ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് വി.കെ. ശശികല തള്ളി. “ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല. ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കൽ സംഘമാണ്. അമ്മ (ജയലളിത)യ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാൻ തടസം നിന്നിട്ടില്ല.’ മൂന്നു പേജുള്ള പ്രസ്താവനയിൽ ശശികല വ്യക്തമാക്കി. ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള വിദഗ്ധ ഡോകട്റുടെ നിർദേശം ശശികല ഇടപെട്ട് തടഞ്ഞുവെന്നായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. ജയലളിതയുടെ മരണത്തിൽ കുറ്റക്കാരിയാണെന്ന കമ്മീഷൻ റിപ്പോർട്ട് തള്ളിയ ശശികല, ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും വ്യക്തമാക്കി. സൗഹൃദത്തിന്റെ മാതൃകയായിരുന്നു താനും ജയലളിതയുമെന്നും, തങ്ങളെ വേർപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നതായും ശശികല പറഞ്ഞു. ജയലളിതിയുടെ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തിൽ,…
Read MoreCategory: Loud Speaker
ബ്രിട്ടീഷ് സേനയിലെ മുന്‍ വൈമാനികരെ വലയിലാക്കി ചൈന! വശത്താക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് ഡോളറും മറ്റു വാഗ്ദാനങ്ങളും നല്കി; ലക്ഷ്യം…
ലണ്ടന്‍: ബ്രിട്ടീഷ് സേനയിലെ മുന്‍ സൈനിക പൈലറ്റുമാരെ പരിശീലനത്തിനായി ചൈന നിയോഗിക്കുന്നതായി റിപ്പോര്‍ട്ട്. വിരമിച്ച മുപ്പതോളം പൈലറ്റുമാരെയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയ്ക്കു പരിശീലനം നല്‍കാനായി നിയോഗിക്കുന്നത്. ലക്ഷക്കണക്കിന് ഡോളറും മറ്റു വാഗ്ദാനങ്ങളും നല്‍കിയാണ് ചൈന ഇവരെ വശത്താക്കിയിരിക്കുന്നത്. ചൈനീസ് പട്ടാളത്തെ പരിശീലിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വൈമാനികര്‍ക്കു താക്കീതു നല്‍കിയിട്ടുണ്ട്. നിലവിലെ യുകെ നിയമപ്രകാരം വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കു മറ്റു സേവനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി തടസങ്ങളൊന്നുമില്ല. മുന്‍ വൈമാനികരുടെ നടപടികളില്‍ വിവിധ ലോകരാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ചൈനയ്ക്ക് തായ് വാനുമായുള്ള നിലനില്‍ക്കുന്ന പ്രശ്നങ്ങളും ഉയര്‍ത്തിക്കാണിക്കുന്നു. ചൈനയുടെ നടപടികളെ ഇന്ത്യയും സൂഷ്മായി നിരിക്ഷിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ സേനയെക്കുറിച്ചും യുദ്ധവിമാനങ്ങളെക്കുറിച്ചും ചൈനയ്ക്കു വ്യക്തമായ ധാരണ ലഭിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയുടെ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. അതിര്‍ത്തി രാജ്യങ്ങളുമായി നിരന്തരം അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ്…
Read Moreഉഡുപ്പിയിൽ പല പേരുകളിൽ! ജയിൽ ചാടിയ ആര്യ കൊലക്കേസ് പ്രതി രാജേഷ് പിടിയിൽ; വേഷംമാറി കർണാടക പോലീസ്
കാട്ടാക്കട : നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും ചാടിയ ആര്യ കൊലക്കേസ് പ്രതി രാജേഷ് പിടിയിൽ. വട്ടപ്പാറ വേറ്റിനാട് സ്വദേശിനി ആര്യ എന്ന 10-ാംക്ലാസ് വിദ്യാർഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി രാജേഷാണ് ഉഡുപ്പി പോലീസിന്റെ പിടിയിലായത്. കർണാടകയിൽ കൊല്ലൂരിനടുത്തുള്ള മുദൂരിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. നെയ്യാർ ഡാം പോലീസ് ഉടുപ്പിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് തലസ്ഥാനത്ത് എത്തിക്കും. ഉഡുപ്പിയിൽ പല പേരുകളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജോലിക്കായി നെട്ടുകാൽത്തേരിയിലെത്തിച്ച പ്രതി 2020 ഡിസംബറിലാണ് ശ്രീനിവാസനെന്ന മറ്റൊരു പ്രതിക്കാെപ്പം തടവുചാടിയത്. ശ്രീനിവാസനെ ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടിയെങ്കിലും രാജേഷിനെ പിടികൂടാനായില്ല. ഇയാൾ ഉഡുപ്പിയിൽ പല പേരുകളിൽ വിവിധ ജോലികൾ ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒന്നര വർഷം മുമ്പായിരുന്നു രാജേഷ് മുദൂർ എന്ന…
Read Moreവീടുവിട്ടിറങ്ങിയ പെൺകുട്ടിയിൽനിന്നു മൊബൈല്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍ ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചെറായി: അയ്യമ്പിള്ളി മനപ്പിള്ളിയില്നിന്നും ഒരുമാസം മുമ്പ് കാണാതാകുകയും രണ്ട് ദിവസത്തിനുശേഷം തിരുവനന്തപുരത്ത് കണ്ടെത്തുകയും ചെയ്ത പെൺകുട്ടിയുടെ കൈയിൽനിന്നും ട്രെയിനില്‍ വച്ച് മൊബൈല്‍ ഫോണ്‍ അപഹരിച്ചെടുത്ത യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തടത്തരികത്ത് വീട്ടില്‍ അശ്വിന്-21 തിരുവനന്തപുരത്താണ് അറസ്റ്റിലായത്. തുടര്‍ന്ന് മുനമ്പം പോലീസിനു കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞമാസം 13 ന് പതിനഞ്ച് വയസുള്ള പത്താംക്ലാസ് വിദ്യാര്‍ഥിയായ ബാലികയേയും പതിമൂന്ന് വയസുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരനെയുമാണ് കാണാതായത്. സഹോദരന് പിറ്റേന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി. ബാലികയെ പോലീസ് അന്ന് രാത്രി തന്നെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന തിരുവനന്തപുരം പാലോട് എംആര്‍ ഹൗസില്‍ റിസ്വാന് -21 എന്ന യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കാണാതായ ദിവസം എറണാകുളത്തെത്തിയ സഹോദരങ്ങളെ റിസ്വാനും, അശ്വിനും ചേര്‍ന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു.…
Read Moreവിമാനത്തില്‍ ടിക്കറ്റില്ലാതെ ഇഴഞ്ഞുകയറി വിരുന്! യാത്രക്കാര്‍ നിലവിളിച്ചതോടെ പരിഭ്രാന്തിപരന്നു; ഒടുവില്‍…
ന്യൂജേഴ്സി: ഫ്ലോറിഡയിലെ താമ്പാ സിറ്റിയിൽനിന്നും ന്യൂജേഴ്സിയിലേക്കുള്ള വിമാനത്തിൽനിന്നും “ഇഴഞ്ഞുകയറ്റക്കാരനെ’ പിടികൂടി. യാത്രക്കാർ പരിഭ്രാന്തരായതോടെയാണ് ടിക്കറ്റില്ലാതെ ഇഴഞ്ഞുകയറിയ വിരുതനെ കണ്ടത്. നെവാർക്ക് ലിബർട്ടി രാജ്യാന്തര വിമാനത്താവളത്തിലെ തൊഴിലാളികൾ എത്തി ഇയാളെ കൈയോടെ പിടികൂടി പുറത്താക്കി. ഗാർട്ടർ ഇനത്തിൽപ്പെട്ട “വിഷരഹിതനായ’ പാമ്പാണ് വിമാനത്തിൽ പൊല്ലാപ്പ് ഒപ്പിച്ചത്. ഇയാളെ പിടികൂടി വനത്തിൽ തുറന്നുവിട്ടു. നമ്മുടെ നാട്ടിലെ വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകളുടെ വിഭാഗത്തിൽപ്പെട്ട ഗാർട്ടർ പാമ്പ് വിമാനത്തിലെ യാത്രക്കാരെ ആരെയും ഉപദ്രവിച്ചില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു ശേഷമാണ് ബിസിനസ് ക്ലാസിലെ യാത്രക്കാർ പാമ്പിനെ കണ്ടത്. യാത്രക്കാർ നിലവിളിച്ചതോടെ പരിഭ്രാന്തിപരന്നു. ഉടനെ വിമാനത്താവളത്തിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻസ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
Read Moreകേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് പഴക്കച്ചവടക്കാരൻ! പോലീസുകാരന്റെ മാങ്ങാമോഷണം; കേസ് ഒത്തുതീർപ്പിലേക്ക്
കാഞ്ഞിരപ്പള്ളി (കോട്ടയം): പോലീസുകാരൻ മാങ്ങാമോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലേക്ക്. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരനായ പഴക്കച്ചവടക്കാരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ഇടുക്കി എആർ ക്യാമ്പ് സിപിഒ പി.വി ഷിഹാബാണ് കേസിലെ പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. അപേക്ഷയിൽ കോടതി വ്യാഴാഴ്ച വിധി പറഞ്ഞേക്കും. കഴിഞ്ഞ മാസം മുപ്പതിനാണ് ഷിഹാബ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയിൽനിന്ന് മാങ്ങാമോഷ്ടിച്ചത്. പത്തുകിലോ മാമ്പഴമാണ് ഇയാൾ എടുത്തത്. പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മോഷണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഷിഹാബിനെതിരെ പീഡനക്കേസും നിലവിലുണ്ട്. ഈ കേസില്‍ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ…
Read Moreവിദേശഡോക്ടര്‍മാര്‍ ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടും എന്തുകൊണ്ട് നടത്തിയില്ല ? ജയലളിതയുടെ മരണത്തില്‍ ദുരൂഹത; ശശികല അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് അന്വേഷണറിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. ശശികല അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഇവര്‍ വിചാരണ നേരിടണമെന്നും ജസ്റ്റീസ് അറുമുഖ സ്വാമി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടും നടത്തിയില്ല. മരണവിവരം പുറംലോകം അറിഞ്ഞത് ഒരു ദിവസത്തിനു ശേഷം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്റ്റംബര്‍ 13ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും രഹസ്യമായി സൂക്ഷിച്ചു. മരണവിവരം ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചത് 2016 ഡിസംബര്‍ 5ന് രാത്രി 11.30 നാണ്. ഡിസംബര്‍ 4ന് ഉച്ചയ്ക്ക്ശേഷം 3നും 3.50നും ഇടയില്‍ ജയലളിത മരിച്ചതായി ദൃക്സാക്ഷി മൊഴിയുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഉറ്റതോഴിയായ ശശികലയുമായി 2012 മുതലേ ജയലളിത നല്ല ബന്ധത്തിലായിരുന്നില്ല. ശശികല, ജയലളിതയെ ചികിത്സിച്ച ഡോ.ശിവകുമാര്‍, ആരോഗ്യസെക്രട്ടറി രാധാകൃഷ്ണന്, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്കര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നാണ് റിപ്പോര്‍ട്ട്…
Read Moreഭാര്യ ജോലിക്കു പോകുന്നത് ഇഷ്ടമില്ലാ! വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ ചിത്രീകരിച്ചു; വധശ്രമത്തിന് കേസെടുത്തു
തിരുവനന്തപുരം: മലയിന്‍കീഴ് വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ ചിത്രീകരിച്ചു. സംഭവത്തില്‍ മലയിന്‍കീഴ് സ്വദേശിയായ ദിലീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് രക്തമൊലിക്കുന്ന യുവതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭാര്യ ജോലിക്കു പോകുന്നത് ഇഷ്ടമില്ലാത്തതിനാണ് മര്‍ദനമെന്നാണ് വിവരം. ഭാര്യയെ മര്‍ദിച്ച് അവശയാക്കിയത് താനാണെന്ന് ഇയാള്‍ തന്നെ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
Read Moreഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍! പിടിയിലായത് കോട്ടയം കഞ്ഞിക്കുഴി സ്വദേശി
കൊച്ചി: കൊച്ചിയില്‍ ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശി അരുണ്‍ എം തോമസാണ് പിടിയിലായത്. കേരള ബ്ലാസ്റ്റേഴ്സ് -എടികെ മോഹന്‍ ബഗാന് മത്സരത്തിന്റെ ഇടവേളയിലാണ് സംഭവം. യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് അപമര്യാദയായി പെരുമാറിയതോടെ ഉദ്യോഗസ്ഥ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ പൊലീസുകാരിയുടെ കൈ വളച്ചൊടിക്കാന്‍ ശ്രമിച്ചു. പിന്നാലെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
Read Moreഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു! ആക്രമണത്തില്‍ കുട്ടിയുടെ കുടല് പുറത്തുവന്നു
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കുടല് പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി നോയിഡയിലെ യഥാര്ഥ് ആശുപത്രിയിലെ ഐസിയുവിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. രാത്രി മുഴുവന്‍ അവശനിലയിലായ കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. സെക്ടര്‍ 100ല്‍ സ്ഥിതി ചെയ്യുന്ന ലോട്ടസ് ബൊളിവാര്‍ഡ് എന്ന നോയിഡ ഹൗസിംഗ് സൊസൈറ്റിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സൊസൈറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടെ താമസിച്ചിരുന്ന തൊഴിലാളിയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ രോഷാകുലരായ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ഇവര്‍ നോയിഡ അതോറിറ്റിയോട് ആവശ്യപ്പെട്ടു. നോയിഡ പോലീസ് വിഷയം അന്വേഷിക്കുകയാണ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും നോയിഡ അതോറിറ്റിക്കും AOA യ്ക്കും പരാതി നല്‍കിയെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. പിന്നാലെ നോയിഡ…
Read More