയതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി. ഒഡിഷയിലാണ് സംഭവം. കടലാമക്കറി കരിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. പടിഞ്ഞാറന്‍ ഒഡിഷയിലെ സംബാല്‍പൂര്‍ ജില്ലയിലുള്ള റൗട്ട്പാഡ ഗ്രാമത്തിലാണ് ഒന്നര മാസം മുമ്പ് സംഭവം നടന്നത്. ഭര്‍ത്താവ് രഞ്ജന്‍ ബാഡിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ഒന്നരമാസം മുമ്പാണെങ്കിലും വ്യാഴാഴ്ചയാണ് യുവതിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. ആമക്കറി കരിഞ്ഞതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് രഞ്ജൻ ബഡിംഗ്(36) ഭാര്യ സാബിത്രി ബഡിംഗിനെ (35) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രഞ്ജൻ ആമയെ വീട്ടിൽ കൊണ്ടുവന്ന് പാചകം ചെയ്യാൻ ഭാര്യ സാബിത്രിയോട് ആവശ്യപ്പെട്ടു. പിന്നീട് പുറത്തുപോയ രഞ്ജന്‍ മദ്യപിച്ച ശേഷം ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ കറി അല്പം കരിഞ്ഞതായി കാണുകയും സാബിത്രിയുമായി വഴക്കിടുകയും ചെയ്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ രഞ്ജന്‍ ഭാര്യയെ അടിക്കുകയും സാബിത്രി…
Read Moreബംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി മരിച്ച നിലയില്‍! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ബംഗളൂരു: എച്ച്എസ്ആര്‍ ലേ ഔട്ടില്‍ മൂന്നംഗ മലയാളി കുടുംബത്തെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തേങ്കുറിശി മഞ്ഞളൂര്‍ സ്വദേശി കെ.സന്തോഷ് കുമാര്‍ (54), ഭാര്യ അമ്പലപ്പുഴ സ്വദേശിനി ഓമന (50), മകള്‍ സനുഷ (17) എന്നിവരാണ് മരിച്ചത്. ബൊമ്മനഹള്ളിയില്‍ എസ്എല്‍എന്‍ എന്‍ജിനിയറിംഗ് എന്ന സ്ഥാപനം നടത്തുകയായിരുന്ന സന്തോഷ് കുമാറിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി പറയപ്പെടുന്നു. തനിക്ക് പണം നല്കാനുള്ളവരുടെ വിവരമടങ്ങിയ സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. 20 വര്‍ഷത്തോളമായി ബംഗളൂരുവില്‍ താമസിച്ച് ജോലിചെയ്തു വരികയായിരുന്നു. മകള്‍ സനുഷ നഗരത്തിലെ സ്വകാര്യ കോളജില്‍ പിയുസി വിദ്യാര്‍ഥിനിയായിരുന്നു.
Read Moreകിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും മർദനം; ന്യായീകരണവുമായി സസ്പെൻഷനിലായ എസ്ഐ; എഎസ് ഐയ്ക്ക് വച്ച പണിയോ വീഡിയോ?
കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ജവാൻ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും മർദിച്ച സംഭവത്തിൽ ന്യായീകരണവുമായി സസ്പെൻഷനിലായ എസ്ഐ അനീഷ്. അദ്ദേഹത്തിന്റെ ശബ്ദശന്ദേശം പുറത്തുവന്നതോടെ സംഭവത്തിൽ കൂടുതൽ ഗൗരവമേറുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാരെ മർദിച്ച പ്രതികൾ രക്ഷപെടാതിരിക്കാൻ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന ശബ്ദസന്ദേശമാണ് പുറത്തായത്. സിഐയും താനും സ്ഥലത്തില്ലായിരുന്നുവെന്നും എസ്ഐ അനീഷ് പറയുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ന്യായീകരണം. ദൃശ്യങ്ങളുടെ കുറച്ചുഭാഗം മാത്രം പുറത്തുവിട്ടതോടെ പോലീസിന്റെ ക്രൂരതയുടെ മുഖം ഒന്നൊന്നായി പുറത്തുവരികയാണ്. ഇത് പോലീസിന് തന്നെ തിരിച്ചടിയാകുന്നു. സൈനികനും സഹോദരനുമാണ് പോലീസിനെ ആക്രമിച്ചതെന്ന് സ്ഥാപിക്കാൻ പുറത്തുവന്ന സിസിടിവിദൃശ്യത്തിൽ മഫ്തിയിലായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രൻ സൈനികനായ വിഷ്ണുവിന്റെ കരണത്തടിക്കുന്ന ദൃശ്യമാണ് ആദ്യം വന്നത്. വീണ്ടും അടിക്കുന്പോൾ തിരിച്ചടിക്കുന്ന സൈനികനേയും കാണാം.ഇതിനുശേഷം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് സൈനികന്റെ കുടുംബത്തിനും പൊതുജനങ്ങൾക്കും അറിയേണ്ടത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ സ്റ്റേഷനിൽ…
Read Moreഎംഡിഎംഎയുമായി പിടിയിലാവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നത് ! കയ്യിലെ ലിസ്റ്റില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 250 വിദ്യാര്‍ഥികള്‍…
തൃശൂര്‍ കയ്പമംഗലത്ത് ലഹരിമരുന്നുമായി പിടിയിലായ യുവാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 15.2 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് എക്സൈസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. ഇതില്‍ നിരവധി പെണ്‍കുട്ടികളുടെ പേരും ഉള്‍പ്പെടുന്നു. കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണ് ഇതെന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് മനസ്സിലാക്കുന്നത്. ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Moreഎം.എം. മണിയും എസ്. രാജേന്ദ്രനും തുറന്ന പോരിൽ; പാര്‍ട്ടി നേതാക്കളുടെ സ്വത്തു വിവരത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് എസ് രാജേന്ദ്രന്
ഇടുക്കി: എം.എം.മണി എംഎല്‍എയും മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനും തമ്മിലുള്ള വാക്പോരു മുറുകുന്നു. ഏതാനും ദിവസങ്ങളായി ഇരുവരും തമ്മില്‍ കടുത്ത രീതിയിലുള്ള വിമര്ശങ്ങളാണ് നടത്തുന്നത്. ദേവികളും സബ് കളക്ടറെ എം.എം.മണി തെമ്മാടിയെന്നു വിളിച്ചത് അതിരു കടന്നെന്ന് രാജേന്ദ്രന് മൂന്നാറില്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം.എം മണിയാണ്. പതിവായി ജാതിപ്പേരു വിളിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മണി നടത്തുന്നത്. പാര്‍ട്ടി നേതാക്കളുടെ സ്വത്തു വിവരത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും രാജേന്ദ്രന് ആവശ്യപ്പെട്ടു. മൂന്നാറില്‍ നടന്ന ദേവികുളം എസ്റ്റേറ്റ് എംപ്ലോയ്സ് യൂണിയന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ എസ്.രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എം.എം.മണി പറഞ്ഞ് വിവാദമായിരുന്നു. ഒരു നന്ദിയുമില്ലാത്ത ജന്മമാണ് രാജേന്ദ്രന്റേതെന്നും പാര്‍ട്ടിയുടെ ഭാഗമായി നിന്ന് അധികാരം നേടിയ ശേഷം ഒഴിവിലിരുന്ന് പാര്‍ട്ടിക്കെതിരെ പണിയുകയാണെന്നും മണി അന്നു പറഞ്ഞു. തുടര്‍ന്ന് മണിയുടെ പരാമര്‍ശത്തിനെതിരെ രാജേന്ദ്രനും രംഗത്തെത്തി. തോട്ടം…
Read More