നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെ പുതിയ തട്ടിപ്പു രീതി പരീക്ഷിച്ച യാത്രക്കാരന് കുടുങ്ങി. ഈ മാസം 10 ന് ദുബായില്‍ നിന്നും (എസ്ജി 54) സ്പൈസ് ജെറ്റില്‍ നെടുമ്പാശേരിയില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് സ്വര്‍ണം കടത്താന്‍ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്. ദ്രാവകരൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി . എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് വിശദമായി പരിശോധന…
Read MoreCategory: Loud Speaker
വിചാരണക്കോടതി ജഡ്ജി ഹണി. എം.വര്‍ഗീസും ഭര്‍ത്താവുമായും ദിലീപിന് അടുത്ത ബന്ധം? നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജിയില്‍ തടസ ഹര്‍ജിയുമായി ദിലീപ്
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ തടസഹര്‍ജിയുമായി പ്രതി ദിലീപ് സുപ്രീംകോടതിയില്‍. അതിജീവിതയുടെ ഹര്‍ജിയില്‍ ഉത്തരവിടും മുമ്പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. കോടതിമാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ഇവര്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീല്‍ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. വിചാരണക്കോടതി ജഡ്ജി ഹണി.എം.വര്‍ഗീസുമായും, അവരുടെ ഭര്‍ത്താവുമായും പ്രതി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാരോപിച്ചാണ് അതിജീവിത കോടതിമാറ്റം ആവശ്യപ്പെട്ടത്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് പോലീസിനു ലഭിച്ച ശബ്ദരേഖകളിലുണ്ട്. കേസില്‍ ഹണി എം.വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നു ചൂണ്ടക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
Read More22 വർഷത്തിന് ശേഷം പുറത്തിറങ്ങാൻ മണിച്ചന് മണി തടസമായില്ല..! പത്തു വർഷമായി ചെയ്യുന്ന ജോലിതന്നെയോ ഉപജീവനമാർഗവും…
കാട്ടാക്കട : കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്ത കേസിലെ പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴ തുക അടയ്ക്കാതെ മണിച്ചനെ മോചിക്കാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ പകർപ്പ് മണിച്ചൻ കഴിയുന്ന തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ എത്താത്തതിനാൽ മോചനം സാധ്യമായില്ല. ഇന്ന് ഉത്തരവ് ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന് ഉത്തരവ് ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. അത് ഹോം ഡിപ്പാർട്ട്മെന്റിൽ നിന്ന് ജയിലിൽ ഇന്ന് എത്തുമെന്നാണ് കരുതുന്നത്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തത്തിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്. നേരത്തെ ശിക്ഷാ ഇളവ് നൽകുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ മുപ്പത് ലക്ഷത്തി നാൽപ്പത്തയ്യായിരം രൂപ കെട്ടിവയ്ക്കാത്തതിനാൽ ജയിലിൽ നിന്നിറങ്ങാൻ സാധിച്ചിരുന്നില്ല. മണിച്ചന്റെ ഭാര്യയുടെ ഹർജിയിൽ പിഴ തുക സുപ്രീം കോടതി ഒഴിവാക്കുകയായിരുന്നു. തുറന്നജയിലിലെ ടിവിയിൽ നിന്നാണ് വാർത്ത കേട്ടത്. അതിൽ സന്തോഷം…
Read Moreമധു വധക്കേസില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി ! മൊഴിമാറ്റിയത് പ്രതികളെ പേടിച്ചെന്ന് കൂറുമാറിയ സാക്ഷി…
മധു വധക്കേസില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി. പ്രതിഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. കേസിലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി രംഗത്തെത്തിയത്. പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്ന് കക്കി പറഞ്ഞു. മണ്ണാര്‍ക്കാട് എസ്എടി കോടതിയില്‍ വെച്ചാണ് കക്കി വീണ്ടും മൊഴി മാറ്റിയത്. പോലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞതെന്നും കക്കി വ്യക്തമാക്കി. മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നതു കണ്ടു. അകമലയില്‍ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമാണ് കക്കി നേരത്തെ പോലീസിന് കൊടുത്തിരുന്ന മൊഴി. രണ്ടാം പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ്, ദൃക്സാക്ഷികളായ സാക്ഷികളെ വിസ്തരിച്ചശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കാവൂ എന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Read Moreഓടി ലാഭം കൊയ്യുന്നുണ്ടെങ്കിലും ആക്രി പെറുക്കിയും റെയിൽവേ; ആറുമാസത്തിനിടെ പെറുക്കിക്കൂട്ടി വിറ്റവരുമാനം ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകന്‍കോഴിക്കോട്: രാജ്യത്ത് പൊതുവേ ലാഭത്തിലോടുന്ന പൊതുമേഖലാസ്ഥാപനമാണ് റെയില്‍വേ. വരുമാനം പലവിധത്തിലുണ്ട്. എന്നാല്‍ അതിനുപുറ മേ ലഭിച്ച വരുമാനം റെയില്‍വേ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ആറുമാസത്തെ ആക്രി വില്പനയിലൂടെ റെയില്‍വേ നേടിയത് 2.582 കോടി രൂപയാണ്.ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചതെന്നും റെയിൽവെ വ്യക്തമാക്കി. 2003 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെയിൽവെ സമ്പാദിച്ചത്.4,400 കോടി രൂപ വരുമാനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നതെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. മില്ല്യൺ ടൺ ആക്രികളാണ് 2021-22 ൽ വിൽപ്പന നടത്തിയത്. 2022-23 ൽ ഇത് 3,93,421 മെട്രിക് ടണ്ണായി ഉയർന്നു. 2022 സെപ്റ്റംബർ വരെ 1,835 വാഗണുകളും 954 കോച്ചുകളും 77 ലോക്കോകളുമാണ് നീക്കം ചെയ്തത്. 2022-23ൽ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോകളും നീക്കം…
Read More“വിഎസിന് നാളെ 99”രണ്ടുകോളത്തിലൊതുക്കി ദേശാഭിമാനി; മുൻ പത്രാധിപരുമായിരുന്ന വി.എസിന് പാർട്ടി പത്രം വേണ്ടത്ര പാധാന്യം നൽകാത്തത് ചർച്ചയാകുന്നു
സ്വന്തം ലേഖകൻ കണ്ണൂർ: പോരാട്ടങ്ങളുടെ സമരനായകനും സിപിഎമ്മിലെ ഏറ്റവും തലമുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ നൂറു വയസിലേക്ക് കടക്കുന്പോൾ മാധ്യമങ്ങളും അനുയായികളും ആഘോഷമാക്കുന്പോഴും പാർട്ടി പത്രത്തിന് അത്ര ആഘോഷമില്ല. വി.എസ്. എന്ന സമര നായകന്റെ പോരാട്ടവഴികളെയും ത്യാഗോജ്ജ്വലമായ ജീവിതത്തെയും പ്രത്യേക ഫീച്ചറുകളും എഡിറ്റോറിയലും നൽകി ആദരിച്ചപ്പോൾ പാർട്ടി പത്രത്തിൽ “വിഎസിന് നാളെ 99′ എന്ന രണ്ടു കോളം വാർത്തയിലൊതുങ്ങി. ദേശാഭിമാനിയുടെ മുൻ പത്രാധിപർ കൂടിയാണ് വിഎസ്. നേരത്തെ പിണറായി-വി.എസ്. അച്ചുതണ്ട് സിപിഎമ്മിനുള്ളിൽ ശക്തമായിരുന്നെങ്കിലും പിന്നീട് രണ്ടുപേരും രണ്ടുവഴിക്കായിരുന്നു. ഇതോടെയാണ് സിപിഎമ്മിൽ വിഭാഗീയത ശക്തമായത്. സിപിഎം പിളർന്നേക്കുമോ എന്ന അവസ്ഥയിലേക്കു വരെ പ്രതിസന്ധി എത്തി. പിന്നീട് പാർട്ടിയിൽ പിണറായി മേൽക്കൈ നേടിയതോടെ വി.എസിനെതിരേ അപ്രഖ്യാപിത വിലക്കേർപ്പെടുത്തി. ടി.പി. വധക്കേസിൽ സിപിഎം പ്രതിരോധത്തിലായ സമയത്തുൾപ്പെടെ വി.എസിന്റെ നിലപാട് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. ടിപിയുടെ വീട് സന്ദർശിച്ച് ഭാര്യ കെ.കെ. രമയെ…
Read Moreപരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ട് കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ചു ! 12കാരനെ വെട്ടിക്കൊന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍…
പരീക്ഷ നടക്കുന്ന ഹാളിലേക്ക് എറിഞ്ഞ തുണ്ടു കടലാസ് പ്രേമലേഖനമാണെന്ന തെറ്റിദ്ധാരണയില്‍ 12 വയസ്സുകാരനെ വെട്ടിക്കൊന്ന് റെയില്‍വേ പാളത്തില്‍ തള്ളി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. ബിഹാറിലെ ഭോജ്പുര്‍ ജില്ലയിലെ ഉദ്വന്ത്നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ദയാകുമാര്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരിയെ പരീക്ഷയില്‍ ‘സഹായിക്കാനായാണ്’ 12 വയസ്സുകാരന് സ്കൂളില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് കോപ്പിയടിക്കാനുള്ള സഹായത്തിനായാണ് ദയാകുമാറിനെ സഹോദരി സ്കൂളിലേക്ക് കൊണ്ടുവന്നത്. പരീക്ഷ ആരംഭിച്ചതിന് പിന്നാലെ ദയാകുമാര്‍ പരീക്ഷാഹാളിലിരിക്കുന്ന സഹോദരിക്ക് നേരേ തുണ്ട് കടലാസുകള്‍ എറിഞ്ഞുനല്‍കുകയായിരുന്നു. എന്നാല്‍ ഇതില്‍ ഒരു കടലാസ് മറ്റൊരു പെണ്‍കുട്ടിയുടെ ഡസ്കിന് സമീപമാണ് വീണത്. തനിക്ക് നേരേ എറിഞ്ഞ കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി ഇക്കാര്യം സഹോദരങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്നാണ് 12…
Read Moreഅപകടം അമിത വേഗം തന്നെ; ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിധ്യമുണ്ടായിരുന്നോ; പരിശോധനയിലെ കണ്ടെത്തൽ ഇങ്ങനെ…
കൊച്ചി: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി ഡ്രൈവര്‍ ജോമോന് അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം. കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് കണ്ടെത്തല്‍. അപകടത്തിന് കാരണമായത് ലഹരി ഉപയോഗമാണോ എന്നു കണ്ടെത്താനാണ് പരിശോധന നടത്തിയത്. അതേസമയം മണിക്കൂറുകള്‍ വൈകിയാണ് ഇയാളുടെ രക്തം പരിശോധനയ്ക്ക് അയച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സ്കൂള്‍ കുട്ടികളുള്‍പ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് ജോമോന്. ബസ് അമിതവേഗതയിലായിരുന്നതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.
Read Moreവാവ സുരേഷിന് വാഹനാപകടത്തിൽ പരിക്ക് ! കൂട്ടിയിടിച്ചത് കെഎസ്ആര്‍ടിസിയുമായി; വാവയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: വാവ സുരേഷിന് വാഹനാപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരം കിളിമാനൂരിൽ വച്ച് വാവ സഞ്ചരിച്ച കാറിൽ കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു. വാവയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കിളിമാനൂരിൽ വെച്ച് നിയന്ത്രണം തെറ്റി മൺതിട്ടയിൽ പോയിടിച്ച ശേഷം കറങ്ങി എതിരെ വന്ന കെഎസ്ആർടിസിൽ ഇടിക്കുകയായിരുന്നു.
Read Moreഎന്താ നിന്റെ പ്രശ്നം ? എന്റെ പേര് ബാലകൃഷ്ണൻ… അതാ നിന്റെ പ്രശ്നം? ബസിന്റെ കളറുമാറിയാലും റോഡ് കുരുതിക്കളമായി തുടരും; മുരളി തുമ്മാരുകുടി പറയുന്നു…
മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമയിൽ “എന്താ നിന്റെ പ്രശ്നം’ എന്ന ഇന്നസെന്റിന്റെ ചോദ്യത്തിന് സായ് കുമാർ പറയുന്നു – “എന്റെ പേര് ബാലകൃഷ്ണൻ’. അപ്പോൾ വീണ്ടും ഇന്നസെന്റിന്റെ ചോദ്യം ” അതാ നിന്റെ പ്രശ്നം?’ പാലക്കാട് ഒരു ടൂറിസ്റ്റ് ബസ്, ട്രാൻസ്പോർട്ട് ബസിൽ ഇടിച്ച് എറെപ്പേർ മരിക്കുന്നു. ബസ് അമിതവേഗതയിൽ ആണെന്നും വേഗത പരിധി ലംഘിച്ചതായും ബസുടമയ്ക്ക് സന്ദേശം അയച്ചതായി പറയുന്നു. ബസ് ഡ്രൈവർ ഇതിന് മുൻപ് നിന്നുകൊണ്ട് ബസോടിക്കുന്ന വീഡിയോ അപകടശേഷം പുറത്തുവരുന്നു. കുട്ടികളാണ് മരിച്ചത്. സമൂഹത്തിന് ഏറെ ദേഷ്യമുണ്ട്. എവിടെയോ എന്തൊക്കെയോ കുഴപ്പമുണ്ട്. എന്നാൽ പിന്നെ നടപടി എടുത്തേക്കാം. ടൂറിസ്റ്റ് ബസുകളുടെ കളർ മാറ്റാം! എന്റെ ബാലകൃഷ്ണാ, എന്താ ശരിക്കും നിന്റെ പ്രശ്നം? ബസിന്റെ കളറും അപകടവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല. ഒരു ബസിന് അപകടം ഉണ്ടാകുമ്പോൾ എല്ലാ…
Read More